ഗപ്പൊന്നും കിട്ടുന്നില്ലെങ്കിലും മലയാളനാട്ടിൽ ആളെ വെട്ടുന്നത് ഇപ്പോൾ ഒരു കോന്പറ്റീഷൻ ഐറ്റമായോയെന്ന് സംശയിക്കേണ്ട കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് വെട്ടെന്നു കേട്ടാൽ മലയാളി ഞെട്ടിയിരുന്നു എന്നാൽ, വെട്ടു നടന്നിട്ടും ഹർത്താൽ പ്രഖ്യാപിച്ചില്ല എന്നു കേട്ടാൽ മാത്രമേ ഇന്നു മലയാളി ഞെട്ടൂ.
ഓരോ വെട്ടിക്കൊല കഴിയുന്പോഴും എല്ലാവരെയും വിളിച്ച് ഒരു സമാധാനയോഗം തട്ടിക്കൂട്ടും. മേലിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടില്ലെന്നു കട്ടായം പറയും. എന്നിട്ടു കട്ടൻകാപ്പിയും കുടിച്ചുപിരിയും... ഹോ അപ്പോൾ തോന്നുന്ന ഒരു സമാധാനമുണ്ടല്ലോ, അതു ശാന്തസമുദ്രത്തിൽ ചെന്നാൽ പോലും കിട്ടില്ല!
സമാധാനയോഗത്തിലെ നേതാക്കളുടെ തൊണ്ടയിടറിയുള്ള പ്രസംഗം കേട്ടാൽ നമുക്കു തോന്നും വെട്ടിയവൻമാരെ ഇപ്പോൾ കൈയിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കുമെന്ന്. എന്നാൽ, നേതാക്കൾ സമാധാനയോഗം കൂടി പൊട്ടിത്തെറിക്കുന്പോൾ, കുപ്പി രണ്ടെണ്ണം പൊട്ടിച്ച് “വെട്ടുമഹാമഹം’’ ആഘോഷിക്കുന്ന തിരക്കിലായിരിക്കും അനുയായികളിൽ ചിലർ. അവർ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും രക്തസാക്ഷികളെയും ബലിദാനികളെയും ലൈക്ക് അടിച്ചും ഷെയർ ചെയ്തും ചോര തിളപ്പിക്കും.
വെട്ടാൻ വരുന്ന പോത്തിനോടു വേദമോതീട്ട് കാര്യമില്ലെന്നൊരു ചൊല്ല് നാട്ടിലുണ്ട്. എന്നാൽ, വെട്ടാൻ പറഞ്ഞുവിടുന്ന പോത്തുകളെങ്കിലും നാട്ടുകാരുടെ വേദമോതൽ കേട്ട് ഇത്തിരി വിട്ടുവീഴ്ച ചെയ്തെങ്കിൽ!
മിസ്ഡ് കോൾആഗോള പ്രബലരുടെ പട്ടികയിൽ നരേന്ദ്രമോദി ഒൻപതാം സ്ഥാനത്ത്.
- വാർത്ത ഇനിയുമേറെ പറക്കേണ്ടിയിരിക്കുന്നു!