Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അഞ്ച് വർഷത്തിനിടെ പഠനം നിർത്തിയവർ 187 പേർ
കലാപശാലകൾ -2 / ഡി.ദിലീപ്
ഏതു വിദ്യാർഥിയുടെയും ഉള്ളിൽ എക്കാലവും പച്ചപിടിച്ചു നിൽക്കുന്നതാണ് കലാലയ ഓർമകൾ. ആ ഓർമകളിൽ പോലും ഭയംനിറച്ചു ജീവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട് യൂണിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാർഥികൾക്കിടയിൽ. അവർ മാത്രമല്ല, അവിചാരിതമായി അവിടേക്കു കടന്നുവന്നതിന്റെ പേരിൽ മരിച്ചു ജീവിക്കുന്നവരും കഷ്ടിച്ചു രക്ഷപ്പെട്ടു പോയവരും കുറവല്ല.
2000 നവംബർ പത്തിനാണ് നിലമേൽ എൻഎസ്എസ് കോളജിലെ അന്നത്തെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ എ.ആർ. നിഷാദ് യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. നിലമേൽ കോളജിലെ തന്റെ സുഹൃത്തുക്കളായ എസ്എഫ്ഐ നേതാക്കളും നിഷാദിനൊപ്പമുണ്ടായിരുന്നു. നിലമേൽ കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയെ ഏർപ്പാടാക്കി നൽകാമെന്ന് അവർ ഉറപ്പു നൽകി. അതിനായി യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളെ കാണണം. അതുമാത്രമായിരുന്നു ഉദ്ദേശ്യം. പക്ഷേ യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്ന നിമഷം നിഷാദിന്റെ ഒപ്പം വന്ന കൂട്ടുകാർ മാറിക്കളഞ്ഞു. ഉടൻതന്നെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ വന്ന് നിഷാദിനെ വലിച്ചിഴച്ച് അന്നത്തെ "ഇടിമുറി'യിലേക്കു കൊണ്ടു പോവുകയും മണിക്കൂറുകളോളം മർദിക്കുകയും ചെയ്തു. "എസ്എഫ്ഐ തോൽപ്പിച്ച കെഎസ്യു നേതാവായ നീ എന്തിന് ഞങ്ങളുടെ യൂണിവേഴ്സിറ്റി കോളജിൽ കയറി' എന്നാക്രോശിച്ചു കൊണ്ടായിരുന്നു മർദനമെന്ന് നിഷാദ് പറഞ്ഞു.
മണിക്കൂറുകളോളം കൊടിയ മർദനത്തിനിരയാക്കിയശേഷം ഡസ്ക്കിൽ കമിഴ്ത്തിക്കിടത്തി നിഷാദിന്റെ പുറത്ത് കഠാര കൊണ്ട് എസ്എഫ്ഐ എന്ന് വരഞ്ഞു. പിന്നെയും മർദനം തുടർന്നു. ചോദിച്ചിട്ട് കുടിക്കാൻ വെള്ളം പോലും നൽകിയില്ല. അതിനുശേഷം രാത്രി വൈകി, പാതി അബോധാവസ്ഥയിലായ നിഷാദിനെ എസ്എഫ്ഐ നേതാക്കൾ ഏതോ വാഹനത്തിൽ തമ്പാനൂർ ബസ്സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. അവിടെനിന്ന് ഒരുവിധത്തിലാണ് നിഷാദ് ബസിൽ കയറി നിലമേലിലെ വീട്ടിലെത്തിയത്. യൂണിവേഴ്സിറ്റി കോളജ് എന്നു കേൾക്കുമ്പോൾ ഇപ്പോഴും തന്റെ ഉള്ളിൽ ഭയത്തിന്റെ കൂരിരുട്ട് നിറയുമെന്നും നിഷാദ് ദീപികയോടു പറഞ്ഞു.
സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച ചാപ്പകുത്തൽ കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാലു പ്രതികൾക്ക് രണ്ടു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചെങ്കിലും മേൽക്കോടതി പ്രതികളെ വെറുതെ വിട്ടു. എസ്എഫ്ഐ ഹാജരാക്കിയ ഡമ്മി പ്രതികൾക്കു വീണ്ടും ശിക്ഷ വാങ്ങി നൽകുന്നതിനു വേണ്ടി പിന്നീട് ജീവിതം കളയാൻ പോയില്ലെന്നും വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന നിഷാദ് പറഞ്ഞു.
വിവാദമായ ചാപ്പകുത്തൽ സംഭവത്തിന്റെ പേരിൽ, അന്നും നേതൃത്വം ഇടപെട്ട് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇന്ന് എതിർപാർട്ടിക്കാരനെയല്ല, സ്വന്തം പ്രവർത്തകനെയാണ് എസ്എഫ്ഐ നേതാക്കൾ കൊലചെയ്യാൻ ശ്രമിച്ചത്. നാടിനെ നടുക്കിയ സംഭവത്തിനുശേഷം, മുഖം രക്ഷിക്കാൻ വേണ്ടിയെങ്കിലും സിപിഎം നേതാക്കൾ കോളജിൽ നടന്ന സംഭവങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. "സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് യൂണിവേഴ്സിറ്റി കോളജിൽ സംഭവിച്ചത്’ എന്നായിരുന്നു മുഖ്യമന്ത്രിയും മുൻ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയൻ മുതൽ മുൻ വിദ്യാഭ്യാസ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി വരെയുള്ളവരുടെ പ്രതികരണം. വിദ്യാർഥി നേതാക്കളായി വളർന്നു വന്ന, മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമെല്ലാം വിഷയത്തിൽ വൈകാരികമായി പ്രതികരിക്കുകയും ചെയ്തപ്പോൾ, കുത്തു കേസിൽ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രയും കാലം പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണെന്നായിരുന്നു സിപിഎമ്മിലെ മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്നമുണ്ടെന്നാണ് മനസിലാക്കേണ്ടത്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അടിവരയിട്ടു പറഞ്ഞ വിഎസ്, എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാവിയിലേക്കു വിരൽ ചൂണ്ടുകയും ചെയ്തു.
ഇന്നത്തെ ഈ തിരിച്ചറിവ് നേതാക്കൾക്ക് പണ്ടേയുണ്ടായിരുന്നെങ്കിൽ, ആ പറഞ്ഞതിനൊക്കെ ആത്മാർഥതയുണ്ടായിരുന്നെങ്കിൽ നിഖിലയെ പോലെ എത്രയോ വിദ്യാർഥികൾക്ക് തങ്ങളാഗ്രഹിച്ചതു പോലെ പേരും പെരുമയുമുള്ള ഈ കലാലയത്തിൽനിന്നു പഠനം പൂർത്തീകരിച്ചു മടങ്ങാൻ കഴിയുമായിരുന്നെന്ന് പൂർവവിദ്യാർഥികളിൽ ചിലർ പറഞ്ഞു.
നേതൃത്വം തെറ്റ് ഏറ്റു പറയുമ്പോഴും യാഥാർഥ്യങ്ങളുണ്ടാക്കുന്ന നടുക്കം ചെറുതല്ല. കഴിഞ്ഞ ആഞ്ചു വർഷത്തിനിടയിൽ യൂണിവേഴ്സിറ്റി കോളജിൽനിന്നും പഠനം പാതിവഴിയിൽ മതിയാക്കി ടിസി വാങ്ങിപ്പോയത് 187 വിദ്യാർഥികളാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചതാണിക്കാര്യം. എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയും ഏകാധിപത്യവും കാമ്പസിലെ സ്വാതന്ത്ര്യമില്ലായ്മയിലും മനംമടുത്ത് പോയവരാണ് ഇവരിലേറെയുമെന്ന വാദം ശരിവയ്ക്കുന്നതാണ് കോളജിലെ വിദ്യാർഥികളും മുൻ അധ്യാപകരും ഇപ്പോൾ നടത്തുന്ന വെളിപ്പെടുത്തലുകൾ.
പതിറ്റാണ്ടുകളായി എസ്എഫ്ഐ നേതാക്കൾ യൂണിവേഴ്സിറ്റി കോളജിൽ നടത്തിയ ഗുണ്ടായിസത്തിന്റെയും അക്രമപരമ്പരകളുടെയും ചോരപ്പാടുകൾ അത്ര വേഗം മാഞ്ഞു പോകില്ലെന്നാണ്, നിശബ്ദമാക്കി വയ്ക്കപ്പെട്ട ചരിത്രത്തിൽനിന്ന് ഉയർന്നു വരുന്ന ഇത്തരം ശബ്ദങ്ങൾ ഓർമിപ്പിക്കുന്നത്.
ചെറിയാൻ ഫിലിപ്പിന്റെ ജീവിതം തകർത്ത കാമ്പസ് ആക്രമണം
കാലം 1972, ഇന്നത്തെ ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് അന്ന് യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും കെഎസ്യു നേതാവുമായിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീർന്ന സമയം. വോട്ടെണ്ണലിനൊടുവിൽ ചെറിയാൻ ഫിലിപ്പ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം വന്നു.
പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് മുൻപ് പറഞ്ഞിട്ടുള്ളതിങ്ങനെയാണ്, ""പെട്ടെന്നു നാലഞ്ചുപേർ എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാം നിലയിൽനിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്എഫ്ഐക്കാർ കാട്ടിക്കൊടുത്തതിനേത്തുടർന്ന് പാളയം ചന്തയിൽനിന്നു വന്ന സിഐടിയുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയിൽ നട്ടെല്ല് പൊട്ടി. ഇടതുകാൽ ശോഷിച്ചു, നടക്കാൻ വയ്യ, കുനിയാൻ വയ്യ. കെഎസ്യുവിന്റെ പ്രഭാവകാലമായിരുന്നു. എസ്എഫ്ഐക്ക് ആൾബലം കുറവ്. അതുകൊണ്ട് അവർ സിഐടിയു ഗുണ്ടകളെ വിളിച്ചുവരുത്തുകയായിരുന്നു. കേസ് പിന്നീടു തേച്ചുമായ്ച്ചുകളഞ്ഞു. ജി. സുധാകരനായിരുന്നു അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. ആശുപത്രികളിൽ മാറിമാറിക്കിടന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരൻ ചികിത്സാച്ചെലവ് ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഞാൻ രോഗിയാണ്. വലിച്ചെറിഞ്ഞവരെ മറന്നെങ്കിലും കാട്ടിക്കൊടുത്തവരെ ഇന്നുമറിയാം''
അടുത്തവർഷവും ചെറിയാൻ ഫിലിപ്പ് മത്സരിച്ചു. വൻഭൂരിപക്ഷത്തോടെ ജയിച്ചു. 1973ൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. യൂണിവേഴ്സിറ്റി കോളജിൽ പിജി വിദ്യാർഥിയായിരിക്കെ 1975 ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ്. കെപിസിസി. ജനറൽ സെക്രട്ടറിയായിരിക്കേ, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ടു. ഇപ്പോൾ ഇടതുസഹയാത്രികനായ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top