Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാൻ പ്രത്യേക സംവിധാനം: പ്രഫ. എസ്. വർഗീസ്
Friday, July 19, 2019 12:01 AM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിൽ പ്രത്യേക സംവിധാനമൊരുക്കുമായിരുന്നെന്ന് 2001-2002 കാലയളവിൽ അവിടെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസ്. ഇടത് അധ്യാപക സംഘടനയാണ് അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ:
പ്രിൻസിപ്പലും അധ്യാപകരും എസ്എഫ്ഐക്കാരുടെ ആജ്ഞാനുവർത്തികളായിരുന്ന ഒരു കാലത്താണ് ഞാൻ 2001 ൽ അവിടെ പ്രിൻസിപ്പലായി ചാർജെടുത്തത്. അവർക്കെതിരേ പ്രവർത്തിച്ചാൽ അവരുടെ കണ്ണിലെ കരടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമാണു പ്രവർത്തിച്ചത്.
കോളജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്തു മോശം പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമായിരുന്നു. അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർക്കു ലഭിക്കുന്നു. യുജിസി നൽകിയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് എസ്എഫ്ഐയുടെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാസ് സമയത്തും ഈ ഓഫീസ് സജീവം.
ഒരിക്കൽ ക്ലാസ് സമയത്തുള്ള യൂണിയൻ ഓഫീസിന്റെ പ്രവർത്തനം തടഞ്ഞു. ക്ലാസ് സമയത്ത് ഓഫീസ് പൂട്ടിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ് കഴിഞ്ഞു തുറന്നുകൊടുക്കും. വലിയ ഭീഷണിയാണ് എസ്എഫ്ഐയിൽ നിന്ന് ഉണ്ടായത്. പിന്നീട് വൈകുന്നേരം ഏഴുവരെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകി. എന്നാൽ, അവർ സമ്മതിച്ചില്ല. ഈ മുറികളിൽ രാത്രിയും പതിനഞ്ചോളം പേർ സ്ഥിരതാമസമുണ്ടായിരുന്നുവെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിദ്യാർഥികളിൽനിന്നു പണവും മദ്യവും വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന അധ്യാപകർ പോലും യൂണിവേഴ്സിറ്റി കോളജിലുണ്ടായിരുന്നു. കോളജിൽ നടക്കുന്ന കൂട്ടകോപ്പിയടി ആർക്കും പുതുമയുള്ള കാര്യമല്ല. കോളജിലെ അധ്യാപകർ മാത്രമല്ല അനധ്യാപകരും ഇതിനു പിന്തുണ നൽകുന്നു. യൂണിവേഴ്സിറ്റിയുടെ പ്രധാന പരീക്ഷകൾക്കു ബെഞ്ചിൽ നമ്പരിടുന്ന പ്യൂണ്‍ മുതൽ ഇൻവിജിലേറ്റർമാർ വരെയുള്ളവർ ഇവരുടെ കളിപ്പാവകളാണ്.
എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിലാണു പ്രത്യേക സംവിധാനമൊരുക്കുന്നത്. ഇവിടെ നിയോഗിക്കപ്പെടുന്ന ഇൻവിജിലേറ്റർമാർ നിർവഹിക്കുന്നതു യൂണിവേഴ്സിറ്റി ഏല്പിക്കുന്ന ജോലിയല്ല, മറിച്ച് എസ്എഫ്ഐ ഏല്പിക്കുന്ന ജോലിയാണ്. പാഠപുസ്തകങ്ങളും ഗൈഡുകളും ഉപയോഗിച്ചു കോപ്പിയടിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. എഴുതി തയാറാക്കിയ ഉത്തരക്കടലാസുകൾ ചോദ്യനമ്പർ ഇട്ട് പ്രധാന ഷീറ്റിനൊപ്പം ചേർക്കുകയും ചെയ്യും.
ഇടത് അധ്യാപക സംഘടനയാണ് ഇവർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. എന്തു കാണിച്ചാലും അവർ തടയില്ല. എസ്എഫ്ഐക്കാരായ വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള തന്റേടം പ്രിൻസിപ്പൽമാർ കാണിക്കാറുമില്ല. പേടിച്ചിട്ടാണ്.
ഒരിക്കൽ കോളജിൽ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനിടെ യൂണിവേഴ്സിറ്റിയുടെ എക്സ്റ്റേണൽ സ്ക്വാഡ് പരിശോധനയ്ക്കെത്തി. നിരവധി വിദ്യാർഥികളുടെ കോപ്പിയടി പിടികൂടി. രേഖകളുമായി പുറത്തേക്കുപോയ അധ്യാപകരെ കോളജ് ഗേറ്റിൽ എസ്എഫ്ഐക്കാർ തടഞ്ഞു. അന്ന് ക്രൂരമായാണ് ആ അധ്യാപകരെ മർദിച്ചത്.
കോളജിലെ നല്ലൊരു വിഭാഗം അഡ്മിഷനും എസ്എഫ്ഐയുടെ ഓഫീസിലാണു നടന്നിരുന്നത്. ഇതിനായി കുട്ടികളെയും മാതാപിതാക്കളെയും ആദ്യം എത്തിക്കുന്നതു യൂണിയൻ ഓഫീസിലാണ്. പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിലും മേശയിട്ട് എസ്എഫ്ഐ പ്രവർത്തകർ ഇരിക്കും. അഡ്മിഷനൊപ്പം യൂണിയൻ ഫണ്ടിലേക്കുള്ള പണപ്പിരിവും നടത്തും. ഇതിനെ ഞാൻ എതിർത്തു. അപ്പോഴാണ് കോളജ് പ്രവേശനത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി എനിക്കെതിരേ അവർ രംഗത്തുവന്നത്.
ഞാൻ പ്രിൻസിപ്പലായി വന്ന കാലത്ത് യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനു നോമിനേഷൻ കൊടുക്കാൻ പോലും സാധാരണ വിദ്യാർഥികൾക്കു ഭയമായിരുന്നു. എന്നാൽ, ഞാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആ വർഷം സാധാരണ രീതിയിൽ തെരഞ്ഞെടുപ്പു നടന്നു. എസ്എഫ്ഐക്കൊപ്പം കെഎസ്യുവും മത്സരിച്ചു. ഇലക്ഷൻ ദിവസം കോളജിലേക്കു വന്ന എന്റെ കാർ എസ്എഫ്ഐക്കാർ തടഞ്ഞു. പിന്നീട് കാർ ജൂബിലി ആശുപത്രിയുടെ മുന്നിലിട്ടിട്ടു നടന്നാണ് കോളജിലേക്കു പോയത്.
എസ്എഫ്ഐക്കാർ തീർത്ത ബാരിക്കേടുകൾക്കിടയിലൂടെയാണ് അന്നു കോളജിൽ പ്രവേശിച്ചത്. എസ്എഫ്ഐക്ക് വോട്ടു ചെയ്യുമെന്നുറപ്പുള്ളവരെ മാത്രമായിരുന്നു അന്ന് അവർ അകത്തേക്കു കടത്തിവിട്ടത്. 3500 ഓളം പേർ പഠിക്കുന്ന കോളജിൽ അന്ന് വോട്ടു ചെയ്തത് ആയിരത്തിൽ താഴെ വിദ്യർഥികൾ മാത്രം. അന്നും വിജയം എസ്എഫ്ഐക്കു തന്നെ.
ഒരു ദിവസം പോലും ക്ലാസിൽ കയറാത്ത കുട്ടികൾക്കു മുഴുവൻ ഹാജരും ഇതിനുള്ള ഇന്റേണൽ മാർക്കും ലഭിക്കും. സ്പോർട്സിൽ ഒന്നും അറിയാത്തവർക്കും സ്പോർട്സ് ക്വോട്ടയിൽ സർട്ടിഫിക്കറ്റും അതിനുള്ള വെയിറ്റേജും കിട്ടും. എല്ലാം നടക്കുന്നതു യൂണിവേഴ്സിറ്റി കോളജിൽ മാത്രം: പ്രഫ. വർഗീസ് പറഞ്ഞുനിർത്തി.
തയാറാക്കിയത്:
റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതി; അന്വേഷണത്തിന് തെര. കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
Latest News
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതി; അന്വേഷണത്തിന് തെര. കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top