Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നഗ്നരായ രാജാക്കന്മാരുടെ കാലം
കേരളത്തിലെ പോലീസ് സേനയിലെ ഒറ്റുകാർക്കെതിരെ അവരുടെ യോഗത്തിൽ വച്ചുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വല്ലാതെ രോഷാകുലനായി. ശബരിമല സമരക്കാലത്ത് സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം തക്കസമയത്തു പോലീസുകാർ തന്നെ ആർഎസ്എസ്കാർക്കു ചോർത്തിക്കൊടുത്തതാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. മുഖ്യമന്ത്രി തന്നെ ഈ ആക്ഷേപം ഉന്നയിക്കുന്പോൾ സ്വാഭാവികമായും ഉയരേണ്ട ചോദ്യമുണ്ട്, എന്തേ ഇവിടത്തെ പോലീസ് ഇങ്ങനെ ആയി? ആരാണു പോലീസുകാരെ ഒറ്റുകാരാക്കിയത്?
പോസ്റ്റൽ വോട്ടിന്റെ രഹസ്യം
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസിന്റെ പോസ്റ്റൽ വോട്ടുകളിൽ നടന്ന കൃത്രിമത്തെക്കുറിച്ചു വലിയ വിവാദം ഉണ്ടായി. പോലീസുകാരുടെ സിപിഎം അനുകൂല സംഘടനാ നേതാക്കളാണ് അതു ചെയ്തതെന്നും പാട്ടായി. വോട്ടെണ്ണൽ നടന്നപ്പോൾ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടു ഭൂരിഭാഗവും കിട്ടിയതു ബിജെപിയുടെ കുമ്മനത്തിന്. എന്നിട്ടും ആർക്കെതിരേയും നടപടി വേണ്ടെന്ന മട്ടിലായി സർക്കാർ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ് അതു ചെയ്തതെങ്കിൽ സ്വജന പക്ഷപാതം എന്നു പറയാം. കേരളം ഭരിക്കുന്ന ഇടതുസർക്കാർ ആ സമീപനം എടുക്കുന്പോൾ എന്താണു മനസിലാക്കേണ്ടത്? ബിജെപിയും സിപിഎമ്മുമായി എന്തോ രഹസ്യ ധാരണ ഉണ്ടെന്നല്ലേ?
കേരള പോലീസ് നടത്തുന്ന ഏതു നീക്കമാണ് എതിരാളികൾക്ക്, പ്രത്യേകിച്ചും അവർ രാഷ്ട്രീയക്കാരാണെങ്കിൽ, കിട്ടാതെ പോകുന്നത്? മുഖ്യമന്ത്രി മറന്നിട്ടുണ്ടാവില്ല തലസ്ഥാനത്തെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുനേരേ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാർ താമസിച്ചിരുന്ന സിപിഎം ഓഫീസ് പരിശോധിക്കാൻ തന്റേടം കാണിച്ച ചൈത്ര തെരേസ ജോണ്‍ എന്ന യുവ ഐപിഎസ് ഓഫീസർക്കുണ്ടായ അനുഭവം. ചൈത്ര അനുഭവിച്ച കഷ്ടപ്പാടുകൾ ജനം മറന്നിട്ടുണ്ടാവില്ല. അവർ പഠിച്ച് പരീക്ഷ എഴുതി ഐപിഎസ് നേടിയ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതി വന്നയാളല്ല. ചൈത്രയും പോലീസും എത്തിയപ്പോൾ ജില്ലാ സെക്രട്ടറി പോലും സിപിഎം ഓഫീസിലില്ല.
എത്ര കൃത്യമായി കാര്യങ്ങൾ ക്രമീകരിക്കാൻ പാർട്ടിക്കായി! അധികംപേരെ അറിയിക്കാതെ ചൈത്ര പോയതുകൊണ്ടു പരിശോധന എങ്കിലും നടന്നു. പാർട്ടി ഓഫീസ് പരിശോധിക്കരുതെന്ന് അന്നു പറഞ്ഞവരിൽ കോടിയേരിയും ഉണ്ടല്ലോ. ഒരു സ്ത്രീപീഡനക്കേസിൽ മുംബൈ പോലീസ് തേടിവന്നിട്ട് അദ്ദേഹത്തിന്റെ മകനെക്കുറിച്ച് എന്തെങ്കിലും അറിയാനായോ?
സിപിഎംകാർ പ്രതികളായ കേസുകളിലെ ഒരു പ്രതിയെയും പാർട്ടി ചൂണ്ടിക്കാണിക്കുന്പോഴല്ലാതെ പോലീസിനു പിടിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ഏറ്റവും അവസാനത്തെ കേസായ യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതികളുടെ കഥ തന്നെ എത്ര വിചിത്രമാണ്! അവരെല്ലാം യൂണിവേഴ്സിറ്റി കോളജിലെ പാർട്ടി ഓഫീസിൽ വിശ്രമിക്കുന്പോൾ പോലീസ് കേരളം മുഴുവൻ പരതുന്നു എന്ന ധ്വനി ഉണ്ടാക്കുകയായിരുന്നില്ലേ?
തലസ്ഥാനത്തു പൊതുനിരത്തിലിട്ടു പോലീസുകാരനെ മർദിച്ച കേസിലെ പ്രതിയെയും പിടിക്കാൻ പോലീസിനായില്ല. പകരം അയാൾക്കെതിരേ പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഈ പ്രതിയെ ആണ് പാർട്ടി സമ്മതിച്ചപ്പോൾ നടുറോഡിൽ നിന്നു ‘പോലീസ് ’ബഹുമതി’യോടെ പിടികൂടിയത്. കേരളം മുഴുവൻ എസ്എഫ്ഐക്കാരുടെ തേർവാഴ്്ചയ്ക്കെതിരേ ശബ്ദിച്ചപ്പോൾ പ്രതികളുടെ വീട് റെയഡ് ചെയ്യുകയും അവിടെ നിന്നു സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടികൂടിയ വിവരം വെളിപ്പെടുത്തുകയും ചെയ്ത പോലീസ് ഓഫീസർക്കു മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റം കൊടുത്തതിന്റെ സന്ദേശം എന്താണ്?
പോലീസാകുന്നതിനുവേണ്ട യോഗ്യതകൾ പോലും ഇല്ലാതെ പലതരം ഉത്തരവുകളുടെ മറവിലൂടെ ധാരാളം സഖാക്കളെ പോലീസിൽ സിപിഎം കുടിയേറ്റിയിട്ടുണ്ടെന്നു യൂണിവേഴ്സിറ്റി കോളജ് സംഭവം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെല്ലാം തന്നെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരാണ്. റാങ്കിൽ ഒന്നാംസ്ഥാനക്കാരും മറ്റുമാണ്. സ്പോർട്സ് ക്വോട്ട അടക്കം അവർക്ക് ആനുകൂല്യങ്ങൾ ധാരാളം. കാസർഗോഡിനു വേണ്ടി അവർ പരീക്ഷ എഴുതിയത് അവരുടെ രാവണൻകോട്ടയിൽ. അവരുടെ ഉത്തരക്കടലാസ് പരിശോധിച്ചാലറിയാം മാർക്കിന്റെ പൊള്ളത്തരം. അത്തരം അപകടം ഉണ്ടാകുന്നു എന്നു കണ്ടാൽ ഉത്തരക്കടലാസുകൾ നശിപ്പിക്കാനും പാർട്ടിക്കു സംവിധാനം ഉണ്ട്. കേരള സർവകലാശാലയിലെ വിവാദ അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ വരെ കാണാതായില്ലേ? അതിന് അധ്യാപകർ മാത്രമല്ല വൈസ് ചാൻസലർമാർ വരെ കൂട്ട്.
ഇങ്ങനെ അധികാരം ദുർവിനിയോഗിക്കുന്ന നഗ്നരായ രാജാക്കന്മാർക്ക് എങ്ങനെ ഗവർണറെ അടക്കം ദുരുപയോഗിക്കുന്ന ബിജെപിയെ കുറ്റപ്പെടുത്താനാവും? കേരള രാഷ്ട്രീയത്തിൽ അഴിമതി രീതിയാക്കിയത് 1957 ലെ ഇടതുഭരണമായിരുന്നു എന്ന് അക്കാലത്തുണ്ടായിരുന്ന രാഷ്ട്രീയ നീരിക്ഷകർ തീർത്തുപറയുന്നു.
പോലീസ് സഖാക്കളുടെ ഈ നീക്കത്തിനെതിരായ അമർഷം പോലീസിൽ തന്നെ സംഘപരിവാറിനെ ശക്തമാക്കുന്നു. സിപിഎം ആധിപത്യത്തിനെതിരേ ആഞ്ഞടിക്കാൻ തന്റേടമുള്ള ഒരു പ്രസ്ഥാനത്തിനുവേണ്ടി പോലീസുകാർ പോലും ദാഹിക്കുന്ന നില ഉണ്ടാക്കുന്നതും അതിലൂടെ ആർഎസ്എസിനെ വളർത്തുന്നതും മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയാണ്.
മുന്നണിയിൽ തന്നെ പരാതി
പോലീസ് സിപിഎമ്മിനും എസ്എഫ്ഐക്കുംവേണ്ടി മാത്രം നിലകൊള്ളുന്നു എന്നു പരാതി പറയുന്നത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ലല്ലോ. എഐഎസ്എഫ്കാരുടെ അനുഭവം വ്യത്യസ്തമാണോ? അവർ പരസ്യവിമർശനവുമായി രംഗത്തു വന്നില്ലേ? സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുടെ കാർ എസ്എഫ് ഐക്കാർ തടഞ്ഞില്ലേ? ഇത് ആദ്യ സംഭവമൊന്നും അല്ല. സിപിഐയുടെ സമുന്നതനായ നേതാവ് പി.കെ. വാസുദേവൻ നായർ ഇടതുമുന്നണി ഭരണകാലത്ത് സിപിഎം പോലീസിനെ നിയമസഭയിൽ കടന്നാക്രമിച്ചിട്ടുണ്ട്. തല്ലിത്തകർക്കപ്പെട്ട സിപിഐക്കാർക്കു വേണ്ടി വിലപിച്ചിട്ടുണ്ട്. 1980 ലെ ഇടതുമുന്നണിയുടെ കാലത്ത് ഘടകകക്ഷിയായിരുന്ന ആന്റണി കോണ്‍ഗ്രസിന്റെ നന്ദാവനത്തെ ഓഫീസ് പോലീസ് സംരക്ഷണയിൽ സിപിഎം തല്ലിത്തകർത്തിട്ടുണ്ട്. അക്രമികൾ ഒരു തടസവുമില്ലാതെ നഗരത്തിലൂടെ നടക്കുകയും ചെയ്തു.
കസ്റ്റഡി മരണക്കേസിൽ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനെതിരേ ആക്ഷേപം ഉന്നയിച്ചതു സിപിഐയാണ്. പോലീസിനെ ഉപയോഗിച്ച് ഭരിക്കുന്നു. അതിന്റെ ആവശ്യം സിപിഎമ്മിന് ഇല്ലെന്നു പറയുന്പോഴും അങ്ങനെ ചെയ്യുന്നു. ഇടുക്കിയിലെ ആ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം മാത്രം. കൊല്ലപ്പെട്ടയാളുടെ വീട്ടുകാർക്കു മന്ത്രിസഭ തീരുമാനിച്ച സഹായം എത്തിക്കുന്നതിനുള്ള ഉപാധിയായി സഖാക്കൾ കേസ് വെള്ളം ചേർത്തെടുക്കും.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു പാവം നാട്ടുകാരനെ കാറിനു മുന്നിലേക്കു വലിച്ചെറിഞ്ഞു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥനൊപ്പമായിരുന്നു നെയ്യാറ്റിൻകരയിലെ പാർട്ടി നേതൃത്വം. അത്ര സഹായമാണ് പാർട്ടി അയാളിൽ നിന്നു കൈപ്പറ്റിയിരുന്നത്.
അമിത് ഷായുടെ പോലീസ് ഇനി കാണിക്കാനിരിക്കുന്നതിനെ കുറ്റംപറയാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണു പിണറായിയുടെ പോലീസ്. പോലീസുകാരും അവരുടെ പിന്തുണയോടെ ഒരു സംഘം സഖാക്കളും കാണിക്കുന്ന ഈ ധാർഷ്ട്യം, ധിക്കാരം ജനങ്ങളെ സിപിഎമ്മിനെതിരാക്കുന്നു. അവർക്കെതിരേ പ്രതികരിക്കുന്ന സംഘടനകളെ ശക്തമാക്കുന്നു. നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ അത് ആർഎസ്എസ് മാത്രമായിരിക്കുന്നു. കോണ്‍ഗ്രസ് വരുന്പോൾ സിപിഎം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നു ജനം സംശയിക്കുന്നു. ലാവ്ലിൻ കേസിലെ ഫയലുകൾ മുങ്ങിയതു കോണ്‍ഗ്രസ് ഭരണകാലത്താണ്.
പാഠം പഠിക്കാത്തവർ
ബംഗാളും ത്രിപുരയും ഒന്നും ഒരു പാഠവും പഠിപ്പിക്കാത്തതാണു കഷ്ടം. ഇവിടങ്ങളിലെല്ലാം ഭരണഘടനയെക്കാൾ പാർട്ടി നിയമം ഭരണം നടത്തിയതിനു കൊടുത്ത വിലയാണ് സിപിഎമ്മിന് ഉണ്ടാകുന്ന ഉന്മൂലനാശം. കോണ്‍ഗ്രസുകാരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം വളരുന്നതിനെക്കാൾ ഭീകരവും രൂഢമൂലവുമായ വളർച്ചയാണു സേച്ഛാധിപത്യത്തിനെതിരായ പ്രതിഷേധമായി കൈവരുന്ന വളർച്ച. കോണ്‍ഗ്രസിനെ ഉന്മൂലനാശം വരുത്താൻ ബിജെപിക്കാവാത്തതും അതുകൊണ്ടാണ്. ബിജെപി ഭരണം മടുക്കുന്പോൾ അതു കോണ്‍ഗ്രസിന്റെതിനേക്കാൾ ഏറെ മെച്ചമല്ലെന്നോ മോശമാണെന്നോ വരുന്പോൾ ആ ജനം തിരിച്ചുവന്നു കൂടായ്കയില്ല.
എന്നാൽ, സേച്ഛാധിപത്യം ഭയന്നു കൂടാരംവിടുന്നവനെ തിരിച്ചുകിട്ടുക എളുപ്പമാവില്ല. ബംഗാളിൽ ഇനി സിപിഎം ഭരണം ഉണ്ടാവില്ല എന്നു തീർച്ചയല്ലേ? 30 വർഷത്തെ തുടർച്ചയായ ഭരണം നഷ്ടപ്പെട്ട സിപിഎമ്മിനുള്ള ജനപിന്തുണ എത്രയോ ദയനീയം. അവരെ പുറത്താക്കി അധികാരം പിടിച്ച മമതയും അതേവഴി തന്നെ സ്വീകരിക്കുന്നതോടെ അടിതെറ്റുകയാണ്. ബിജെപി മാത്രമാണു ബദൽ എന്ന ചിന്തയിലേക്കു ബംഗാളികളും എത്തുന്നു.
അഭിമന്യുവിനെ വധിച്ചത്?
കാന്പസുകളിൽ രാഷ്ട്രീയം അപകടമാണെന്ന ചിന്ത ശക്തമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സിപിഎമ്മിനും എസ്എഫ്ഐക്കും കൈകഴുകാനാവുമോ? കാന്പസുകളെ കലാപശാലകളാക്കി കൂടെനിർത്താൻ തുടക്കംകുറിച്ചത് എസ്എഫ്ഐ അല്ലേ? പിന്നീട് കെഎസ് യുവും എബിവിപിയും ആ വഴി സഞ്ചരിച്ചതിന്റെ ഉദാഹരണങ്ങളുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ പരസ്പരം കുത്തുകയും ഒരു വിദ്യാർഥി മരണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്ത സാഹചര്യം എറണാകുളം മഹാരാജാസിലെ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ വരെ സംശയത്തിന്റെ നിഴൽപരത്തുന്നു. അഭിമന്യുവിനുവേണ്ടി വൻതുക പിരിക്കുകയും അതിൽ ഒരു പങ്കു മാത്രം കുടുംബത്തിനു കൊടുക്കുകയും ചെയ്തതടക്കം ആ കേസിൽ സിപിഎം പുലർത്തിയ സമീപനങ്ങൾ സംശയത്തിലാണ്.
നിഖിലയുടെ അനുഭവം
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ആത്മഹത്യക്കു മുതിർന്ന നിഖില മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ആരെങ്കിലും സഹായിച്ചോ? ആ കുട്ടിയെ ഉപദ്രവിച്ചവർക്ക് എതിരേ കേസൊന്നും ഇല്ല. ഉള്ളത് ആത്മഹത്യാ ശ്രമത്തിനുള്ള കേസ് മാത്രം. നിഖില മൊഴിവരെ മാറ്റി. ഇനി പുതിയ മൊഴി എടുക്കാൻ പ്ലാനുണ്ടത്രെ. ആ കുട്ടി കൊടുക്കുകയുമില്ല, പോലീസ് അന്വേഷിക്കുകയും ഇല്ല. എന്തിനു പിണറായിയുടെ കോപം വാങ്ങിവയ്ക്കണം?
വിദ്യാർഥിസംഘടനാ സ്വാതന്ത്ര്യം എല്ലാ സംഘടനയ്ക്കും കൊടുക്കാൻ തയാറാകാത്ത എസ്എഫ്ഐക്ക് എങ്ങനെ കാന്പസുകളിലെ സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാനാവും? തങ്ങൾ പറയുന്നത് അധ്യാപകരടക്കം എല്ലാവരും അനുസരിക്കണം എന്നാണ് എസ്എഫ്ഐ നിയമം. മിക്ക സ്ഥലത്തും അധ്യാപക സംഘടനകളും അവർ പറയുന്നതാണു ചെയ്യുക. ക്ലാസിൽ കയറാത്തവർക്കു ഹാജർ. പഠിക്കാത്തവർക്കു വിജയം. പരീക്ഷയിൽ കോപ്പിയടിക്കാൻ സൗകര്യം. തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിന്റെ വിജയത്തിളക്കത്തിനു പിന്നിൽ കോപ്പിയടിയല്ലെന്ന് ആർക്കു പറയാനാവും?
മഹാരാജാസ് കോളജിൽ അഭിമന്യുവിനു സ്തൂപം വേണമെന്നു പറയുന്നതിനെ എതിർക്കാൻ കഴിയാത്ത അധികാരികൾക്ക്എല്ലാ സംഘടനക്കാർക്കും സ്തൂപം അനുവദിക്കാൻ താത്പര്യവുമില്ല. എന്തേ അങ്ങനെ? തലശേരി ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മാത്രം പതാക മതി എന്നു പറയുന്ന പ്രിൻസിപ്പലിനെ എങ്ങനെ മറ്റു വിദ്യാർഥിസംഘടനകൾ ബഹുമാനിക്കും? എങ്ങനെ ധിക്കരിക്കാതിരിക്കും?
ജനാധിപത്യത്തിലെ രാജാക്കന്മാർ
ഇസ്രയേൽക്കാരുടെ ഉജ്വല നക്ഷത്രമായ ദാവീദിന്റെ മുഖത്തു നോക്കി രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറഞ്ഞയാളായിരുന്നു പഴയനിയമത്തിലെ നാഥാൻ പ്രവാചകൻ. ദാവീദ് സ്വന്തം ഭടനെ ചതിവിൽ കൊലചെയ്യിച്ച് അയാളുടെ ഭാര്യയെ സ്വന്തമാക്കിയപ്പോഴാണ് നാഥാൻ പ്രവാചകൻ ദാവീദിന്റെ കൊട്ടാരത്തിലെത്തിയത്. ദാവീദിനോട് അദ്ദേഹത്തിന്റെ തെറ്റ് പ്രവാചകൻ വിശദീകരിച്ചു. ദാവീദ് അനുതപിച്ചു മാനസാന്തരപ്പെട്ടു പുതിയ ജീവിതത്തിനു തയാറായി.
ഭാരതവർഷത്തിലെ പല സമകാലീന രാജാക്കന്മാരും ദാവീദിനെപ്പോലെ പാപത്തിൽ മുഴുകി പാപസുഖം അനുഭവിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയെക്കുറിച്ചു വിളിച്ചുപറയുന്ന പ്രവാചകന്മാരുണ്ടെങ്കിൽ അവരുടെ വാക്കു കേട്ട് ആത്മശോധന നടത്തുന്നതിനു പകരം അവർ പറയുന്നതാണ് തെറ്റ് എന്ന് സ്ഥാപിക്കാൻ മത്സരിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയോടു കാണിച്ച ആവേശം അപ്രത്യക്ഷമാകുന്നു. അനീതിയുടെ അനുഭവങ്ങളുമായി ജനം പൊറുതി മുട്ടുന്നു.
കർണാടകത്തിലെ രാജാക്കന്മാരുടെ കഥ എടുക്കാം. കുമാരസ്വാമിയും സിദ്ധരാമയ്യയും യെദിയൂരപ്പയും സ്പീക്കറും ഗവർണറും എല്ലാം കളിക്കുകയാണ്. പരസ്പരം ജനാധിപത്യത്തിന്റെ പേരിൽ ആണയിടുകയും ചെയ്യുന്നു. കോടിക്കണക്കിന് രൂപയും കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പു എല്ലാം ചേർന്നാണ് കർണാടകത്തിലെ കുമാരസ്വാമി സർക്കാരിനെ മറിച്ചിടാൻ കളിക്കുന്നത് എന്നതു പകൽപോലെ വ്യക്തം.
പ്രതിപക്ഷ കക്ഷികളുടെ വരുമാന സ്രോതസുകൾ അന്വേഷിച്ചു കുടുക്കുണ്ടാക്കുന്നവർ എന്തേ ബിജെപിക്കാരുടെ കാര്യം അന്വേഷിക്കുന്നില്ല എന്നു ചോദിക്കുന്നവരുണ്ട്, പക്ഷേ കേട്ട ഭാവം നടിക്കാതെ കളി കൊഴുപ്പിക്കുകയാണു ബിജെപിയുടെ അണിയറക്കാർ.
അനന്തപുരി/ ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top