Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നഗ്നരായ രാജാക്കന്മാരുടെ കാലം
Sunday, July 21, 2019 12:55 AM IST
കേരളത്തിലെ പോലീസ് സേനയിലെ ഒറ്റുകാർക്കെതിരെ അവരുടെ യോഗത്തിൽ വച്ചുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വല്ലാതെ രോഷാകുലനായി. ശബരിമല സമരക്കാലത്ത് സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം തക്കസമയത്തു പോലീസുകാർ തന്നെ ആർഎസ്എസ്കാർക്കു ചോർത്തിക്കൊടുത്തതാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. മുഖ്യമന്ത്രി തന്നെ ഈ ആക്ഷേപം ഉന്നയിക്കുന്പോൾ സ്വാഭാവികമായും ഉയരേണ്ട ചോദ്യമുണ്ട്, എന്തേ ഇവിടത്തെ പോലീസ് ഇങ്ങനെ ആയി? ആരാണു പോലീസുകാരെ ഒറ്റുകാരാക്കിയത്?
പോസ്റ്റൽ വോട്ടിന്റെ രഹസ്യം
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസിന്റെ പോസ്റ്റൽ വോട്ടുകളിൽ നടന്ന കൃത്രിമത്തെക്കുറിച്ചു വലിയ വിവാദം ഉണ്ടായി. പോലീസുകാരുടെ സിപിഎം അനുകൂല സംഘടനാ നേതാക്കളാണ് അതു ചെയ്തതെന്നും പാട്ടായി. വോട്ടെണ്ണൽ നടന്നപ്പോൾ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടു ഭൂരിഭാഗവും കിട്ടിയതു ബിജെപിയുടെ കുമ്മനത്തിന്. എന്നിട്ടും ആർക്കെതിരേയും നടപടി വേണ്ടെന്ന മട്ടിലായി സർക്കാർ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ് അതു ചെയ്തതെങ്കിൽ സ്വജന പക്ഷപാതം എന്നു പറയാം. കേരളം ഭരിക്കുന്ന ഇടതുസർക്കാർ ആ സമീപനം എടുക്കുന്പോൾ എന്താണു മനസിലാക്കേണ്ടത്? ബിജെപിയും സിപിഎമ്മുമായി എന്തോ രഹസ്യ ധാരണ ഉണ്ടെന്നല്ലേ?
കേരള പോലീസ് നടത്തുന്ന ഏതു നീക്കമാണ് എതിരാളികൾക്ക്, പ്രത്യേകിച്ചും അവർ രാഷ്ട്രീയക്കാരാണെങ്കിൽ, കിട്ടാതെ പോകുന്നത്? മുഖ്യമന്ത്രി മറന്നിട്ടുണ്ടാവില്ല തലസ്ഥാനത്തെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുനേരേ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാർ താമസിച്ചിരുന്ന സിപിഎം ഓഫീസ് പരിശോധിക്കാൻ തന്റേടം കാണിച്ച ചൈത്ര തെരേസ ജോണ്‍ എന്ന യുവ ഐപിഎസ് ഓഫീസർക്കുണ്ടായ അനുഭവം. ചൈത്ര അനുഭവിച്ച കഷ്ടപ്പാടുകൾ ജനം മറന്നിട്ടുണ്ടാവില്ല. അവർ പഠിച്ച് പരീക്ഷ എഴുതി ഐപിഎസ് നേടിയ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതി വന്നയാളല്ല. ചൈത്രയും പോലീസും എത്തിയപ്പോൾ ജില്ലാ സെക്രട്ടറി പോലും സിപിഎം ഓഫീസിലില്ല.
എത്ര കൃത്യമായി കാര്യങ്ങൾ ക്രമീകരിക്കാൻ പാർട്ടിക്കായി! അധികംപേരെ അറിയിക്കാതെ ചൈത്ര പോയതുകൊണ്ടു പരിശോധന എങ്കിലും നടന്നു. പാർട്ടി ഓഫീസ് പരിശോധിക്കരുതെന്ന് അന്നു പറഞ്ഞവരിൽ കോടിയേരിയും ഉണ്ടല്ലോ. ഒരു സ്ത്രീപീഡനക്കേസിൽ മുംബൈ പോലീസ് തേടിവന്നിട്ട് അദ്ദേഹത്തിന്റെ മകനെക്കുറിച്ച് എന്തെങ്കിലും അറിയാനായോ?
സിപിഎംകാർ പ്രതികളായ കേസുകളിലെ ഒരു പ്രതിയെയും പാർട്ടി ചൂണ്ടിക്കാണിക്കുന്പോഴല്ലാതെ പോലീസിനു പിടിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ഏറ്റവും അവസാനത്തെ കേസായ യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതികളുടെ കഥ തന്നെ എത്ര വിചിത്രമാണ്! അവരെല്ലാം യൂണിവേഴ്സിറ്റി കോളജിലെ പാർട്ടി ഓഫീസിൽ വിശ്രമിക്കുന്പോൾ പോലീസ് കേരളം മുഴുവൻ പരതുന്നു എന്ന ധ്വനി ഉണ്ടാക്കുകയായിരുന്നില്ലേ?
തലസ്ഥാനത്തു പൊതുനിരത്തിലിട്ടു പോലീസുകാരനെ മർദിച്ച കേസിലെ പ്രതിയെയും പിടിക്കാൻ പോലീസിനായില്ല. പകരം അയാൾക്കെതിരേ പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഈ പ്രതിയെ ആണ് പാർട്ടി സമ്മതിച്ചപ്പോൾ നടുറോഡിൽ നിന്നു ‘പോലീസ് ’ബഹുമതി’യോടെ പിടികൂടിയത്. കേരളം മുഴുവൻ എസ്എഫ്ഐക്കാരുടെ തേർവാഴ്്ചയ്ക്കെതിരേ ശബ്ദിച്ചപ്പോൾ പ്രതികളുടെ വീട് റെയഡ് ചെയ്യുകയും അവിടെ നിന്നു സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടികൂടിയ വിവരം വെളിപ്പെടുത്തുകയും ചെയ്ത പോലീസ് ഓഫീസർക്കു മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റം കൊടുത്തതിന്റെ സന്ദേശം എന്താണ്?
പോലീസാകുന്നതിനുവേണ്ട യോഗ്യതകൾ പോലും ഇല്ലാതെ പലതരം ഉത്തരവുകളുടെ മറവിലൂടെ ധാരാളം സഖാക്കളെ പോലീസിൽ സിപിഎം കുടിയേറ്റിയിട്ടുണ്ടെന്നു യൂണിവേഴ്സിറ്റി കോളജ് സംഭവം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെല്ലാം തന്നെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരാണ്. റാങ്കിൽ ഒന്നാംസ്ഥാനക്കാരും മറ്റുമാണ്. സ്പോർട്സ് ക്വോട്ട അടക്കം അവർക്ക് ആനുകൂല്യങ്ങൾ ധാരാളം. കാസർഗോഡിനു വേണ്ടി അവർ പരീക്ഷ എഴുതിയത് അവരുടെ രാവണൻകോട്ടയിൽ. അവരുടെ ഉത്തരക്കടലാസ് പരിശോധിച്ചാലറിയാം മാർക്കിന്റെ പൊള്ളത്തരം. അത്തരം അപകടം ഉണ്ടാകുന്നു എന്നു കണ്ടാൽ ഉത്തരക്കടലാസുകൾ നശിപ്പിക്കാനും പാർട്ടിക്കു സംവിധാനം ഉണ്ട്. കേരള സർവകലാശാലയിലെ വിവാദ അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ വരെ കാണാതായില്ലേ? അതിന് അധ്യാപകർ മാത്രമല്ല വൈസ് ചാൻസലർമാർ വരെ കൂട്ട്.
ഇങ്ങനെ അധികാരം ദുർവിനിയോഗിക്കുന്ന നഗ്നരായ രാജാക്കന്മാർക്ക് എങ്ങനെ ഗവർണറെ അടക്കം ദുരുപയോഗിക്കുന്ന ബിജെപിയെ കുറ്റപ്പെടുത്താനാവും? കേരള രാഷ്ട്രീയത്തിൽ അഴിമതി രീതിയാക്കിയത് 1957 ലെ ഇടതുഭരണമായിരുന്നു എന്ന് അക്കാലത്തുണ്ടായിരുന്ന രാഷ്ട്രീയ നീരിക്ഷകർ തീർത്തുപറയുന്നു.
പോലീസ് സഖാക്കളുടെ ഈ നീക്കത്തിനെതിരായ അമർഷം പോലീസിൽ തന്നെ സംഘപരിവാറിനെ ശക്തമാക്കുന്നു. സിപിഎം ആധിപത്യത്തിനെതിരേ ആഞ്ഞടിക്കാൻ തന്റേടമുള്ള ഒരു പ്രസ്ഥാനത്തിനുവേണ്ടി പോലീസുകാർ പോലും ദാഹിക്കുന്ന നില ഉണ്ടാക്കുന്നതും അതിലൂടെ ആർഎസ്എസിനെ വളർത്തുന്നതും മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയാണ്.
മുന്നണിയിൽ തന്നെ പരാതി
പോലീസ് സിപിഎമ്മിനും എസ്എഫ്ഐക്കുംവേണ്ടി മാത്രം നിലകൊള്ളുന്നു എന്നു പരാതി പറയുന്നത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ലല്ലോ. എഐഎസ്എഫ്കാരുടെ അനുഭവം വ്യത്യസ്തമാണോ? അവർ പരസ്യവിമർശനവുമായി രംഗത്തു വന്നില്ലേ? സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുടെ കാർ എസ്എഫ് ഐക്കാർ തടഞ്ഞില്ലേ? ഇത് ആദ്യ സംഭവമൊന്നും അല്ല. സിപിഐയുടെ സമുന്നതനായ നേതാവ് പി.കെ. വാസുദേവൻ നായർ ഇടതുമുന്നണി ഭരണകാലത്ത് സിപിഎം പോലീസിനെ നിയമസഭയിൽ കടന്നാക്രമിച്ചിട്ടുണ്ട്. തല്ലിത്തകർക്കപ്പെട്ട സിപിഐക്കാർക്കു വേണ്ടി വിലപിച്ചിട്ടുണ്ട്. 1980 ലെ ഇടതുമുന്നണിയുടെ കാലത്ത് ഘടകകക്ഷിയായിരുന്ന ആന്റണി കോണ്‍ഗ്രസിന്റെ നന്ദാവനത്തെ ഓഫീസ് പോലീസ് സംരക്ഷണയിൽ സിപിഎം തല്ലിത്തകർത്തിട്ടുണ്ട്. അക്രമികൾ ഒരു തടസവുമില്ലാതെ നഗരത്തിലൂടെ നടക്കുകയും ചെയ്തു.
കസ്റ്റഡി മരണക്കേസിൽ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനെതിരേ ആക്ഷേപം ഉന്നയിച്ചതു സിപിഐയാണ്. പോലീസിനെ ഉപയോഗിച്ച് ഭരിക്കുന്നു. അതിന്റെ ആവശ്യം സിപിഎമ്മിന് ഇല്ലെന്നു പറയുന്പോഴും അങ്ങനെ ചെയ്യുന്നു. ഇടുക്കിയിലെ ആ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം മാത്രം. കൊല്ലപ്പെട്ടയാളുടെ വീട്ടുകാർക്കു മന്ത്രിസഭ തീരുമാനിച്ച സഹായം എത്തിക്കുന്നതിനുള്ള ഉപാധിയായി സഖാക്കൾ കേസ് വെള്ളം ചേർത്തെടുക്കും.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു പാവം നാട്ടുകാരനെ കാറിനു മുന്നിലേക്കു വലിച്ചെറിഞ്ഞു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥനൊപ്പമായിരുന്നു നെയ്യാറ്റിൻകരയിലെ പാർട്ടി നേതൃത്വം. അത്ര സഹായമാണ് പാർട്ടി അയാളിൽ നിന്നു കൈപ്പറ്റിയിരുന്നത്.
അമിത് ഷായുടെ പോലീസ് ഇനി കാണിക്കാനിരിക്കുന്നതിനെ കുറ്റംപറയാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണു പിണറായിയുടെ പോലീസ്. പോലീസുകാരും അവരുടെ പിന്തുണയോടെ ഒരു സംഘം സഖാക്കളും കാണിക്കുന്ന ഈ ധാർഷ്ട്യം, ധിക്കാരം ജനങ്ങളെ സിപിഎമ്മിനെതിരാക്കുന്നു. അവർക്കെതിരേ പ്രതികരിക്കുന്ന സംഘടനകളെ ശക്തമാക്കുന്നു. നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ അത് ആർഎസ്എസ് മാത്രമായിരിക്കുന്നു. കോണ്‍ഗ്രസ് വരുന്പോൾ സിപിഎം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നു ജനം സംശയിക്കുന്നു. ലാവ്ലിൻ കേസിലെ ഫയലുകൾ മുങ്ങിയതു കോണ്‍ഗ്രസ് ഭരണകാലത്താണ്.
പാഠം പഠിക്കാത്തവർ
ബംഗാളും ത്രിപുരയും ഒന്നും ഒരു പാഠവും പഠിപ്പിക്കാത്തതാണു കഷ്ടം. ഇവിടങ്ങളിലെല്ലാം ഭരണഘടനയെക്കാൾ പാർട്ടി നിയമം ഭരണം നടത്തിയതിനു കൊടുത്ത വിലയാണ് സിപിഎമ്മിന് ഉണ്ടാകുന്ന ഉന്മൂലനാശം. കോണ്‍ഗ്രസുകാരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം വളരുന്നതിനെക്കാൾ ഭീകരവും രൂഢമൂലവുമായ വളർച്ചയാണു സേച്ഛാധിപത്യത്തിനെതിരായ പ്രതിഷേധമായി കൈവരുന്ന വളർച്ച. കോണ്‍ഗ്രസിനെ ഉന്മൂലനാശം വരുത്താൻ ബിജെപിക്കാവാത്തതും അതുകൊണ്ടാണ്. ബിജെപി ഭരണം മടുക്കുന്പോൾ അതു കോണ്‍ഗ്രസിന്റെതിനേക്കാൾ ഏറെ മെച്ചമല്ലെന്നോ മോശമാണെന്നോ വരുന്പോൾ ആ ജനം തിരിച്ചുവന്നു കൂടായ്കയില്ല.
എന്നാൽ, സേച്ഛാധിപത്യം ഭയന്നു കൂടാരംവിടുന്നവനെ തിരിച്ചുകിട്ടുക എളുപ്പമാവില്ല. ബംഗാളിൽ ഇനി സിപിഎം ഭരണം ഉണ്ടാവില്ല എന്നു തീർച്ചയല്ലേ? 30 വർഷത്തെ തുടർച്ചയായ ഭരണം നഷ്ടപ്പെട്ട സിപിഎമ്മിനുള്ള ജനപിന്തുണ എത്രയോ ദയനീയം. അവരെ പുറത്താക്കി അധികാരം പിടിച്ച മമതയും അതേവഴി തന്നെ സ്വീകരിക്കുന്നതോടെ അടിതെറ്റുകയാണ്. ബിജെപി മാത്രമാണു ബദൽ എന്ന ചിന്തയിലേക്കു ബംഗാളികളും എത്തുന്നു.
അഭിമന്യുവിനെ വധിച്ചത്?
കാന്പസുകളിൽ രാഷ്ട്രീയം അപകടമാണെന്ന ചിന്ത ശക്തമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സിപിഎമ്മിനും എസ്എഫ്ഐക്കും കൈകഴുകാനാവുമോ? കാന്പസുകളെ കലാപശാലകളാക്കി കൂടെനിർത്താൻ തുടക്കംകുറിച്ചത് എസ്എഫ്ഐ അല്ലേ? പിന്നീട് കെഎസ് യുവും എബിവിപിയും ആ വഴി സഞ്ചരിച്ചതിന്റെ ഉദാഹരണങ്ങളുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ പരസ്പരം കുത്തുകയും ഒരു വിദ്യാർഥി മരണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്ത സാഹചര്യം എറണാകുളം മഹാരാജാസിലെ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ വരെ സംശയത്തിന്റെ നിഴൽപരത്തുന്നു. അഭിമന്യുവിനുവേണ്ടി വൻതുക പിരിക്കുകയും അതിൽ ഒരു പങ്കു മാത്രം കുടുംബത്തിനു കൊടുക്കുകയും ചെയ്തതടക്കം ആ കേസിൽ സിപിഎം പുലർത്തിയ സമീപനങ്ങൾ സംശയത്തിലാണ്.
നിഖിലയുടെ അനുഭവം
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ആത്മഹത്യക്കു മുതിർന്ന നിഖില മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ആരെങ്കിലും സഹായിച്ചോ? ആ കുട്ടിയെ ഉപദ്രവിച്ചവർക്ക് എതിരേ കേസൊന്നും ഇല്ല. ഉള്ളത് ആത്മഹത്യാ ശ്രമത്തിനുള്ള കേസ് മാത്രം. നിഖില മൊഴിവരെ മാറ്റി. ഇനി പുതിയ മൊഴി എടുക്കാൻ പ്ലാനുണ്ടത്രെ. ആ കുട്ടി കൊടുക്കുകയുമില്ല, പോലീസ് അന്വേഷിക്കുകയും ഇല്ല. എന്തിനു പിണറായിയുടെ കോപം വാങ്ങിവയ്ക്കണം?
വിദ്യാർഥിസംഘടനാ സ്വാതന്ത്ര്യം എല്ലാ സംഘടനയ്ക്കും കൊടുക്കാൻ തയാറാകാത്ത എസ്എഫ്ഐക്ക് എങ്ങനെ കാന്പസുകളിലെ സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാനാവും? തങ്ങൾ പറയുന്നത് അധ്യാപകരടക്കം എല്ലാവരും അനുസരിക്കണം എന്നാണ് എസ്എഫ്ഐ നിയമം. മിക്ക സ്ഥലത്തും അധ്യാപക സംഘടനകളും അവർ പറയുന്നതാണു ചെയ്യുക. ക്ലാസിൽ കയറാത്തവർക്കു ഹാജർ. പഠിക്കാത്തവർക്കു വിജയം. പരീക്ഷയിൽ കോപ്പിയടിക്കാൻ സൗകര്യം. തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിന്റെ വിജയത്തിളക്കത്തിനു പിന്നിൽ കോപ്പിയടിയല്ലെന്ന് ആർക്കു പറയാനാവും?
മഹാരാജാസ് കോളജിൽ അഭിമന്യുവിനു സ്തൂപം വേണമെന്നു പറയുന്നതിനെ എതിർക്കാൻ കഴിയാത്ത അധികാരികൾക്ക്എല്ലാ സംഘടനക്കാർക്കും സ്തൂപം അനുവദിക്കാൻ താത്പര്യവുമില്ല. എന്തേ അങ്ങനെ? തലശേരി ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മാത്രം പതാക മതി എന്നു പറയുന്ന പ്രിൻസിപ്പലിനെ എങ്ങനെ മറ്റു വിദ്യാർഥിസംഘടനകൾ ബഹുമാനിക്കും? എങ്ങനെ ധിക്കരിക്കാതിരിക്കും?
ജനാധിപത്യത്തിലെ രാജാക്കന്മാർ
ഇസ്രയേൽക്കാരുടെ ഉജ്വല നക്ഷത്രമായ ദാവീദിന്റെ മുഖത്തു നോക്കി രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറഞ്ഞയാളായിരുന്നു പഴയനിയമത്തിലെ നാഥാൻ പ്രവാചകൻ. ദാവീദ് സ്വന്തം ഭടനെ ചതിവിൽ കൊലചെയ്യിച്ച് അയാളുടെ ഭാര്യയെ സ്വന്തമാക്കിയപ്പോഴാണ് നാഥാൻ പ്രവാചകൻ ദാവീദിന്റെ കൊട്ടാരത്തിലെത്തിയത്. ദാവീദിനോട് അദ്ദേഹത്തിന്റെ തെറ്റ് പ്രവാചകൻ വിശദീകരിച്ചു. ദാവീദ് അനുതപിച്ചു മാനസാന്തരപ്പെട്ടു പുതിയ ജീവിതത്തിനു തയാറായി.
ഭാരതവർഷത്തിലെ പല സമകാലീന രാജാക്കന്മാരും ദാവീദിനെപ്പോലെ പാപത്തിൽ മുഴുകി പാപസുഖം അനുഭവിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയെക്കുറിച്ചു വിളിച്ചുപറയുന്ന പ്രവാചകന്മാരുണ്ടെങ്കിൽ അവരുടെ വാക്കു കേട്ട് ആത്മശോധന നടത്തുന്നതിനു പകരം അവർ പറയുന്നതാണ് തെറ്റ് എന്ന് സ്ഥാപിക്കാൻ മത്സരിക്കുന്നു. നാട്ടിൽ നടക്കുന്ന അനീതിയോടു കാണിച്ച ആവേശം അപ്രത്യക്ഷമാകുന്നു. അനീതിയുടെ അനുഭവങ്ങളുമായി ജനം പൊറുതി മുട്ടുന്നു.
കർണാടകത്തിലെ രാജാക്കന്മാരുടെ കഥ എടുക്കാം. കുമാരസ്വാമിയും സിദ്ധരാമയ്യയും യെദിയൂരപ്പയും സ്പീക്കറും ഗവർണറും എല്ലാം കളിക്കുകയാണ്. പരസ്പരം ജനാധിപത്യത്തിന്റെ പേരിൽ ആണയിടുകയും ചെയ്യുന്നു. കോടിക്കണക്കിന് രൂപയും കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പു എല്ലാം ചേർന്നാണ് കർണാടകത്തിലെ കുമാരസ്വാമി സർക്കാരിനെ മറിച്ചിടാൻ കളിക്കുന്നത് എന്നതു പകൽപോലെ വ്യക്തം.
പ്രതിപക്ഷ കക്ഷികളുടെ വരുമാന സ്രോതസുകൾ അന്വേഷിച്ചു കുടുക്കുണ്ടാക്കുന്നവർ എന്തേ ബിജെപിക്കാരുടെ കാര്യം അന്വേഷിക്കുന്നില്ല എന്നു ചോദിക്കുന്നവരുണ്ട്, പക്ഷേ കേട്ട ഭാവം നടിക്കാതെ കളി കൊഴുപ്പിക്കുകയാണു ബിജെപിയുടെ അണിയറക്കാർ.
അനന്തപുരി/ ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top