Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളം കൈകോർക്കണം ഇവർക്കൊപ്പം
Monday, September 16, 2019 12:31 AM IST
പൊളിക്കുന്നത് ഫ്ളാറ്റല്ല, ജീവിതം-3 / റെജി ജോസഫ്
ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഗോപാലകൃഷ്ണൻ (71) പക്ഷാഘാതം വന്നു ഏറെക്കാലം കിടപ്പിലായിരുന്നു. മരുന്നും തെറാപ്പിയുമായി ഒരു വിധം എഴുന്നേൽക്കാറായപ്പോഴാണു ഇപ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി. ഗോപാലകൃഷ്ണനും ഭാര്യ ഉഷയ്ക്കും വാർധക്യത്തിൽ കഴിയാൻ മരുമകൻ വാങ്ങിക്കൊടുത്തതാണ് അൽപം ഇടം. സമീപത്തുള്ള ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തുടരേണ്ടതിനാലാണ് മരട് കുണ്ടന്നൂരിൽ ബാങ്ക് ലോണിൽ ഫ്ളാറ്റ് വാങ്ങിക്കൊടുത്തത്. ഇടവിട്ട് ആശുപത്രിയിൽ പോകണം. മരുന്നു മുടങ്ങാൻ പാടില്ല. സുപ്രീംകോടതിയുടെ വിധിയും നഗരസഭയുടെ നോട്ടീസും വന്നതോടെ ദന്പതികൾക്ക് ഉറക്കമില്ല. ഉറങ്ങാനാവാതെ, ഉണ്ണാനാവാതെ ഇവരൊക്കെ നെടുവീർപ്പോടെ ഹോളി ഫെയ്ത്തിൽ കഴിയുന്നു.
ജീവിതസായാഹ്നത്തിൽ, മക്കൾ നാട്ടിലില്ലാതെ പരസഹായം ആവശ്യമുള്ള വയോധികർ വേറെയുമുണ്ട്. അൽപം കരുണ കാട്ടണം ഞങ്ങളോട്. ഞങ്ങളെ കേൾക്കാനെങ്കിലും കോടതി കനിയണം. ഇറക്കിവിടുന്നതും ഫ്ളാറ്റ് പൊളിക്കുന്നതും ചിന്തിക്കാൻ പോലുമാകുന്നില്ല. തനിച്ചുകഴിയുന്നവരുടെ വിലാപം മരടിലെ ഫ്ളാറ്റുകളിലൊക്കെ കേൾക്കാനാകും.
പുനലൂർ സ്വദേശിയായ ജെയിംസ് 35 വർഷം കുവൈറ്റിൽ അധ്വാനിച്ചു. രണ്ടു പെണ്മക്കളെ കെട്ടിച്ചയച്ച ശേഷം നാട്ടിലെ കുടുംബസ്വത്ത് വിറ്റാണ് കൊച്ചിയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ജെയിംസിനും ഭാര്യയ്ക്കും വാർധക്യകാല രോഗങ്ങളുണ്ട്. കരുതലായുള്ളതൊക്കെ ഇത്തരത്തിൽ നഷ്ടപ്പെട്ടാൽ ഇനി എങ്ങനെ ജീവിതം എന്നതാണ് ഇവരുടെ ആശങ്ക.
വെന്റിലേറ്ററും ഓക്സിജൻ സിലിണ്ടറും ക്രമീകരിച്ചു വയോധികരുടെയും രോഗികളുടെയും ജീവൻ നിലനിർത്തുന്ന സാഹചര്യം പോലും ഫ്ളാറ്റിൽ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യാവകാശപ്രക്ഷോഭകനും പരിസ്ഥിതിവാദിയും ഇവരുടെ ശ്വാസമിടിപ്പു കാണാനോ സാന്ത്വനം പകരാനോ വരില്ല. ദിവസേനയെന്നോണം ഫ്ളാറ്റുകളിൽ ഡോക്ടർമാരും നഴ്സുമാരും മരുന്നും ചികിത്സയുമായി കടന്നുവരാറുണ്ട്. പാലിയേറ്റീവ് പരിചരണത്തിൽ ജീവിതം മുന്നോട്ടുനീക്കുന്നവരുമുണ്ട്. ചികിത്സ മാത്രമല്ല യാത്രാസൗകര്യം, വിദ്യാഭ്യാസം, ഉപരിപഠനം, ജോലി എന്നിവയൊക്കെ മുന്നിൽകണ്ട് കൊച്ചിയിലെത്തിയവരാണ് ഫ്ളാറ്റുകളിലെ മനുഷ്യർ. രണ്ടോ മൂന്നോ മുറികളിലായി തലമുറകൾ ആകാശത്തിനും ഭൂമിക്കുമിടയിൽ കഴിയുന്നുണ്ട്.
ആൽഫ വെഞ്ചേഴ്സിലെ വയോധികയായ അമ്മ പറയുന്നു: ലിഫ്റ്റിൽ കയറിയാൽ തലകറക്കം അനുഭവപ്പെടും. അതിനാൽ ലിഫ്റ്റിൽ കസേരയിൽ കണ്ണടച്ചിരിക്കും. മുറിയിൽനിന്നു പുറത്തേക്കു അപൂർവമായേ പോകാറുള്ളു. ക്രച്ചസിലും ഇരിപ്പു കസേരയിലുമായി ജീവിതം തള്ളിനീക്കുന്നവർ പല നിലകളിലുമുണ്ട്.
കൊച്ചിയിൽ പ്രൈവറ്റ് ജോലി ചെയ്യുന്ന തോമസ് കരിയാത്തും ഭാര്യ ബ്ലെസിയും മൂന്നു വർഷം ഗോൾഡൻ കായലോരം ഫ്ളാറ്റിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. ഒരു ഫ്ളാറ്റ് സ്വന്തമാക്കാനുള്ള എക്കാലത്തെയും ആഗ്രഹത്തിൽ 2017ൽ ഇതേ ഫ്ളാറ്റിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കി. ഈ സമുച്ചയം തർക്കഭൂമിയിലായി പൊളിച്ചുമാറ്റാൻ വിധി വരുമെന്നറിയാതെയാണ് ടോണിയും ബ്ലെസിയും 30 ലക്ഷം രൂപ ബാധ്യതയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാ രേഖകളും ഉറപ്പാക്കിയാണ് ചെറിയൊരു ഫ്ളാറ്റ് സ്വന്തമാക്കിയത്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോണ്‍ അനുവദിച്ചത് - ടോണി പറഞ്ഞു.
ഇതേ കെട്ടിടത്തിൽ ആറു വർഷമായി കഴിയുന്നു സൈര ബാനു. 30 വർഷം ഫിഷറീസ് വകുപ്പിൽ ജോലി ചെയ്തു കിട്ടിയ വരുമാനവും ഭർത്താവിന്റെ നിക്ഷേപവും സ്വരൂപിച്ചുണ്ടാക്കിയതാണ് ഗോൾഡൻ കായലോരത്തിലെ ഫ്ളാറ്റ്. സർവീസ് കാലം അപ്പാടെ ചെറിയൊരു അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ശേഷമാണ് വിരമിക്കലോടെ പെൻഷൻ ആനുകൂല്യവും ബാങ്കുലോണും സ്വരൂപിച്ചു ഫ്ളാറ്റ് സ്വന്തമാക്കിയത്. ഇരുവരും പെൻഷൻ തുകയിൽ ഏറിയ ഭാഗവും ബാങ്ക് ലോണ്‍ അടയ്ക്കാൻ മാറ്റിവയ്ക്കുന്നു. സർവീസ് കാലം അധ്വാനിച്ചുണ്ടാക്കിയ ആസ്തിയിൽ വാങ്ങിയ ഇടമാണ് സുപ്രീം കോടതി വിധിയോടെ അനാഥമാകുന്നത്. മനസും ശരീരവും വിറങ്ങലിച്ച അവസ്ഥയിലാണ് ഇങ്ങനെയൊരു വിധിയോടെ സൈര ബാനു.
ഫ്ളാറ്റ് പൊളിച്ച് ഇവരെയൊക്കെ പെരുവഴിയിലാക്കണമെന്ന് ആർക്കാണു കടുംപിടിത്തം. പൊളിക്കാനുള്ള നാലു ഫ്ളാറ്റുകൾക്കുംകൂടി 500 കോടി രൂപയാണ് നഗരസഭ വിലയിട്ടിരിക്കുന്നത്. സർക്കാർ അനുമതിയോടെ നിർമിച്ച ഫ്ളാറ്റുകൾക്കെതിരെ സർക്കാരിന്റെതന്നെ പ്രാതിനിധ്യമുള്ള തീരദേശ മേഖലാ നിയന്ത്രണ അഥോറിറ്റി നൽകിയ ഹർജിയിലാണു സുപ്രീം കോടതി വിധിയുണ്ടായതെന്നതാണു ശ്രദ്ധേയം.
സുപ്രീം കോടതി വിധിയനുസരിച്ചു സമുച്ചയങ്ങൾ പൊളിച്ചു കളയാമെങ്കിലും ഇതേ സ്ഥലത്തുതന്നെ വീണ്ടും പുതിയ ഫ്ളാറ്റ് പണിയാൻ നഗരസഭയ്ക്ക് അനുമതി കൊടുക്കാം. പണിതിരുന്ന കാലത്തു ഫ്ളാറ്റ് നിർമാണത്തിനു തടസമുള്ള സോൺ 3 ആയിരുന്നു ഈ പ്രദേശം. പിന്നീട് പുനക്രമീകരിച്ചു സോൺ 2ൽ ആക്കി.
കാരണം ഈ സ്ഥലങ്ങൾ സി.ആർ സോണ്‍ മാപ്പിംഗിൽ ഇപ്പോൾ സോണ്‍ രണ്ടിലാണ് ഉൾപ്പെടുന്നത്. സി.ആർ സോണ്‍ –രണ്ടിൽ ഫ്ളാറ്റ് പണിയുന്നതിനു നിയമതടസമില്ല. 12 ഫ്ളാറ്റുകളും ഫൈവ് സ്റ്റാർ മന്ദിരങ്ങളും സമീപത്തു പണിതതും പണിതുടരുന്നതും ആർക്കും കാണാം. തന്നെയുമല്ല കൊച്ചിയിലെ ഫ്ളാറ്റുകളേറെയും ഇത്തരത്തിൽ പാരിസ്ഥിതിക കുരുക്കിൽ ഉൾപ്പെടുന്ന സാഹചര്യം നാളെയുണ്ടായാൽ എത്രയോ കുടുംബങ്ങൾ പെരുവഴിയിലാകും. ഇന്നലെകളിൽ കൊച്ചിയിൽ കായലും ചതുപ്പുമായ സ്ഥലങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്ന് ഏതെങ്കിലും പരിസ്ഥിതിവാദി കണ്ടെത്തി കോടതി കയറിയാൽ വിധി അധോഗതിയാവാം. എവിടെയോ കഴിയുന്ന രണ്ടു പരിസ്ഥിതിവാദികളാണ് ഇപ്പോഴത്തെ കേസുകൾക്കു വഴിതെളിച്ചതെന്ന വസ്തുതയും തിരിച്ചറിയണം. 350ലേറെ കുടുംബങ്ങൾക്കു തീരാദുരിതം എന്നതു മാത്രമാണ് ഈ പൊളിക്കൽ നീക്കങ്ങളുടെ ബാക്കിപത്രം.
ഒരിക്കൽ നൽകിയ സ്റ്റോപ് മെമ്മോയിലെ നിലപാട് ഹൈക്കോടതി മുൻപാകെ സാധൂകരിക്കാൻ മരട് നഗരസഭ എന്തുകൊണ്ടാണു താൽപര്യം കാണിക്കാതിരുന്നതെന്നുമുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഈ ഫ്ളാറ്റുകൾക്ക് കെട്ടിട നന്പർ നൽകിയതും നഗരസഭയാണ്. സ്റ്റാംപ് ഡ്യൂട്ടി ഉൾപ്പെടെ നിയമപരമായ വ്യവസ്ഥകൾ പാലിച്ചു റജിസ്ട്രേഷൻ വകുപ്പും നടപടി പൂർത്തിയാക്കി പത്തു വർഷം കരം വാങ്ങിയ നഗരസഭയും മൗനം പാലിക്കുന്നു. നിർമാണരേഖകളെല്ലാം പരിശോധിച്ച ശേഷമാണു ബാങ്കുകൾ വായ്പ അനുവദിച്ചത്. പാരിസ്ഥിതികപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതെങ്കിൽ അവ പൊളിക്കുന്പോൾ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.
നിയമാനുസൃതം ഫ്ളാറ്റ് വാങ്ങി വർഷങ്ങളായി താമസിക്കുന്നവരോട് ഇറങ്ങിപ്പോകാൻ ഉത്തരവിടുന്പോൾ പകരം സംവിധാനത്തെക്കുറിച്ചു സർക്കാർ ഒന്നും പറയുന്നില്ല. നിയമസഭയിൽ തങ്ങൾക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാണു ഫ്ളാറ്റുടമകൾ ഇന്നലെയും ആവർത്തിച്ചത്.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top