തട്ടിത്തെറിച്ച സ്വപ്നങ്ങൾ
Monday, September 30, 2019 1:12 AM IST
നിരത്തില്‍ പൊലിയുന്ന യൗവനം-1 /ഡേവിസ് പൈനാടത്ത്

കറുകുറ്റി ക്രിസ്തുരാജ ഇടവകപ്പള്ളിയിൽ അന്നു തിരുനാളായിരുന്നു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ബാൻഡ് വാദ്യം മുഴങ്ങുന്നു. തൊട്ടപ്പുറത്തുള്ള സെമിത്തേരിയിലെ ഗ്രാനൈറ്റ് പാകിയ പുതിയ കല്ലറയ്ക്കരികിലിരുന്ന് ആ അമ്മ തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. കൈകൾ കല്ലറയിലേക്കു നീട്ടി പലതും പറഞ്ഞും കരഞ്ഞും അവിടെയിരുന്ന അമ്മയ്ക്കു പിന്നിൽ എല്ലാം നഷ്ടപ്പെട്ട മട്ടിൽ സങ്കടം കടിച്ചമർത്തി ഒരു പിതാവും നിന്നിരുന്നു...

അന്നേക്കു രണ്ടാഴ്ച മുന്പാണ് അവരുടെ സ്വപ്നങ്ങൾ തകർന്നുപോയത്. രണ്ടു മക്കൾ, ജീറോയും ജീനയും, ഒരു ബൈക്കപകടത്തിൽ ഒന്നിച്ചു മരിച്ചു. ചേട്ടൻ ജിതിനു പിറന്ന മകനെ കാണാൻ പുതിയ എൻഫീൽഡ് ബുള്ളറ്റിൽ തൃശൂരിനടുത്ത ആന്പല്ലൂർ ഭരതയിലേക്കു പുറപ്പെട്ട ജീറോയും(26) അനുജത്തി ജീനയും (24) തിരിച്ചെത്തിയില്ല. മടക്കയാത്രയിൽ ചാലക്കുടിക്കടുത്ത് പേരാന്പ്ര ജംഗ്ഷനിലുണ്ടായ അപകടം ഇരുവരുടെയും ജീവനെടുത്തു... മീഡിയനിൽ ഇടിച്ച ബൈക്കിൽനിന്നു തെറിച്ചുവീണ ഇരുവരും മരിച്ചു.

വീടു നടുങ്ങി. നാടു നടുങ്ങി. അറിഞ്ഞവരെല്ലാം കണ്ണീരിലായി. ജീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജിറോയുടെ വിവാഹത്തിനും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കുഞ്ഞുപെങ്ങളുടെ വിവാഹ ശേഷം, ഇഷ്ടപ്പെട്ട യുവതിയെ ജീവിതപങ്കാളിയാക്കാൻ വീട്ടുകാരുടെ സമ്മതവും നേടിയിരിക്കയായിരുന്നു ജീറോ.

അങ്കമാലിക്കടുത്ത് കറുകുറ്റി കല്ലറ ചുള്ളി ദേവസിക്കുട്ടിയുടെയും വത്സയുടെയും മക്കളാണ് ജീറോയും ജീനയും.

ആ യാത്ര, അവസാന യാത്ര

ജീറോ 2008 മുതൽ ബജാജ് പൾസർ ബൈക്ക് ഓടിച്ചിരുന്നു. ഒരു പോറൽപോലും അവനോ വണ്ടിക്കോ പറ്റിയിട്ടില്ലെന്ന് അമ്മ വത്സ കണ്ണീരോടെ പറഞ്ഞു. പത്തുവർഷത്തിലേറെ ആ വാഹനം ഓടിച്ചശേഷമാണ് ജീറോയുടെ ആഗ്രഹപ്രകാരം ചേട്ട ൻ ജിതിനും അപ്പച്ചനും കൂടി അവന് എൻഫീൽഡ് ബുള്ളറ്റ് വാങ്ങിക്കൊടുത്തത്.

ഖത്തറിൽ ജോലിചെയ്തിരുന്ന ജീറോ രണ്ടുവർഷം മുന്പ് നാട്ടിലേക്കു പോന്നു. പിന്നീട് കാലടി വികെഡി ഗ്രൂപ്പിലായിരുന്നു ജോലി. നാട്ടിൽ ജിമ്മിലും സംഘടനാ പ്രവർത്തനങ്ങളിലുമെല്ലാം ഏറെ സജീവമായിരുന്ന മിടുക്കൻ.

ജീന ബികോം കഴിഞ്ഞ് കംപ്യൂട്ടർ പഠനത്തിനു പോകുന്നുണ്ടായിരുന്നു.
ജ്യേഷ്ഠൻ ജിതിനു മകനുണ്ടായപ്പോൾ കുടുംബം ഏറെ ആഹ്ലാദിച്ചു. പേരക്കിടാവിന്‍റെ 28ന് ഭരതയിലെ ചേച്ചിയുടെ വീട്ടിൽ അപ്പച്ചനും അമ്മയും പോയപ്പോൾ ജീറോയ്ക്കും ജീനയ്ക്കും പോകാനായിരുന്നില്ല. അങ്ങനെയാണ് ഒഴിവുകിട്ടിയ ഞായറാഴ്ച സഹോദരങ്ങൾ യാത്ര തീരുമാനിച്ചത്. തിരിച്ചുവന്നശേഷം അന്നുതന്നെ അങ്കമാലിയിൽ സിനിമയ്ക്കു പോകാനും ടിക്കറ്റ് റിസർവ് ചെയ്തിരുന്നു...

രാവിലെ ദേവാലയത്തിൽ ദിവ്യബലിക്കു പോയി വന്നശേഷമായിരുന്നു യാത്ര. കുഞ്ഞുവാവയെ കാണണം. പുതിയ ബുള്ളറ്റ് ചേച്ചിയെ കാണിക്കണം. ഇരുവരെയും ബൈക്കിലിരുത്തി ഒരു ഫോട്ടോയെടുത്ത് ചേട്ടന് അയയ്ക്കണം...

അങ്ങനെ പോയതാണവർ. അവരുടെ അവസാന യാത്ര.. പോകാൻനേരം പതിവായി തരാറുള്ള പൊന്നുമ്മയും അന്നു മകൻ തന്നില്ലെന്ന് അമ്മ വത്സയുടെ സങ്കടം. ഇനിയതു കിട്ടുകയുമില്ലല്ലോ...

പഠനമെല്ലാം കഴിഞ്ഞ് ജോലിയിലേക്കും വിവാഹാന്തസിലേക്കും നീങ്ങുന്ന മക്കളെക്കണ്ട് സ്വപ്നങ്ങൾ നെയ്തുതുടങ്ങിയ അമ്മയ്ക്കും അപ്പച്ചനും തീരാദുഃഖം സമ്മാനിച്ച് നേരത്തേ മടങ്ങിയ ജീറോയും ജീനയും പ്രതിനിധികൾ മാത്രമാണ്. കേരളത്തിലെ നിരത്തുകളിൽ ദിനംപ്രതിയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇരുചക്ര വാഹനാപകടങ്ങളിൽ അകാലത്തിൽ പൊലിയുന്ന യുവജനങ്ങളുടെ പ്രതിനിധികൾ. നാടിനും വീടിനും നഷ്ടമാകുന്ന ഭാവിവാഗ്ദാനങ്ങൾ. റോഡിൽ ചിതറുന്ന സ്വപ്നങ്ങൾ..

കൊച്ചുകേരളം അപകടകേരളം

കണക്കുകൾ ആരെയും ഞെട്ടിക്കും. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ നല്കിയ കണക്കുകൾ പ്രകാരം 2018ൽ കേരളത്തിൽ ആകെ 40,181 വാഹനാപകടങ്ങളുണ്ടായി. 4,303 പേർ മരിച്ചു. 45,458 പേർക്കു പരിക്കേറ്റു. 31,672 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഇതിൽ പകുതിയിലേറെയും ഇരുചക്ര വാഹനാപകടങ്ങളാണ്. മൊത്തം വാഹനാപകടങ്ങളിൽ 4303 പേർ മരിച്ചപ്പോൾ, ഇരുചക്ര വാഹനാപകടങ്ങൾ കവർന്നത് 2035 ജീവൻ.


ബൈക്കപകടങ്ങളിൽ മരിച്ചവരിൽ 85 ശതമാനം പേരും 45 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. 65 ശതമാനവും 18-35 പ്രായപരിധിയിലുള്ളവർ. ജീവിതത്തിന്‍റെ പകുതിയും മുക്കാലും ബാക്കിവച്ചു കടന്നുപോയവർ.

പത്തുവർഷത്തെ കണക്കെടുത്താൽ, 2008 മുതൽ 2018 വരെ 1,90,740 ഇരുചക്ര വാഹനാപകടങ്ങൾ ഉണ്ടായതിൽ 16,919 വിലയേറിയ ജീവനുകൾ നഷ്ടമായി. 1,90,351 പേർക്കു പരിക്കേറ്റു. 1,35,330 പേർക്കു ഗുരുതരമായ പരിക്കാണു സംഭവിച്ചതെന്നും ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നു (ബോക്സ് കാണുക).

അപമൃത്യുവിന് ഇരയായവരേക്കാളേറെ അവയവങ്ങൾ നഷ്ടമായവരും ചലനശേഷി നഷ്ടമായവരുമുണ്ട്. അവരിൽ പലരും മൃതസമാനം ഇന്നു കിടക്കകളിലും വീൽചെയറുകളിലുമായി ജീവിക്കുന്നു.

മരണശയ്യയായി റോഡുകൾ

ലോകത്ത് അഞ്ചുമുതൽ 44 വയസുവരെ പ്രായക്കാരുടെ മരണത്തിനു കാരണമാകുന്ന കാര്യങ്ങളിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലൊന്ന് റോഡപകടത്തിനാണ്. യുദ്ധങ്ങളിലോ വർഗീയ കലാപങ്ങളിലോ പകർച്ചവ്യാധികളിലോ ഉണ്ടാകുന്നതിനേക്കാൾ ആൾനാശവും ഇന്നു റോഡപകടങ്ങളിൽ തന്നെയാണ്.

ഇന്ത്യൻ റോഡുകളിൽ പ്രതിവർഷം ഒന്നരലക്ഷം പേർ അപകടങ്ങളിൽ മരിക്കുന്നുണ്ട്. കേരളത്തിൽ, ദിവസം ശരാശരി 11 പേരെങ്കിലും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു, ആറോ ഏഴോ പേർ ബൈക്കപകടങ്ങളിലും. 117 പേർക്കു പരിക്കേല്ക്കുന്നു. പ്രതിമാസം 350ഓളം മരണം, 3,500ലേറെപ്പേർക്കു പരിക്കുകൾ.

ഭൂവിസ്തൃതിയിൽ രാജ്യത്തിന്‍റെ 1.8 ശതമാനവും ജനസംഖ്യയിൽ 3.1 ശതമാനവും മാത്രമുള്ള കൊച്ചുകേരളത്തിൽ റോഡപകടങ്ങൾ 12 ശതമാനം വരെയാണ്.

റോഡിലിറങ്ങിയാൽ ഒരു നിശ്ചയവുമില്ല ഒരു ജീവനും. വീടിനെയും നാടിനെയും കരയിക്കുന്ന ദുരന്തങ്ങൾ തുടരുകതന്നെയാണ്. വാഹനാപകടങ്ങളിൽ 50 ശതമാനത്തിലേറെയും ഒഴിവാക്കാവുന്നതാണെന്നു വിദഗ്ധർ വ്യക്തമാക്കുന്നു. എന്നിട്ടുമെന്താ ഇങ്ങനെ...!

അത്യാഹിതത്തിലേക്ക് അതിവേഗം

അശാസ്ത്രീയമായ റോഡ് നിർമിതിയും, മഴവീണാൽ റോഡിൽ നിറയുന്ന പാതാളക്കുഴികളും, വാഹനപ്പെരുപ്പവുമൊക്കെ കാരണങ്ങളാണെങ്കിലും,അപകടങ്ങളിൽ നല്ലൊരു പങ്കിലും വില്ലൻ അതിവേഗം തന്നെയാണ്. മരിച്ചില്ലെങ്കിൽപോലും ശയ്യാവലംബിയായി മാറ്റാവുന്ന പരിക്കുകളാകും അമിതവേഗത്തിന്‍റെ ഫലം.

കഴിഞ്ഞ വർഷം സംസ്ഥാനത്തു 4303 ജീവൻ പൊലിഞ്ഞപ്പോൾ, അതിൽ 2,985 പേരുടെ ജീവനെടുത്തതും അമിതവേഗം മൂലമുള്ള അപകടങ്ങളാണെന്നു പോലീസ് വ്യക്തമാക്കുന്നു- 70 ശതമാനത്തോളം. റോഡിലെ പാച്ചിൽ കാരണമായ അപകടങ്ങളിൽ പരിക്കേറ്റതു 36,965 പേർക്കാണ്. ഇതിൽ 23831 പേരുടെ പരിക്ക് ഗുരുതരവുമായിരുന്നു.

മികച്ച റോഡുകളുള്ള ജില്ലകളാണ് അപകടമരണങ്ങളിൽ മുന്നിലെന്നതും അമിതവേഗവുമായി കൂട്ടിവായിക്കണം. 2018ൽ തിരുവനന്തപുരം ജില്ലയിലെ അപകടങ്ങളിൽ 544 പേരും, കൊല്ലത്തു 469 പേരും, എറണാകുളത്തു 458 പേരും മരണമടഞ്ഞു. എന്നാൽ, കുതിച്ചുപായാൻ പറ്റിയ റോഡുകളില്ലാത്ത വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് ആളുകൾ മരിച്ചത് - 74 പേർ. ഇടുക്കിയിൽ 91 പേരും.

"റണ്ണൗട്ടി'ന്‍റെ വേദന

നന്നായി കളിച്ചുകൊണ്ടിരിക്കുന്പോൾ റണ്ണൗട്ടാകുന്നത് എത്ര സങ്കടകരമാണ് - പ്രശസ്ത ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്‍റെ ചോദ്യം പുകവലി വിരുദ്ധ പരസ്യത്തിലാണെങ്കിലും, റോഡിൽ പായുന്ന യുവാക്കളും മനസിലേറ്റുവാങ്ങേണ്ടതാണ്.

"കളിക്കാൻ’ ജീവിതത്തിൽ ബാക്കിയുള്ള വലിയ സമയത്തിന്‍റെ വിലയും മൂല്യവും അവർ ഓർത്താൽ മതി, റോഡപകടങ്ങൾ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.

കണ്ടു കൊതിതീർന്നില്ല എന്‍റെ മക്കളെ... മാസങ്ങൾക്കു ശേഷവും, അകാലത്തിൽ വിട്ടുപോയ മക്കളെ ഓർത്ത് തേങ്ങിക്കരയുകയായിരുന്നു ജീറോയുടെയും ജീനയുടെയും അമ്മ വത്സ. ഞങ്ങളുടെ ഭൂമിയിലെ സ്വത്തെല്ലാം പോയില്ലേ... ആ അമ്മ വിലാപം തുടർന്നു.

കേരളത്തിൽ ദിനംപ്രതി ഉയരുന്ന മാതൃവിലാപങ്ങളിൽ ഒന്നു മാത്രമാണിത്. അകാലത്തിൽ ഓരോ ദിനവും റോഡിൽ പിടഞ്ഞുമരിക്കുന്നവരെപ്രതി വീഴുന്ന അമ്മമാരുടെ കണ്ണീർ...

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.