Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നീറിനീറി വാളയാർ; മേമ്പൊടിക്ക് അഴിമതി ആരോപണവും
Tuesday, November 5, 2019 11:23 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
വാളയാർ വിഷയം വിട്ടുപോകുന്നില്ല. സഭയ്ക്കുള്ളിൽ അതു നീറിനീറി നിൽക്കുകയാണ്. നിയമസഭ സ്തംഭിപ്പിക്കാനുള്ള സന്നാഹങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതുപോലെ കയറിപ്പോന്നതു മാത്രം ദുരൂഹമായി നിന്നു.
വാളയാറിനു പിന്നാലെ പ്രതിപക്ഷം പലതും പ്രയോഗിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം വന്നു. അന്വേഷണമില്ലെന്നു വന്നതോടെ വാക്കൗട്ട് നടത്തി. ഉപധനാഭ്യർഥനകളുടെ ദിവസം സംഭവബഹുലമാക്കിയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
വാളയാർ സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അതു പരിഗണിക്കാൻ പോലും തയാറായില്ല. നടപ്പു സമ്മേളനത്തിൽ ഒരു തവണ അവതരിപ്പിച്ച വിഷയമായതിനാലാണത്രെ അനുമതി ഇല്ലാത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ കോഴ വിഷയത്തിൽ ഒരേ സമ്മേളനത്തിൽ എട്ടോ ഒന്‍പതോ തവണ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കീഴ്വഴക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പുതിയ വെളിപ്പെടുത്തലോ സംഭവവികാസങ്ങളോ ഒന്നും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.
അടുത്ത നടപടിയിലേക്കു സഭ കടന്നതോടെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്നാൽ, എന്തു ചെയ്യണമെന്ന ധാരണയില്ലാതെ അവർ നടുത്തളത്തിൽ നിൽക്കുകയായിരുന്നു. വൈകാതെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് വാക്കൗട്ട് പ്രഖ്യാപിച്ചു.
ശൂന്യവേളയ്ക്ക് ഒടുവിൽ വാളയാർ വിഷയം ചുരുങ്ങിയ വാക്കുകളിൽ ഉന്നയിക്കാൻ വി.ടി. ബൽറാമിന് അവസരം നൽകി. കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീണ്‍ എന്നയാൾ ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമാണെന്ന് പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ബൽറാം ചൂണ്ടിക്കാട്ടി. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരൻ താമസിക്കുന്ന സ്ഥാപനത്തിലെത്തി അജ്ഞാതർ കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു ആത്മഹത്യ ഉൾപ്പെടെ ഇതിനകം മൂന്നുപേർ മരണപ്പെട്ടു. കൂടത്തായിയിലേതു പോലെ സീരിയൽ കില്ലിംഗ് ആണു നടക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്നു കാലു പിടിപ്പിക്കുകയല്ലാതെ എന്തു നടന്നു എന്നും ബൽറാം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതലായൊന്നും പറഞ്ഞില്ല. പെണ്‍കുട്ടികളുടെ കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. വിഷയം അവതരിപ്പിക്കുന്പോൾ ഭരണപക്ഷാംഗങ്ങൾ ശക്തമായി ബഹളം വച്ചു രംഗത്തു വന്നത് ശ്രദ്ധേയമായി.
ഉപധനാഭ്യർഥനാ ചർച്ചയിൽ സൂര്യനു താഴെയുള്ള എല്ലാം വിഷയമായി. ഒടുവിലാണ് ട്രാൻസ്ഗ്രിഡ് അഴിമതി ആരോപണം വി.ഡി. സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചുണയുണ്ടെങ്കിൽ ആരോപണമായി എഴുതി നൽകി ഉന്നയിക്കാനാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. സതീശൻ ഇന്നലെ എഴുതി നൽകി ചട്ടപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചു. എന്നാൽ, എല്ലാം രാഷ്ട്രീയപ്രേരിതമെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പറഞ്ഞ് പ്രതിപക്ഷ ആവശ്യങ്ങളെല്ലാം മന്ത്രി നിരസിച്ചു.
സെപ്റ്റംബറിൽ കിട്ടിയ ലോകബാങ്ക് സഹായമായ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ഖജനാവിൽ വരുന്ന പണം ഓരോന്നായി തിരിച്ചിടുകയല്ലെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി. ആരോപണവും മറുപടിയുമെല്ലാം കഴിഞ്ഞപ്പോഴും പണം വകമാറ്റി ചെലവഴിച്ചോ എന്ന കാര്യത്തിൽ ഒരു എത്തുംപിടിയും കിട്ടിയില്ല.
ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ പെടുത്തി. ജീവനു സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 21 മാവോയിസ്റ്റുകൾക്കു ബാധകമല്ലെന്നാണു ചീഫ് സെക്രട്ടറി എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥാക്കാലത്തു മാത്രമാണ് ഇതു ബാധകമാകാത്തത്. ഗൗരവമുള്ള പരാമർശമാണ് ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, താൻ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്ന രൂപത്തിൽ പ്രചാരണം നൽകുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകൾ പോലീസിനു നേരെയാണ് ആദ്യം വെടിവച്ചതെന്ന നിലപാട് ഒരിക്കൽ കൂടി മുഖ്യമന്ത്രി ആവർത്തിച്ചു.
യുഎപിഎ വിഷയത്തിൽ പോലീസിനു വീഴ്ച പറ്റിയെന്ന് സിപിഎമ്മുകാരനായ എസ്. ശർമ തുറന്നു പറഞ്ഞു. അതു തിരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകൾ തുടർഭരണത്തിനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ശർമ പറഞ്ഞു.
ഖജനാവിൽ കൈയിട്ടു നോക്കിയാൽ ഒന്നും കിട്ടില്ലെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രസ്താവനയിൽ പിടിച്ചാണ് സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് എ.പി. അനിൽകുമാർ വിശദീകരിച്ചത്. ദയവു ചെയ്ത് ആരും ഖജനാവിൽ കൈയിട്ടു നോക്കരുത്. ചിലപ്പോൾ പാന്പു കടിയേൽക്കാൻ സാധ്യതയുണ്ട്.- അനിൽകുമാർ പറഞ്ഞു.
സിപിഐ നേതാവായ സി. ദിവാകരൻ കേരളത്തിലെ കാര്യങ്ങളേക്കുറിച്ചൊന്നും പറഞ്ഞില്ല. ഇന്ത്യയുടെ സാമ്പത്തിക തകർച്ചയേക്കുറിച്ചായിരുന്നു ദിവാകരൻ പറഞ്ഞതത്രയും. മുഖ്യമന്ത്രി പിണറായി വിജയനെ ഹിറ്റ്ലറോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ നിർഭാഗ്യകരമെന്നാണ് ദിവാകരൻ വിശേഷിപ്പിച്ചത്.
മഞ്ചേശ്വരത്തുനിന്നു ജയിച്ചു വന്ന എം.സി. കമറുദ്ദീൻ അരങ്ങേറ്റത്തിൽ തന്നെ കലാകാരനാണെന്നു തെളിയിച്ചു. സംസ്ഥാനത്തിന്റെ സാന്പത്തികനില വിശദീകരിക്കാൻ കമറുദ്ദീൻ ഈണത്തിൽ ഗാനമാലപിച്ചു. മുൻഗാമികളായ ചെർക്കളം അബ്ദുള്ളയെയും പി.ബി. അബ്ദുൾറസാഖിനെയും സ്മരിച്ചുകൊണ്ടാണ് കമറുദ്ദീൻ കന്നിപ്രസംഗം നടത്തിയത്.
കേരളത്തിൽ പോളിടെക്നിക് പരിശീലനം പൂർത്തിയാക്കിയവർക്കു ലഭിക്കാൻ പോകുന്ന ആയിരക്കണക്കിനു തൊഴിലവസരങ്ങളേക്കുറിച്ചായിരുന്നു പി.ജെ. ജോസഫ് പ്രസംഗിച്ചത്. ഈ അവസരം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ജോസഫ് പറഞ്ഞു. ഹൈസ്പീഡ് റെയിൽവേക്കും എക്സ്പ്രസ് ഹൈവേക്കു വേണ്ടിയും ജോസഫ് ശക്തിയുക്തം വാദിച്ചു. പിന്നാലെ പ്രസംഗിച്ച പി.സി. ജോർജും ജോസഫിനെ പിന്തുണച്ചു.
പ്രതിപക്ഷവും സിപിഐയും സിപിഎമ്മിലെതന്നെ പലരും മുഖ്യമന്ത്രിക്ക് എതിരായ പ്രസ്താവനകൾ നടത്തുന്നതു കാണുന്പോൾ എന്തോ രാഷ്ട്രീയ മാറ്റം വരാൻ പോകുന്നതായി പി.സി. ജോർജിനു തോന്നുന്നുണ്ട്. എന്നാൽ, എടുത്ത തീരുമാനം നടപ്പിലാക്കാൻ കഴിവുള്ളവനാണു പിണറായി എന്ന കാര്യത്തിൽ ജോർജിനു സംശയമില്ല. വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ടുകൂടി കിട്ടിയില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ സ്ഥിതി കൂടുതൽ കഷ്ടമാകുമായിരുന്നു എന്നാണ് പുതിയ എംഎൽഎ വി.കെ. പ്രശാന്തിന്റെ പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top