Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അന്നു വി.എസ് പറഞ്ഞത് ഇന്നും മറക്കാതെ തിരുവഞ്ചൂർ
Friday, November 15, 2019 12:28 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
ഒരു ദിവസം തന്നാൽ കെഎസ്ആർടിസിയെ നന്നാക്കി തരാമെന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത് അന്നു ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നും മറന്നിട്ടില്ല. എൽഡിഎഫ് വന്നു മൂന്നര വർഷമായിട്ടും വി.എസ് അന്നു പറഞ്ഞ ആ ദിവസമെത്തിയില്ലേ എന്നാണ് തിരുവഞ്ചൂരിന്റെ ചോദ്യം.
കെഎസ്ആർടിസിയിലെ പ്രതിസന്ധിയെക്കുറിച്ച് എം. വിൻസന്റ് നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തിനിടയിൽ ഇടപെട്ടാണ് തിരുവഞ്ചൂർ പഴയ കാര്യം കുത്തിപ്പൊക്കിയത്. കെഎസ്ആർടിസിയിലെ പ്രതിസന്ധിയെക്കുറിച്ചു ഭരണ- പ്രതിപക്ഷ തർക്കമില്ലാത്തതിനാൽ സഭ നിർത്തിവച്ചുള്ള ചർച്ച വേണമോ എന്നതിൽ മാത്രമായിരുന്നു തർക്കം.
കെഎസ്ആർടിസിയുടെ പ്രശ്നത്തിൽ നിയമസഭയിൽ ഒരുപാടു ചർച്ച നടന്നിട്ടുണ്ടെന്നു ഗതാഗതമന്ത്രി. സഭ നിർത്തിവച്ചു ചർച്ച ചെയ്യാത്തതല്ല പ്രതിസന്ധിക്കു കാരണമെന്നാണു മന്ത്രിയുടെ ലോജിക്. അതു പരിഹാരമാർഗവുമാകുന്നില്ലെങ്കിൽ പിന്നെ വെറുതെ എന്തിനു ചർച്ച എന്നാകും മന്ത്രി വിചാരിച്ചത്. പ്രതിസന്ധി നിലനിൽക്കുന്പോഴും ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ച സാഹസികമായ നടപടികളിൽ മന്ത്രിക്ക് അഭിമാനം.
എന്നാൽ, മന്ത്രി പറഞ്ഞ ന്യായങ്ങൾ മന്ത്രി ഒഴിച്ചു സഭയിലുള്ള ഒരാളും അംഗീകരിക്കില്ലെന്ന കാര്യത്തിൽ നോട്ടീസ് അവതാരകനായ എം. വിൻസന്റിനു തർക്കമില്ല. തന്റെ അടിയന്തരപ്രമേയം പോലും ഭരണപക്ഷത്തിന്റെ കൂടി മാനസിക പിന്തുണയുള്ളതാണെന്ന അഭിപ്രായമാണു വിൻസന്റിനുള്ളത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ നല്ല കാര്യങ്ങളെക്കുറിച്ചാണ് വിൻസന്റ് വിസ്തരിച്ചത്. ഈ സർക്കാർ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്നു. ഇലക്ട്രിക് ബസ് ഉൾപ്പെടെ വൻനഷ്ടത്തിൽ. കെഎസ്ആർടിസിയുടെ പേര് കേരള ഹയർ സർവീസ് കോർപറേഷൻ എന്നാക്കിക്കൂടേ എന്നൊരു പരിഹാസവും വിൻസന്റ് മുന്നോട്ടുവച്ചു. വാടകയ്ക്കെടുത്ത വോൾവോ ബസും മഹാരാഷ്ട്രയിലെ ചില എൻസിപി നേതാക്കളും തമ്മിൽ എന്തോ ബന്ധം വിൻസന്റ് സംശയിക്കുന്നുണ്ട്. പബ്ബുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ, ബസുകൾ കൊണ്ടുവരാൻകൂടി ശ്രമിക്കണമെന്നൊരു ഉപദേശവും അദ്ദേഹം നൽകി. എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞു നടന്നിട്ട് എൽഡിഎഫ് പോകും എല്ലാം ശരിയാകും എന്നു ജനം പറയാൻ തുടങ്ങിയിട്ടുണ്ടെന്ന ആശ്വാസമാണ് വിൻസന്റിനുള്ളത്.
കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ ചില കടുത്ത നടപടികൾ വേണ്ടിവരുമെന്നു മാത്രമാണ് മന്ത്രി എ.കെ. ശശീന്ദ്രനു പറയാനുണ്ടായിരുന്നത്. കടുത്ത നടപടി എന്തെന്നു മന്ത്രി വിശദീകരിക്കാത്തതിനാൽ ജീവനക്കാർ അനുഭവിച്ചറിയട്ടെ എന്നു മാത്രം പറയാം.
പ്രതിപക്ഷനിരയിൽ മുൻ സർക്കാരിലെ ഗതാഗതമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും ഉണ്ടായിരുന്നതിനാൽ ഇടപെടലുകൾക്കു കുറവുണ്ടായില്ല. ഇവർക്കെല്ലാം മന്ത്രി വഴങ്ങിക്കൊടുത്തു തുടങ്ങിയതോടെ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനു ചോദിക്കേണ്ടിവന്നു.
കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞ് ഇല്ലാതായ സ്ഥിതിയിലായി കെഎസ്ആർടിസി എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പരിഷ്കാരങ്ങൾ നടത്തി ഒരു സ്ഥാപനം പൂട്ടേണ്ട നില ഇതിനു മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
മൂന്നു ബില്ലുകളാണ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്നത്. ബുധനാഴ്ച ബില്ലുകൾ പാസാക്കി സഭ പിരിഞ്ഞപ്പോൾ എഴു മണിയായിരുന്നു. ഈ അനുഭവം മുന്നിലുള്ളതുകൊണ്ട് സമയത്തിൽ കൃത്യത പാലിക്കണമെന്നൊരു നിർദേശം സ്പീക്കർ മുന്നോട്ടുവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ന് ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് സഭയിൽ നടക്കുന്നതിനാൽ അതിനകം ബിസിനസ് പൂർത്തിയാക്കേണ്ട ബാധ്യത സ്പീക്കർക്കുണ്ട്. എന്നാൽ, ബില്ലിന്റെ ചർച്ചയ്ക്കു സമയക്ലിപ്തത ഏർപ്പെടുത്താൻ ചട്ടപ്രകാരം സാധിക്കുകയുമില്ല. അതുകൊണ്ടായിരുന്നു സ്പീക്കർ വിനയപൂർവം അഭ്യർഥിച്ചത്.
മൂന്നു ബില്ലുകൾ ഇത്രയും സമയത്തിനകം പൂർത്തിയാക്കാൻ സാധിക്കില്ലെന്നായി പ്രതിപക്ഷ നേതാവ്. ഒരു ബില്ലു മാറ്റിവയ്ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ബില്ലിന്റെ ചർച്ചയ്ക്കു ക്ലിപ്പിടുന്നതിനോടുള്ള എതിർപ്പ് വി.ഡി. സതീശനും രേഖപ്പെടുത്തി.
മുന്‍പു ചില സ്പീക്കർമാർ ഉച്ചകഴിഞ്ഞ് 1.30 നു സമ്മേളനം കൃത്യമായി അവസാനിപ്പിച്ചിരുന്ന കാര്യം സ്പീക്കർ ഓർമിപ്പിച്ചു. നമ്മൾ അങ്ങനെ ബലം പിടിക്കുന്നില്ലല്ലോ. ആ സ്പീക്കർ വക്കം പുരുഷോത്തമൻ ആയിരുന്നു എന്നു മന്ത്രി എ.കെ. ബാലൻ തുറന്നുപറയുകയും ചെയ്തു. ഏതായാലും ചർച്ചയിൽ പങ്കെടുത്തവർ കാടുകയറിയില്ല. ബില്ലുകൾ തുരുതുരാ പാസാക്കി സഭ സമയത്തുതന്നെ പിരിഞ്ഞു. വേണമെങ്കിൽ അങ്ങനെയുമാകാം എന്നു തെളിയിച്ചു.
കേരള പോലീസ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ, സിപിഐ അംഗം എൽദോ ഏബ്രഹാമിനു നേരേ ഉണ്ടായ പോലീസ് ലാത്തിച്ചാർജും സഭയിൽ കടന്നുവന്നു. പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ചു വാചാലമായി സംസാരിച്ചു വന്ന മുനീർ, സാധുവായ എൽദോയ്ക്കു നേരേയുണ്ടായ അതിക്രമത്തെക്കുറിച്ചു പറഞ്ഞു. എൽദോ വിവാഹിതനാകാൻ പോകുകയാണ്. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് അദ്ദേഹം ഒരു ആയുർവേദ ഡോക്ടറെയാണ് വിവാഹം ചെയ്യുന്നതെന്നും മുനീർ പറഞ്ഞു.
സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലിന്റെ ചർച്ചയിൽ അൽപം രാഷ്ട്രീയവും വന്നുചേർന്നു. ആർ. രാജേഷ് പ്രസംഗിക്കുന്പോൾ ഇടപെട്ട എ.എൻ. ഷംസീർ ആണു ചർച്ചയിൽ രാഷ്ട്രീയം കലർത്തിയത്.
നാദാപുരത്ത് ഈയടുത്ത ദിവസം യൂത്ത് ലീഗുകാർ നടത്തിയ പ്രകടനത്തിൽ വർഗീയവിഷം ചീറ്റുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയതു ശ്രദ്ധയിൽ പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. അവിടെ മുഴക്കിയ മുദ്രാവാക്യങ്ങൾ സഭയിൽ പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു. രാജേഷും സംഭവം അറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സംസ്കാരവും ഇതു പറയാൻ അനുവദിക്കുന്നില്ല. സഭയിലുള്ളവർ സംസ്കാരസന്പന്നരായിപ്പോയതിനാൽ നാദാപുരത്തു മുഴങ്ങിയ മുദ്രാവാക്യം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
Latest News
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top