Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേട്ടയാടുന്ന പാപങ്ങൾ
Sunday, November 24, 2019 12:34 AM IST
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്കുന്നതിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസിലെ നാലു യുവ എംഎൽഎമാർക്ക് "ഉഗ്രശാസന' നല്കിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മവിമർശനപരമായി മാധ്യമങ്ങളോടു നടത്തിയ വിലാപം എല്ലാ നിയമസഭാംഗങ്ങളുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. 2015 മാർച്ച് 15 ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നടത്തിയ ശ്രമത്തിൽ താൻ ചെയ്ത തെറ്റ് എല്ലാക്കാലത്തും ചാനലുകളിലൂടെ കാണിച്ച് ഓർമപ്പെടുത്തരുത് എന്നായിരുന്നു ആ അഭ്യർഥന. ശ്രീരാമകൃഷ്ണന് അതിൽ ലജ്ജ തോന്നുന്നു എന്നർഥം. ശ്രീരാമകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ തിളക്കംകൂടിയാണ് ആ വാക്കുകൾ. വേറെ ചിലരായിരുന്നെങ്കിൽ അന്നു ചെയ്തതു ശരിയും ഇപ്പോൾ ചെയ്യുന്നത് തെറ്റും ആണെന്ന നിലപാട് എടുക്കുമായിരുന്നു.
ശ്രദ്ധിക്കപ്പെടാനുള്ള കുറുക്കുവഴി
നാടിന്റെയും നാട്ടാരുടെയും വിഷയങ്ങൾ പഠിച്ച് അവതരിപ്പിച്ചു കൈയടി നേടുക എന്നതിനെക്കാൾ എത്രയോ എളുപ്പമാണു നിയമസഭയിൽ നിലവാരമില്ലാത്തവ പറഞ്ഞും ചെയ്തും ശ്രദ്ധേയരാവുക എന്നു തിളങ്ങാൻ കൊതിക്കുന്ന പലരും തിരിച്ചറിയുന്നു. അതു വിശ്വാസപ്രമാണമാക്കി മാറ്റുന്നു. അതോടെ നിയമസഭയിൽ ലജ്ജാകരമായവ ഏറെ അരങ്ങേറുന്നു. നിലവാരമുള്ളവ അപ്രത്യക്ഷമാകുന്നു. നിയമസഭയുടെ നിലവാരത്തകർച്ചയ്ക്ക് വന്ന അടയാളങ്ങളിൽ ഒന്നായി ഈ സമ്മേളനം.
കെ.എം. മാണിയെയും ആര്യാടനെയും കെ.വി. സുരേന്ദ്രനാഥിനെയും ടി.എം. ജേക്കബിനെയും പോലുള്ളവരുടെ അഭാവം സഭ ശരിക്കും തിരിച്ചറിഞ്ഞ ദിനങ്ങൾ. ഭാരതവും കേരളവും കടന്നുപോകുന്ന ഗുരുതരമായ സാന്പത്തിക അവസ്ഥ സംബന്ധിച്ച് നമ്മുടെ നിയമസഭയിൽ പഠിച്ചുവന്ന ആരുടെയെങ്കിലും പ്രസംഗം കേൾക്കാനായോ? സാന്പത്തിക വിദഗ്ധനായ തോമസ് ഐസക്കാണ് ധനമന്ത്രി. ഈ സർക്കാർ വരുന്നതിനുമുന്പ് നികുതി ഇല്ലായിരുന്ന ഏതെല്ലാം മേഖലകളിലാണ് ഇപ്പോൾ ജനം നികുതി കൊടുക്കുന്നത്? ചായക്കടയിൽനിന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ലിനു വരെ നികുതിയുണ്ട്. അത് ജനം കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, സാന്പത്തികനില വല്ലാതെ പരുങ്ങലിലാണ്.
കൊടുക്കുന്ന സഹായങ്ങളെല്ലാം പരമാവധി കുറയ്ക്കുന്നു. പാവപ്പെട്ട രോഗികൾക്കു കൊടുക്കുന്ന കാരുണ്യസഹായം പോലും നിർത്തി. ഇതേക്കുറിച്ചു പറയുന്പോൾ സഹായം ഉണ്ടെന്നു സർക്കാർ പറയും. അവരുടെ അനുകൂലികളും പറയും. മരുന്നുവാങ്ങാൻ മാർഗമില്ലാതെ ചങ്കുപൊട്ടുന്ന വേദനയോടെ പാവം ജനം നിൽക്കുന്നു. പാവപ്പെട്ടവരുമായി പാർട്ടി സഖാക്കൾക്കും വലിയ ബന്ധമില്ല എന്നതിന്റെ സൂചനയാണ് ഇപ്പോൾ സഹായം കിട്ടുന്നു എന്ന വാദവുമായി അവർ വരുന്നത്. ആർസിഇപി കരാറിന്റെ കാര്യത്തിൽ ആർഎസ്എസും അവരുടെ സ്വദേശി ജാഗരണ്‍ മഞ്ചും കാണിച്ച ജാഗ്രത പോലും കാരുണ്യ പദ്ധതിയിൽ പാവപ്പെട്ട രോഗികളോടു സഖാക്കൾ കാണിക്കുന്നില്ല.
തോമസ് ഐസക്
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം മുടക്കില്ലാതെ എല്ലാം കിട്ടുന്നു. അവർ യാത്രയും വിരുന്നും എല്ലാം കൊണ്ടാടും. സർക്കാർ പണത്തിന്റെ ചെലവ് ഓഡിറ്റ് ചെയ്യുന്നതിനുപോലും ഐസക് സമ്മതിക്കില്ല. പൊതുക്കടം സർവകാല റിക്കാർഡായി. കേരള സർക്കാർ വൻതോതിൽ കടമെടുക്കുന്ന പ്രസ്ഥാനമാണ് കിഫ്ബി. ഇവർ എടുക്കുന്ന കടം നാളെ തിരിച്ചടയ്ക്കേണ്ടത് സർക്കാർ തന്നെയാണ്. എങ്കിലും അവരുടെ കണക്കുകളൊന്നും പരിശോധിക്കാൻ പാടില്ല എന്നുവന്നാൽ നാളെ വരുന്ന ഭരണക്കാർ ഇന്നത്തെ സർക്കാരിനെക്കാൾ ജനങ്ങളെ കബളിപ്പിക്കാൻ സാധ്യതയുണ്ട് എന്നെങ്കിലും മനസിലാക്കുക. കിഫ്ബി വിഷയത്തിലും ഐസക് പറഞ്ഞിടത്തുനിൽക്കുകയല്ലേ കാര്യങ്ങൾ.
മാണിയും ആര്യാടനും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ലാഘവത്തോടെ ധനമന്ത്രി വിഷയം കൈകാര്യം ചെയ്തു ജയിക്കില്ലായിരുന്നു. കെ.എം. മാണി ഉള്ളപ്പോൾ മറ്റു പാർട്ടിക്കാരും നന്നായി ഗൃഹപാഠം ചെയ്തിരുന്നു. ആര്യാടൻ മുഹമ്മദിനെ അദ്ദേഹത്തിന്റെ കാലത്ത് സഭാനടപടികൾ വീക്ഷിച്ചിട്ടുളളവർ മറക്കില്ല. അദ്ദേഹം വലിയ സാന്പത്തിക വിദഗ്ധനല്ല. പക്ഷേ ധനാകാര്യവിഷയങ്ങൾ നന്നായി മനസിലാക്കി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ബജറ്റ് മാനുവലും നടപടിക്രമങ്ങളും ചട്ടങ്ങളും എല്ലാം ഉന്നയിച്ച് അവർ നടത്തുന്ന വിശദീകരണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ ധനമന്ത്രിക്കു കൈയും വീശി വന്നാൽ മതിയാകുമായിരുന്നില്ല.
സ്വന്തം ഭൂമിയിൽ കെട്ടിടം പണിയാൻ പോലും കർഷകനു പറ്റാത്തവിധം ഉത്തരവിറക്കിയ സർക്കാരിനു ശ്വാസം വിടാനാവാത്ത നില ഉണ്ടാക്കുമായിരുന്നു. ഉത്തരവിന്റെ നിയമപരമായ പിശകുകൾ, ബദൽ നിർദേശങ്ങൾ എല്ലാം ഉന്നയിക്കപ്പെടുമായിരുന്നു. ആരെയും വ്യക്തിപരമായി നോവിക്കുകയും ഇല്ലായിരുന്നു. എന്തെങ്കിലും പറഞ്ഞ് ഇറങ്ങിപ്പോയി കർമം കഴിക്കുന്നതുപോലായിട്ടുണ്ടു കാര്യങ്ങൾ.
അഴിഞ്ഞാടി മിടുക്കരാകുന്നവർ
ഒരു വിഷയവും കാര്യമായി പഠിച്ചുവരാതെ നിയമസഭയിൽ അഴിഞ്ഞാടി മിടുക്കൻമാരാകുന്ന കാര്യത്തിൽ ഒരു പരിധിയും ഇല്ലാതെ കളിക്കുന്നവരാണ് ഇടതുപക്ഷക്കാർ, പ്രത്യേകിച്ചു സിപിഎംകാർ. അവർ ചെയ്യുന്ന പ്രവൃത്തി അവർ ഭരണകക്ഷിയിലായിരിക്കുന്പോൾ അന്നത്തെ പ്രതിപക്ഷം ചെയ്യാൻ ശ്രമിച്ചാൽ കൈക്കരുത്തുവരെ പ്രകടിപ്പിക്കുകയും ചെയ്യും. 2015 മാർച്ച് 15 ന് മാണിയോട് കാണിച്ചതിന്റെ പകുതി അപമര്യാദ ഐസക്കിനോടു കാണിക്കാൻ മുതിർന്നാൽ അപ്പോൾ കാണാം തനിനിറം.
1987 ൽ സഹകരണ മന്ത്രി ടി. കെ. രാമകൃഷ്ണൻ, ഒരു വിഷയത്തിനു പറഞ്ഞ മറുപടി പച്ചക്കള്ളമാണെന്നു പറഞ്ഞ് എം.വി. രാഘവൻ മന്ത്രി വായിച്ച കടലാസ് തട്ടിപ്പറിക്കാൻ നടത്തിയ ശ്രമത്തിനു സഖാക്കൾ കൊടുത്ത തിരിച്ചടി എത്ര ഭീകരമായിരുന്നു! പാഞ്ഞടുത്ത സിപിഎംകാർ അദ്ദേഹത്തെ ഇടിച്ചിട്ടു. തൊഴിച്ചു. എല്ലാം പരസ്യമായി. അവസാനം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ചേർന്നു രക്ഷിച്ച രാഘവനെ നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചു സസ്പൻഡും ചെയ്തു.
ആ രാഘവനെ ഇപ്പോൾ പാർട്ടി സ്വന്തമാക്കുന്നു. അദ്ദേഹം കെട്ടിപ്പൊക്കിയതും അവർ നശിപ്പിക്കാൻ ശ്രമിച്ചതുമായ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നു. അതൊക്കെയാണു സിപിഎം കാണിച്ചിട്ടുള്ള മാന്യത.
ഇപ്പോഴത്തെ പിണറായി സർക്കാരിന്റെ ശബരിമല വിഷയത്തിലെ നവോത്ഥാന മതിലിനെ വർഗീയമതിൽ എന്നു ചിത്രീകരിച്ചതിനു ലീഗ് നേതാവ് എം.കെ. മുനീറിനുനേരെ സഖാക്കൾ പാഞ്ഞടുത്തത് ഓർമയിൽ നിന്നു മാഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ ചെയ്യണം എന്നു ഭരണകക്ഷിക്കാർക്കു മാതൃക കൊടുത്തവരാണ് അന്നു മാണിയോട് അങ്ങനെ ചെയ്തത്. അവർക്കിഷ്ടമില്ലാത്ത സർക്കാറിന്റെ ഭരണകാലത്ത് എല്ലാ നിയമസഭാമര്യാദകളും കാറ്റിൽ പറത്തി അവർ അഴിഞ്ഞാടും.
നിയമസഭയുടെ പെരുമാറ്റ രീതിയിലെ മാന്യത അത്രയും മോശമാക്കിയതിൽ അവരുടെ പങ്കും വളരെ വലുതാണ്. 1969 ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് തുടങ്ങി ഈ ശൈലി. അന്നു ദാമോദരൻ പോറ്റിയായിരുന്നു സ്പീക്കർ. സിപിഎം സഖാക്കൾ ഡയസിലേക്ക് ഓടിക്കയറുകയും കടലാസും മറ്റും വലിച്ചറിയുകയും ചെയ്തപ്പോൾ അദ്ദേഹം സഭ വിട്ടുപോയി. കഴിഞ്ഞ ദിവസം ശ്രീരാമകൃഷ്ണനും ചെയ്തത് അതാണ്.
ചരിത്രം
1983 ൽ കരുണാകരൻ മന്ത്രിസഭയുടെ കാലം. വക്കം പുരുഷോത്തമനായിരുന്നു സ്പീക്കർ. പൊതു വിതരണ സന്പ്രദായത്തിലെ ക്രമക്കേടുകൾ ഉയർത്തി ഉണ്ടാക്കിയ ബഹളത്തിൽ എം.വി. രാഘവൻ അടക്കം മൂന്നുപേരെ സ്പീക്കർ സസ്പൻഡ് ചെയ്തു. പിറ്റേന്ന് അവരെ സഭയ്ക്കുള്ളിൽ പ്രവേശിപ്പിക്കാൻ വാച്ച് ആൻഡ് വാർഡുമായി സഖാക്കൾ ഏറ്റുമുട്ടി. വനിതാ അംഗത്തിനുള്ള പ്രത്യേക സംരക്ഷണം പ്രയോജനപ്പെടുത്തി അവരെ അകത്തെത്തിക്കാൻ ഗൗരിയമ്മ വരെ ഇറങ്ങി. വക്കം വിട്ടില്ല. നിയമസഭയുടെ ജനലിലെ ചില്ല് ഇടിച്ചുതകർത്ത് രാഘവന്റെ കൈമുറിയുകയും ചെയ്തു. അന്നു മൂന്നു പേരെക്കൂടി പുറത്താക്കി- ആറടിയിലധികം ഉയരമുണ്ടായിരുന്ന ചാലക്കുടി എംഎൽഎ ജനതാപാർട്ടിയുടെ സൗമ്യനായ കെ.ജെ. ജോർജ് അടക്കമുള്ളവരെ. 2011 ൽ വാച്ച് ആൻഡ് വാർഡിനെ കൈയേറ്റം ചെയ്തതിനു ടി.വി. രാജേഷും ജയിംസ് മാത്യുവും സസ്പൻഷനിലായി. അതൊക്കെ വച്ചുനോക്കുന്പോൾ കോണ്‍ഗ്രസിലെ കുട്ടികൾ ചെയ്തത് ഒന്നുമല്ല.
മുഖ്യമന്ത്രി മൗനം
ഇതെല്ലാം ബോധ്യമുള്ളതുകൊണ്ടാവും സഭാനേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുടെ തീരുമാനത്തെക്കുറിച്ച് ഒരക്ഷരംപോലും പറയാതിരുന്നത്. അതു പിണറായിയുടെ ഒരു നന്മയാണ്. അദ്ദേഹം ചെയ്യുന്നതു വേറൊരാൾ ചെയ്യുന്പോൾ തെറ്റെന്നു സാധാരണ പറയില്ല. ശബരിമല വിവാദം കത്തിനിന്ന കാലം. കോണ്‍ഗ്രസുകാരനായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ വല്ലാതെ ക്ഷുഭിതനായി സംസാരിച്ചപ്പോൾ ആരോ അലോസരപ്പെട്ടു. അതുകേട്ട പിണറായി ഞാനും ഇങ്ങനെ പറയുന്ന ആളാ, ഗോപാലകൃഷ്ണനെക്കാൾ പറയും, എന്നു ന്യായീകരിച്ചതോർക്കുന്നു.
ഒ. രാജഗോപാൽ എംഎൽഎമാർക്കെതിരേ നടപടി വേണമെന്ന് പറഞ്ഞതും കോണ്‍ഗ്രസുകാരോടുള്ള വൈരാഗ്യമോ ശ്രീരാമകൃഷ്ണനോടുള്ള സ്നേഹമോ കൊണ്ടാവില്ല, ഒരു ജ്ഞാന വൃദ്ധനായതുകൊണ്ടാവും.
ശരി.. തെറ്റ്..
ഇക്കാര്യത്തിൽ മാത്രമല്ല ഭരണപക്ഷത്തിരിക്കുന്പോൾ ശരി എന്ന് തോന്നുന്ന പലതും പ്രതിപക്ഷത്തെത്തുന്പോൾ ശരിയെന്നു തോന്നാത്ത സംഭവങ്ങളുണ്ട്. മന്ത്രിമാരുടെ വിദേശയാത്ര തന്നെ ഒരു ഉദാഹരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മന്ത്രി ഷിബു ബേബിജോണ്‍ വിദേശയാത്ര ചെയ്യുന്നതിനെതിരേ കലിതുള്ളിയവർ എത്രയായി യാത്രകൾ? മന്ത്രിമാർ ചെയ്യുന്നതെല്ലാം രാജ്യനന്മയ്ക്ക്. പ്രതിപക്ഷത്തിന് അതു മനസിലാകാറില്ല. പണ്ടു വൈദ്യുതിമന്ത്രിയായിരിക്കെ ബാലകൃഷ്ണപിള്ള കനേഡിയൻ കന്പനിയുടെ അതിഥിയായി കാനഡയ്ക്കു പോയി. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു.
എന്തിന് ഒൗദ്യോഗിക യാത്രയിൽ ഭാര്യയെ കൂടെ കൊണ്ടുപോകുന്നു എന്നെല്ലാം ചോദിച്ചവർ പിന്നീട് അധികാരം കിട്ടിയപ്പോൾ അതിലപ്പുറവും ചെയ്തു. കഥകൾ നിരവധി. ശബരിമലയിൽ ഇനി വിധി വന്നിട്ടു മതി സ്ത്രീപ്രവേശനം എന്നു തീരുമാനിച്ചതിലൂടെ സർക്കാർ വലിയ സമാധാനമാണ് ഉണ്ടാക്കിയത്. നേരത്തെയും വിധി നടപ്പാക്കാൻ ഇത്തിരി സാവകാശം ചോദിച്ചിരുന്നെങ്കിൽ ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ ഉണ്ടായ നാശങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top