Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിപിഎം-ഗവർണർ കൂട്ടുകെട്ടിൽ ഒറ്റപ്പെട്ട് കോൺഗ്രസ്
Monday, February 3, 2020 12:01 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കേരള ഗവർണറും സിപിഎമ്മും ചേർന്നു കോൺഗ്രസിനെ കൗശലപൂർവം കളിയിൽ പരാജയപ്പെടുത്തിയപ്പോൾ ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ കഴിഞ്ഞയാഴ്ച അകാലചരമമടഞ്ഞു. ഈ കളിയിൽ തുടക്കത്തിൽ കോൺഗ്രസിനൊപ്പമായിരുന്നു സിപിഎം. എന്നാൽ, അവസാനനിമിഷം ഗവർണറും കേരള മുഖ്യമന്ത്രിയും യോജിപ്പിന്റെ മേഖല കണ്ടെത്തി.
സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതിയെ വിമർശിക്കുന്ന ഭാഗം വായിക്കാൻ പറ്റില്ലെന്നു ഗവർണർ അറിയിക്കുന്നതോടെയാണു വിവാദം തുടങ്ങുന്നത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ഭരണഘടനാപ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഗവർണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നോട്ടീസ് നൽകിയ പ്രമേയം ചട്ടപ്രകാരമുള്ളതാണെന്ന് ഇതിനിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രമേയം കൊണ്ടുവന്നതിനെ അനുകൂലിച്ച് മന്ത്രി എ.കെ. ബാലനും ഏതാനും പ്രസ്താവനകളിറക്കി. അതോടെ പ്രമേയം നിയമസഭയിൽ പാസായേക്കുമെന്ന പ്രതീതിയുണ്ടായി.
എന്നാൽ, പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ, നയപ്രഖ്യാപന പ്രസംഗത്തിനു മണിക്കൂറുകൾക്കുമുന്പ് ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുകയും അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഈ നീക്കത്തിൽ സംപ്രീതനായ മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രമേയത്തെ അനുകൂലിക്കേണ്ടെന്നു തീരുമാനിച്ചു. പ്രമേയം ചട്ടപ്രകാരമല്ല എന്ന നിലപാട് ഭരണപക്ഷം നിയമസഭയുടെ കാര്യോപദേശകസമിതിയിൽ സ്വീകരിക്കുകയും അത് അവതരിപ്പിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
ഗ്രൂപ്പ് വഴക്കുകളും യുവനേതാക്കൾക്കു വഴിമാറിക്കൊടുക്കാതെ പദവികളിൽ അള്ളിപ്പിടിച്ചിരിക്കുന്ന മുതിർന്ന നേതാക്കളുടെ താത്പര്യസംഘട്ടനങ്ങളും നിറഞ്ഞ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വിലകുറഞ്ഞ ഒരു രാഷ്ട്രീയ നീക്കമായിരുന്നു ഇത്. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചുകൊണ്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവനകളിറക്കിയത് കോൺഗ്രസ് നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനകം നിയമമായിക്കഴിഞ്ഞ പൗരത്വനിയമ ഭേദഗതിയെ എതിർത്തുകൊണ്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെയും പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും ഗവർണർ തുറന്നു വിമർശിച്ചു.
അപക്വമായ നടപടി
എങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള അപക്വവും രാഷ്ട്രീയമാന്യതയില്ലാത്തതുമായ ഒരു നടപടിയായിപ്പോയി. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി ഗവർണർമാരെ പാർട്ടി നിരവധിതവണ ഉപയോഗിച്ചിട്ടുള്ളതിന്റെ ചരിത്രം കോൺഗ്രസ് നേതാക്കൾ ഓർത്തിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ലായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കു ചരിത്രത്തിൽ വലിയ പിടിപാടില്ലെന്നാണു തോന്നുന്നത്.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചുവിട്ടത് കോൺഗ്രസായിരുന്നു. അന്നു സാക്ഷാൽ ജവഹർലാൽ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. അന്നത്തെ ഗവർണർ രാമകൃഷ്ണ റാവുവിനോടു സംസ്ഥാന സർക്കാരിനെതിരേ കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെടുകയും കേരളത്തിലെ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയുമായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്.
ഇത്തരമൊരു റിക്കാർഡുള്ള കോൺഗ്രസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എങ്ങനെ നീക്കം നടത്താൻ കഴിയും? അദ്ദേഹത്തിന്റെ പ്രസ്താവനകൾ ചിലതു ഗവർണർപദവിയുടെ അന്തസിനു നിരക്കുന്നതായിരുന്നില്ലെന്ന് ആക്ഷേപമുണ്ടെങ്കിലും അവ കേന്ദ്രസർക്കാരിന്റെ നയത്തോടു യോജിക്കുന്നതായിരുന്നു. ഇന്ത്യയുടെ സാഹചര്യത്തിൽ ഒരു ഗവർണർക്കു കേന്ദ്രസർക്കാരിന്റേതിൽ നിന്നു വ്യത്യസ്തമായ നിലപാടെടുക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണല്ലോ ഗവർണർ. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ന്യായയുക്തമായിരിക്കണമെന്നു മാത്രം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർട്ടികളെല്ലാം രാജ്ഭവനെ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈയിടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയുണ്ടാക്കാനാവാതെവന്ന പ്രതിസന്ധിയുടെ ദിവസങ്ങളിലൊന്നിൽ മുംബൈയിലെ രാജ്ഭവൻ കേന്ദ്രത്തിന്റെ തീരുമാനം വരുന്നതും നോക്കി പാതിരാത്രിവരെ വിളക്കിൽ എണ്ണയുമൊഴിച്ചു കാത്തിരുന്നതു നാം കണ്ടതാണല്ലോ. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർപദവി ദുരുപയോഗിക്കപ്പെട്ട അത്തരം സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.
ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. അതുവച്ച് കോൺഗ്രസോ സിപിഎമ്മോ ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഇറങ്ങിപ്പുറപ്പെടരുതായിരുന്നു. പൗരത്വനിയമഭേദഗതിയോടുള്ള എതിർപ്പുകൂടാതെ സിപിഎമ്മിനു മറ്റു പല താത്പര്യങ്ങളുമുണ്ട് എന്ന കാര്യം കോൺഗ്രസ് നേതാക്കൾ മനസിലാക്കിയില്ല.
അതെന്തായാലും സർവകലാശാലകളിൽ ഭരണകക്ഷി അധികാരം ദുരുപയോഗിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഗവർണർ ഖാൻ നീതിയുക്തമായിട്ടാണ് ഇടപെട്ടിട്ടുള്ളത്. അദ്ദേഹം എടുത്ത തിരുത്തൽനടപടികൾ ആത്മാർഥതയോടെയുള്ളതായിരുന്നു. കുറേക്കാലമായി ദുർഗന്ധം വമിച്ചുകൊണ്ടിരുന്ന കേരളത്തിലെ സർവകലാശാലകൾ എന്ന ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള തുടർനടപടികളും അദ്ദേഹം സ്വീകരിച്ചുവരികയാണ്.
വിദഗ്ധമായ കരുനീക്കങ്ങൾ
പണ്ടു തങ്ങളുടെ പാർട്ടിക്കാരനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ പിന്നീടു പലവട്ടം പല പാർട്ടികളിലേക്കും മാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന് തന്റേതായ ഒരു മനസുണ്ടെന്നും കോൺഗ്രസ് നേതാക്കൾ മനസിലാക്കേണ്ടതായിരുന്നു. മുസ്ലിം വ്യക്തിനിയമത്തിന്റെ കാര്യത്തിലായാലും മതേതര മൂല്യങ്ങളുടെ കാര്യത്തിലായാലും അദ്ദേഹം വിദഗ്ധമായി കരുക്കൾ നീക്കുന്ന നയചാതുരിയുള്ള രാഷ്ട്രീയക്കാരനാണ്.
കുരുക്കിലാകുന്പോൾ കൗശലപൂർവമായ നീക്കങ്ങളിലൂടെ എങ്ങനെ രക്ഷപ്പെടാമെന്നും അദ്ദേഹത്തിനറിയാം. ഇക്കുറി സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കി അദ്ദേഹം ജയിച്ചു. അദ്ദേഹത്തിന്റെ നീക്കം ഒരു വൃത്തികെട്ട രാഷ്ട്രീയ സ്ഥിതിയിൽനിന്നു സംസ്ഥാനത്തെ രക്ഷിച്ചു എന്നതാണു വസ്തുത. ആ സ്ഥിതിവിശേഷം ചില രാഷ്ട്രീയ നേതാക്കൾക്കു നേട്ടമാകുമായിരുന്നു എന്നതു വേറേ കാര്യം.
പിണറായി വിജയനും നന്നായി കളിച്ചു. ആരിഫ് മുഹമ്മദ് ഖാനുമായി ഒത്തുതീർപ്പുണ്ടാക്കിയതിലൂടെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും അദ്ദേഹം പ്രീതിപ്പെടുത്തി. അതു തീർച്ചയായും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും. പരന്പരാഗത വൈരികളായ കോൺഗ്രസിനെ മാന്യമായ അകലത്തിൽ നിർത്താനും അതു സഹായിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരായി എടുത്ത നിലപാടിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറേ ആർജിക്കാൻ കഴിഞ്ഞ സിപിഎമ്മിന് ഗവർണറുമായുണ്ടാക്കിയ ഒത്തുതീർപ്പിലൂടെ അതിൽ കുറേ നഷ്ടപ്പെട്ടേക്കാം.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം ഇതു സ്വയം വരുത്തിവച്ച വിനയാണ്. ഇക്കാര്യത്തിലുണ്ടായ നാണക്കേട് കൂടുതൽ പക്വതയോടെ പ്രവർത്തിക്കാൻ അവരെ സഹായിച്ചേക്കാം. ഓരോ പ്രശ്നവും എതിരാളികളുടെ പരാജയങ്ങളും മുതലെടുക്കുക രാഷ്ട്രീയത്തിൽ സാധാരണമാണ്. എന്നാൽ, കോൺഗ്രസ് പോലെ മാന്യതയുള്ള ഒരു പാർട്ടിയുടെ നേതാക്കൾ ഉത്തരവാദിത്വത്തോടെ പെരുമാറണം.
പാർട്ടിക്കുള്ളിലെ പ്രതിയോഗികളെ ഒതുക്കാൻ എതിരാളികളുടെ വിഷയങ്ങൾ ഏറ്റെടുക്കുന്നത് ആത്യന്തികമായി തിരിച്ചടിക്കുമെന്ന് എല്ലാവരും മനസിലാക്കുന്നതു നന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top