Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മഞ്ഞുമലയിൽ പോര്
Wednesday, June 17, 2020 12:37 AM IST
ലഡാക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു സേനകൾ മുഖാമുഖം നില്ക്കുന്ന ഉന്നത പീഠഭൂമി. മൂവായിരം മുതൽ 7000 വരെ മീറ്റർ ഉയരമുള്ള പ്രദേശം. മിക്കപ്പോഴും പൂജ്യത്തിനു താഴെ താപനില.
ഇരു രാജ്യങ്ങളുടെയും ഓരോ വ്യൂഹം (കോർ) നേർക്കുനേർ നിൽക്കുന്ന പ്രദേശമാണെങ്കിലും 1962-നു ശേഷം ഇവിടെ ഇതേവരെ ഒരു വെടിയുണ്ട പോലും പാഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കല്ലേറിലാണ് ഒരു കേണലടക്കം നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. ഏതാനും ചൈനീസ് സൈ നികരും മരിച്ചു.
നിശബ്ദ സംഘർഷം
അരനൂറ്റാണ്ടിലേറെയായി നിശബ്ദ സംഘർഷ ഭൂമിയാണ് ലഡാക്ക്. ഇന്ത്യ-ചൈന യുദ്ധം നടന്ന 1962നു ശേഷം സിക്കിമിലും (1967) അരുണാചൽപ്രദേശിലും (1975) വെടിവയ്പും മരണവും ഉണ്ടായി. അന്നും ലഡാക്ക് ശാന്തമായിരുന്നു.
1986-87-ൽ അരുണാചൽ പ്രദേശിലെ സുന്ദൊറോംഗ് ചുവിലും 2017-ൽ ഭൂട്ടാനിലെ ഡോക ലായിലും സൈന്യം യുദ്ധസജ്ജമായി. നേർക്കുനേർ നിന്നു. അവ പക്ഷേ വെടിയുതിർക്കാതെ അവസാനിച്ചു. അത്തരം സാഹചര്യം ലഡാക്കിൽ ഉണ്ടായില്ല. 2013-ൽ ദൗളത്ത് ബെഗ് ഓൾഡിയിൽ ഉണ്ടായ സംഘർഷാവസ്ഥയാണു ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട് ഈ മേഖലയിലുണ്ടായ വലിയ സംഭവം. 2018-ൽ ചുമറിൽ ചൈനീസ് സേന അതിക്രമിച്ചു കയറിയെങ്കിലും സംഘട്ടനം കൂടാതെ പിൻവാങ്ങി.
പുല്ലുകിളിർക്കാത്ത ഭൂമി
എന്നാൽ, ഒട്ടും വ്യക്തതയില്ലാത്ത അതിർത്തി കൂടുതൽ ഉള്ളതും ഇവിടെയാണ്. "പുല്ലുകിളിർക്കാത്ത' മഞ്ഞുമലകളിൽ അതിർത്തി കൃത്യമായി പരിപാലിക്കാനും പറ്റില്ല. വർഷത്തിൽ മൂന്നോ നാലോ തവണ ചെന്നു പട്രോളിംഗ് നടത്തിപ്പോരുന്നവയാണു ഭൂരിപക്ഷം സ്ഥലങ്ങളും. ഇന്ത്യ മാത്രമല്ല ചൈനയും അതാണു ചെയ്യുന്നത്.
കരാറും ചർച്ചയും
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും പാലിക്കുന്നതു സംബന്ധിച്ചു ചൈനയുമായി കരാർ ഉണ്ടാക്കി. നിലവിലുള്ള യഥാർഥ നിയന്ത്രണരേഖ (എൽഎസി) പരിപാലിക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ചയിലുടെ പരിഹരിക്കുന്നതും സംബന്ധിച്ച ക്രമീകരണങ്ങളാണ് ആ കരാറിന്റെ അന്തസത്ത.
ഈ കരാറിനെ തുടർന്ന് അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക പ്രതിനിധികളുടെ തലത്തിൽ ചർച്ചകൾ ആരംഭിച്ചു. 22 വട്ടം ചർച്ച നടന്നെങ്കിലും നിർണായക പുരോഗതി ഉണ്ടായിട്ടില്ല. 2005ലും 2013 ലും തർക്ക പരിഹാരത്തിനുള്ള ചില നടപടിക്രമങ്ങൾകൂടി അംഗീകരിച്ചിരുന്നു.
അടിമുടി തർക്കം
ഇന്ത്യ-ചൈന അതിർത്തി സംബന്ധിച്ച് ഒരു തർക്കം മാത്രമല്ല നിലവിലുള്ളത്. വടക്കു പടിഞ്ഞാറു മുതൽ കിഴക്കേ അറ്റം വരെ 4,057 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ തർക്കമില്ലാത്തതു ചുരുക്കം ഭാഗം മാത്രം.
ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ വരുന്ന അക്സായി ചിൻ ചൈന കൈവശപ്പെടുത്തിവച്ചിരിക്കുന്നു. അതു മുഴുവൻ ഇന്ത്യയുടേതാണെന്നു തെളിയിക്കുന്ന കരാറുകൾ ഉള്ളതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ടിബറ്റുമായും ചൈനയുമായുമൊക്കെയുള്ള കരാറുകളിൽ അതു വ്യക്തമായി പറയുന്നുണ്ട്.
അതേസമയം ഇന്ത്യയുടെ അരുണാചൽപ്രദേശ് തങ്ങളുടെതാണെന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യ-ചൈന അതിർത്തി നിർണയിക്കുന്ന മക്മഹോൻ രേഖ പ്രകാരം അരുണാചൽ പ്രദേശ് മുഴുവൻ ഇന്ത്യയുടേതാണ്. സിക്കിം ഭാഗത്ത് അതിർത്തി വേർതിരിച്ചു രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കൃത്യമായ ധാരണ ഉണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോടു ചേർന്നുള്ള ഭാഗങ്ങളിലും തർക്കം ഇല്ല.
ഇരുരാജ്യങ്ങളും കൈവശമുള്ളതു സ്വന്തമാക്കി യഥാർഥ നിയന്ത്രണ രേഖ അന്താരാഷ്ട്ര അതിർത്തിയായി സ്വീകരിക്കാൻ പലവട്ടം നിർദേശം ഉയർന്നിട്ടുള്ളതാണ്. അതു രാഷ്ട്രീയമായി വിറ്റഴിക്കാൻ പ്രയാസകരമായ നിർദേശമായതുകൊണ്ട് ഇരുപക്ഷവും പ്രോത്സാഹിപ്പിച്ചിട്ടില്ല.
റോഡ് ശൃംഖല തീർക്കുന്നു
കാരക്കോറം ചുരത്തിനു സമീപത്തുള്ള ദൗളത്ത് ബെഗ് ഓൾഡിയിലേക്ക് ലഡാക്കിന്റെ കിഴക്കേ അറ്റത്തുനിന്ന് ഇന്ത്യ ഒരു റോഡ് ഈയിടെ പണിതു. അതു പാലങ്ങളും മറ്റുമുൾപ്പെടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്നതാണ്. ആ റോഡിലേക്കു ലഡാക്കിലെയും ഉത്തരാഖണ്ഡിലെയും പ്രധാന കേന്ദ്രങ്ങളിൽനിന്നു റോഡുകൾ പണിതിട്ടുണ്ട്. കിഴക്കൻ ലഡാക്ക് മുതൽ കാരക്കോറം വരെയുള്ള പ്രദേശത്ത് അതിവേഗം സൈനികനീക്കം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇവിടെ റോഡ് ശൃംഖല തയറാക്കുന്നത്.
ചൈന നേരത്തേ ഒരുങ്ങി
ചൈന യഥാർഥ നിയന്ത്രണരേഖയ്ക്കു മറുവശത്ത് ഇതിനേക്കാൾ വിപുലമായ റോഡ് ശൃംഖല തീർത്തിട്ടുണ്ട്. പുറമേ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർ സ്ട്രിപ്പുകളും ബങ്കറുകളും ഒക്കെ തീർത്തു. ചൈന കഴിഞ്ഞ ദശകത്തിൽ നിർമാണങ്ങൾ ധൃതിപിടിച്ചു നടത്തിയിരുന്നു. ഇന്ത്യ അല്പം വൈകിയാണു നിർമാണങ്ങൾ തുടങ്ങിയത്. ഈ മേഖലയിലെ പാങ്ങോംഗ് തടാകത്തിന്റെ മൂന്നിൽ രണ്ടുഭാഗം ചൈനീസ് നിയന്ത്രണത്തിലായിരുന്നു.അക്സായിചിനിനു തെക്കു പടിഞ്ഞാറു ഗൽവാൻ നദിക്കു വടക്കുള്ള ഭാഗങ്ങളും ചൈന കൈയടക്കിയിരുന്നു. ഇന്ത്യയുടെ റോഡ് ശൃംഖല പൂർത്തിയാകുന്നതോടെ ഗൽവാൻ താഴ്വരയ്ക്ക് മേൽഭാഗത്തെ ചൈനീസ് സാന്നിധ്യത്തിനു ഭീഷണി വരും. അതേപോലെ പാങ്ങോംഗ് തടാകത്തിലെ ചൈനീസ് ആധിപത്യത്തിനും റോഡ് ശൃംഖല ഭീഷണിയാണ്.
ഏപ്രിലിൽ തുടങ്ങി
ഇതുകൊണ്ടാണു റോഡ് നിർമാണം പൂർത്തിയാകാതിരിക്കാൻ ചൈന അതിർത്തി സംഘർഷം ഉണ്ടാക്കിയത്. ഏപ്രിൽ അവസാനവും മേയ് ആദ്യവുമായി അവർ ബോംബർ വിമാനങ്ങളടക്കമുള്ള ഒരു വലിയ സേനാവ്യൂഹത്തെ അതിർത്തിയിൽ എത്തിച്ചു. ടാങ്കുകൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയെല്ലാം ഈ വ്യൂഹത്തിൽ ഉണ്ട്. മാസങ്ങൾ തങ്ങാവുന്ന ക്രമീകരണങ്ങളോടെയാണ് അവർ അതിർത്തിക്കടുത്ത് എത്തിയത്. വ്യൂഹത്തിൽനിന്ന് ഏതാനുമായിരം ഭടന്മാരാണ് എൽഎസി കടന്നത്. ദൗളത്ത് ബെഗ് ഓൾഡിക്കു തെക്കു മുതൽ പാങ്ങോംഗ് തടാകം വരെയുള്ള പ്രദേശത്ത് അഞ്ചോ ആറോ സ്ഥലങ്ങളിൽ അവർ എൽഎസി മറികടന്നു. 60 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനീസ് സേനയുടെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുശേഷമാണു മേയ് അഞ്ച്, ആറ് തീയതികളിൽ ഇരുസേനകളും കല്ലേറും സംഘട്ടനവും നടത്തിയത്. മൂന്നു ദിവസത്തിനുശേഷം സിക്കിമിലും ചെറിയ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തെ തുടർന്നു പ്രാദേശിക കമാൻഡർമാരുടെ തലത്തിലും ബ്രിഗേഡിയർ തലത്തിലുമൊക്കെ പലവട്ടം ചർച്ച നടന്നു. അതു ഫലിക്കാതെ വന്നപ്പോൾ ലഫ്. ജനറൽ തലത്തിലും നയതന്ത്ര തലത്തിലും സംഭാഷണം നടന്നു. തുടർന്നു ക്രമമായി സേനാ പിന്മാറ്റം നടക്കുന്നതായി പറയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ഗുലാം റസൂൽ ഗൽവാൻ
കുടുംബത്തിലെ ദാരിദ്ര്യംകൊണ്ടു നന്നേ ചെറുപ്പത്തിലേ മഞ്ഞുമലകളിലെ സാഹസയാത്രക്കാർക്കു വഴികാട്ടിയാകേണ്ടിവന്നു. അങ്ങനെയൊരാളുടെ പേരിലുള്ളതാണു ഗൽവാൻ നദിയും ഗൽവാൻ താഴ്വരയും. ചൈന ഇന്ത്യയെ ആക്രമിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന്. 1962-ലെ യുദ്ധത്തിൽ വലിയ പോരാട്ടം നടന്ന ഇവിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്.
കാരക്കോറം മലനിരകൾക്കു കിഴക്ക് അക്സായ് ചീനിനു പടിഞ്ഞാറായിട്ടാണു ഗൽവാൻ. കാഷ്മീരിലെ ഒരു ഗോത്രവർഗക്കാരാണു ഗൽവാൻകാർ. ഇപ്പോൾ ലഡാക്കിലും ചൈനയിലെ സിൻജിയിംഗിലുള്ള ഉയ്ഘുറിലും ടിബറ്റിലുമൊക്കെയാണ് ഈ വർഗക്കാർ.
ലഡാക്കിലെ ലേയിൽ 1875-ൽ ജനിച്ച ഗുലാം റസൂൽ ഗൽവാന്റെ പേരിലാണ് ഈ താഴ്വരയും നദിയും അറിയപ്പെടുന്നത്. കാരക്കോറം മലനിരകളിൽ തുടങ്ങി അക്സായ് ചിനിലൂടെ ഒഴുകി കിഴക്കൻ ലഡാക്കിൽവച്ച് ഷിയോക്ക് നദിയിൽ ചേരുന്നതാണു ഗൽവാൻ നദി. 80 കിലോമീറ്റർ നീളം. ഷിയോക്ക് പിന്നീട് സിന്ധുനദിയിൽ ചേരുന്നു.
5000 മുതൽ 7000 വരെ മീറ്റർ ഉയരത്തിലുള്ള ലഡാക്ക് പ്രദേശത്ത് നിരവധി യൂറോപ്യൻ സംഘങ്ങൾക്കൊപ്പം ഗൽവാൻ സഞ്ചരിച്ചിട്ടുണ്ട്. മൈനസ് 30 ഡിഗ്രി സെൽഷ്യസ്വരെ എത്തുന്ന തണുപ്പ് സാധാരണക്കാർക്കു താങ്ങാവുന്നതല്ല.
ഒൻപതാം വയസിൽ, 1887-ൽ മേജർ ഗോഡ് വിൻ ഓസ്റ്റിന്റെ സംഘത്തിനൊപ്പമാണു ഗൽവാന്റെ യാത്രകൾ തുടങ്ങുന്നത്. മേജർ ഓസ്റ്റിൻ ജിയോളജിസ്റ്റായിരുന്നു. എവറസ്റ്റ് കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള കെ2 പർവതത്തിന്റെ ഉയരം തിട്ടപ്പെടുത്തിയത് ഓസ്റ്റിനാണ്. 1892-ൽ ടിബറ്റിലേക്കു ചാരവൃത്തിക്കുപോയ ചാൾസ് മറേയുടെ സംഘത്തിൽ ഗൽവാൻ ഉണ്ടായിരുന്നു. 1904-ലെ ആംഗ്ലോ ടിബറ്റൻ ഉടന്പടിയുടെ ശില്പിയായ സർ ഫ്രാൻസിസ് യംഗസ് ബൻഡിനൊപ്പം ഗൽവാൻ 1890-ലും 1896-ലും ഹിമാലയം താണ്ടി. 1913-ൽ ഇറ്റാലിയൻ ജന്തുശാസ്ത്രജ്ഞൻ ഫിലിപ്പോ ഡി ഫിലിപ്പിയോടൊത്തും മഞ്ഞുമലകളിൽ പര്യടനം നടത്തി. 1925-ൽ ഗുലാം ഗൽവാൻ മരണമടഞ്ഞു.
1892-ൽ മറേ പ്രഭുവിനൊപ്പം പോയപ്പോഴാണ് ഗൽവാൻ താഴ്വരയ്ക്ക് തന്റെ പേരിടുന്നതിനു ഗുലാം ഗൽവാൻ കാരണക്കാരനായത്. മറേയുടെ സംഘത്തിനു യാത്രയ്ക്കിടയിൽ വഴിമുട്ടി. ചുറ്റും അഗാധമായ കിടങ്ങുകളും ഉത്തുംഗമായ മലകളും മാത്രം. ആ പ്രദേശത്തുനിന്ന് ഭദ്രമായി പുറത്തുകടക്കാനുള്ള വഴി പതിന്നാലു വയസുകാരനായ ഗുലാം ഗൽവാൻ ഒറ്റയ്ക്കുപോയി കണ്ടുപിടിച്ചു. ഇതിനുള്ള പ്രതിനന്ദിയായി മറേ പ്രഭുവാണ് പ്രദേശത്തിനു ഗൽവാൻ എന്നു പേരിട്ടത്. നിരക്ഷരനായിരുന്നെങ്കിലും പല ഭാഷകൾ ശീലിച്ചെടുത്ത ഗൽവാൻ തന്റെ ആത്മകഥ പറഞ്ഞുകൊടുത്ത് എഴുതിച്ചിട്ടുണ്ട്. "സെർവന്റ് ഓഫ് സാഹിബ്സ്- എ ബുക്ക് ടു ബി റെഡ് എലൗഡ്' എന്നാണു പുസ്തകത്തിന്റെ പേര്. 1923-ൽ ഇതു പ്രസിദ്ധീകരിച്ചു.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top