Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലക്ഷം രൂപ ശന്പളം യോഗ്യത പത്താം ക്ലാസ്!
Thursday, July 9, 2020 12:59 AM IST
വിഐപികളും നയതന്ത്ര പ്രതിനിധികളും മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരിലെ ഉന്നതരും പങ്കെടുക്കുന്ന തലസ്ഥാനത്തെ പരിപാടികളിൽ സ്വർണത്തിളക്കമായിരുന്ന സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത വെറും പത്താം ക്ലാസ്! അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ വിശ്വസിക്കാതെ തരമില്ല. അമേരിക്കയിലുള്ള സ്വപ്ന സുരേഷിന്റെ മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷാണ് ഇന്നലെ ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. സ്വപ്ന ജനിച്ചതും പഠിച്ചു വളർന്നതുമെല്ലാം അബുദാബിയാണ്. പത്താം ക്ലാസ് വരെ മാത്രമാണ് സ്വപ്ന പഠിച്ചിട്ടുള്ളത്. എന്നാൽ അച്ഛൻ സുരേഷിന് യുഎഇ രാജകുടുംബവുമായുള്ള ബന്ധം പല കാര്യങ്ങളിലും സ്വപ്നയ്ക്കു തുണയായതായും സ്വപ്നയുടെ സഹോദരൻ വെളിപ്പെടുത്തി.
ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷ്, സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായി ലോകത്തിനു മുന്നിൽ വെളിപ്പെട്ട സമയം മുതൽ ലക്ഷം രൂപയ്ക്കു മുകളിൽ സർക്കാർ ശന്പളം വാങ്ങാനുള്ള എന്തു യോഗ്യതയാണ് സ്വപ്നക്കുള്ളതെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും എല്ലാം ഒരുപോലെ തിരഞ്ഞ കാര്യമാണ്. സ്വപ്ന ബിരുദധാരിയാണെന്നും അല്ല പ്ലസ്ടു യോഗ്യത മാത്രമാണുള്ളതെന്നുമുള്ള ആരോപണങ്ങൾ വന്നു കൊണ്ടേയിരുന്നു. പക്ഷേ അപ്പോഴും അടിവരയിട്ടു പറയാൻ കഴിയുന്ന ഏക കാര്യം, സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെടുന്പോൾ സംസ്ഥാന സർക്കാരിൽനിന്നും ഒരു ലക്ഷം രൂപ ശന്പളം വാങ്ങുന്ന ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന സുരേഷ് എന്നതാണ് അത്.
ഇന്നലെ സഹോദരൻ വെളിപ്പെടുത്തിയതു പോലെ പത്താം ക്ലാസ് യോഗ്യത മാത്രമാണ് സ്വപ്നയ്ക്കുള്ളതെങ്കിൽ അവർ എങ്ങനെയാണ് സ്വപ്ന തുല്യമായ ശന്പളത്തിൽ സർക്കാർ വകുപ്പിൽ ഉദ്യോഗസ്ഥയായതെന്ന ചോദ്യം എല്ലാവരും ഉന്നയിക്കുന്നു. അതിലേക്ക് എത്തിച്ചേരാൻ സ്വപ്നയെ തുണച്ചത് സർക്കാരിലെ ഉന്നതരുമായുള്ള ബന്ധമാണെന്നത് ഇപ്പോൾ വെറും അടക്കം പറച്ചിലുമല്ലാതായി മാറിയിരിക്കുന്നു.
സ്വർണക്കടത്ത് കേസിൽ പെടുന്പോൾ, സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ പ്രോജക്ട് കണ്‍സൾട്ടന്റും ഓപ്പറേഷൻസ് മാനേജരുമായിരുന്നു സ്വപ്ന. മാസം ഒരു ലക്ഷത്തിനു മുകളിലായിരുന്നു ശന്പളം!
വിദ്യാഭ്യാസ യോഗ്യത വ്യാജമോ?
സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തേക്കുടകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് 2011 ൽ നേടിയ ബിരുദമാണ് സ്വപ്നയുടെ ഉയർന്ന യോഗ്യതയായി പറയുന്നത്. ഇതിനു പുറമെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഡിപ്ലോമയുണ്ടെന്നും സ്വപ്ന തന്നെ തൊഴിൽ പോർട്ടലുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് ഐടി വകുപ്പിൽ ജോലിക്കു കയറുന്നതിനായി നൽകിയിരിക്കുന്നത്. അതേസമയം, തൊഴിൽ പോർട്ടലിൽ നൽകിയ ബയോഡേറ്റ ഫയലിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നേടിയത് എവിടെ നിന്നാണെന്നും വ്യക്തമാക്കിയിട്ടില്ല.
ഇതിനു പുറമെ ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി നേടാൻ, അതിനു മുൻപ് ജോലി ചെയ്ത യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും സ്വപ്ന ഹാജരാക്കിയിരുന്നു. സ്വപ്നയുടെ പ്രവർത്തന മികവ് സാക്ഷ്യപ്പെടുത്തിക്കൊണ്ടായിരുന്നു സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് കോൺസുലേറ്റ് ജനറലാണ്. അതേസമയം തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നും ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ സ്വപ്നയെ പുറത്താക്കുകയായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ക്രമക്കേട് നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട സ്വപ്നയ്ക്ക് കോൺസുലേറ്റ് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് എന്തിനാണെന്ന സംശയം ഇവിടെ ബാക്കിയാവുന്നു. ഇതടക്കമുള്ള സർട്ടഫിക്കറ്റുകൾ സ്വപ്ന വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
വ്യാജപ്പരാതി സൃഷ്ടിച്ചതിന് ക്രൈംബ്രാഞ്ച് കേസ്
ഗൾഫിൽ നടത്തിയ ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സ്വപ്ന കുറച്ചു കാലം തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് അവിടെ സ്വപ്നയുൾപ്പെടെയുള്ള ചിലർ നടത്തിയ ക്രമക്കേടുകൾക്കെതിരേ വിരൽ ചൂണ്ടിയ ഉദ്യോസഥനെ വ്യാജ പീഡന പരാതിയിൽ പെടുത്തിയാണ് സ്വപ്ന പ്രതികാരം തീർത്തത്. 16 പെൺകുട്ടികൾ ഒപ്പിട്ടു നൽകിയ പരാതിയിൽ ഒരാളുടെ പോലും ഒപ്പ് യഥാർഥമല്ലായിരുന്നു!. പരാതിക്കാരിയെന്ന വ്യാജേന കള്ളപ്പേരിൽ മറ്റൊരു പെൺകുട്ടിയെ എയർ ഇന്ത്യ അന്വേഷണ കമ്മീഷന് മുന്നിൽ കൊണ്ടു ചെന്നു. ഇത് തെളിഞ്ഞതോടെ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നു. ഇതോടെ അവിടുത്തെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. ഐടി വകുപ്പിൽ ജോലിക്കു കയറുന്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചു കൊണ്ടായിരുന്നു സ്വപ്നയുടെ നിയമനം. ഐടി സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതരുമായി സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ ആഴമാണ് ഇവിടെ വെളിവാകുന്നതെന്ന് ശക്തമായ ആരോപണം ഉയർന്നു കഴിഞ്ഞു.
ഗുണ്ടാസംഘങ്ങളുമായി ബന്ധം
ഭരണപക്ഷത്തെ ഉന്നതരും ഉദ്യോഗസ്ഥവൃന്ദങ്ങളുമായുള്ള അടുത്ത ബന്ധത്തിനൊപ്പം തലസ്ഥാനത്തെ ഗുണ്ടാ പശ്ചാത്തലമുള്ള ചിലരുമായും സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നതായും സൂചനകൾ പുറത്തു വരുന്നുണ്ട്. ആകർഷകമായ പെരുമാറ്റവും ഡിപ്ലോമാറ്റിന്റെ മെയ്വഴക്കവും പ്രകടിപ്പിച്ചിട്ടും വഴങ്ങാത്തവരെ സ്വപ്ന സുരേഷ് ഭീഷണിയിലൂടെയാണ് വരുതിയിലാക്കാൻ ശ്രമിച്ചിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് കൈമാറാൻ വൈകിയതിനെ തുടർന്ന് സ്വപ്ന കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും വിരട്ടിയ സംഭവം ഈ ആരോപണം ശരിവയ്ക്കുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ മുങ്ങിയ സ്വപ്ന ഇപ്പോഴും ഒളിവിൽ തുടരുന്നത് ഇത്തരം ഉന്നതരുടെയും ഗുണ്ടാ പശ്ചാത്തലമുള്ള ചില പ്രമുഖരുടെയും സഹായത്തോടെയാണെന്ന് സംശയിക്കപ്പെടുന്നു.
താൻ നാട്ടിലേക്ക് വരാത്തത് സ്വപ്നയെ പേടിച്ചെന്ന് സഹോദരൻ
സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് സ്വപ്ന തന്നെ പലവട്ടം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്നലെയാണ് സ്വപ്നയുടെ സഹോദരൻ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കിയത്. നാട്ടിലേക്ക് വന്നാൽ കയ്യും കാലും വെട്ടുമെന്ന് സ്വപ്ന ഭീഷണി മുഴക്കിയിരുന്നു. സ്വപ്നയ്ക്ക് ഉന്നതബന്ധവും നല്ല സ്വാധീനവും ഉണ്ടെന്നു തനിക്കറിയാമെന്നും ഇദ്ദേഹം ഒരു മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
Latest News
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top