Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇരന്പുന്നതു കൊടുങ്കാറ്റോ?
Saturday, October 10, 2020 11:28 PM IST
അനന്തപുരി / ദ്വിജൻ
ഒരു യുവതി പ്രധാനകണ്ണിയായി നടന്ന സ്വർണക്കള്ളക്കടത്ത് കേസിലൂടെ കേരളത്തിൽ കുടം തുറന്നു വിടപ്പെട്ട ഭൂതം സംസ്ഥാനത്ത് അതിഭീകരമായ കൊടുങ്കാറ്റാവുമോ അഴിച്ചുവിടുക എന്ന സന്ദേഹം അനുദിനം ശക്തിപ്പെടുകയാണ്. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന അന്വേഷണങ്ങൾ ആരുടെയെല്ലാം അറസ്റ്റിലും ഇമേജ് തകർച്ചയിലുമാവും കലാശിക്കുക എന്നു വീർപ്പടക്കി കാത്തിരിക്കുകയാണു കേരളം. ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പലയിടത്തും കണക്കുകൂട്ടലുകൾ നടക്കുന്നുണ്ട്.
പിണറായിയും സംഘവും
പാർട്ടിയിലും മുന്നണിയിലും കല്ലേൽപ്പിളർക്കുന്ന കല്പന പുറപ്പെടുവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു പതറുന്നുവോ എന്ന സംശയം ശക്തമാകുന്നു. കള്ളക്കടത്തു കേസിൽ പ്രതിയായ സ്ത്രീയെ പരിചയമില്ലെന്ന മട്ടിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾ തിരിച്ചടിച്ചു. ആറുവട്ടം ശിവശങ്കറിനോടൊപ്പം താൻ മുഖ്യമന്ത്രിയെ കണ്ടതായി അവർ മൊഴി നല്കി എന്നാണു വാർത്ത. ഒരു പ്രതിയുടെ മൊഴി അപ്പാടെ വിശ്വസിക്കാമോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും അവർ അവകാശപ്പെട്ടതുപോലാണു കാര്യങ്ങൾ എന്നു തെളിഞ്ഞാലോ? സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം സർക്കാരിന്റെ മറ്റു ചില ഏജൻസികൾ പറഞ്ഞതുപോലെ ഷോർട്ട് സർക്യൂട്ട് വഴി അല്ല എന്ന ഫോറൻസിക് പരിശോധനക്കാരുടെതായി വന്ന കണ്ടെത്തലും മുഖ്യമന്ത്രിക്കാണു പരിക്കുണ്ടാക്കുന്നത്.
സുപ്രീംകോടതിയിൽ ലാവ്ലിൻ കേസ് അനങ്ങിത്തുടങ്ങുകയാണ്. ഏതായാലും കോടതികളുമായുള്ള ബന്ധങ്ങൾക്കായി ഈ അവസാന മണിക്കൂറിൽ അദ്ദേഹം സ്വന്തം ഓഫീസിൽത്തന്നെ ഒരു ലീഗൽ സെൽ കൂടി ഉണ്ടാക്കിയത് എന്തൊക്കെയോ ശരിയാവുന്നില്ല എന്ന ഭയത്തിൽ നിന്നാണെന്നു കരുതാനാണു ന്യായം. സർക്കാരിനു നിയമവകുപ്പുള്ളപ്പോൾ മുഖ്യമന്ത്രി പ്രത്യേക സെല്ലുണ്ടാക്കുന്നു! മരാമത്ത് വകുപ്പുളളപ്പോൾ പാലാരിവട്ടം പാലത്തിനു വേറെ ആണ്‍കുട്ടികൾ നിയോഗിക്കപ്പെടുന്നു! ലൈഫ് മിഷനിൽ പാവങ്ങൾക്കുള്ള ഭവനനിർമാണപദ്ധതിയിലും സർക്കാർസംവിധാനങ്ങൾ നോക്കുകുത്തിയായി.
ഖജനാവിലെ പണം പാഴാക്കുന്നു എന്നതു മാത്രമല്ല പ്രശ്നം. എവിടെയൊക്കെയോ പലതും ശരിയല്ല എന്ന സംശയം ശക്തമാകുകയാണ്. ഇടതുപക്ഷം ശക്തമായി എതിർത്തിരുന്ന ഔട്ട്സോഴ്സിംഗും വ്യാപകമാകുന്നു! മൊത്തം എന്തൊക്കെയോ പന്തികേടുകൾ!
മുഖം നഷ്ടപ്പെടുന്നവർ
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനശൈലി മൂലം സത്യസന്ധരും പ്രഗത്ഭരുമെന്നു പേരുകേട്ട പല ഉദ്യോഗസ്ഥരും കുടുക്കിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുപറഞ്ഞ് ഒരു ചോദ്യവും കണക്കും ഇല്ലാതെ ഈന്തപ്പഴം വിതരണം ചെയ്ത ടി.വി. അനുപമ. ശിവശങ്കറിന്റെ കല്പന അനുസരിച്ച് വിവാദ എംഒയു കണ്ണടച്ച് ഒപ്പിട്ട ലൈഫ് മിഷന്റെ സിഇഒ യു.വി. ജോസ്. വേറെയുമുണ്ട് ഉദ്യോഗസ്ഥർ. സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച്, ഷോർട്ട് സർക്യൂട്ട് മൂലം എന്നു പറഞ്ഞവർ. ശിവശങ്കർ പറഞ്ഞിടത്തെല്ലാം ഒപ്പിട്ട പലരും കേസിൽ പ്രതിയാകുമോ എന്നറിയാൻ കാത്തിരിക്കണം. കേന്ദ്ര ഏജൻസികൾ വളരെ സൂക്ഷിച്ചാണു കരുക്കൾ നീക്കുന്നത്.
ശിവശങ്കർ എന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ അല്ല മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെയാണ് ഇവരെല്ലാം ഭയന്നത് എന്ന് ആർക്കാണു സംശയം? ഉമ്മൻ ചാണ്ടിയുടെ കാലത്ത് വല്ലാതെ ധീരത കാണിച്ചവരാണ് ഇവരിൽ പലരും. തട്ടിപ്പുകളെക്കുറിച്ച് തനിക്കോ ഓഫീസിനോ ഒന്നുമറിയില്ല, ശിവശങ്കറിന്റെ മാത്രം പണി എന്ന മുഖ്യമന്ത്രിയുടെയും ന്യായീകരണക്കാരുടെയും രക്ഷാകവചം ജനം അങ്ങ് വിശ്വസിക്കുന്നില്ല !
ബിജെപിയുടെ കളികൾ
കേന്ദ്രഭരണവും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ബിജെപി വളരെ സമർഥമായി കളിക്കുന്നു. അവർ അനുദിനം മുന്നേറിക്കളിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു വരെ കള്ളക്കടത്തു വിവാദം കൊഴുപ്പിച്ചുനിർത്തുമെന്നും അവസാനം അന്പരപ്പിക്കുന്ന അറസ്റ്റുകൾ വരെ ഉണ്ടാകുമെന്നുമാണ് അവരുടെ അകത്തളക്കാർ പറയുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലിംപ്രീണന വിരുദ്ധ ചേരിയുടെ നേതൃത്വം തങ്ങൾക്കു മാത്രമാണെന്ന് അവർ തെളിയിക്കുകയാണ്.
ഇടതു ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ഒരുപോലെ മുസ്ലിംപ്രീണനം നടത്തുന്നതിന്റ ഉദാഹരണങ്ങൾ ആർക്കും എന്തും പറയാവുന്ന സോഷ്യൽ മീഡിയ വഴി വളരെ തന്ത്രപൂർവം അവർ പ്രചരിപ്പിക്കുന്നുണ്ട്. ഈ കാർഡുകൾ രണ്ടും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുമുണ്ട്. ഇങ്ങനെയാണു കാര്യങ്ങൾ അല്ലേയെന്നു ചോദിക്കുന്നവർ വർധിക്കുന്നുണ്ട്. ശബരിമല കളിയിൽ സംഭവിച്ച തിരിച്ചടി ഉണ്ടാകാതിരിക്കാൻ വളരെ സൂക്ഷിച്ചാണു കരുക്കൾ നീക്കുന്നത് എന്നുമാത്രം.
എത്ര ശക്തമായി വേരോടിച്ചാലും നിയമസഭയിൽ ഒരു സ്ഥാനാർഥിയെ ജയിപ്പിച്ചെടുക്കാവുന്ന നിലയിലേക്ക് ആറുമാസത്തിനകം എത്ര നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കു ജനപിന്തുണ ആർജിക്കാനാവും എന്ന് ഉറപ്പില്ല. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾ ശരിക്കും പിളർത്താനാവും. അതിലൂടെ ഇടതുഭരണം ഒരിക്കൽകൂടി വന്നാലും കോണ്‍ഗ്രസിനെ വല്ലാതെ ദുർബലമാക്കാനും തങ്ങളുടെ ചേരിയെ ശക്തമാക്കാനും സാധിക്കും. ജനാധിപത്യ ചേരിയിൽ ലീഗിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുമാവും. വരാനിരിക്കുന്ന ദിവസങ്ങളിൽ അതു തങ്ങളുടെ കളികൾക്ക് കൂടുതൽ കരുത്തുണ്ടാക്കുമെന്ന് അവർക്കറിയാം.
മുസ്ലിംപ്രീണനം നടത്തുന്നുണ്ടെങ്കിലും സിപിഎം കോണ്‍ഗ്രസിനോളം കൈവിട്ട കളിയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. കോഴിക്കോട് ജില്ലയിലെ തിരുവാന്പാടിയിലെപ്പോലെ കൂടുതൽ സീറ്റുകൾ ലീഗ് ജനാധിപത്യമുന്നണിയോടു വാശിപിടിച്ചു വാങ്ങുകയും മത്സരിക്കുകയുമൊക്കെ ചെയ്യാം. തർക്കം മൂലം വെടക്കാക്കിയ തിരുവാന്പാടിയിൽ സിപിഎം സ്വന്തം നിലയിൽ ജയിച്ചു.
ജനാധിപത്യമുന്നണി
പുതിയ കണ്‍വീനറായി എം.എം. ഹസൻ എത്തിയെങ്കിലും ജനാധിപത്യമുന്നണി പഴയ ചാലിൽക്കൂടി തന്നെയാണു യാത്ര. എംപിമാർ വരെ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. സാക്ഷാൽ എ.കെ. ആന്റണി തന്നെ മത്സരിക്കാൻ ഉണ്ടാകുമെന്നു വരെയാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഈ പ്രചാരണത്തിനെല്ലാം കൃത്യമായ ലക്ഷ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പരന്പരാഗത വോട്ടുബാങ്കുകളിലെല്ലാം ഇന്നു പല തരത്തിലുള്ള സന്ദേഹങ്ങളുണ്ട്. പണ്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പി.പി. തങ്കച്ചനെ കണ്‍വീനർ പദവിയിൽനിന്നു മാറ്റിയില്ലെങ്കിൽ ജനാധിപത്യ മുന്നണിയുടെ ജാതി സന്തുലിതാവസ്ഥ തകരും എന്നു പറഞ്ഞവർ ബെന്നി ബഹനാനു പകരം ഹസനെ കൊണ്ടുവന്നപ്പോൾ ഈ സന്തുലിതാവസ്ഥ എന്തേ കണക്കിലെടുത്തില്ല എന്നു ബെന്നിയോടു സ്നേഹമില്ലാത്തവർ പോലും ചോദിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പാർട്ടികൾ ഇല്ലാതെയാണു ജനാധിപത്യമുന്നണി ഇക്കുറി മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്- എമ്മും ജനതാദളും. ഈ രണ്ടു പാർട്ടികളിലെയും ഓരോ വിഭാഗം മാത്രമാണ് ഇപ്പോൾ കൂടെയുള്ളത്. അതിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളാണ് യഥാർഥ പാർട്ടി എന്ന് അവകാശപ്പെടുന്നുണ്ട്. വീരേന്ദ്രകുമാറിന്റെ കൂടെനിന്നു വന്ന ജനതാദളുകാർ അത്രയും അവകാശവാദം ഉന്നയിക്കുന്നില്ല. രണ്ടു പാർട്ടികളിലെ പ്രബല വിഭാഗം പുറത്തായതുകൊണ്ടു കോണ്‍ഗ്രസിനും ലീഗിനും മത്സരിക്കാൻ കൂടുതൽ സീറ്റ് കിട്ടുമെങ്കിലും പുറത്തായവരുടെ അസാന്നിധ്യം ഇടതു സർക്കാർ ഇത്രയേറെ അനുകൂല സാഹചര്യം ഉണ്ടാക്കുന്പോഴും ജനാധിപത്യമുന്നണിയുടെ ജയസാധ്യതയ്ക്കു മങ്ങലുണ്ടാക്കുന്നുണ്ട്.
ആ രണ്ടു പാർട്ടികളും ഇടതുമുന്നണിയിൽ മത്സരിക്കുമെന്നാണ് ഇപ്പോഴുള്ള സൂചനകൾ. സിപിഎം അതിനുള്ള വഴികളെല്ലാം നേരെയാക്കിയ മട്ടിലാണു സംസാരങ്ങൾ. ജനാധിപത്യ മുന്നണിയിൽ പുതുതായി വന്ന ഫോർവേഡ് ബ്ലോക്കിനു കേരളത്തിലുള്ള ജനപിന്തുണ ആർക്കും അറിയില്ല.
വിധി കാത്തിരിക്കുന്നവർ
കേരള കോണ്‍ഗ്രസ് വഴക്കുകളിൽ വലിയ തീരുമാനങ്ങൾ ഉണ്ടാകാനിരിക്കുകയാണ്. കൂറുമാറ്റ നിയമം അനുസരിച്ച് രണ്ടു വിഭാഗവും സ്പീക്കർക്കു പരാതി കൊടുത്തിട്ടുണ്ട്. തീരുമാനം വരുന്പോൾ ഒരു കൂട്ടരെ അയോഗ്യരാക്കിയാൽ വിവാദം മൂക്കും. സ്വഭാവികമായും കേസ് ഹൈക്കോടതിയിലെത്തും. ഹൈക്കോടതി സ്റ്റേ അനുവദിച്ചാൽ അതു നീക്കംചെയ്യുന്നതുവരെ അവർക്ക് സാധാരണ അംഗത്തെപ്പോലെ പ്രവർത്തിക്കനാകും. അല്ലെങ്കിൽ സ്റ്റേയ്ക്കെതിരെ കോടതിവിധി സന്പാദിക്കണം.
എന്നാൽ, ഹൈക്കോടതി സ്റ്റേ വരുന്നതിനു മുന്‍പ് അയോഗ്യരല്ലാത്ത അംഗങ്ങൾക്കു കൂടി വേണമെങ്കിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കാം. വിവരം സ്പീക്കറെ അറിയിക്കാം. സപീക്കർക്ക് ആ തീരുമാനം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാം. സഭയ്ക്കുള്ളിലെ സഭാ നാഥന്റെ അത്തരം നടപടികളിൽ കോടതി ഇടപെടുമോ എന്ന് നിയമവൃത്തങ്ങൾക്ക് ഉറപ്പില്ല. എന്തു ചെയ്താലും എല്ലാറ്റിനും ആയുസ് ആറു മാസമാണ്.
കേരള കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ജോസ് പക്ഷത്തിന് അനുകൂലമായി ലഭിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതിയിൽ കേസ് അനുകൂലമായില്ലെങ്കിൽ ജോസ് വിഭാഗത്തിനു സുപ്രീം കോടതിയിൽ പോകേണ്ടി വരും.
ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി വരുന്നതുവരെ സ്പീക്കർ തീരുമാനം വൈകിക്കുമോ എന്നാണു നീരിക്ഷകർ നോക്കുന്നത്. ജോസ് പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശനം ഉടനുണ്ടായാൽ അയോഗ്യത സംബന്ധിച്ച തീരുമാനവും വേഗത്തിലാകും എന്നാണു കോണ്‍ഗ്രസ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top