Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഫ്രാൻസിനെയും വെറുപ്പിച്ചു
Thursday, October 29, 2020 12:11 AM IST
ചരിത്രവും പൗരധർമവും പഠിപ്പിച്ചിരുന്ന സാമുവൽ പാറ്റി എന്ന അധ്യാപകനെ ക്രൂരമായി വധിച്ച സംഭവം ഫ്രാൻസിനെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. പുതിയ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. ഒക്ടോബർ 16നു മുന്‍പുള്ള മനോനിലയിലേക്ക് ഫ്രഞ്ചുകാർ ഇനി മടങ്ങിപ്പോകില്ലെന്നാണ് ആ രാജ്യത്തു നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും പ്രതികരണങ്ങളുമൊക്കെ സൂചിപ്പിക്കുന്നത്. ആ തിരിവ് സൃഷ്ടിച്ചത് ഇസ്ലാമിക തീവ്രവാദമാണെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണങ്ങൾ അടിവരയിട്ടു പറയുകയും ചെയ്യുന്നു.
തങ്ങളുടെ മതേതര-സ്വതന്ത്ര ചിന്തകൾ മതതീവ്രവാദികൾക്കു തിരിച്ചറിയാനായില്ലെന്നും രാജ്യം നല്‍കേണ്ടിവന്നത് വലിയ വിലയാണെന്നും ജനങ്ങളിൽ വലിയൊരു വിഭാഗം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പ്രതിഷേധ റാലികൾ ഫ്രാൻസിന്റെ തെരുവുകളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. വിവാദ കാർട്ടൂണുകൾ തെരുവുകളിലെ ചുവരുകളിലും ഇലക്ട്രോണിക് സ്ക്രീനുകൾ ഉപയോഗിച്ചും വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തു. കൊലപാതകത്തെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടവരുടേത് ഉൾപ്പെടെ നിരവധി വീടുകളിൽ റെയ്ഡ് നടത്തിക്കഴിഞ്ഞു. സ്വതന്ത്ര മതേതര രാഷ്ട്രമായ ഫ്രാൻസിന്റെ നിയമങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ള മതതീവ്രവാദികൾക്ക് കർശനമായ മുന്നറിയിപ്പാണ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ നല്‍കുന്നത്.
മക്രോണിനെതിരെ എർദോഗൻ
അതേസമയം ഈ പ്രതിഷേധങ്ങൾ ഫ്രാൻസിൽ ഒതുങ്ങുന്നില്ല. വിഷയം തുർക്കി ഏറ്റെടുത്തതോടെ അധ്യാപകന്റെ വധം പുതിയ ചേരിതിരിവിനു വഴിതുറന്നിട്ടുണ്ട്. മുസ്ലിം രാഷ്ട്രങ്ങളിൽ സ്വാധീനമുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗനും കിട്ടിയ അവസരം മുതലെടുക്കാൻ തീരുമാനിച്ചെന്നുവേണം കരുതാൻ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 18 മാസം മാത്രം ശേഷിക്കെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പുതിയ സാഹചര്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുരുപ്പു ചീട്ടായി ഉപയോഗിക്കുകയും ചെയ്യും. തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം മ്യൂസിയമായി ഉപയോഗിച്ചിരുന്നത് മോസ്ക് ആക്കി മാറ്റിയതോടെ മതമൗലികവാദികളുടെ പ്രിയങ്കരനായി മാറിയ എർദോഗൻ ഫ്രാൻസിലെ സംഭവവികാസങ്ങൾ തന്ത്രപൂർവം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ മാനസിക നില തകരാറിലാണെന്നു പറഞ്ഞുകൊണ്ട് കളത്തിലിറങ്ങിയ അദ്ദേഹം കഴിഞ്ഞ ദിവസം ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരുന്നു.
വ്യാപാര ബഹിഷ്കരണം
തുർക്കിയിലെ സൂപ്പർമാർക്കറ്റുകളിൽ പലതും ഫ്രാൻസിൽനിന്നുള്ള വെണ്ണയും ഉണങ്ങിയ പഴങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ഒഴിവാക്കിക്കഴിഞ്ഞു. എർദോഗന്റെ അനാവശ്യമായ ബഹിഷ്കരണ ആഹ്വാനം തീവ്രചിന്താഗതിയുള്ളവർ മാത്രമെ ചെവിക്കൊള്ളുകയുള്ളൂ എന്ന വിശ്വാസത്തിലാണ് മക്രോൺ. എന്നാൽ തുർക്കിയിലുൾപ്പെടെ തീവ്രചിന്താഗതിയുള്ളവർ എത്രയെന്ന കാര്യമാണ് മുൻകൂട്ടി പറയാനാവാത്തത്.
അതേസമയം സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയുടെ ആഹ്വാനത്തിനു വില കൊടുത്തിട്ടുമില്ല. ഫ്രാൻസിനെ ഒറ്റപ്പെടുത്താനുള്ള തുർക്കിയുടെ നീക്കം മുസ്ലിം രാഷ്ട്രങ്ങൾക്കിടയിലെ ചേരിതിരിവ് രൂക്ഷമാക്കാനും ഇടയായേക്കാം. തുർക്കിയെ പിന്തുണച്ചത് ഖത്തറാണ്. ഇറാനുമായുള്ള ബന്ധത്തിന്റെ പേരിൽ മൂന്നു വർഷം മുന്‍പുതന്നെ സൗദി, ബഹറിൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി അകൽച്ചയിലാണ്. ഫ്രാൻസിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിക്കൊപ്പം ഇവരൊക്കെ കൂടാനുള്ള സാധ്യത തീരെയില്ല.
ഫ്രാൻസുമായി വ്യാപാരത്തിലുള്ള 20 പ്രധാന രാജ്യങ്ങളിൽ തുർക്കിയെ കൂടാതെയുള്ള മുസ്ലിം രാജ്യം മൊറോക്കോ മാത്രമാണ്. ഈ രണ്ടു രാജ്യങ്ങളിലേക്കും നടത്തുന്ന കയറ്റുമതിയേക്കാൾ കൂടുതലാണ് അയർലണ്ടിലേക്കു മാത്രം ഫ്രാൻസ് നടത്തുന്നത്. അതിനാൽ എർദോഗന്റെ പ്രതിരോധം ഫ്രാൻസിനെ കാര്യമായി ഭയപ്പെടുത്തുന്നില്ല. ഫ്രാൻസിലെ ബിസിനസ് ലോബിയും ഇത്തരം ബഹിഷ്കരണ ആഹ്വാനങ്ങളെ തള്ളിക്കളയുകയാണ്. എർദോഗനു തിരിച്ചടിയായി തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഫ്രാൻസ് സ്വന്തം രാജ്യത്തോ യൂറോപ്പിലോ ഇത്തരമൊരു ആഹ്വാനം ഇന്നലെവരെ നടത്തിയിട്ടുമില്ല. അസംബന്ധത്തെ അസംബന്ധംകൊണ്ട് നേരിടാൻ തയാറല്ലെന്നാണ് ഫ്രാൻസിലെ വ്യാപാരി നേതാവ് ജോഫ്രോയ് റൗക്സ് പറയുന്നത് ഇത്തരം ആഹ്വാനങ്ങളെ ചെവിക്കൊള്ളുന്നത് സമൂഹത്തിലെ ചെറിയൊരു ശതമാനം ആളുകൾ മാത്രമായിരിക്കും എന്നാണ്. "പൊതുജനത്തിന് ഇതൊന്നുമല്ല വിഷയം. അവർക്കു വിഷമിക്കാൻ വേറെ കാര്യങ്ങളുണ്ട്. കൊറോണ വൈറസും ദാരിദ്ര്യവും സാന്പത്തിക പ്രതിസന്ധികളും ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ ഉഴലുകയാണ് മനുഷ്യർ.' ജോഫ്രോയ് അതാണ് പറയുന്നത്.
തുടക്കം കാർട്ടൂൺ
ഈ മാസം 16നാണ് ഫ്രാൻസിനെ നടുക്കിയ കൊലപാതകം നടന്നത്. ഷാർലി എബ്ദോ എന്ന കാർട്ടൂൺ മാസിക പ്രസിദ്ധീകരിച്ച പ്രവാചകന്റെ ചിത്രം അഭിപ്രായസ്വാതന്ത്ര്യത്തെക്കിറിച്ചു ക്ലാസെടുക്കുന്നതിനിടെ പാറ്റി പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകി അബ്ദുള്ള അൻസോറോവ് ആകട്ടെ റഷ്യൻ ഫെഡറേഷനിലെ ചെച്നിയ റിപ്പബ്ലിക്കിൽനിന്ന് ഫ്രാൻസിലെത്തിയ അഭയാർഥിയും. ഫ്രാൻസിന്റെ അടക്കാനാവാത്ത രോഷത്തിന്റെ പ്രധാന കാരണവും അതുതന്നെയാണ്. മറ്റു പല രാഷ്ട്രങ്ങളും മുസ്ലിം അഭയാർഥികളോട് മുഖം തിരിച്ചപ്പോൾ അവരുടെയും കുഞ്ഞുങ്ങളുടെയും കഷ്ടപ്പാടുകൾ കണ്ട് ഇരുകൈകളും നീട്ടി സ്വാഗതമോതിയവരാണ് ഫ്രഞ്ചുകാർ. രൂക്ഷമായ അഭയാർഥി പ്രവാഹത്തിന്റെ കാലത്ത് അവിടത്തെ ജനങ്ങൾ തെരുവിൽ അഭയാർഥികളെ സ്വാഗതം ചെയ്യുന്ന ബാനറുകളും പിടിച്ചു നിന്നിരുന്ന കാഴ്ച മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽത്തന്നെ പാലുകൊടുത്ത കൈയ്ക്കു കടിച്ച മട്ടിലാണ് ഫ്രാൻസിന്റെ പ്രതികരണം. ഈ മത്രതീവ്രവാദം ഫ്രഞ്ചുകാർക്ക് അംഗീകരിക്കാനാവില്ല. അതാണ് ഇപ്പോഴത്തെ രോഷത്തിന്റെ കാരണം.
ഷാർലിയുടെ പരിഹാസം
ഷാർലി എബ്ദോയിലെ കാർട്ടൂണുകൾ ഫ്രഞ്ചുകാർ ഏറെ നാളായി കണ്ടുകൊണ്ടിരിക്കുന്നതാണ്. അവരതിനെ കാര്യമായി അനുകൂലിക്കാനോ പ്രതികൂലിക്കാനോ പോകാറില്ല. ക്രിസ്തുവും മാർപാപ്പയും യഹൂദ റബ്ബിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ അതിന്റെ വിഷയമായിട്ടുമുണ്ട്. എല്ലാം പരിഹാസരീതിയിൽത്തന്നെ. എന്നിട്ടും ഷാർലി എബ്ദോ പൂട്ടിക്കാനോ അതിനെതിരെ നിയമനടപടി എടുക്കാനോ സർക്കാർ തയാറായിട്ടില്ല. അങ്ങനെ ചെയ്യാൻ ജനങ്ങൾ ആവശ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ നേതാക്കളെയും ദൈവത്തെയുമൊക്കെ പരിഹസിക്കുന്ന കാർട്ടൂണുകൾ ഇറക്കിയിട്ടും ഷാർലി എബ്ദോയ്ക്ക് വരിക്കാരുടെ എണ്ണം കൂട്ടാനുമായിട്ടില്ല. അതാണ് ഫ്രഞ്ചു പൗരന്റെ മനസ്. നിയമത്തിനു മുകളിൽ മതവിശ്വാസത്തെ പ്രതിഷ്ഠിക്കാതിരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ജീവനുതുല്യം വിലമതിക്കുകയും ചെയ്യുന്ന ഫ്രഞ്ചുകാരുടെ ഈ സ്വഭാവം പക്ഷേ മതമൗലികവാദത്തെ എല്ലാത്തിനും മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു വിഭാഗം കുടിയേറ്റക്കാർക്ക് അംഗീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ആറു വയസിൽ ഫ്രാൻസിലെത്തിയതാണ് അധ്യാപകന്റെ കൊലയാളി അബദുള്ളയും കുടുംബവും. ഇത്രയും കാലം പൊതുവിദ്യാഭ്യാസത്തിൽ പങ്കെടുത്തിട്ടും മുസ്ലിം ഭൂരിപക്ഷപ്രദേശമായ ചെച്നിയയിൽനിന്നെത്തിയ അയാളുടെ തീവ്രചിന്തകൾ അടങ്ങിയിരുന്നില്ല. നോർമാൻഡി ടൗണിൽനിന്ന് 100 കിലോമീറ്റർ സഞ്ചരിച്ചാണ് അയാൾ കൊലപാതകം നടത്താനായി പാരീസിനടുത്തുള്ള മിഡിൽ സ്കൂളിലെത്തിയത്. സാമുവൽ പാറ്റിയെന്ന അധ്യാപകൻ ഏതാണെന്ന് അയാൾ വിദ്യാർഥികളോടു ചോദിച്ചു മനസിലാക്കി. ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങിയ പാറ്റിയെ പിന്നാലെ ചെന്ന് കഴുത്തിൽ കുത്തി വീഴ്ത്തുകയും കഴുത്തറക്കുകയുമായിരുന്നു.
അപ്പോൾത്തന്നെ കൊലയാളി കൊലപാതകദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 600 മീറ്റർ അകലെവച്ച് പോലീസിനുനേരെ തോക്കു ചൂണ്ടിയ അബ്ദുള്ളയെ വെടിവച്ചു വീഴ്ത്തി. ഫ്രാൻസിലെ മുസ്ലിം സമുദായത്തിൽ ഏറെപ്പേരും നേതാക്കൾ ഉൾപ്പെടെ കൊലപാതകത്തെ അപലപിക്കുകയാണു ചെയ്തത്.
പലയിടത്തും സംഭവിക്കാറുള്ളതുപോലെ തീവ്രവാദിയുടെ നടപടി ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് മുസ്ലിം സമുദായത്തെ തന്നെയാണ്. ഫ്രാൻസിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളും മുസ്ലിം അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുകതന്നെ ചെയ്യും. അഭയാർഥികളുടെ ഏറ്റവും വലിയ അഭയകേന്ദ്രത്തിലാണ് തീവ്രവാദി ചോര വീഴ്ത്തിയത്. കുടിയേറ്റത്തിനെതിരെ ശബ്ദമുയർത്തിയിരുന്നവർക്ക് പറയാൻ ഒരു കാരണംകൂടി ഉണ്ടായിരിക്കുന്നു.
ദുഷ്കരമാകുന്ന ജീവിതം
യൂറോപ്പിൽ ഇപ്പോൾത്തന്നെ മുസ്ലിം വിരുദ്ധ വികാരം വ്യാപകമായിരിക്കുന്നുവെന്നാണ് ദി ഗാർഡിയൻ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത്. സ്പെയിനിലെയും ഫ്രാൻസിലെയും ജർമനിയിലെയും തീവ്രവാദ ആക്രമണങ്ങൾ യൂറോപ്പിൽ മുസ്ലിം സമുദായത്തിന്റെ സ്വീകാര്യതയെ പ്രതികൂലമാക്കി. ബെർട്ടെൽസ്മാൻ സ്റ്റിഫ്ടങ്സ് റിലീജിയൻ മോണിറ്ററിനുവേണ്ടി നടത്തിയ പഠനത്തിൽ പ്രതികരിച്ച ജർമനിയിലെയും സ്വിറ്റസർലണ്ടിലലെയും രണ്ടുപേരിൽ ഒരാൾ ഇസ്ലാമിനെ ഭീഷണിയായി കാണുന്നവരാണ്. യുകെയിൽ അഞ്ചിൽ രണ്ടുപേർ ഇതേരീതിയിൽ ചിന്തിക്കുന്നു. സ്പെയിനിലെയും ഫ്രാൻസിലെയും 60 ശതമാനമാളുകൾ വിശ്വസിക്കുന്നത് മുസിലിംകൾ പടിഞ്ഞാറുമായി പൊരുത്തപ്പെടുന്നവരല്ല എന്നാണ്. ഓസ്ട്രിയയിലെ മൂന്നിലൊരാൾ അയൽക്കാരായി മുസ്ലിംകൾ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും ഗാർഡിയൻ വാർത്തയിലെ റഫറൻസുകൾ പറയുന്നു.
ഫ്രാൻസിലെ സംഭവവികാസങ്ങളും അഭയാർഥികൾക്കുതന്നെയാണ് നഷ്ടമുണ്ടാക്കിയിരിക്കുന്നത്. മതതീവ്രവാദവും ആഭ്യന്തരകലാപവും പട്ടിണിയുംമൂലം പൊറുതിമുട്ടുന്നവരാണ് അഭയാർഥികൾ. അവർക്കൊക്കെ അഭയം നല്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും കാര്യം വരുന്പോൾ തുർക്കിക്കോ എർദോഗനോ ഇത്ര ആവേശം ഉണ്ടാകുകയില്ല. കാരണം ഹാഗിയ സോഫിയ മോസ്കാക്കി മാറ്റുന്നത്ര എളുപ്പമല്ല അഭയാർഥികളെ സ്വീകരിക്കൽ.
ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top