Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രണ്ടു ദിവസം, രണ്ട് അറസ്റ്റ്: സർക്കാരും പാർട്ടിയും പ്രതിരോധത്തിൽ
Friday, October 30, 2020 12:04 AM IST
രണ്ടു ദിവസം, രണ്ട് അറസ്റ്റ്. കേരളത്തിലെ സിപിഎമ്മും സർക്കാരും വല്ലാതെ പ്രതിരോധത്തിലായിരിക്കുന്നു. എം. ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെയാണു പ്രതിരോധത്തിലാക്കുന്നത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടി സെക്രട്ടറിയെയും പാർട്ടിയെയും വെട്ടിലാക്കുന്നു. ന്യായവാദങ്ങൾ എന്തു നിരത്തിയാലും സർക്കാരിന് ഈ ഇരട്ടപ്രഹരത്തിൽനിന്നു പുറത്തു കടക്കാൻ നന്നേ പ്രയാസപ്പെടേണ്ടി വരും.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. സ്വർണക്കടത്തു കേസ് പുറത്തു വന്ന നാൾ മുതൽ അവർ ആവശ്യപ്പെടുന്നതും സിപിഎമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയും തള്ളിക്കളയുന്നതുമായ ആവശ്യമാണത്. എന്നാൽ ഇന്നലെ പ്രതിപക്ഷം കടുത്ത പ്രയോഗങ്ങളാണു നടത്തിയത്. കേരളീയർക്ക് അപമാനം കൊണ്ടു തലതാഴ്ത്തേണ്ട സ്ഥിതി ആയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സർക്കാരും പാർട്ടിയും കസ്റ്റഡിയിലായെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാകട്ടെ മുഖ്യമന്ത്രിയെ കൂടാതെ കോടിയേരി ബാലകൃഷ്ണന്റെ രാജിയും ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്ന ദിവസം അകലെയല്ലെന്ന് അവർ പ്രവചിക്കുന്നു.
കോവിഡ് വിലക്കുകളൊക്കെ പൊട്ടിച്ചെറിഞ്ഞ് പ്രതിപക്ഷം ഇന്നലെ സമരരംഗത്തിറങ്ങി. വരുംദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്നത്.
അകന്നു മാറി സിപിഎം
സ്വർണക്കടത്തു കേസിന്റെ തുടക്കം മുതലേ ശിവശങ്കറിൽനിന്ന് അകന്നു മാറിയാണ് സിപിഎമ്മും സർക്കാരും നിൽക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ സ്വന്തം നിലയിൽ ചെയ്ത കുറ്റകൃത്യം എന്ന നിലയിലാണ് സ്വർണക്കടത്തു കേസിലെ ശിവശങ്കറിന്റെ ഇടപെടലിനെ പാർട്ടിയും സർക്കാരും മുന്നണിയും തുടക്കം മുതലേ വിശേഷിപ്പിക്കുന്നത്. ശിവശങ്കറിനെ ന്യായീകരിക്കാനും അവർ മുതിരുന്നില്ല. തെറ്റു ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്നാണവരുടെ നിലപാട്. സ്വർണക്കടത്ത് കേസ് അന്വേഷണത്തെ തുടക്കം മുതൽ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് മുന്നോട്ടു തിരിച്ചടിയാകുമോ എന്ന ഭയം പക്ഷേ പാർട്ടിയിൽ ചിലർക്കെങ്കിലുമുണ്ട്.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയും സിപിഎമ്മും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിക്കു തെറ്റുപറ്റിയാൽ അതിൽ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. പാർട്ടി സെക്രട്ടറിയുടെ മകനു തെറ്റുപറ്റിയാൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ ഇന്നലെ വ്യക്തമാക്കി. മകൻ തെറ്റു ചെയ്തെങ്കിൽ നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കട്ടെ എന്ന് കോടിയേരി ബാലകൃഷ്ണനും നേരത്തേ പറഞ്ഞതാണ്.
ചുരുക്കത്തിൽ രണ്ട് അറസ്റ്റുകളിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ഇവരുടെ വിശദീകരണങ്ങളൊക്കെ സാധാരണജനത്തിന് എത്ര വിശ്വാസ്യമാണെന്ന പ്രശ്നം നിലനിൽക്കുന്നു.
ആശങ്കയായി അന്വേഷണം
ഒട്ടുമിക്ക കേന്ദ്ര ഏജൻസികളും ഇപ്പോൾ കേരളത്തിലുണ്ട്. എടുക്കുന്പോൾ ഒന്ന്, തൊടുക്കുന്പോൾ നൂറ്, കൊള്ളുന്പോൾ ആയിരം എന്ന മട്ടിലാണ് പോക്ക്. അന്വേഷണം എങ്ങോട്ടൊക്കെ പോകുമെന്നോ ആരിലേക്കൊക്കെ എത്തുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. സ്വർണക്കടത്തിൽ തുടങ്ങിയ അന്വേഷണം മയക്കുമരുന്നു കേസ് ആയും ലൈഫ് പദ്ധതി അന്വേഷണമായുമൊക്കെ വിപുലപ്പെട്ടു കൊണ്ടിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു മാസം മിച്ചം മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിനു പരമാവധി ആറു മാസം. സർക്കാരിനും ഭരണപക്ഷത്തിനും ഭീഷണി തന്നെയാണ് അന്വേഷണങ്ങൾ.
പ്രതിരോധ തന്ത്രങ്ങൾ ഫലിക്കുമോ?
സ്വർണക്കടത്തു കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്തപ്പോഴും ലൈഫിലെ സിബിഐ അന്വേഷണത്തെ സിപിഎമ്മും സർക്കാരും നഖശിഖാന്തം എതിർത്തു. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർത്തി വ്യാപക പ്രചാരണമാണ് സിപിഎം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര തലത്തിലും കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുന്നതിനു സമാനമായാണ് കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ അവർ അവതരിപ്പിച്ചത്.
ഇതിനു വിരുദ്ധമായ നിലപാടെടുത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയുമായി സമരസപ്പെട്ടു നിൽക്കുന്നു എന്ന വിമർശനവും സിപിഎം ഉയർത്തുന്നു. വാളയാർ ചുരം കടന്നാൽ കേന്ദ്ര ഏജൻസികൾ നിഷ്പക്ഷരാകുമോ എന്നാണ് ഇന്നലെ പ്രതിപക്ഷനേതാവിനോടു മുഖ്യമന്ത്രി ചോദിച്ചത്. മുസ്ലിം ലീഗും യുഡിഎഫും വെൽഫെയർ പാർട്ടിയും ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയർത്തുന്നതിനു പിന്നിലും സിപിഎമ്മിനു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വർണക്കടത്ത് കേസ് വഴിയുണ്ടാകുന്ന പരിക്ക് ഈ രീതിയിൽ മറികടക്കാമെന്നാണ് സിപിഎം കരുതിയത്. ഒപ്പം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചു വ്യാപകമായ പ്രചാരണവും തുടങ്ങിവച്ചു.
യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ്- എം ജോസ് കെ. മാണി പക്ഷം എൽഡിഎഫിനൊപ്പം വന്നതോടെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലും പാർട്ടിക്കുണ്ട്. ഇവരുമായുള്ള ബാന്ധവം മധ്യതിരുവിതാംകൂറിലെ രാഷ്്ട്രീയ ബലാബലത്തിൽ മാറ്റം വരുത്താൻ സഹായിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. ഇതിനിടെയുണ്ടായ രണ്ട് അറസ്റ്റുകൾ വീണ്ടും സ്വർണക്കടത്തിലേക്കു ചർച്ചകൾ എത്തിച്ചിരിക്കുകയാണ്. ഇതു സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്നു.
അന്വേഷണം പ്രതിപക്ഷത്തിനെതിരെയും
സർക്കാരും സിപിഎമ്മും കേസുകളുടെ പ്രളയത്തിൽപ്പെട്ടുഴലുന്പോൾ പ്രതിപക്ഷത്തുമുണ്ട് പ്രശ്നങ്ങൾ. ലീഗ് എംഎൽഎമാരായ കെ.എം. ഷാജി, എം. കമറുദ്ദീൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം നടക്കുകയാണ്. ബാർ കോഴ ആരോപണം വീണ്ടും പൊടിതട്ടിയെടുത്ത് ഒരു ത്വരിത പരിശോധന എങ്കിലും നടത്താൻ സർക്കാർ ശ്രമിക്കുന്നു. അങ്ങനെ പ്രതിപക്ഷത്തിനെതിരെ കൊണ്ടു വരുന്ന അന്വേഷണങ്ങളിലൂടെ ഒരു ബാലൻസ് കണ്ടെത്താനും ഭരണപക്ഷം ശ്രമിക്കുന്നുണ്ട്. സ്വർണക്കടത്തു കേസും അനുബന്ധ അന്വേഷണങ്ങളും മുറുകുന്ന മുറയ്ക്ക് ഇപ്പുറത്ത് വിജിലൻസ് അന്വേഷണങ്ങളും എടുത്തുപയറ്റുമെന്ന് ഉറപ്പിക്കാം. തെരഞ്ഞെടുപ്പിലേക്കു പോകുന്പോൾ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മത്സരിച്ചുള്ള അന്വേഷണമായിരിക്കും കേരളത്തിൽ അരങ്ങേറാൻ പോകുന്നത്.
അന്വേഷണം കുരുക്കാകുമോ?
അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും സർക്കാരുകളെ താഴെയിറക്കിയ ചരിത്രം കേരളത്തിൽ പല കുറി ഉണ്ടായിട്ടുണ്ട്്. പാമോയിൽ, ലാവ്ലിൻ കേസുകൾ ഒന്നിലേറെ തെരഞ്ഞെടുപ്പുകളിൽ എതിരാളികൾക്കു പ്രചാരണായുധമായിരുന്നു. അതതു മുന്നണികൾക്കു രാഷഷ്ട്രീയനേട്ടവുമുണ്ടായിട്ടുണ്ട്. ബാർ കോഴ, സോളാർ കേസുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ വജ്രായുധങ്ങളായിരുന്നു.
ഇക്കുറി സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസും ബിനീഷ് കോടിയേരിക്ക് എതിരായ കേസുമൊക്കെയാകും കത്തി നിൽക്കുക. ബാർ കോഴ കാലത്തും സോളാർ സമരകാലത്തും സിപിഎം ഉയർത്തിയ ആക്ഷേപങ്ങൾക്കു സമാനമായ ആരോപണങ്ങൾ ഇന്നത്തെ പ്രതിപക്ഷം ഉയർത്തുന്പോൾ അതു പ്രതിരോധിക്കാൻ ഇപ്പോൾ പറയുന്ന ന്യായങ്ങൾ പര്യാപ്തമാണോ എന്നതാണു പ്രസക്തമായ ചോദ്യം. പിണറായി വിജയനും ഇടതുസർക്കാരും കഴിഞ്ഞ നാലര വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നത്. സിപിഎം ആകട്ടെ കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top