Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കലകളുടെ ശ്രീകോവിലായ കലാമണ്ഡലത്തിന് ഇന്നു നവതി
Monday, November 9, 2020 1:27 AM IST
അജിൽ നാരായണൻ
ഒരുകാലത്ത് കേരളീയ പാരന്പര്യകലകളുടെ നിലനില്പും വളർച്ചയും നാടുവാഴികളുടെയും ഫ്യൂഡൽ പ്രഭുക്കളുടെയും ഒൗദാര്യത്തിലായിരുന്നു. കഥകളി പോലുള്ള കലകൾ ആസ്വദിക്കാനുള്ള അവകാശം മാടന്പികൾക്കു മാത്രം. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകം ആയപ്പോഴേക്കും കഥകളി, കൂടിയാട്ടം പോലുള്ളവ ആസ്വാദനപരമായും വളർച്ചാപരമായും ഇല്ലാതാകുമെന്ന അവസ്ഥയായി.
പാരന്പര്യ കലകൾ ഇല്ലാതാകുമെന്ന ആശങ്കയിൽനിന്നാണ് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മനസിൽ കേരള കലാമണ്ഡലം എന്ന ആശയം പിറവിയെടുത്തത്. പാരന്പര്യ കലകളുടെ പ്രചാരണത്തിനും പരിപോഷണത്തിനുമായി പൊതു ഉടമസ്ഥതയിലുള്ള ഒരു കലാസ്ഥാപനമായിരുന്നു വള്ളത്തോളിന്റെ മനസിൽ. സന്തത സഹചാരിയായിരുന്ന മണക്കുളം മുകുന്ദരാജയുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങി. അങ്ങനെ 1927 ൽ തുടങ്ങിയ ആ യത്നത്തിനു പൊൻചിലങ്കയണിഞ്ഞത് 1930 ലാണ്.
ചെറുതുരുത്തിയിലേക്ക്...
കലാമണ്ഡലം എന്നു പിൽക്കാലത്തു ലോക കലാഭൂപടത്തിൽ ഇടംപിടിച്ച സ്ഥാപനത്തിന്റെ തുടക്കം കക്കാട് കാരണവപ്പാടിന്റെ അന്പലപുരത്തുള്ള വസതിയിലായിരുന്നു. പ്രഥമ അധ്യക്ഷനായി വള്ളത്തോളും സ്ഥാപക സെക്രട്ടറിയായി മുകുന്ദരാജയും. നാലു വർഷത്തിനുശേഷം ചെറുതുരുത്തിയിൽ ഭാരതപ്പുഴക്കരയിലെ ഇന്നു കാണുന്ന സ്ഥലത്തേക്കു കലാമണ്ഡലം പറിച്ചുനട്ടു. കഥകളിക്കളരിയായും കളിയരങ്ങായും വളർച്ചയുടെ പടവുകൾ ഓരോന്നായി കയറുന്പോൾ അതിനൊപ്പം മഹാകവിയും സഞ്ചരിച്ചു. 1958 ൽ അന്തരിക്കുന്നതുവരെ കലാമണ്ഡലത്തിന്റെ ഉന്നതിക്കായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു.
ആദ്യകാലത്തു സാന്പത്തിക ഞെരുക്കത്തോടെയായിരുന്നു പ്രവർത്തനം. ലോട്ടറി നടത്തിയും ഉദാരമതികളായ സഹൃദയരിൽനിന്നു പിരിവെടുത്തുമാണ് പണം കണ്ടെത്തിയത്.കഥകളിയിൽ തുടങ്ങി മോഹിനിയാട്ടം, തുള്ളൽ, പഞ്ചവാദ്യം തുടങ്ങിയവയും വൈകാതെ കലാമണ്ഡലത്തിൽ പാഠ്യവിഷയങ്ങളായി.
നെഹ്റു നൽകിയ ഒരു ലക്ഷം
1955ൽ രജതജൂബിലി ആഘോഷം ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു. കലാമണ്ഡലത്തിന്റെ നടത്തിപ്പിനു ഒരു ലക്ഷം രൂപ സംഭാവനയായി നല്കിയാണ് അന്നദ്ദേഹം മടങ്ങിയത്. സ്ഥാപകരായ വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽനിന്നു മാറി ഒരു പൊതുസ്ഥാപനത്തിന്റെ പ്രവർത്തനരീതികളിലേക്കു കലാമണ്ഡലം പരിവർത്തനപ്പെട്ടത് 1941 ലാണ്. കലാമണ്ഡലത്തെ വള്ളത്തോൾ കൊച്ചി സർക്കാരിനു കൈമാറിയതോടെയാണിത്. കൊച്ചി സർക്കാരിന്റെ കീഴിലും സാന്പത്തിക ക്ലേശങ്ങളോടെയായിരുന്നു പ്രവർത്തനം.
സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ൽ കലാമണ്ഡലത്തെ സർക്കാർ ഏറ്റെടുത്തു. സർവകലാശാലയാക്കണമെന്ന് ആവശ്യപ്പെട്ട് ഇഎംഎസ് മന്ത്രിസഭയ്ക്കു മഹാകവി കത്തെഴുതി. ക്രമേണ വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിൽ സ്വതന്ത്ര ഭരണാധികാരമുള്ള കലാസ്ഥാപനമായി മാറി.
1963 ൽ സർക്കാർ കേരള കലാമണ്ഡലത്തിന് "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ എന്ന പദവി നൽകി. 1975 ജൂലൈയിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സൊസൈറ്റിയായി കലാമണ്ഡലം രജിസ്റ്റർ ചെയ്തു. തുടർന്നു സാംസ്കാരിക വകുപ്പ് രൂപീകൃതമായതോടെ കലാമണ്ഡലം അതിന്റെ കീഴിലായി. സർക്കാരിൽനിന്ന് ലഭിക്കുന്ന ഗ്രാന്റാണ് കലാമണ്ഡലത്തിന്റെ സാന്പത്തിക വരുമാനം. ഇന്ത്യക്കകത്തും വിദേശങ്ങളിലും കലാമണ്ഡലം നടത്തിവരുന്ന കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ എന്നിവയ്ക്കു ലഭിക്കുന്ന പ്രതിഫലത്തിലെ ഒരു ഭാഗവും കലാമണ്ഡലത്തിന്റെ വരുമാനമാണ്.
പ്രഗത്ഭരായ അനേകം കലാപ്രതിഭകൾ. ലോകമെങ്ങും കേരളത്തിന്റെ കലാപാരന്പര്യം എത്തിച്ചവർ. ലോകത്തെ വിസ്മയിപ്പിച്ച നടന ചാതുരിയും മുദ്രഭാവാദികളും അവർ അഭ്യസിച്ചത് ഈ കളരിയിൽനിന്നാണ്. നവതിയിലും കലാമണ്ഡലം കൂടുതൽ സുന്ദരമാകുകയാണ്.
നാഴികക്കല്ലുകൾ
1927- കലാമണ്ഡലം സ്ഥാപനത്തിനുള്ള ആലോചനകൾ.
1930- കലാമണ്ഡലം പ്രവർത്തനാരംഭം.
( ലക്ഷ്യങ്ങൾ: കേരളീയ കലകളുടെ പ്രചാരണം, സംരക്ഷണം, പഠനം, ഗവേഷണം. പ്രഥമ അധ്യക്ഷൻ - വള്ളത്തോൾ നാരായണമേനോൻ, സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ )
1934- ചെറുതുരുത്തിയിലേക്ക് ആസ്ഥാനം മാറി.
1941- നടത്തിപ്പവകാശം കൊച്ചി സർക്കാരിന്.
1957- സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
1958- വള്ളത്തോളിന്റെ വിയോഗം.
1963- "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ പദവി.
1975- സൊസൈറ്റിയായി രജിസ്ട്രേഷൻ.
2007- കല്പിത സർവകലാശാല.
2012- ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയം ശിലാസ്ഥാപനം.
( പ്രധാന കോഴ്സുകൾ: കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ചെണ്ട, കർണാടകസംഗീതം, മൃദംഗം തുടങ്ങി 14 വിഷയങ്ങളിൽ ബിരുദാനന്തര-ബിരുദ പഠനവും എംഫിൽ, പിഎച്ച്ഡി കോഴ്സുകളും.
വൈസ് ചാൻസലർ : ഡോ. ടി.കെ. നാരായണൻ.)
കളി പഠിച്ച കഥ
നിളയുടെ തീരം ഫലസന്പുഷ്ടമാണ്. കൃഷിയും കലയും വിളയും. കലകളെ വളർത്താൻ നിളയുടെ തീരം തെരഞ്ഞെടുത്ത മഹാകവി വള്ളത്തോളിന്റെ ദീർഘദർശനം. വരേണ്യർക്കു മാത്രമായിരുന്ന കലകളെ ജനകീയമാക്കി. മുങ്ങിപ്പോകുമായിരുന്ന കലകളെ കരകയറ്റി. കലാലോകത്തിന്റെ കവാടങ്ങൾ എല്ലാവർക്കുമായി അദ്ദേഹം തുറന്നിട്ടു. അതൊരു വിപ്ലവമായിരുന്നു. കലയുടെ വിപ്ലവം. ഇന്നു നവതിയുടെ നിറവിലെത്തുന്പോൾ കലയുടെ ശ്രീകോവിലിനു കൂടുതൽ തിളക്കം.
കലാമണ്ഡലം അനുഭവങ്ങളെപ്പറ്റി... കലാമണ്ഡലം ഗോപി
കഥകളി പഠിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. കഥകളി കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുവരെ പഠിച്ചിരുന്ന ഓട്ടൻതുള്ളൽ പഠിക്കാമെന്നു കരുതിയാണു പതിമൂന്നാം വയസിൽ ഞാൻ കേരള കലാമണ്ഡലത്തിന്റെ പടി കയറിയത്.
എന്റെ നാടായ പെരിങ്ങോട് ചാലിശേരിക്കടുത്തു കോതച്ചിറയിലൊന്നും കഥകളി അരങ്ങേറാറില്ല. അതുകൊണ്ടു കഥകളിയെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. തുള്ളൽ പഠിപ്പിച്ചിരുന്ന പരമേശ്വരൻ നന്പീശനാണ് എന്നെ കലയുടെ ശ്രീകോവിലായ കലാമണ്ഡലത്തിലേക്ക് ആദ്യമായി കൊണ്ടുപോയത്. ഞാൻ കലാരംഗത്തുതന്നെ തുടരണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. അങ്ങനെ അവിടെയെത്തി.
അന്നു കലാമണ്ഡലം ഇപ്പോഴുള്ള സ്ഥലത്തല്ല. നിളയുടെ തീരത്താണ്. അവിടേക്കാണു പരമേശ്വരൻ നന്പീശന്റേയും അച്ഛന്റേയും കൂടെ ഞാൻ എത്തിയത്. അദ്ഭുതമായിരുന്നു എനിക്കാ ലോകം. ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കഥകളി അടക്കമുള്ള കലകൾ പഠിപ്പിക്കുന്ന സ്ഥലം. ഏതു കലയായാലും പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കഥകളിയെക്കുറിച്ചു കേട്ടപ്പോൾ അതുതന്നെ പഠിക്കണമെന്ന മോഹമായി മനസിൽ.
1951 ലാണ്. കലാമണ്ഡലത്തിലെത്തിയപ്പോൾ നട്ടുച്ച. ആരൊക്കെയോ അവിടെ ഇരുന്നു ചീട്ടുകളിക്കുന്നുണ്ട്. എനിക്കാരേയും മനസിലായില്ല. അച്ഛൻ അവരോടെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ എന്നെ നോക്കി ഒരു ചോദ്യമങ്ങോട്ടിട്ടു:
"ന്താ ഞങ്ങടെ കൂടെ കളിക്കാൻ കൂടണോ?’
ഞാൻ അന്പരന്നു മിണ്ടാതെ നിന്നു. ചോദിച്ചത് ആരാണെന്നോ എന്താണെന്നോ പിടികിട്ടിയില്ല. അല്പസമയത്തിനുശേഷം ഞങ്ങൾ കുറച്ചപ്പുറത്തുള്ള ഒരാളുടെ വീട്ടിലേക്കു പോയി. ആ വീട്ടിൽ മുകളിലെ മുറിയിൽ വയസായ ഒരാളെ കണ്ടു. അയാളെയും എനിക്കു മനസിലായില്ല. ഏതോ വലിയ ആളാണെന്നു പിടികിട്ടി.
തേപ്പിക്കാതെ വള്ളത്തോൾ
അന്നു കലാമണ്ഡലത്തിൽ കുട്ടികളെ വേഷത്തിനു തെരഞ്ഞെടുത്തിരുന്നതു മനയോല തേച്ച് മുഖത്തിന്റെ വേഷഭംഗി പരിശോധിച്ചായിരുന്നു. എന്നാൽ എന്തോ എന്നെ തറപ്പിച്ചടിമുടി നോക്കി വയസായ ആൾ പറഞ്ഞു:
"ഇവനെ തേപ്പിച്ചു നോക്കണ്ട, എടുത്തോളു. രാമൻകുട്ടിയോട് എടുത്തോളാൻ പറയൂ.’അങ്ങനെ തേച്ചു നോക്കാതെതന്നെ എന്നെ കലാമണ്ഡലത്തിലെടുത്തു. ഗോപിയെന്ന തുള്ളൽവിദ്യാർഥിയെ കലാമണ്ഡലം ഗോപിയാക്കിയതിന്റെ ആദ്യ ചുവട് അതായിരുന്നു.
ആ വാക്കുകൾ കല്പിച്ച് എന്നെ അനുഗ്രഹിച്ചതു മഹാകവി വള്ളത്തോൾ നാരായണമേനോൻ ആയിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞതു പിന്നീടാണ്. കൂടെ കളിക്കുന്നോ എന്നു ചോദിച്ചവരോ, കഥകളിയരങ്ങിലെ മഹാരഥന്മാരും..!
മികച്ച ഗുരുക്കന്മാരുടെ കീഴിൽ പഠിക്കാൻ സാധിച്ച ശിക്ഷണത്തോടൊപ്പം മഹാകവിയുടെ വാത്സല്യം ഏറ്റുവാങ്ങാനും എനിക്കായി. അതായിരുന്നു സത്യത്തിൽ എന്റെ മുന്നോട്ടുള്ള എല്ലാ വളർച്ചയ്ക്കും കാരണം. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്പോൾ മഹാകവി കളരിയിലേക്കു വരും. പഠനം കഴിഞ്ഞിരിക്കുന്ന എന്നെയും കൂടെക്കൂട്ടും. തോളിൽ പിടിച്ച് അങ്ങനെ നടന്നുനടന്ന് അദ്ദേഹത്തിന്റെ വീടായ വള്ളത്തോൾ ഭവനത്തിലേക്കു പോകും.
അവിടെ ഞങ്ങൾ മുത്തശ്ശി എന്നു വിളിക്കുന്ന മഹാകവിയുടെ ഭാര്യയുണ്ട്. മകൾ വാസന്തിയുമുണ്ടാകും. കലാമണ്ഡലത്തിൽ കിട്ടുന്ന ഭക്ഷണത്തെക്കുറിച്ചൊക്കെ മഹാകവിക്ക് അറിയാവുന്നതിനാൽ എനിക്കു വീട്ടിൽനിന്നു വയറു നിറച്ചു ഭക്ഷണം തരും. അതിനു വാത്സല്യത്തിന്റെ രുചിയായിരുന്നു.
കളരികളിലെ പഠനം വളരെ ചിട്ടയോടെയായിരുന്നു. ആശാൻമാർ നന്നായി പറഞ്ഞുതരും. തെറ്റിയാൽ നല്ല ശിക്ഷ. നല്ല രീതിയിൽ വേഷം ചെയ്യാൻ അതാവശ്യമായിരുന്നു. വികൃതിയൊന്നുമല്ലാതിരുന്നിട്ടും കൂട്ടുകാർ കാണിച്ചുകൂട്ടുന്ന കുറുന്പുകളുടെ തല്ല് എനിക്കായിരുന്നു. സീനിയർ വിദ്യാർഥികളിൽ കേമൻമാർ പലരുമുണ്ടായിരുന്നു.
കലാമണ്ഡലത്തിന്റെ മൈനർ സെറ്റ് ഞങ്ങളെപ്പോലെ വളർന്നുവരുന്ന കലാകാരന്മാർക്കു വലിയ അനുഗ്രഹമായിരുന്നു. കളിയരങ്ങിൽ തെളിയാൻ അതേറെ സഹായിച്ചു. മൈനർ സെറ്റിന്റെ കൂടെ ഒരുപാടു തവണ കളിച്ചു. അങ്ങനെ നേടിയ ആത്മവിശ്വാസവും പരിചയവും പിന്നീട് ഏറെ സഹായിച്ചു. പിന്നീട് മേജർ സെറ്റിനൊപ്പവും ഒറ്റയ്ക്കുമൊക്കെ കളിയരങ്ങിലെത്താൻ മനസിനെ പാകപ്പെടുത്തിയത് അതൊക്കെയായിരുന്നു.
ഇന്നും ഞാനൊരു ശിഷ്യൻ
ഇന്നും ഞാനൊരു ശിഷ്യൻ മാത്രമാണ്. ഗുരുക്കന്മാർ പലരുണ്ടെങ്കിലും കലാമണ്ഡലം പത്മനാഭൻ നായരാശാനും രാമൻകുട്ടിയാശാനുമായിരുന്നു എന്നെ കലാമണ്ഡലം ഗോപിയാക്കി വളർത്തിയത്. ആദ്യത്തെ രണ്ടുകൊല്ലം ശരിക്കും ഞാൻ ഉഴപ്പി. പിന്നെയാണു കലാപഠനത്തിന്റെ ഗൗരവത്തിലേക്കു ഞാനെത്തിയത്. തുള്ളലിനു പകരം കഥകളി എന്നൊരു കാഴ്ചപ്പാടായിരുന്നു തുടക്കത്തിൽ. പക്ഷേ, കലാമണ്ഡലം പത്മനാഭൻ നായർ ഞങ്ങളുടെ കളരിയാശാനായതോടെ എന്റെ കഥകളി പഠനത്തോടുള്ള സമീപനംതന്നെ മാറി. കഥകളി വെറും കളിയല്ലെന്ന് അദ്ദേഹമാണു മനസിലാക്കിത്തന്നത്.
രാമൻകുട്ടിയാശാന്റെ രീതി മറ്റൊന്നായിരുന്നു. കല്യാണ സൗഗന്ധികത്തിലെ ഭീമനെയാണു രാമൻകുട്ടിയാശാൻ ആദ്യം അഭ്യസിപ്പിച്ചത്. പിന്നെ മറ്റെല്ലാ ആദ്യാവസാന വേഷങ്ങളും അഭ്യസിപ്പിച്ചു.
ഗുരുത്വം
ശിഷ്യർ തങ്ങളേക്കാൾ കേമനാകണം എന്ന് ആഗ്രഹിക്കുന്നതിനാലാണ് ഗുരുക്കൻമാർ നമ്മെ വഴക്കുപറയുന്നത്. തന്റെ കളരിയിൽനിന്നും പഠിച്ചുപോയവർ ഒരിടത്തും മോശക്കാരാകരുതെന്നാണ് ഏതു ഗുരുവിന്റേയും മോഹം. കലാമണ്ഡലത്തിൽ അധ്യാപകനായപ്പോൾ എന്റെയും മനസിൽ ചിന്ത അതായിരുന്നു. എന്നെ പഠിപ്പിച്ച രാമൻകുട്ടിയാശാൻ ഗൗരവക്കാരനായിരുന്നു. എന്നാൽ പത്മനാഭൻനായരാശാൻ സൗമ്യനും. പക്ഷെ കളിയിൽ പാളിയാൽ ശിക്ഷ തരുന്ന കാര്യത്തിൽ രണ്ടുപേരും സമാസമം.
അധ്യാപകനാക്കിയതു മഹാകവി
പഠിപ്പു കഴിഞ്ഞ് കലാമണ്ഡലത്തിൽനിന്നു പോരേണ്ട സമയത്തു മഹാകവി പറഞ്ഞു, ഇനി എവിടേയും പോകണ്ട, ഇവിടെത്തന്നെ മതിയെന്ന്. അങ്ങനെ കലയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ശ്രീകോവിലിൽ അധ്യാപകനുമായി.
മഹാകവി വള്ളത്തോളിനു കഥകളിയെക്കുറിച്ച് അസാമാന്യ അറിവായിരുന്നു. അദ്ദേഹം വേഷം അണിഞ്ഞിട്ടില്ല എന്നേയുള്ളു. അദ്ദേഹത്തിന്റെ അച്ഛൻ കഥകളിയുടെ വലിയ ആരാധകനും കലാകാരനുമായിരുന്നു. അച്ഛന്റെ മടിയിലിരുന്ന് അദ്ദേഹം കുറേ കഥകളി കണ്ടിട്ടുണ്ടത്രെ. കഥകളി പ്രചരിപ്പിക്കാനാണു കലകളുടെ ഈ ശ്രീകോവിൽ അദ്ദേഹം സ്ഥാപിച്ചതുതന്നെ. സകല മുദ്രകളെക്കുറിച്ചും മഹാകവിക്ക് അറിയാമായിരുന്നു.
മോഹൻലാൽ...
നവതിയിലെത്തിയ കലാമണ്ഡലത്തിൽ മോഹൻലാൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരു ചോദ്യം ദീപികയുടെ ലേഖകൻ എന്നോടു ചോദിച്ചു. മോഹൻലാൽ കലാമണ്ഡലത്തിൽ അഭ്യസിച്ചിരുന്നെങ്കിൽ നഷ്ടം രണ്ടു കൂട്ടർക്കാകുമായിരുന്നു. ഒന്നു ലാലിനെ കിട്ടാതെ പോകുന്ന മലയാള സിനിമയ്ക്ക്. മറ്റൊന്നു ഞങ്ങളെപ്പോലുള്ള വേഷക്കാർക്ക്.
ലാൽ കഥകളി പഠിച്ച് ശരിക്കുള്ള വേഷക്കാരനായാൽ പിന്നെ ഞങ്ങളൊക്കെ ബഹുദൂരം പിന്തള്ളപ്പെടുമായിരുന്നു. അവിടെ പഠിക്കാതിരുന്നതിനാൽ മലയാള സിനിമയിൽ മോഹൻലാൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്നു. ലാലുമായുള്ള ചങ്ങാത്തം സന്തോഷകരമാണ്. ഞാനും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കഥകളിതന്നെയാണ് എന്റെ ജീവരക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top