Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഓർഡിനൻസ് പൊല്ലാപ്പും തെറ്റുതിരുത്തലും
Sunday, November 29, 2020 4:41 AM IST
അനന്തപുരി / ദ്വിജൻ
പോലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ പിഴവും അതിലുണ്ടായ പശ്ചാത്താപവും സവിശേഷ സംഭവമായി മാറുകയാണ്. സൈബർ ക്രൈമുകളും സൈബർ ഇടങ്ങളിലൂടെ സ്ത്രീകളടക്കമുള്ളവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളും തടയാൻ നിലവിലുള്ള നിയമം മതിയാവുമോ എന്ന സംശയം പിണറായി വിജയനു മാത്രം ഉണ്ടായതല്ല. സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അപമാനകരമായ പോസ്റ്റിട്ട ഒരു വ്ളോഗറെ ഏതാനും സ്ത്രീകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചതടക്കം എത്രയോ സംഭവങ്ങളിൽ പോലീസ് നടപടികൾ പോരാ എന്ന ആക്ഷേപം ഉണ്ടായി. സൈബർ ആക്രമണങ്ങൾക്കുനേരെ കൂടുതൽ കർശനമായ നടപടികൾ വേണമെന്ന വാദം സമൂഹത്തിലെ പല തലങ്ങളിലുള്ളവരിൽ നിന്നും ഉയർന്നു.
ഒരു ചാനലിൽ വാർത്താചർച്ചയെന്ന ചാനൽവിചാരണ നടത്തുന്ന ഒരു മാധ്യമപ്രവർത്തക താൻ കൊടുത്ത പരാതിയിൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നു ചാനൽ വിചാരണയ്ക്കിടെത്തന്നെ വെളിപ്പെടുത്തി സർക്കാരിന്റെ ന്യായീകരണക്കാരെ നിന്ദിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്നു കരുതുന്നവർ ഏറെയുണ്ട്. എന്നാൽ, അക്കാരണം പറഞ്ഞു കേരളത്തിലെ പോലീസ് നിയമത്തിന്റെ 118-ാം വകുപ്പിന് കേരള സർക്കാർ കൊണ്ടുവന്ന ഭേദഗതി കേരളത്തിന് അപമാനകരമായിരുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഭേദഗതി.
കേന്ദ്ര ഐടി ആക്ടിന്റെ 66 -ാം വകുപ്പിനു കേന്ദ്രസർക്കാർ കൊണ്ടുവന്നതും സുപ്രീംകോടതി അഭിപ്രായസ്വാതന്ത്ര്യത്തിനു നിരക്കാത്തത് എന്നു പറഞ്ഞു റദ്ദാക്കിയതുമായ വകുപ്പുകൾ ഉൾക്കൊള്ളിച്ചാണ് ആക്ടിനു ഭേദഗതി വരുത്തിയത്. കേരളത്തിലെ മാധ്യമപ്രവർത്തകർ മാത്രമല്ല ഭാരതത്തിലെ മനുഷ്യാവകാശ പ്രവർത്തകരും അന്പരന്നു. നാടിന്റെ വികാരം നിയമത്തിന് എതിരാണെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഓർഡിനൻസ് പിൻവലിക്കാൻ തയാറായി.
ദുരുപയോഗിക്കപ്പെടാവുന്നതായിരുന്നു ഓർഡിൻസിലെ വ്യവസ്ഥകൾ. തീരുമാനം പാളിയെന്നു വ്യക്തമായതോടെ ഓർഡിനൻസ് അനുസരിച്ച് കേസ് എടുക്കരുതെന്നു പോലീസിനു നിർദേശം കൊടുത്തു. സർക്കാരിന് അപമാനം ഒഴിവാക്കാൻ വേണമെങ്കിൽ ആറുമാസം കാക്കാമായിരുന്നു. ആറുമാസത്തിനകം ഓർഡിനൻസിനു പകരം പുതിയ ബിൽ കൊണ്ടുവന്നില്ലെങ്കിൽ നിയമം ലാപ്സാകുമായിരുന്നു. ആ തന്ത്രം ഉപയോഗിച്ച അവസരങ്ങൾ മുന്‍പ് എത്രയോ വട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സർക്കാർ ഓർഡിനൻസ് പിൻവലിക്കുകതന്നെ ചെയ്തു.
കെ. കരുണാകരൻ മുഖ്യമന്ത്രിയും കെ.എം. മാണി നിയമമന്ത്രിയും ആയിരുന്ന കാലത്തെ ഒരു സംഭവം ഓർക്കുന്നു. പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി കഴിഞ്ഞു. സർക്കാർ പുതിയ തെരഞ്ഞെടുപ്പിലേക്കു പോകുന്നില്ല. മുന്നണിയിലെ വിഷയങ്ങളടക്കം പല കാരണങ്ങളുണ്ടായിരുന്നു അതിന്. അതുകൊണ്ട് പഞ്ചായത്തു ഭരണസമിതികൾ കാലാവധി പൂർത്തിയാക്കി പിരിയേണ്ടി വന്നു. ഇതിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. കാലാവധി കഴിയുന്ന സമിതികൾക്ക് അടുത്ത തെരഞ്ഞെടുപ്പു വരെ തുടരുന്നതിനു സർക്കാരിനു നിർദേശം കൊടുക്കണം എന്നായിരുന്നു അപേക്ഷ.
സർക്കാർ അപേക്ഷയെ എതിർത്തു. എങ്കിലും ഹൈക്കോടതി അനുവദിച്ചു. സർക്കാർ വെട്ടിലായി. സമിതികളുടെ കാലാവധി തീരുന്ന അന്നു വൈകുന്നേരം സർക്കാർ ഒരു ഓർഡിനൻസ് ഇറക്കി. സമിതിയുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാരിനുള്ള അധികാരം റദ്ദാക്കുന്നതായിരുന്നു ആ ഓർഡിനൻസ്. അതോടെ കാലാവധി നീട്ടാൻ സർക്കാരിന് അധികാരം ഇല്ലാതായി. കോടതി വിധി നടപ്പാക്കാനാവില്ലെന്നു വന്നു. കോടതിക്ക് ഇടപെടാൻ അവസരം കിട്ടുന്നതിനു മുന്‍പേ സമിതികൾ പിരിയുകയായി.
പുതിയ സർക്കാർ സംവിധാനം വന്നു. ആറുമാസം കഴിഞ്ഞപ്പോൾ ഓർഡിനൻസ് റദ്ദായി. പകരം നിയമം വന്നില്ല. സർക്കാരിന് അധികാരം തിരിച്ചും കിട്ടി. ഇത്തരം കഥകൾ വേറെയും കാണാം.
ഇപ്പോൾ കേരളചരിത്രത്തിൽ ആദ്യമായി സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് റദ്ദാക്കാൻ മന്ത്രിസഭ പുതിയ ഓർഡിനൻസ് തന്നെ പുറപ്പെടുവിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയൊക്കെ ശക്തമായി വാദിക്കുന്ന സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ അംഗമായ പിണറായി വിജയൻ നയിക്കുന്ന സർക്കാരാണല്ലോ ഇത്തരം നിയമം കൊണ്ടുവന്നതെന്ന് അത്ഭുതപ്പെടുന്നവരുണ്ട്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അറിയാത്തവരാകും അവർ.
തന്റെ പോലീസ് ഉപദേഷ്ടാവിന് സംഭവിച്ച അബദ്ധം മൂലം കൂടി ഉണ്ടായതാണ് ഈ അപകടമെന്നു സൂചിപ്പിക്കാൻ മുഖ്യമന്ത്രി തയാറായതു വെറുതെയാവില്ല. കാരണം എന്തായാലും പിണറായി കാണിച്ചത് നല്ല മാതൃകയാണ്. ബില്ലിനെതിരെ സമരവുമായി വന്നവരിൽ പ്രശസ്ത നിയമജ്ഞനായ പ്രശാന്ത് ഭൂഷൻ പറഞ്ഞതും ഇതാണ്. എന്നാൽ, കേരളത്തിലെ പല ചർച്ചത്തൊഴിലാളികളും മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നില്ലെന്നു മാത്രമല്ല നിന്ദിക്കുകയും ചെയ്യുന്നു. അതാണ് മാധ്യമങ്ങളുടെ തനിനിറം. മാധ്യമങ്ങൾക്ക് ആരെയും എന്തും പറയാം, എന്ത് അപവാദവും പ്രചരിപ്പിക്കാം എന്ന മനോഭാവത്തോടു സാധാരണക്കാരിൽ ഉണ്ടാകുന്ന എതിർപ്പ് മനസിലാക്കി ആത്മനിയന്ത്രണത്തിനു തയാറായില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇനിയും ഇടപെടലുകൾ നടക്കും.
ബിജു രമേശിന്റെ ആരോപണങ്ങൾ
ബാർകോഴക്കേസിലൂടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അന്തകനായി മാറിയ ബിജു രമേശ് വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. 2014ലെ ബാർ കോഴക്കേസുമായാണു പുനരവതാരം. അന്നു മാണിയെ നിഗ്രഹിക്കാൻ പ്രതിപക്ഷത്തിനു ഭരണകക്ഷിക്കാർ ഒരുക്കിക്കൊടുത്ത വടി ഇന്ന് അന്നത്തെ സഹായികളെതന്നെ തിരിച്ചടിക്കുന്നു. അന്നും ബിജു രമേശ് പറഞ്ഞതു ബാർ മുതലാളിമാർ പിരിച്ച 10 കോടിയിൽ ഒരു കോടി മാണിക്കു കൊടുത്തു എന്നായിരുന്നു. മൂന്നു കോണ്‍ഗ്രസ് നേതാക്കൾക്കും കൊടുത്തതായി അദ്ദേഹം അന്നു പറഞ്ഞു. ആ മൂന്നു പേരെ വിട്ടു മാണിയുടെ ചോരയ്ക്കുവേണ്ടി മാത്രം നടന്ന കൊലവിളികളാണ് ആ വിവാദത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കിയത്.
അന്നും ബിജു രമേശ് പറഞ്ഞതു മുഖവിലയ്ക്കെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൂട്ടാക്കിയിരുന്നില്ല. മാണിക്കെതിരേ മാത്രം കേസെടുത്തതിനെ അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എക്സൈസ് മന്ത്രി കെ. ബാബുവിനെയും എങ്കിലും പ്രതികളാക്കണം എന്നായിരുന്നു വിജയന്റെ വാദം. എന്നാൽ, അക്കാലത്തെ പ്രതിപക്ഷ താരങ്ങളായിരുന്ന വി.എസ്. അച്യുതാനന്ദനും സിപിഐയിലെ വി.എസ്. സുനിൽ കുമാറും ചാനൽചർച്ചക്കാരുമെല്ലാം കുറ്റം മാണിയിൽ മാത്രം ഒതുക്കി.
ബാർ മുതലാളിയും സമുദായ നേതാവുമായ വെള്ളാപ്പള്ളി നടേശൻ, മാണി മാത്രമല്ല വേറെയും എത്രയോ പേർ ബാർ മുതലാളിമാരിൽ നിന്നു പണം പറ്റിയിരിക്കുന്നു എന്ന് അക്കാലത്ത് തുറന്നടിച്ചിരുന്നു. ഈ സത്യം അറിയാത്ത ആരും കേരളത്തിൽ ഉണ്ടാവില്ല. കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി ഒരു അഭിഭാഷകൻ മുഖേന തന്നെ സ്വാധീനിക്കാൻ ബാർ മുതലാളിമാർ ശ്രമിച്ചു എന്നു പറഞ്ഞ് അവരുടെ കേസിൽ വിധി പറയുന്നതിൽനിന്നു പിന്മാറി. ആ അഭിഭാഷകനെതിരേ ഒരു നടപടിയും കോടതി എടുത്തതായായി പിന്നീടു കേട്ടില്ല.
2014ൽ ബാർ മുതലാളിമാരുടെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ബിജുവും അവർ സമാഹരിച്ച തുകയിൽ ചെറിയ പങ്കു മാത്രമാണ് മാണിക്കു കൊടുത്തത് എന്നാണ് ആരോപിച്ചത്. അതു പലർക്കു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരിൽ രമേശിന്റെയും ശിവകുമാറിന്റെയും ബാബുവിന്റെയും പേരും കൊടുത്ത തുകയുടെ കണക്കും ബിജു പറയുന്നു.
ആകെ രണ്ടേമുക്കാൽ കോടിയുടെ കണക്കാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. 10 കോടി പിരിച്ചെന്നും അല്ല 20 കോടി പിരിച്ചെന്നുമെല്ലാം അക്കാലത്തു കണക്കുകളുണ്ടായിരുന്നു. പണം കൊടുത്തവരിൽ പലരുടെയും പേരുകൾ ഇനിയും വന്നേക്കാമെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആരോപണം ഉന്നയിക്കുന്നയാളാണ് ബിജു രമേശ് എന്നും വ്യക്തം.
താത്പര്യമുള്ളവരെ പ്രതിപ്പട്ടികയിലാക്കുന്നു. അല്ലാത്തവരെ വിടുന്നു. നാളെ ഇടതു നേതാക്കളുടെ പേരുകളും പറയാം. ബിജു രമേശും കൃത്യമായ അജൻഡയുള്ള ചില ചാനലുകാരും ചേർന്ന് ജനത്തെ ശരിക്കും വഞ്ചിക്കുകയാണ്. ബിജെപി നേതാവ് നടത്തുന്ന ചാനലിൽനിന്ന് ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാനെന്നു ചാനൽ വിചാരണക്കാരനോടു സിപിഎം നേതാവ് സ്വരാജ് ചാനലിൽ ഇരുന്നുതന്നെ ചോദിച്ചു.
ബിജു രമേശ് ഇപ്പോൾ രമേശിന്റെ പേരുപറഞ്ഞത് അപ്പഴുതിലൂടെ തന്റെ ബന്ധുക്കാരനായ അടൂർ പ്രകാശിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കാനാണോ എന്നു സംശയിക്കാം. മാണിക്ക് എതിരായ വിവാദങ്ങൾ കത്തിനിൽക്കുന്ന കാലത്താണു കോണ്‍ഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ മകനുമായി ബിജു രമേശിന്റെ മകളുടെ വിവാഹം നടക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശും അടക്കമുള്ള നേതാക്കളെല്ലാം പങ്കെടുത്ത വൻ ആഘോഷമായിരുന്നു അത്.
രമേശും ഭാര്യയും തന്നെ വിളിച്ചു കരഞ്ഞതുകൊണ്ടാണ് 164 -ാം വകുപ്പനുസരിച്ച് കോടതിയിൽ കൊടുത്ത മൊഴിയിൽനിന്നു രമേശിന്റെ പേര് ഒഴിവാക്കിയതെന്നു ബിജു പറയുന്നു. രമേശിനെതിരേ കേസെടുക്കാൻ അനുമതി സർക്കാർ തേടി എന്നാണു വാർത്ത. അന്നു മാണിക്കെതിരേ കേസെടുക്കാൻ താൻ ആശ്രയിച്ച ലളിതകുമാരി കേസ് ഇന്നും സുപ്രീംകോടതി വിധിയായി അവശേഷിക്കുന്നുണ്ടെന്ന് രമേശിനറിയാം. അങ്ങനെ മാണിയെ പ്രതിപക്ഷ ആക്രമണത്തിന് വിട്ടുകൊടുത്തു. അതിലൂടെ മാണിയുടെ മുഖ്യമന്ത്രി സാധ്യതയും നശിപ്പിച്ചു.
മാണിയെ വേട്ടയാടിയതുപോലെ തന്നെയും പോലീസ് വേട്ടയാടുകയും അന്നു ചെയ്തതുപോലെ അന്വേഷണ വിവരങ്ങൾ ചോർത്തിക്കൊടുത്ത് അപമാനിക്കുകയും ചെയ്യുമോ എന്ന ഭീതി ഉണ്ടാവുക സ്വാഭാവികം. മാണിയെ അറസ്റ്റ് ചെയ്യാൻ വരെ പോലീസ് അക്കാലത്ത് നീക്കങ്ങൾ നടത്തിയിരുന്നു. പരാതി പിൻവലിച്ചാൽ തനിക്കു പത്തുകോടി തരാമെന്ന് ജോസ് കെ. മാണി അന്ന് വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിട്ടുണ്ട്. ഇതു കേസാക്കാമോ എന്നാണു പഴയ മാണി ശത്രുക്കളുടെ നോട്ടം. ജോസ് പറഞ്ഞെന്നേ ബിജു പറയുന്നുള്ളു. ബിജു കൊടുത്തെന്നു സമ്മതിക്കുന്നുണ്ടെങ്കിൽ എന്തേ ബിജുവിനെതിരേ കേസെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഖംമൂടികൾ അഴിയുന്നു
കേരള ഹൈക്കോടതിയിൽ ഏതാനും കാലം ജഡ്ജിയായിരുന്ന കമാൽപാഷ ലാവണം വിട്ടശേഷം മൈക്കു കിട്ടുന്നിടത്തെല്ലാം വായിൽ തോന്നുന്നതു വിളിച്ചുപറഞ്ഞു പലപ്പോഴും വിവാദങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രതികരണങ്ങൾ ഒരു മുൻ ന്യായാധിപനിൽനിന്നു വരുന്നത് അപമാനകരമായി കരുതുന്നവർ ഏറെയുണ്ട്. അദ്ദേഹം ചിലർക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നു സർക്കാരിന്റെ ഉത്തരവാദപ്പെട്ടവർതന്നെ പ്രതികരിച്ചിട്ടുണ്ടല്ലോ. അവസാനമായി പ്രതികരിച്ചതു നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്തുന്ന കോടതിക്കെതിരേ ഹൈക്കോടതിയിൽ വന്ന കേസിനെക്കുറിച്ചാണ്. ഒരു മുൻ ജഡ്ജിയിൽനിന്ന് ഉണ്ടാകുമെന്നു കരുതാത്തവിധം പക്ഷപാതപരമായ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അറസ്റ്റിലായി. ഗണേഷിനു വേണ്ടി പ്രദീപ് പണ്ടു സോളാർ കേസ് നായികയെ ജയിലിൽ പോയി കണ്ടിരുന്നു എന്നും അതിനെ തുടർന്നാണു അവരുടെ കത്തിൽ പലരുടെയും പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടതെന്നുമെല്ലാം കഥകൾ വരുന്നുണ്ട്. സോളാർ കഥാപാത്രം പഴയ പരാതികളെല്ലാം വീണ്ടും സജീവമാക്കി രംഗത്തുവരുന്നതിന്റെ അടയാളങ്ങളുമായി.
ഇത്തരം കഥാപാത്രങ്ങളെ തെരഞ്ഞെടുപ്പു കാലത്ത് അവതരിപ്പിച്ച് വോട്ടു നേടാൻ നടത്തുന്ന ശ്രമങ്ങൾ ഇനി ജനം സമ്മതിക്കുമോ എന്നു കണ്ടറിയണം. അവർ ആദ്യമായി ആക്ഷേപം ഉന്നയിച്ചതു കൊട്ടാരക്കരയിലെ സിപിഎം എംഎൽഎ ഐഷാ പോറ്റിക്ക് എതിരായിട്ടായിരുന്നു എന്നതു മറക്കരുത്. വലതിനെതിരെ ഇപ്പോൾ ഗോളടിച്ചു കൊടുക്കുന്ന അവർക്കു പുതിയ പേരുകൾ പറയാൻ വൈമനസ്യം ഉണ്ടാവുമെന്നു കരുതാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top