Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
Tuesday, February 9, 2021 12:03 AM IST
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്ലി നടത്തിയ യുദ്ധം അടുത്തിടെയാണ് അവസാനിച്ചത്. അയൽക്കാരുടെ ഈ യുദ്ധം സമാധാനത്തിനു പകരം അശാന്തി വിതച്ചത് യുദ്ധക്കൊതിയന്മാരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
പഴയ സോവ്യറ്റ് യൂണിയനിലെ അർമേനിയ, അസർബൈജാൻ റിപ്പബ്ലിക്കുകളുടെ ഇടയിലുള്ള കരാബാക്ക് പ്രദേശത്തിന്റെ മധ്യഭാഗമാണ് നാഗോർണോ കരാബാക്ക് എന്നറിയപ്പെടുന്നത്.
ഈ റഷ്യൻ പദത്തിന് കരാബാക്ക് മല എന്നാണർഥം. അർമേനിയയിൽ ക്രൈസ്തവരും അസർബൈജാനിൽ മുസ്ലിംകളുമാണു ഭൂരിപക്ഷം. ഇരു രാജ്യങ്ങളിലുമായി കിടക്കുന്ന വിശാല കരാബാക്ക് പ്രദേശത്ത് ഇരു മതവിശ്വാസികളുമുണ്ടെങ്കിലും കരാബാക്ക് മലയിൽ അർമേനിയൻ ക്രൈസ്തവരാണ് ബഹുഭൂരിപക്ഷവും.
അരലക്ഷം ജനസംഖ്യയുള്ള സ്റ്റെപാനാകെർട്ട് പട്ടണമാണ് കരാബാക്ക് മല ന്പ്രദേശത്തിന്റെ തലസ്ഥാനം. ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി അർസാക്ക് എന്ന പേരിൽ 1991ൽ പ്രഖ്യാപിതമായ കരാബാക്ക് മലയിലെ മുഖ്യപട്ടണവും ഇതാണ്. അസർബൈജാന്റെ ഉള്ളിൽ കിടക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തീർണം 4400 ച. കിലോമീറ്ററാണ്.
കരാബാക്ക് മല പ്രാചീനകാലത്ത് അർമേനിയയുടെ ഭാഗമായിരുന്നു. എഡി നാലാം നൂറ്റാണ്ടിൽ അർമേനിയയോടൊപ്പം ഈ പ്രദേശവും ക്രിസ്തുമതം സ്വീകരിച്ചു. എട്ടാം നൂറ്റാണ്ടിലെ മുസ്ലിം അധിനിവേശത്തോടെ അറബികളും കുർദുകളും പേർഷ്യക്കാരും വിവിധ ടർക്കിഷ് ഗോത്രങ്ങളും കരാബാക്കിൽ താമസമാരംഭിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ സെല്യൂസിഡ് ആധിപത്യം സമീപപ്രദേശങ്ങളെയെല്ലാം ഇസ്ലാമിന്റെ കീഴിലാക്കിയെങ്കിലും അർമേനിയയുടെ സഹായത്തോടെ കരാബാക്ക് ക്രൈസ്തവമായി തുടർന്നു. ബൈസന്റയിൻ സാമ്രാജ്യത്തിന്റെയും പേർഷ്യയുടെയും ഓട്ടോമാനുകളുടെയും ഭാഗമായിരുന്നെങ്കിലും കരാബാക്ക് ദേശീയ സ്വത്വം നിലനിർത്തിപ്പോന്നു.
ടർക്കിഷ് ആധിപത്യത്തിൽനിന്നു കരാബാക്കിനെ സ്വതന്ത്രമാക്കിയത് റഷ്യയുടെ സഹായത്തോടെയാണ്. പതിനാറാം നൂറ്റാണ്ടിൽ ടർക്കിഷ് ഗോത്രങ്ങൾ വീണ്ടും കരാബാക്ക് കീഴടക്കിയെങ്കിലും റഷ്യൻ സാമ്രാജ്യം അവരെ തോൽപ്പിച്ചു, 40 വർഷങ്ങൾക്കുശേഷം.
1918-ലാണ് കരാബാക്ക് മലയുടെ പേരിലുള്ള പുതിയ യുദ്ധപരന്പരയുടെ തുടക്കം. തെക്കൻ കോക്കസസ് പ്രദേശങ്ങൾ ഉൾപ്പെടുത്തി അസർബൈജാൻ സ്ഥാപിതമായി. 1917-ലെ ഒക്ടോബർ വിപ്ലവത്തിനുശേഷം കരാബാക്ക് പ്രദേശം അർമേനിയ, അസർബൈജാൻ, ജോർജിയ രാജ്യങ്ങൾക്കായി വീതിക്കപ്പെട്ടു. 98 ശതമാനം ക്രൈസ്തവരുള്ള കരാബാക്ക് മല അർമേനിയ ആവശ്യപ്പെട്ടെങ്കിലും ബോൾഷെവിക്കുകൾ 1920-ൽ ഈ പ്രദേശം അസർബൈജാനാണു നൽകിയത്. 1923ൽ കരാബാക്ക് മലയുടെ നാമമാത്രമായ ഒരു ഭാഗം സ്വതന്ത്രഭരണത്തിൻകീഴിൽ ആക്കിയെങ്കിലും ഭൂരിഭാഗവും അസർബൈജാന്റെ ഭാഗമായി തുടരേണ്ടിവന്നു. കരാബാക്ക് മലയിലെ ദേശവാസികളിൽ ബഹുഭൂരിപക്ഷവും അർമേനിയയുടെ ഭാഗമാകണം തങ്ങളുടെ ദേശം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, അസർബൈജാന്റെ രാഷ്ട്രീയ നേതൃത്വം ഇതിനു തടസമായിനിന്നു. അസർബൈജാനും റഷ്യക്കുമെതിരേ കരാബാക്ക് മലയിൽ നിരന്തരം എതിർപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. റഷ്യ ഈ എതിർപ്പുകളെല്ലാം ഉരുക്കുമുഷ്ടിയോടെ അടിച്ചമർത്തി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കരാബാക്ക് മലയിലെ ജനസംഖ്യാനുപാതം തകിടംമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. അർമേനിയൻ വംശജരുടെ മികച്ച കൃഷിസ്ഥലങ്ങളും വസ്തുവകകളും പിടിച്ചെടുത്ത് അവിടങ്ങളിൽ അസറികളെ കുടിയിരുത്തി. അർമേനിയയിൽനിന്ന് അസറികളെ കൊണ്ടുവരികയും ചെയ്തു. ഈ കുടിയിറക്കത്തിന്റെ രാഷ്ട്രീയ തീരുമാനമെടുത്തത് യുഎസ്എസ്ആർ ഗവൺമെന്റായിരുന്നു. ഭൂമിശാസ്ത്രപരമായി അസർബൈജാന് ഉള്ളിൽ കിടക്കുന്ന കരാബാക്ക് മലയിൽ അസറികളുടെ സംഖ്യ 1989-ഓടുകൂടി 30 ശതമാനമായി വളർന്നു. അർമേനിയൻ ഭാഷയും സംസ്കാരവും മാത്രമല്ല ക്രൈസ്തവവിശ്വാസവും കമ്യൂണിസ്റ്റ് ഭരണകാലത്ത് ചവിട്ടിമെതിക്കപ്പെട്ടു. 1932-ൽ അവിടെയുണ്ടായിരുന്ന സകല ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും ഒന്നൊഴിയാതെ അടച്ചുപൂട്ടി. 1989-ൽ ആരാധന നടക്കുന്ന ഒരു ക്രൈസ്തവ ദേവാലയംപോലും കരാബാക്ക് മലയിൽ ഉണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് യുഗത്തിന്റെ അന്ത്യം കരാബാക്ക് മലയിലെ ജനങ്ങൾക്കു പ്രത്യാശ പകർന്നു. സ്വയംഭരണ പ്രദേശമായ കരാബാക്ക് മലയിലെ പാർലമെന്റ് തങ്ങളുടെ പ്രദേശം അർമേനിയയിൽ ചേർക്കണമെന്നു റഷ്യൻ, അർമേനിയൻ, അസർബൈജാനി പാർലമെന്റുകളോട് ആവശ്യപ്പെട്ടു. അതു നടക്കാഞ്ഞതിനാൽ റിപ്പബ്ലിക്ക് ഓഫ് നഗോർണോ-കരാബാക്ക് പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. അർമേനിയയും അസർബൈജാനും തമ്മിലുള്ള രക്തരൂഷിതമായ സംഘർഷങ്ങളുടെ തുടക്കമായിരുന്നു അത്. ഇരുരാജ്യങ്ങളുടെയും പാർലമെന്റ് കരാബാക്ക് മലയെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു. അർമേനിയയിൽനിന്ന് അസറികളും അസർബൈജാനിൽനിന്ന് അർമേനിയക്കാരും നാടുവിടേണ്ടിവന്നു. അനേകംപേർ മരണമടയുകയും ചെയ്തു. അർമേനിയക്കാർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്.
കരാബാക്ക് മലയിൽ 1998-ൽ നടത്തിയ ഹിതപരിശോധനയിൽ 70 ശതമാനം പേരും സ്വതന്ത്രരാജ്യമാകണമെന്ന് രേഖപ്പെടുത്തിയെങ്കിലും അസർബൈജാൻ അത് അംഗീകരിച്ചില്ല.
1992-94 വർഷങ്ങളിൽ കരാബാക്ക് മലയും അസർബൈജാനും തമ്മിൽ യുദ്ധം ആരംഭിച്ചു. ഒരു വെടിനിർത്തലോടുകൂടി അവസാനിച്ച ആ യുദ്ധമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ചിലപ്പോഴൊക്കെ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലനിന്നുപോന്ന ആ സമാധാനം ഭഞ്ജിക്കപ്പെട്ടത് കരാബാക്ക് മലയിൽ ആധിപത്യം നേടാൻ അസർബൈജാൻ ശ്രമം തുടങ്ങിയതോടെയാണ്. ഇക്കാര്യത്തിൽ തുർക്കിയുടെ ഊറ്റമായ പിന്തുണയും ഉണ്ടായിരുന്നു.
ഇരുരാജ്യങ്ങളും ജനതകളും തമ്മിൽ നിലനിന്നുപോരുന്ന ശത്രുതയും വെറുപ്പുമാണ് യുദ്ധമായി കലാശിച്ചത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായി. പതിനായിരങ്ങൾ പലായനം ചെയ്തു. ജനീവാ കൺവൻഷൻ നിർദേശിച്ചിട്ടുള്ള യുദ്ധനിയമങ്ങൾ ഇരുകൂട്ടരും അവഗണിച്ചു.
നാടുവിടേണ്ടിവന്ന അർമേനിയക്കാർ തങ്ങളുടെ വീടുകളും വസ്തുവകകളും തീവച്ചു നശിപ്പിച്ചിട്ടാണു പോയത്; അസറികൾ അവ ഉപയോഗിക്കാതിരിക്കാൻ. ഐക്യരാഷ്ട്രസഭയോ വിദേശരാജ്യങ്ങളോ ഈ സംഭവവികാസങ്ങളൊക്കെ കണ്ടില്ലെന്നു നടിച്ചു. സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യങ്ങളുടെ സുസ്ഥിതിയിൽ റഷ്യയും നിഷ്പക്ഷനായ മധ്യസ്ഥന്റെ ഭാഗം അഭിനയിച്ചില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുർക്കി അർമേനിയയിൽ നടത്തിയ വംശഹത്യ ഇനിയും അവസാനിച്ചിട്ടില്ല. 1990 കളിൽ പുനരാരംഭിച്ച ആ വംശശുദ്ധീകരണമാണ് കരാബാക്ക് മലയിൽ തുടർന്നത്. നശിപ്പിച്ച ദേവാലയങ്ങളും സെമിത്തേരികളും സംസ്കാരത്തിന്റെ ഈടുവയ്പുകളും ദേശമെങ്ങും ചിതറിക്കിടക്കുകയാണ്. ആ അടയാളങ്ങൾ തുടച്ചുമാറ്റിയിട്ടുവേണം പുതിയ അധിനിവേശക്കാർക്ക് തങ്ങളുടെ ചരിത്രം രചിക്കുവാൻ. യുദ്ധാനന്തരം നടന്ന വിജയാഘോഷത്തിൽ അസറി പ്രസിഡന്റ് അലിയേവ് അർമേനിയൻ മണ്ണിനെ തങ്ങളുടെ ചരിത്രപരമായ മണ്ണ് എന്നാണു വിശേഷിപ്പിച്ചത്; തുർക്കി പ്രസിഡന്റ് എർദോഗാന്റെ സാന്നിധ്യത്തിൽ.
ഒന്നര മാസം നീണ്ട യുദ്ധത്തിൽ 5000-ലേറെപ്പേർ മരണമടഞ്ഞു. അതിർത്തികളിൽ ഇപ്പോൾ റഷ്യൻസേന കാവൽനിൽക്കുകയാണ്. കരാബാക്ക് മലയിലെ അർമേനിയൻ വിഭാഗത്തിന് യുദ്ധം ഏറെ നഷ്ടമുണ്ടാക്കി എന്നതു നേരാണ്. ധാരാളം ഭൂപ്രദേശങ്ങൾ അവർക്കു നഷ്ടപ്പെട്ടു. അർമേനിയയുടെ ചില ഭാഗങ്ങൾകൂടി തങ്ങളുടേതാണെന്ന് അസർബൈജാന്റെ പ്രസ്താവന ഇനിയും സായുധസംഘട്ടനത്തിനു വഴിതെളിച്ചേക്കാം. കോക്കസസ് പ്രദേശത്ത് തുർക്കിയുടെ മേൽക്കോയ്മ വളർന്നുവരുന്നത് റഷ്യയെയും അലോസരപ്പെടുത്തുന്നുണ്ട്. അർമേനിയയിലും അസർബൈജാനിലും ഈ യുദ്ധം ഉളവാക്കിയ ആഭ്യന്തര പ്രശ്നങ്ങളും ഏറെയാണ്. അർമേനിയൻ സർക്കാരിനെതിരേ പ്രതിപക്ഷവും ജനങ്ങളും തെരുവിലാണ്. പട്ടാളം പരാജയപ്പെട്ടെന്നും ജനങ്ങൾ ആയുധമെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. പ്രസിഡന്റ് പഷിന്യാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് മുൻകൂട്ടി നടത്താമെന്നു സമ്മതിച്ചിരിക്കുകയാണ്. അസർബൈജാനാകട്ടെ വലിയ സാന്പത്തികപ്രതിസന്ധിയിലും കോവിഡ് രോഗ വ്യാപനത്തിന്റെ വിപത്തിലുമാണ്.
ഇരു രാജ്യങ്ങളും യുദ്ധകാല കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സന്നദ്ധസംഘടനകൾ സ്ഥലത്തെത്തി നേരിട്ടു നടത്തിയ അന്വേഷണങ്ങളുടെ ഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആംനസ്റ്റി ജനുവരി മധ്യത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇരു വിഭാഗങ്ങളും ജനവാസകേന്ദ്രങ്ങളിൽ വിതറിയിട്ടുള്ള സ്ഫോടക വസ്തുക്കളെക്കുറിച്ചു പറയുന്നുണ്ട്. സാധാരണക്കാരനെ നേരിട്ടു ബാധിക്കുന്ന ഇത്തരം യുദ്ധകാല കുറ്റകൃത്യങ്ങൾ തടയുകതന്നെ വേണം. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തിൽ ഇരു രാജ്യങ്ങളും ഗുരുതരമായ പിഴവുകൾ വരുത്തിയിട്ടുണ്ട്. അസറി സൈനികർ രണ്ട് അർമേനിയൻ പട്ടാളക്കാരെ തടവിലാക്കി കഴുത്തറുത്തു കൊല്ലുകയും അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അർമേനിയക്കാർ അസറികളോടു പെരുമാറിയതും എപ്പോഴും മാതൃകാപരമായല്ല. ഇത്തരം പീഡനങ്ങളുടെ ചിത്രങ്ങൾ അന്തർദേശീയമായി പ്രചരിക്കുന്നതു ജനതകളും മതവിഭാഗങ്ങളും തമ്മിലുള്ള വെറുപ്പും വിദ്വേഷവും ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.
റഷ്യയും ജോർജിയയും തമ്മിൽ 2008-ൽ നടന്ന യുദ്ധത്തിനുശേഷം യൂറോപ്യൻ യൂണിയൻ ഹൈഡി താലിയവിനിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷനെപ്പോലെ ഒന്ന് കരാബാക്ക് മലയിലും ആവശ്യമാണ്. പരസ്പര വിദ്വേഷത്തിന്റെയും പ്രതികാര വാഞ്ഛയുടെയും മനോഭാവങ്ങൾ ബന്ധപ്പെട്ട ജനതകളിൽനിന്നു നീക്കംചെയ്യാൻ ഇതു സഹായിക്കും. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള യൂറോപ്യൻ കോടതിയുടെ ഇടപെടലും ഈ പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കാൻ അനിവാര്യമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സഹകരണവും ക്ഷമയുമാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്നും യുദ്ധത്തിൽ വിജയികളില്ല, തോൽക്കുന്നവരേ ഉള്ളെന്നും മനുഷ്യൻ എന്നാണു പഠിക്കുക!
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top