Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
Monday, February 15, 2021 11:45 PM IST
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ വൈരുധ്യാത്മക ഭൗതികവാദത്തെപ്പറ്റി നടത്തിയ അഭിപ്രായപ്രകടനം ചർച്ചയ്ക്കു വഴിതെളിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോജിക്കുകയാണ്.
കാറൽ മാർക്സ് ഒരു മനുഷ്യസ്നേഹിയായിരുന്നു. വ്യവസായ വിപ്ലവം മൂലം മനുഷ്യൻ അനുഭവിച്ചിരുന്ന ഭീകരയാതനകൾ വലിയ അപഗ്രഥന പാടവത്തോടെ തന്റെ മൂർച്ചയേറിയ പേനകൊണ്ട് വരച്ചുകാട്ടി. തിടുക്കത്തിൽ വിപ്ലവമുണ്ടായി. നിലവിലുള്ള അക്രമത്തെ എങ്ങനെ തൂത്തെറിയാമെന്ന് അദ്ദേഹം കൃത്യമായി ചൂണ്ടിക്കാണിച്ചു. എന്നാൽ, അതിനുശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു കാണിച്ചില്ല. അല്ലെങ്കിൽ അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നില്ല.
ഭരണവർഗത്തെ ഇല്ലാതാക്കുകയും ചക്രവർത്തിയുടെ സിംഹാസനം അടിച്ചുപൊളിക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉത്പാദന മാർഗങ്ങളെ സമൂഹവത്കരിക്കുകയും ചെയ്യുന്പോൾ പുതിയ പ്രഭാതം പൊട്ടിവിരിയുമെന്ന് അദ്ദേഹം സങ്കല്പിച്ചു. അപ്പോൾ എല്ലാം ശരിയായ പാതയിലൂടെ മുന്നോട്ടു കുതിച്ചുചാടാനുള്ള വിപ്ലവശക്തി നേടുമെന്നു കരുതി. ആ വിപ്ലവ പോരാട്ടത്തിൽ എല്ലാം എല്ലാവരുടെതുമായിരിക്കും. എല്ലാവരും അന്യന് എന്താണു നല്ലതെന്നു കണ്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുമെന്നു മാർക്സ് വിശ്വസിച്ചു.
പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. ഭയാനകമായ നാശത്തിന്റെ പരന്പരയാണുണ്ടായത്. അതു വർത്തമാനകാല ചരിത്രമാണ്. ഇതു വലിയ പിശകായിരുന്നു.
അതിനേക്കാൾ ആഴത്തിൽ കിടക്കുന്ന മറ്റൊരു പിശകുണ്ട്. മനുഷ്യൻ എപ്പോഴും മനുഷ്യനായിരിക്കുമെന്ന സത്യം മാർക്സ് മറന്നുപോയി. മനുഷ്യനു സ്വാതന്ത്ര്യമുണ്ടെന്നും നന്മയും തിന്മയും ചെയ്യാൻ അവൻ പ്രാപ്തനാണെന്നും കാണാൻ വിട്ടുപോയി. വിപ്ലവം വരച്ചിടുന്ന പാതയിലൂടെ മാത്രം അവൻ നടക്കുമെന്ന് ഉറപ്പില്ല. വിപ്ലവാദർശങ്ങളെ പാടേ നിരാകരിക്കുന്ന പാതയും അവൻ സ്വീകരിച്ചെന്നുവരും. സ്വാതന്ത്ര്യം എപ്പോഴും തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടിയാണെന്ന കാര്യം മാർക്സ് വിപ്ലവലഹരിയിൽ മറന്നുപോയി.
മാർക്സിന്റെ യഥാർഥ പിശക് ഭൗതികവാദമാണ്. മനുഷ്യൻ യഥാർഥത്തിൽ കേവലം സാന്പത്തികാവസ്ഥകളുടെ ഉത്പന്നമല്ല. അനുകൂലമായ സാന്പത്തിക സാഹചര്യം സൃഷ്ടിച്ചതുകൊണ്ടു മാത്രം പുറമേനിന്നു മനുഷ്യനെ രക്ഷിക്കാനാവില്ല. ഈശ്വരബോധവും ആ ബോധത്തിലധിഷ്ഠിതമായ ധാർമിക പഠനങ്ങളും തെറ്റുചെയ്യുന്പോൾ കുറ്റബോധവും അംഗീകരിക്കാതെ മനുഷ്യനെ ആത്യന്തികമായി സ്നേഹിക്കാനോ സാമൂഹികനീതി സൃഷ്ടിച്ച് അവനെ ഒരുപുതിയ പ്രഭാതത്തിലേക്കു നയിക്കാനോ സാധ്യമല്ല എന്ന സത്യം ഉൾക്കൊള്ളാതിരുന്നതാണ് മാർക്സിസത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്.
എത്ര കഠിനമായ വിപ്ലവ നടപടികൾകൊണ്ടു തുടച്ചുനീക്കിയാലും മനുഷ്യഹൃദയത്തിൽ ഈശ്വരവിചാരം മാഞ്ഞുപോകുന്നതല്ല. മനുഷ്യൻ സ്വതന്ത്രമായി ചിന്തിക്കുന്നവനും സ്വാർഥമോഹങ്ങളുള്ളവനുമാകയാൽ ബലം പ്രയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന വർഗരഹിത സമൂഹം നിലനിൽക്കുകയില്ല. വീണ്ടും ഉള്ളവനും ഇല്ലാത്തവനുമായി സമൂഹം വേർതിരിയും. ആധ്യാത്മികാടിസ്ഥാനത്തിലുള്ള ധാർമിക പ്രബോധനങ്ങളിലൂടെയും നിയമംകൊണ്ടുള്ള നിയന്ത്രണങ്ങളിലൂടെയും ഉച്ചനീചത്വങ്ങളുടെ വിടവ് കുറയ്ക്കാൻ ശ്രമിക്കുകയാണു വേണ്ടത്.
വിരുദ്ധശക്തികളുടെ സമരവും ഐക്യവും സമൂഹത്തിലുടനീളം കാണാൻ കഴിയുമെന്നു മാർക്സ് നിരീക്ഷിച്ചതായി എം.വി.ഗോവിന്ദൻ എടുത്തുപറയുന്നു. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ, ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ സമർഥിച്ചു.
ഈ സിദ്ധാന്തം എന്നേ ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിൻമേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാൾ മാർക്സ് എഴുതിയുണ്ടാക്കിയ പ്രത്യശാസ്ത്രത്തിന് ഇന്നത്തെ ലോകത്തിൽ എന്താണു പ്രസക്തി? മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനിൽപും രീതിയും പാടേ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പുത്തൻ ടെക്നോളജികളുടെ ലോകത്തിൽ, അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരർഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ചൂഷിതർ സംഘടിച്ച് ചൂഷകർക്കെതിരേ വിപ്ലവത്തിലൂടെ അധികാരം കൈയടക്കുകയെന്നതാണു ദൗത്യം. മുതലാളിത്തവും തൊഴിലാളിവർഗവുമുള്ള സമൂഹത്തിൽ ഈ വിരുദ്ധശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളിവർഗ മേധാവിത്തത്തിലേക്കു നയിക്കുമെന്ന് എം.വി.ഗോവിന്ദൻ വിശ്വസിക്കുന്നു. ഇനി എന്നാണ് ഈ തൊഴിലാളിവർഗ മേധാവിത്തം ഉണ്ടാകുക? മാർക്സ് മരിച്ചിട്ട് ഏതാണ്ട് 140 വർഷമാകുന്നില്ലേ?
സമൂഹംതന്നെയും എന്തുമാത്രം മാറിക്കഴിഞ്ഞിരിക്കുന്നു? തൊഴിലാളി സൗഹാർദവ്യവസ്ഥിതിയല്ലേ ഇന്നു പൊതുവേ എല്ലാ രാജ്യങ്ങളും വളർത്തിയെടുക്കുന്നത്? മാർക്സിന്റെ കാലത്ത് തൊഴിലാളിവർഗം അനുഭവിച്ച സാമൂഹ്യതിന്മകൾ ഇന്ന് എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ?
ഇന്നു സംവാദത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും സംഘർഷരഹിതമായ സാമൂഹികവ്യവസ്ഥിതിയിലേക്കു നീങ്ങാനല്ലേ ലോകരാഷ്ട്രങ്ങൾ ആഗ്രഹിക്കുന്നത്? കടുത്ത മാർക്സിയൻ പഠനങ്ങൾ നടപ്പാക്കിയിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങൾപോലും നിയന്ത്രണവിധേയമായ മുതലാളിത്ത സംവിധാനത്തിലേക്കല്ലേ നീങ്ങുന്നത്? തൊഴിലാളിവർഗ മേധാവിത്വ ഭരണരീതികളല്ലല്ലോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സാമൂഹിക മുന്നേറ്റങ്ങളെ ഒന്നിപ്പിക്കാൻ മാർക്സിയൻ സിദ്ധാന്തമല്ലാതെ ഇന്ന് മറ്റൊന്നില്ല എന്ന പഠനം ഇന്നത്തെ മാറുന്ന സാമൂഹികബന്ധങ്ങളിൽ എങ്ങനെ അംഗീകരിക്കാനാവും? മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള സംഘർഷമാണു സാമൂഹിക വിപ്ലവത്തിന്റെ ചാലകശക്തിയായി മാർക്സ് കണ്ടതെങ്കിൽ, ഇന്ന് ആ സംഘർഷം സംവാദത്തിലൂടെയും മനുഷ്യബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വസ്തുതാപരമായി ചിന്തിക്കുന്ന മാർക്സിസ്റ്റ് ചിന്തകർപോലും ഒരു പുനർവായനയ്ക്കു തയാറായിക്കൊണ്ടിരിക്കുകയല്ലേ?
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രേഖപ്പെടുത്തിയിരിക്കുന്നത് “സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്’’ എന്നാണ്. ഇന്നും അതെങ്ങനെ ആവർത്തിക്കാനാവും? മാർക്സ് ജീവിച്ചിരുന്ന കാലത്തെ സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളെ അദ്ദേഹം നിരൂപണബുദ്ധ്യാ നിരീക്ഷിച്ചത് എക്കാലത്തേക്കുമുള്ള ഒരു ഔഷധവിധിയായി കാണേണ്ടതല്ല. അത് എക്കാലത്തെയും മരുന്നുകുറിപ്പടിയായി അംഗീകരിക്കണമെന്ന നിലപാടാണ് എം.വി.ഗോവിന്ദന്റെതെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നു മനസിലാക്കേണ്ടത്.
ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക നിലപാടുകളും കണക്കിലെടുത്തുവേണം തന്റെ പഠനങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതെന്ന മാർക്സിന്റെ നിർദേശം അവഗണിച്ച് കണ്ണുമടച്ച് വൈരുധ്യാത്മക ഭൗതികവാദം അടിച്ചേൽപിക്കാൻ ശ്രമിച്ചത് ആ മനുഷ്യസ്നേഹിയോടു കാണിച്ച വലിയ ദ്രോഹമാണെന്നു പറയേണ്ടിയിരിക്കുന്നു.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ അനിവാര്യമായ സംഘർഷം മൂലമാണ് പത്തെഴുപത് വർഷങ്ങൾക്കുള്ളിൽ അതു പൊട്ടിത്തെറിച്ച് നാമാവശേഷമായത്. ആ വൈരുധ്യങ്ങൾ മനുഷ്യന്റെ ബുദ്ധിയെയും മനസിനെയും വൈകാരിക വ്യാപാരങ്ങളെയും മർദനമാർഗങ്ങളിലൂടെ കീഴ്പ്പെടുത്തിവയ്ക്കാനാവില്ല എന്ന സത്യമാണു വർത്തമാനകാല ചരിത്രം. ഈ സത്യം അംഗീകരിച്ച് പുതിയ പാത വെട്ടിത്തുറക്കാതെ കേരളസമൂഹത്തെ സ്ഥായിയായ നവോത്ഥാനത്തിലേക്കു നയിക്കാനാവില്ലെന്നു മാത്രമല്ല, കേരളത്തിലും ആശയപരമായ പൊട്ടിത്തെറിയിലൂടെ ഇന്നല്ലെങ്കിൽ നാളെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം അപ്രസക്തമാകുമെന്നു തിരിച്ചറിയാത്തതു കഷ്ടമാണ്.
മാർക്സിസത്തിൽ അവശേഷിക്കുന്ന എല്ലാ നന്മകളും അതോടെ സമൂഹത്തിനു നഷ്ടമാകും.
ഡോ. ഫെർഡിനാൻഡ് കായാവിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top