Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
യുപിയിൽ ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം
Wednesday, April 7, 2021 11:42 PM IST
ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം ഉത്തർപ്രദേശ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. 2018 ജനുവരി മുതൽ 2020 ഡിസംബർ വരെ അലഹബാദ് ഹൈക്കോടതി പരിഗണിച്ച്, വിധിപറഞ്ഞ ഹേബിയസ് കോർപ്പസ് ഹർജികൾ ആധാരമാക്കി “ഇന്ത്യൻ എക്സ്പ്രസ്’’ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെത്തന്നെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യോഗി ആദിത്യനാഥ് സർക്കാരിന്റെ തുടക്കംമുതൽ സംസ്ഥാനത്തുണ്ടാകുന്ന വ്യാജഏറ്റുമുട്ടലുകളും പോലീസ് വെടിവയ്പുവഴിയുള്ള കൊലപാതകങ്ങളും കടുത്ത വിമർശനങ്ങൾക്കു വിധേയമാകുമ്പോഴാണ് ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗംവഴി നിരപരാധികൾ ജയിലിലടയ്ക്കപ്പെടുന്നതിന്റെ തെളിവുകളും പുറത്തുവരുന്നത്.
2018 മുതലുള്ള മൂന്നുവർഷക്കാലം ദേശസുരക്ഷാ നിയമം പ്രയോഗിച്ച് ജയിലിലടച്ചതു സംബന്ധിച്ച് 120 ഹേബിയസ് കോർപസ് ഹർജികളാണ് അലഹബാദ് ഹൈക്കോടതി മുമ്പാകെയെത്തിയത്. 32 ജില്ലാ മജിസ്ട്രേറ്റുമാരുടെ ഉത്തരവു പ്രകാരം ജയിലിലടച്ചിരുന്ന 94 പ്രിതകളെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകഴിഞ്ഞതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 41 പേർക്കെതിരേ ചുമത്തപ്പെട്ടിരുന്നത് പശുക്കളെ കൊന്നുവെന്ന “അതീവഗുരുതര’’ കുറ്റമാണ്.
ഗോസംരക്ഷണത്തിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാർ ഗോവധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമലംഘനംകൂടി ചാർത്തിയാണ് ജയിലിലടയ്ക്കുന്നത്. ഗോവധത്തിനു മാത്രം പത്തുവർഷം കഠിനതടവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവന്ന കേസുകളിലെ എഫ്ഐആർ രേഖകൾ മിക്കതും പകർപ്പുകൾ പോലുള്ളവയായിരുന്നു. പലരുടെയും കുറ്റപത്രവും സമാനമായിരുന്നു. ജില്ലാ മജിസ്ട്രേറ്റുമാർ പുറപ്പെടുവിച്ചിരിക്കുന്ന പല തടങ്കൽ ഉത്തരവുകൾക്കും യാതൊരുവിധത്തിലുള്ള നീതീകരണവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പ്രതികൾക്ക് ന്യായമായും ലഭിക്കേണ്ട നിയമപരിരക്ഷ നിഷേധിക്കുകയും മനഃപൂർവം ജാമ്യം നിഷേധിക്കാൻ അനാവശ്യ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
ഗോവധക്കേസിൽ ഉൾപ്പെട്ടവരെല്ലാംതന്നെ മതന്യൂനപക്ഷങ്ങളും ദളിതരുമായിരുന്നു. 41 ഗോവധക്കേസിൽ 30 എണ്ണത്തിലും ഉത്തർപ്രദേശ് ഭരണകൂടത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതികളെ നിരുപാധികം വിട്ടയക്കാൻ ഉത്തരവിട്ടത്. ബാക്കി 11 കേസുകളിൽ ഗോവധക്കുറ്റം റദ്ദാക്കിയില്ലെങ്കിലും പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
നിസാര കുറ്റങ്ങൾ മാത്രം ചുമത്താൻ പര്യാപ്തമായ ഏതാനും കേസുകളിൽ ദേശ സുരക്ഷാ നിയമം ചുമത്തിയത് പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻവേണ്ടി മാത്രമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒമ്പതു കേസുകളിൽ പരാതിക്കാരുടെ കൃത്യമായ വിവരങ്ങൾ പോലും പോലീസിനു ലഭ്യമായിരുന്നില്ല. ഉത്തർപ്രദേശ് സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിൻബലമേകുന്നതാണ് ഗൗരവമേറിയ ദേശസുരക്ഷാനിയമം ഇത്തരത്തിൽ ലാഘവത്തോടെയും ദുരുദ്ദേശ്യത്തോടെയും ഉപയോഗിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം.
വ്യാജ ഏറ്റുമുട്ടലും കൊലയും
അധികാരത്തിലേറിയ നാൾ മുതൽ സംസ്ഥാനത്തെ ക്രിമിനൽ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് ക്രിമിനൽ വേട്ടയ്ക്കു നിർദേശം നൽകിയത്. ഏറ്റുമുട്ടലുകളിൽ ക്രമിനലുകൾ കൊല്ലപ്പെട്ടാൽ നേതൃത്വം നൽകിയ പോലീസ് സംഘത്തിന് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമുണ്ടായി. ഇതിനെതിരേ കടുത്ത വിമർശനമുയർന്നിരുന്നു. പോലീസ് വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നുവെന്നാണ് പരാതിയുയർന്നത്.
ഭരണം ആറുമാസമായപ്പോഴേക്കും 420 ഏറ്റുമുട്ടലുകളും 15 കൊലപാതകങ്ങളുമാണ് സംസ്ഥാനത്തുണ്ടായത്. 16 മാസത്തിനിടെ 3,200 ഏറ്റുമുട്ടലുകളും 79 കൊലപാതകങ്ങളുമുണ്ടായി. 2019 ഡിസംബർ ആറിന് സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിൽ പ്രഖ്യാപിച്ചത് 5,178 ഏറ്റുമുട്ടലുകളിലായി 103 പേർ കൊല്ലപ്പെട്ടുവെന്നും 1,859 പേർക്കു പരിക്കേറ്റുവെന്നുമാണ്. ഇത്തരത്തിൽ പോലീസ് നടത്തുന്ന നരനായാട്ടിന് സർക്കാർ പ്ര്ോത്സാഹനം നൽകുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ വിമർശനങ്ങൾ ആരും ഗൗനിക്കുന്നില്ല. അതിനിടെയാണ് ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്.
ദേശ സുരക്ഷാ നിയമം
ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെതന്നെ ഒരു വർഷംവരെ തടവിലിടാൻ കഴിയുന്നതാണ് ദേശ സുരക്ഷാ നിയമം. നിലവിലെ നിയമങ്ങൾ പ്രകാരം ഏതെങ്കിലും കേസിൽ പ്രതിചേർക്കപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുന്നവർക്കു ലഭിക്കുന്ന നിയമപരമായ അവകാശങ്ങളെല്ലാം നിഷേധിക്കുന്നുവെന്നതാണ് ദേശസുരക്ഷാ നിയമത്തിന്റെ പ്രത്യേകത. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെമാത്രം നിർമിക്കപ്പെട്ടതാണ് ഈ നിയമം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുന്നതിനായി 1980ലാണ് ഇത്തരമൊരു നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തിന് ഹാനികരമായ രീതിയിലോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്കു തന്നെ അപകടമുണ്ടാക്കുന്ന രീതിയിലോ പ്രവർത്തിച്ചാൽ ഈ നിയമമനുസരിച്ച് ഒരാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
Latest News
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top