യുപിയിൽ ദേശസുരക്ഷാ നിയമത്തിന്‍റെ ദുരുപയോഗം
Wednesday, April 7, 2021 11:42 PM IST
ദേശസുരക്ഷാ നിയമത്തിന്‍റെ ദുരുപയോഗം ഉത്തർപ്രദേശ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. 2018 ജനുവരി മുതൽ 2020 ഡിസംബർ വരെ അലഹബാദ് ഹൈക്കോടതി പരിഗണിച്ച്, വിധിപറഞ്ഞ ഹേബിയസ് കോർപ്പസ് ഹർജികൾ ആധാരമാക്കി “ഇന്ത്യൻ എക്സ്പ്രസ്’’ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെത്തന്നെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യോഗി ആദിത്യനാഥ് സർക്കാരിന്‍റെ തുടക്കംമുതൽ സംസ്ഥാനത്തുണ്ടാകുന്ന വ്യാജഏറ്റുമുട്ടലുകളും പോലീസ് വെടിവയ്പുവഴിയുള്ള കൊലപാതകങ്ങളും കടുത്ത വിമർശനങ്ങൾക്കു വിധേയമാകുമ്പോഴാണ് ദേശസുരക്ഷാ നിയമത്തിന്‍റെ ദുരുപയോഗംവഴി നിരപരാധികൾ ജയിലിലടയ്ക്കപ്പെടുന്നതിന്‍റെ തെളിവുകളും പുറത്തുവരുന്നത്.

2018 മുതലുള്ള മൂന്നുവർഷക്കാലം ദേശസുരക്ഷാ നിയമം പ്രയോഗിച്ച് ജയിലില‌ടച്ചതു സംബന്ധിച്ച് 120 ഹേബിയസ് കോർപസ് ഹർജികളാണ് അലഹബാദ് ഹൈക്കോടതി മുമ്പാകെയെത്തിയത്. 32 ജില്ലാ മജിസ്‌ട്രേറ്റുമാരുടെ ഉത്തരവു പ്രകാരം ജയിലിലടച്ചിരുന്ന 94 പ്രിതകളെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകഴിഞ്ഞതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 41 പേർക്കെതിരേ ചുമത്തപ്പെട്ടിരുന്നത് പശുക്കളെ കൊന്നുവെന്ന “അതീവഗുരുതര’’ കുറ്റമാണ്.

ഗോസംരക്ഷണത്തിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാർ ഗോവധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമലംഘനംകൂടി ചാർത്തിയാണ് ജയിലിലടയ്ക്കുന്നത്. ഗോവധത്തിനു മാത്രം പത്തുവർഷം കഠിനതടവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവന്ന കേസുകളിലെ എഫ്‌ഐആർ രേഖകൾ മിക്കതും പകർപ്പുകൾ പോലുള്ളവയായിരുന്നു. പലരുടെയും കുറ്റപത്രവും സമാനമായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റുമാർ പുറപ്പെടുവിച്ചിരിക്കുന്ന പല തടങ്കൽ ഉത്തരവുകൾക്കും യാതൊരുവിധത്തിലുള്ള നീതീകരണവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പ്രതികൾക്ക് ന്യായമായും ലഭിക്കേണ്ട നിയമപരിരക്ഷ നിഷേധിക്കുകയും മനഃപൂർവം ജാമ്യം നിഷേധിക്കാൻ അനാവശ്യ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

ഗോവധക്കേസിൽ ഉൾപ്പെട്ടവരെല്ലാംതന്നെ മതന്യൂനപക്ഷങ്ങളും ദളിതരുമായിരുന്നു. 41 ഗോവധക്കേസിൽ 30 എണ്ണത്തിലും ഉത്തർപ്രദേശ് ഭരണകൂടത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതികളെ നിരുപാധികം വിട്ടയക്കാൻ ഉത്തരവിട്ടത്. ബാക്കി 11 കേസുകളിൽ ഗോവധക്കുറ്റം റദ്ദാക്കിയില്ലെങ്കിലും പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

നിസാര കുറ്റങ്ങൾ മാത്രം ചുമത്താൻ പര്യാപ്തമായ ഏതാനും കേസുകളിൽ ദേശ സുരക്ഷാ നിയമം ചുമത്തിയത് പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻവേണ്ടി മാത്രമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒമ്പതു കേസുകളിൽ പരാതിക്കാരുടെ കൃത്യമായ വിവരങ്ങൾ പോലും പോലീസിനു ലഭ്യമായിരുന്നില്ല. ഉത്തർപ്രദേശ് സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിൻബലമേകുന്നതാണ് ഗൗരവമേറിയ ദേശസുരക്ഷാനിയമം ഇത്തരത്തിൽ ലാഘവത്തോടെയും ദുരുദ്ദേശ്യത്തോടെയും ഉപയോഗിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം.


വ്യാജ ഏറ്റുമുട്ടലും കൊലയും

അധികാരത്തിലേറിയ നാൾ മുതൽ സംസ്ഥാനത്തെ ക്രിമിനൽ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് ക്രിമിനൽ വേട്ടയ്ക്കു നിർദേശം നൽകിയത്. ഏറ്റുമുട്ടലുകളിൽ ക്രമിനലുകൾ കൊല്ലപ്പെട്ടാൽ നേതൃത്വം നൽകിയ പോലീസ് സംഘത്തിന് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമുണ്ടായി. ഇതിനെതിരേ കടുത്ത വിമർശനമുയർന്നിരുന്നു. പോലീസ് വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്‌ടിക്കുന്നുവെന്നാണ് പരാതിയുയർന്നത്.

ഭരണം ആറുമാസമായപ്പോഴേക്കും 420 ഏറ്റുമുട്ടലുകളും 15 കൊലപാതകങ്ങളുമാണ് സംസ്ഥാനത്തുണ്ടായത്. 16 മാസത്തിനിടെ 3,200 ഏറ്റുമുട്ടലുകളും 79 കൊലപാതകങ്ങളുമുണ്ടായി. 2019 ഡിസംബർ ആറിന് സംസ്ഥാന പോലീസിന്‍റെ ഔദ്യോഗിക ട്വിറ്ററിൽ പ്രഖ്യാപിച്ചത് 5,178 ഏറ്റുമുട്ടലുകളിലായി 103 പേർ കൊല്ലപ്പെട്ടുവെന്നും 1,859 പേർക്കു പരിക്കേറ്റുവെന്നുമാണ്. ഇത്തരത്തിൽ പോലീസ് നടത്തുന്ന നരനായാട്ടിന് സർക്കാർ പ്ര്ോത്സാഹനം നൽകുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ വിമർശനങ്ങൾ ആരും ഗൗനിക്കുന്നില്ല. അതിനിടെയാണ് ദേശസുരക്ഷാ നിയമത്തിന്‍റെ ദുരുപയോഗം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്.

ദേശ സുരക്ഷാ നിയമം

ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെതന്നെ ഒരു വർഷംവരെ തടവിലിടാൻ കഴിയുന്നതാണ് ദേശ സുരക്ഷാ നിയമം. നിലവിലെ നിയമങ്ങൾ പ്രകാരം ഏതെങ്കിലും കേസിൽ പ്രതിചേർക്കപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുന്നവർക്കു ലഭിക്കുന്ന നിയമപരമായ അവകാശങ്ങളെല്ലാം നിഷേധിക്കുന്നുവെന്നതാണ് ദേശസുരക്ഷാ നിയമത്തിന്‍റെ പ്രത്യേകത. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെമാത്രം നിർമിക്കപ്പെട്ടതാണ് ഈ നിയമം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുന്നതിനായി 1980ലാണ് ഇത്തരമൊരു നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തിന് ഹാനികരമായ രീതിയിലോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്കു തന്നെ അപകടമുണ്ടാക്കുന്ന രീതിയിലോ പ്രവർത്തിച്ചാൽ ഈ നിയമമനുസരിച്ച് ഒരാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.