തല ഉയർത്തിയും താഴ്ത്തിയും
Friday, December 31, 2021 2:30 AM IST
കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിലായിരുന്നു കേരളം 2021ൽ. പുതുവർഷത്തിലേക്കു കടക്കുമ്പോൾ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയായും ആശങ്കയായും കേരളത്തിനു മുന്നിലുണ്ട്.

കോവിഡ് മഹാമാരി വിതച്ച ദുരിതങ്ങൾക്കിടയിലും 2021 ൽ സംസ്ഥാന രാഷ്‌ട്രീയം ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ ചരിത്രത്തിലിടം നേടി. രണ്ടാം പിണറായി സർക്കാർ പാതിവർഷം പിന്നിടുമ്പോൾ വിവാദങ്ങൾക്കു കുറവില്ല. 2021 പിന്നിടുമ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ഭരണപക്ഷം ഒരു വശത്തും പ്രതിപക്ഷത്തുള്ളവർ മറുവശത്തുമായി പോർമുഖം തുറന്നിരിക്കുകയാണ്.

ചരിത്രം കുറിച്ച നിയമസഭാ തെരഞ്ഞെടുപ്പ്

വിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി രാഷ്‌ട്രീയ കക്ഷികൾ നിയമസഭാ തെരഞ്ഞെടുപ്പിനെ ഉത്സവമാക്കി മാറ്റി. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 2016 ലേതിനെക്കാൾ കൂടുതൽ സീറ്റുകളുമായി ഭരണം നിലനിർത്തി. നാലു പതിറ്റാണ്ടിനുശേഷം ആദ്യമായി ഒരു മുന്നണിയും മുഖ്യമന്ത്രിയും ഭരണത്തുടർച്ച നേടി.

തുടർച്ചയായി രണ്ടു തവണ എംഎൽഎമാരായവരെ ഒന്നടങ്കം മാറ്റിനിർത്തിക്കൊണ്ടായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2016 ൽ 92 സീറ്റിൽ വിജയിച്ച ഇടതുമുന്നണി 2021 ൽ 99 സീറ്റോടെ ഉജ്വല വിജയം നേടി. കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിലേക്കു വന്നതാണ് 2016ൽനിന്നുള്ള പ്രധാന മാറ്റം. പുതുമുഖങ്ങളെ മന്ത്രിമാരാക്കി മന്ത്രിസഭയിലും പുതുമ പരീക്ഷിച്ചു പിണറായി വിജയൻ. നിപ്പ, കോവിഡ് പ്രതിരോധത്തിലൂടെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെവരെ മാറ്റി നിർത്താനുള്ള ധൈര്യം പിണറായി വിജയൻ പ്രകടിപ്പിച്ചു. അഥവാ പിണറായിയുടെ തീരുമാനങ്ങൾ ഇന്നു പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യപ്പെടാത്തതാണ്.

സ്വർണക്കടത്തു കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണ കോലാഹലങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഭരണപക്ഷത്തെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനുകളും വോട്ടാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. തങ്ങൾക്കൊപ്പമല്ലാതിരുന്ന ചെറിയ സമുദായ വിഭാഗങ്ങളെയും മറ്റും ഒപ്പം നിർത്തുന്നതിലും പിണറായി വിജയനും ഇടതുപക്ഷവും മിടുക്കു കാട്ടി. മഹാമാരിക്കാലത്തും എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംഘടനാ സംവിധാനം കൂടിയായപ്പോൾ ഇടതുപക്ഷത്തെ മറികടക്കാനുള്ള ശേഷി യുഡിഎഫിന് ഇല്ലാതായി.

അടിമുടി അഴിച്ചു പണിതു കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ കോണ്‍ഗ്രസും യുഡിഎഫും ഞെട്ടിത്തരിച്ചു. അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമായിരുന്നു അത്. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം കണ്ണൂരിലെ തീപ്പൊരി നേതാവായ കെ. സുധാകരനെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടു വന്നു. പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി. സതീശനെ ഏൽപ്പിച്ചു. സംസ്ഥാന കോണ്‍ഗ്രസിൽ ഉമ്മൻ ചാണ്ടി - രമേശ് ചെന്നിത്തല യുഗത്തിന് അന്ത്യമാകുന്നതിന്‍റെ സൂചനകളാണു കാണുന്നത്.

പിന്നാക്കം പോയ ബിജെപി

രാജ്യമെങ്ങും ബിജെപി തേരോട്ടം നടത്തുമ്പോൾ കേരളത്തിലും മുന്നേറ്റം നടത്തുമെന്നു പ്രതീക്ഷിച്ചവർ ഏറെ ഉണ്ടായിരുന്നു. ആളും അർഥവും വേണ്ടത്ര ഉണ്ടായിട്ടും തെരഞ്ഞെടുപ്പിൽ അവർക്ക് ആകെയുണ്ടായിരുന്ന സീറ്റ് കൂടി നഷ്ടമായി. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചും ഭരണത്തിലെത്തുമെന്നുവരെയുള്ള വാചകക്കസർത്തുകൾ നടത്തിയും തെരഞ്ഞെടുപ്പു രംഗത്ത് അവർ നിറഞ്ഞുനിന്നെങ്കിലും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന അനുഭവമാണ് അവർക്കുണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം കുഴൽപ്പണ കേസും കോഴ ആരോപണങ്ങളും കൂടി ഉയർന്നു വന്നതോടെ വേറിട്ട പാർട്ടി എന്ന അവകാശവാദവും പൊളിഞ്ഞു വീണു. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് സ്ഥാനം നിലനിർത്താനായി എന്നതു മാത്രം മിച്ചം.

തല ഉയർത്തി, താഴ്ത്തി

ദേശീയ തലത്തിൽ പുറത്തു വന്ന ഭരണമികവു സംബന്ധിച്ച റിപ്പോർട്ടുകളിലെല്ലാം കേരളം തല ഉയർത്തി നിന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തായാലും ദാരിദ്ര്യ ലഘൂകരണത്തിലായാലും കേരളം ഇന്ത്യയിൽ ഒന്നാമതാണ്.

നീതി ആയോഗിന്‍റെ 2019-20 ലെ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തി. നീതി ആയോഗ് തന്നെ തയാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ടിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനായിരുന്നു. ഈയടുത്ത ദിവസം പുറത്തു വന്ന സദ്ഭരണ സൂചികയിൽ കേരളം ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയിൽ ഒന്നാമതും.

ഇങ്ങനെ ശിരസുയർത്തി നിൽക്കുമ്പോഴും അപമാനകരമായ സംഭവങ്ങളും കേരളത്തിൽ അരങ്ങേറി. കൊല്ലത്ത് വിസ്മയ എന്ന ആയുർവേദ വിദ്യാർഥിനിയും ആലുവയിൽ മോഫിയ എന്ന നിയമവിദ്യാർഥിനിയും ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനം മൂലമാണ്. അപമാനഭാരത്താൽ കേരളം തലകുമ്പിടേണ്ടി വന്ന സന്ദർഭങ്ങളായിരുന്നു ഇതൊക്കെ. കോതമംഗലത്ത് ഡെന്‍റൽ വിദ്യാർഥി പി.വി. മാനസയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയതും പാലായിൽ നിഥിനമോള്‍ എന്ന വിദ്യാര്‍ഥിനിയെ സഹപാഠി കുത്തിക്കൊന്നതും കോഴിക്കോട് കൃഷ്ണപ്രിയ എന്ന യുവതിയെ സുഹൃത്ത് തീകൊളുത്തി കൊന്നതുമൊക്കെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളായി നിൽക്കുകയാണ്.

തിരുവനന്തപുരത്ത് അനുപമ എന്ന യുവതിക്ക് സ്വന്തം കുട്ടിയെ സ്വന്തമാക്കാൻ സമരത്തിനിറങ്ങേണ്ടി വന്നു. ആറ്റിങ്ങലിൽ പെണ്‍കുട്ടിയെ അപമാനിച്ച പിങ്ക് പോലീസിനെ സഹായിക്കുന്ന നിലപാടിലായിരുന്നു ഭരണനേതൃത്വം. പെണ്‍കുട്ടിക്കു നീതി കിട്ടാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടി വന്നു.


രാഷ്‌ട്രീയ കൊലപാതകങ്ങൾ പെരുകിവരുന്നതും കേരളത്തിന് അപമാനം വരുത്തിവയ്ക്കുന്നു. ഈയടുത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കുന്നതായി.

കോവിഡ് പ്രതിരോധത്തിൽ തളർന്ന്

കോവിഡ് പ്രതിരോധത്തിൽ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന് പിന്നീട് എവിടെയോ താളം തെറ്റി. ഭരണ തലപ്പത്തുള്ളവർ വലിയ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും കോവിഡ് മരണത്തിലും കേരളം രണ്ടാമതാണെന്ന യാഥാർഥ്യം നിലനിൽക്കുന്നു. കോവിഡ് മരണം അരലക്ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.

ഒഴിയാതെ വിവാദങ്ങൾ

രണ്ടാം പിണറായി സർക്കാർ തുടക്കത്തിലേ വിവാദങ്ങളിൽ മുങ്ങി. മരംമുറി വിവാദത്തിനു പിന്നാലെ മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയ വിഷയത്തിലും യുക്തിഭദ്രമായ വിശദീകരണം നൽകാൻ സർക്കാരിനു സാധിച്ചില്ല. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരുടെ റോളിലാണ്.

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യനാളുകളിൽ പുറത്തുവന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിസ്ഥാനത്ത് സിപിഎമ്മുകാരും അനുഭാവികളുമാണ്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമെന്ന് ഇനിയും ഉറപ്പു പറയാറായിട്ടില്ല. സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ അതിനു ന്യായീകരണമാകുന്ന തരത്തിലുള്ള തട്ടിപ്പുകളാണു പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന്‍റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരേ രംഗത്തുവന്നതു സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സർവകലാശാല ചാൻസലർ പദവി ഉപേക്ഷിക്കുന്നു എന്നു പ്രഖ്യാപിച്ച ഗവർണറെ എങ്ങനെ മെരുക്കും എന്നതു സർക്കാരിനു തലവേദനയാണ്. ഇനിയും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കുള്ള സൂചനയൊന്നും നൽകിയിട്ടില്ല.

സിൽവർ ലൈൻ വിവാദം

സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. എന്നാൽ ഇതിനെ നഖശിഖാന്തം എതിർക്കുമെന്നു യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചുകഴിഞ്ഞു. സിൽവർ ലൈനിനായി സ്ഥലം അളന്നു തിട്ടപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾതന്നെ ജനകീയ പ്രതിഷേധവും ആരംഭിച്ചു. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധങ്ങളെ വികസന വിരോധികളുടെ എതിർപ്പ് എന്ന നിലയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമായി ജനാഭിപ്രായം സ്വരൂപിക്കാൻ വിപുലമായ പ്രചാരണ പരിപാടികൾക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ രൂപം നൽകിക്കഴിഞ്ഞു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ മാതൃകയാണ് സർക്കാരിനു മുന്നിലുള്ളത്. വർഗീയ, തീവ്രവാദി സംഘടനകളാണിതിനു പിന്നിൽ എന്ന പ്രചാരണവും സർക്കാർ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ പ്രധാന പ്രതിപക്ഷ കക്ഷികൾ പദ്ധതിക്കെതിരേ നിലപാടെടുത്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുക സർക്കാരിന് എളുപ്പമായിരിക്കില്ല.

സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ അനുമതികളൊന്നും ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ പദ്ധതിക്കു തുടക്കമിടുന്നു എന്ന മട്ടിലാണ് സർക്കാരിന്‍റെ നീക്കങ്ങൾ. 2022 ൽ സിൽവർ ലൈൻ പദ്ധതി കേരള രാഷ്‌ട്രീയത്തിലെ പൊള്ളുന്ന വിഷയമായി നിലനിൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കേരള രാഷ്‌ട്രീയത്തിലെ വടവൃക്ഷങ്ങളായിരുന്ന കെ.ആർ. ഗൗരിയമ്മയുടെയും
ആർ. ബാലകൃഷ്ണപിള്ളയുടെയും വിയോഗവും 2021ൽ ആയിരുന്നു. വർഷാവസാനം കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് വിടപറഞ്ഞതോടെ അടുത്ത വർഷം ഒരു രാഷ്‌ട്രീയ അങ്കത്തിനുള്ള സാഹചര്യം കൂടിയാണു തെളിഞ്ഞിരിക്കുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതീവനിർണായകമായ ഒരു പോരാട്ടമായിരിക്കും തൃക്കാക്കരയിൽ അരങ്ങേറുക.

കാലവർഷം കണ്ണീരാകുമ്പോൾ

തുടർച്ചയായ വർഷങ്ങളിൽ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കേരളത്തിനു ഭീഷണിയാകുകയാണ്. ഈ വർഷം കാലം തെറ്റി റിക്കാർഡ് മഴ പെയ്തിറങ്ങിയപ്പോൾ 2018 ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടലിൽ 24 ജീവനുകളാണു നഷ്ടപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തഫലങ്ങൾ പടിവാതിൽക്കലെത്തി എന്നതിന്‍റെ കൃത്യമായ സൂചനകളാണ് ഏതാനും വർഷങ്ങളായി കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൃഷി ലാഭകരമല്ലാതായതിനു പിന്നാലെ വന്യമൃഗശല്യവും കേരളത്തിന്‍റെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുകയാണ്. ഇതിനു കൃത്യമായ പരിഹാരം കാണാനോ മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ സർക്കാരുകൾക്കു കഴിയുന്നുമില്ല.

സാബു ജോണ്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.