Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
Sunday, May 1, 2022 2:05 AM IST
ദ്വിജൻ
സിൽവർലൈൻ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരെ കൈകാര്യം ചെയ്യാൻ കണ്ണൂരിൽ പോലിസിനൊപ്പം സഖാക്കളും എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന പ്രതികരണത്തിന്റെ ഭാഗമാണിത്. തല്ലു മേടിക്കുന്ന പണി ചെയ്യരുതെന്ന്. ഇത്തരം ഒരു ഉപദേശം മറ്റാരെങ്കിലുമാണ് നല്കുന്നതെങ്കിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് പോലീസ് കേസെടുക്കില്ലേ? നാടു ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം ഒരു പ്രതികരണം നടത്തുന്പോൾ ഈ സമരത്തിന് ഉണ്ടാകാനിരിക്കുന്ന രൂപാന്തരത്തിന്റെ കൃത്യമായ സൂചനയല്ലേ ഇത്.
1957 ലെ കമ്യുണിസ്റ്റ് സർക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.1958 ഓഗസ്റ്റ് 26 ന് തലസ്ഥാനത്ത് ലക്ഷം പേർ പങ്കെടുത്ത പ്രതിഷേധ റാലി നടത്തി. റാലിക്കെത്തിയ സമരക്കാരെ ജില്ലയിൽ പലയിടത്തുംവച്ച് സഖാക്കൾ ആക്രമിച്ചു. സമാപനസമ്മേളനം കഴിഞ്ഞു മടങ്ങിയ സമരസമിതി നേതാവ് ബി. വെല്ലിംഗ്ടനെ സഖാക്കൾ നഗരമധ്യത്തിലിട്ട് ആക്രമിച്ചു. പോലീസ് നോക്കിനിന്നു രസിച്ചു. 1987ലെ നായനാർ സർക്കാരിന്റെ കാലത്ത് മെഡിക്കൽ വിദ്യാർഥികൾ നടത്തിയ സമരത്തെയും സഖാക്കൾ അടിച്ചൊതുക്കാൻ നോക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസ് സംഘർഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ പാടത്തെ പണിക്കു വരന്പത്ത് കൂലി കൊടുക്കാൻ സഖാക്കളെ ഉപദേശിച്ച നേതാവാണല്ലോ കോടിയേരി. അന്നും അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു. അതുകൊണ്ട് തല്ലുകൊള്ളുന്ന പണി ചെയ്യരുത് എന്ന് അദ്ദേഹം പറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നു കരുതാനാണ് ന്യായം കൂടുതൽ.
സിൽവർലൈൻ വിരുദ്ധ സമരം അണയുന്നില്ല എന്നു വരുന്നതോടെ സഖാക്കളെയും രംഗത്തിറക്കുവാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. ആദ്യം പദ്ധതിക്കായി സ്ഥലം നഷ്ടപ്പെടുന്നവരെ ഉപദേശിച്ചു നോക്കും. ഫലം ഉണ്ടായില്ലെങ്കിൽ, മഞ്ഞക്കുറ്റികൾ പറിക്കാനാണ് പരിപാടിയെങ്കിൽ സഖാക്കൾ തടയാൻ വന്നേക്കാം എന്നാണു കരുതേണ്ടത്.
കോണ്ഗ്രസുകാർ അടി പേടിച്ച് ഓടിയാലും വീടും കൂടും നഷ്ടപ്പെടുന്ന സ്ഥലം ഉടമകളും ബിജെപി, ലീഗ് പ്രവർത്തകരും ഓടാൻ സാധ്യത ഇല്ല എന്ന് ഓർക്കുന്നതു നല്ലത്. ഇനി തല്ലു മേടിക്കുന്ന പണി ആരാണു ചെയ്യുന്നത് എന്ന ചോദ്യവും ഉണ്ട്. പതിനായിരങ്ങളെ കുടിയിറക്കി സിൽവർലൈൻ വേണമെന്നു പറയുന്നവരോ ഞങ്ങൾ കുടിയിറങ്ങില്ല എന്നു പറയുന്നവരോ?
കാനവും കോടിയേരിയുടെ വഴിയേ
സിൽവർലൈൻ വിരുദ്ധ സമരത്തെ ശരിക്കും കൈകാര്യം ചെയ്യണം എന്ന പക്ഷക്കാരനായിട്ടുണ്ട് കാനവും. വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് കെ-റെയിൽ നടപ്പാക്കുന്നതെന്ന് സിപിഐയുടെ സംസ്ഥാന കൗണ്സിലിൽ അംഗങ്ങൾ വിമർശിച്ചതായി വാർത്ത പുറത്തുവന്നിരുന്നു.
കെ-റെയിൽ സംബന്ധിച്ച് പാർട്ടിയോഗത്തിൽ നടന്ന ചർച്ചകളെക്കുറിച്ച് ചോർന്നുവന്ന വിവരങ്ങൾ എന്തെല്ലാം ആയാലും ഞങ്ങൾ കെ-റെയിലിനു വേണ്ടിയാണ് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. കെ-റെയിലിനെതിരേ ജനങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാ സഖാക്കളും പാർട്ടിക്കു പുറത്താകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. അതിനു കാനം പറഞ്ഞ ന്യായം സിപിഎമ്മും സിപിഐയും ആലോചിച്ചാണ് എല്ലാം ചെയ്യുന്നതെന്നാണ്. കെ-റെയിൽ വകയിൽ കിട്ടുന്ന കമ്മീഷന്റെ ഒരു പങ്ക് കൊടുക്കാമെന്ന് സിപിഎം പറഞ്ഞിട്ടുണ്ടാവും എന്നാണ് ഇതിൽനിന്ന് എതിരാളികൾ വായിച്ചെടുക്കുന്നത്.
പാവം കക്ഷികൾ
ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും ആലോചിച്ചാണ് എല്ലാം തീരുമാനിക്കുന്നതെന്ന് കാനം പറയുന്പോൾ മറ്റു ഘടകകക്ഷികൾ ഇത്തരം ആലോചനകളിൽ ഒഴിവാക്കപ്പെടുന്നു എന്നല്ലേ മനസിലാക്കേണ്ടത്? സിപിഎം നല്കിയ മഹാദാനമായി തങ്ങളുടെ മന്ത്രിസ്ഥാനത്തെ കരുതുന്നവർക്ക് എന്ത് അവകാശവാദങ്ങൾ. കേരളത്തിലെ ജനങ്ങൾ വല്ലാതെ പോരാടുന്ന സിൽവർലൈൻ പദ്ധതിയിൽ ചെറിയ കക്ഷികൾ എന്തേ വല്ലാത്ത മൗനം പാലിക്കുന്നു.
ചെറിയ കക്ഷികൾക്കു കൊടുത്ത എല്ലാ വകുപ്പിലും സമരമാണ്. കൃഷ്ണൻകുട്ടിക്കു കിട്ടിയ വൈദ്യുതിയിലും ആന്റണി രാജുവിനു കിട്ടിയ കെഎസ്ആർടിസിയിലും റോഷി അഗസ്റ്റിനു കിട്ടിയ വാട്ടർ അഥോറിറ്റിയിലും എന്തിന് ശശീന്ദ്രന്റെ വനത്തിൽവരെ സമരമാണ്. എല്ലായിടത്തും സമരത്തിനു നേതൃത്വം കൊടുക്കുന്നത് സിഐടിയുക്കാരും. ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കു വകുപ്പു മന്ത്രിയെക്കാൾ പേടി മുഖ്യമന്ത്രിയെ ആണ്. അവരുടെ കൂറും അങ്ങനെതന്നെ. മുമ്പ് മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം വെട്ടാൻ കൊടുത്ത അനുവാദക്കാര്യം ഓർമയില്ലേ. ജലസേചന മന്ത്രിയും വനം മന്ത്രിയും അറിയാതെ തീരുമാനം എടുത്തു. അതാണു സ്ഥിതി. വൈദ്യുതി ബോർഡിലെ അശോകും കെഎസ്ആർടിസിയിലെ ബിജു പ്രഭാകറുമൊക്കെ ഇത്ര ധൈര്യത്തോടെ മുന്നോട്ടുപോകുന്നതു മുഖ്യമന്ത്രിയുടെ ബലത്തിലാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്.
പോലീസ് ശശിയായി
സ്ത്രീ പീഡനക്കേസിൽവരെ പ്രതിയാക്കപ്പെട്ട് അപമാനിതനായ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി. അതിധീരമായ നടപടി. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പോലീസ് ഭരണം നടത്തിയ വലിയ അനുഭവസന്പത്തോടെയാണ് ശശിയുടെ പുനഃപ്രവേശനം. തസ്തികയിൽ ഇരിപ്പുറപ്പിക്കുന്നതിനു മുന്പുതന്നെ അദ്ദേഹം നീക്കങ്ങൾ ആരംഭിച്ചു.
പിണറായി പക്ഷേ ആരെയും തന്നെക്കാൾ ഉയരാൻ അനുവദിക്കില്ല എന്നതുകൊണ്ട് ശശിയുടെ പദവി വളരെ ഭദ്രമാണ് എന്നു കരുതാൻ വയ്യ. ഏതായാലും ശശി പണി തുടങ്ങി. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു അഴിച്ചുപണിയായിരുന്നു ആദ്യത്തെ സംഭവം. ആ മാറ്റത്തിലുടെ ക്രൈംബ്രാഞ്ച് മേധാവിയും പിണറായിയുടെ സ്വന്തം എന്ന് അവകാശപ്പെട്ടിരുന്ന ഉദ്യോസ്ഥനുമായ എഡിജിപി ശ്രീജിത്ത്വരെ സ്ഥലംമാറ്റപ്പെട്ടപ്പോൾ പലരും നെറ്റിചുളിച്ചു.
കുപ്രസിദ്ധമായ ഒരു സ്ത്രീപീഡനക്കേസിന്റെ തുടരന്വേഷണം നടക്കുന്ന വേളയിലാണു ശ്രീജിത്തിനെ മാറ്റിയത്. കേസന്വേഷണം അട്ടിമറിക്കാനാണ് ഈ മാറ്റം നടത്തിയത് എന്നാണു പൊതുവായി ഉയർന്ന സംശയം. സാക്ഷികളെ കൂറുമാറ്റിയതിന് ഇടപെട്ട അഭിഭാഷകരുടെ ഓഫീസുകൾ പരിശോധിക്കുവാൻ ഇരുന്നപ്പോഴാണ് സ്ഥലംമാറ്റം. പ്രസിദ്ധ അഭിഭാഷകനായ രാമൻ പിള്ളയോട് സിപിഎമ്മിനുള്ള കൂറിന്റെ തെളിവാണ് ഈ മാറ്റം എന്ന് കെ.കെ. രമ പറയുന്നത് യുക്തി ഭദ്രമായാണ്. ടി.പി. വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നുവത്രെ രാമൻ പിള്ള. ആ കേസിൽ 51 സാക്ഷികളാണു കൂറുമാറിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസോ സംവിധാനങ്ങളോ പരിശോധിക്കപ്പെട്ടു കൂടാ എന്നു പാർട്ടി തീരുമാനിച്ചു. ശശി ശ്രീജിത്തിനെ മാറ്റി.
ജനം ആഗ്രഹിക്കുന്ന തീരുമാനങ്ങൾ
സർക്കാർ ജീവനക്കാരെ സംബന്ധിച്ച് പിണറായി സർക്കാർ അടുത്തകാലത്തു കൈക്കൊണ്ട പല തീരുമാനങ്ങളും ജനം ആഗ്രഹിക്കുന്നവയാണ്. ജീവനക്കാരുടെ ഓഫീസിലെ സാന്നിധ്യവും പ്രവർത്തനവും കർശനമാക്കുന്നു. ദിവസം ഏഴു മണിക്കൂറാണ് ജീവനക്കാർ ഓഫീസിലുണ്ടാവേണ്ടത്. അതിനായി ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഇതിനെ ശന്പള വിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധിപ്പിക്കും. ഇനി ഓഫീസിലെത്തിയ ശേഷം മുങ്ങുന്നവരെ കൃത്യമായി കണ്ടുപിടിക്കും. ഇടതു സംഘടനകൾ എതിർത്ത പരിഷ്കാരമാണിത്. അതുകൊണ്ടുതന്നെ ഇടതു സർക്കാരിനു മാത്രമേ നടപ്പാക്കാനുമാകൂ.
ഗുജറാത്തിൽനിന്നു നന്മയോ?
ഗുജറാത്തിൽനിന്നു നന്മയോ എന്നു ചോദിച്ചിരുന്ന കേരളത്തിലെ ഇടതുപക്ഷ സഖാക്കൾ അവിടുത്തെ ഭരണപരിഷ്കാരത്തെക്കുറിച്ച് പഠിക്കുവാൻ കേരളത്തിലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു പഠന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചത് അവർക്കുണ്ടാകുന്ന മാനസാന്തരത്തിന്റെ നല്ല അടയാളമാണ്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി ഇത്തരം ഒരു പഠനത്തിന് സംഘത്തെ അയച്ചത്. മോദിയും പിണറായിയും തമ്മിലുള്ള ബന്ധത്തിൽ എന്തോ മാനസാന്തരം ഉണ്ടായതിന്റെ അടയാളമായി ഈ തീരുമാനത്തെ ചിത്രീകരിച്ചാൽ തെറ്റാവുമോ? ഭരണം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞകാല തെറ്റുകൾ ഉപേക്ഷിക്കുവാൻ പിണറായി സർക്കാർ കാണിക്കുന്ന തുറവി പ്രശംസിക്കപ്പെടേണ്ടതാണ്. മോദിയുടെ മുന്പിൽ നല്ലവനായി കെ-റെയിലിന് അനുവാദം നേടാനല്ലേ ഈ പഠനം എന്നു സംശയിക്കുന്നവരും ഉണ്ട്.
വീര്യം കുറഞ്ഞ മദ്യം
വീര്യം കുറഞ്ഞ മദ്യം കുടിൽവ്യവസായംപോലെ വളർത്തിയെടുക്കാനുള്ള നിബന്ധനകൾ സർക്കാർ പുറപ്പെടുവിച്ചു. മരച്ചീനിയിൽനിന്നും പഴങ്ങളിൽനിന്നും എല്ലാം മദ്യം ഉണ്ടാക്കുവാനാണു പരിപാടി. അബ്കാരി, നാർക്കോട്ടിക് കേസുകളിൽ പ്രതികളല്ലാത്ത ആർക്കും ലൈസൻസിന് അപേക്ഷിക്കാം. ഉടനെതന്നെ അപേക്ഷകൾ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി, മദ്യ ഉത്പാദനം കൂട്ടുവാനുള്ള എല്ലാ നീക്കവും സർക്കാർ ആരംഭിച്ചുകഴിഞ്ഞു. സമൂഹത്തിൽ ഉയരുന്ന എതിർപ്പുകൾ സർക്കാർ നോക്കുന്നതേ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top