Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഴാങ് ലൂക് ഗൊദാർദ് നിർവചനങ്ങൾ തെറ്റിച്ച ചലച്ചിത്രകാരൻ
Wednesday, September 14, 2022 1:43 AM IST
ഴാങ് ലൂക് ഗൊദാര്‍ദ് ഒരു ചലച്ചിത്ര ഇതിഹാസമാണ്. ഫ്രഞ്ച് സിനിമയുടെമാത്രമല്ല, ലോകസിനിമയുടെ തന്നെ ആചാര്യന്മാരില് ഒരാള്‍. അദ്ദേഹം നവതരംഗ സിനിമയുടെ വക്താവ് എന്ന നിലയിൽ അറിയപ്പെടുന്പോഴും തന്റെ സിനിമയിലെ രാഷ്ട്രീയത്തിലൂടെ നവതരംഗ സിനിമയുടെ വക്താവ് എന്നതിനപ്പുറം അദ്ദേഹം വളർന്നു. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതിനാൽത്തന്നെയാവണം അത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെട്ട സിനിമകളും അദ്ദേഹത്തിൽനിന്നു പിറന്നതും. ആദ്യചിത്രത്തിലൂടെത്തന്നെ സിനിമയിൽ തന്റെ സ്ഥാനം രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. എല്ലാ സിനിമയിലും പുതിയ പരീക്ഷണങ്ങൾക്കു മുതിർന്ന അദ്ദേഹത്തിന്റെ സിനിമകൾ വരുംതലമുറയ്ക്കും പാഠപുസ്തകമാണ്.
പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽനിന്ന് സിനിമയിലേക്ക്
1930ൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് ഗൊദാര്‍ദിന്റെ ജനനം. സോര്‍ബോൺ യൂണിവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷമാണ് അദ്ദേഹം സിനിമയെക്കുറിച്ചു ചിന്തിക്കുന്നതും ചലച്ചിത്രകാരനാവുകയാണ് തന്റെ നിയോഗമെന്നു തിരിച്ചറിയുന്നതും. എന്നാൽ കുടുംബത്തിൽനിന്ന് അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നു മാത്രമല്ല കടുത്ത എതിർപ്പും നേരിടേണ്ടിവന്നു. ചലച്ചിത്ര നിരൂപണങ്ങൾ എഴുതുന്നതിനായി അദ്ദേഹം ആരംഭിച്ച ഗസ്റ്റെ സിനിമ എന്ന മാസിക കുടുംബത്തിന്റെ എതിര്‍പ്പുകാരണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ജീവിക്കാൻ വരുമാന മാർഗം തേടി അദ്ദേഹം ഫ്രാൻസിൽനിന്നു സ്വിറ്റ്സർലൻഡിലേക്കു പോയി. അവിടെ അദ്ദേഹം ഗ്രാൻഡെ ഡിക്സൻസ് എന്ന ഡാമിന്റെ പ്രോജക്ട് ഓഫീസറായി. അക്കാലത്തും അദ്ദേഹത്തിന്റെ മനസിൽ സിനിമയുണ്ടായിരുന്നു. എങ്ങനെയും സനിമ ചെയ്യുകയെന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അക്കാലത്ത് ഡാമുമായി ബന്ധപ്പെട്ട് ഓപറേഷൻ കോൺക്രീറ്റ് എന്ന പേരിൽ അദ്ദേഹം ഒരു ഡോക്യുമെന്ററി ചെയ്തു.
ചലച്ചിത്ര ഭ്രാന്ത് ഉച്ചസ്ഥായിലെത്തിയപ്പോൾ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ചലച്ചിത്രകാരനാവാൻ തീരുമാനിച്ചത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ജീവിതം പ്രതിസന്ധിയിലായപ്പോൾ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചുനില്ക്കാന് ശ്രമിച്ചു. തുടര്‍ന്നാണ് ബ്രത്ലെസ് എന്ന സിനിമയുമായി അദ്ദേഹം അരങ്ങേറുന്നത്.
കാഴ്ചാനുഭവങ്ങളെ അട്ടിമറിച്ച കലാകാരൻ
എല്ലാത്തരത്തിലും ബ്രത്ലെസ് ചലച്ചിത്ര പ്രേക്ഷകരെ ഞെട്ടിച്ചു. നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടോടുന്ന പ്രണയിനികളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം പറഞ്ഞത്. സാങ്കേതികമായി സിനിമ വളരെ മികവുറ്റതായിരുന്നു. ഈ സിനിമയിൽ അദ്ദേഹം പരീക്ഷിച്ച ജംപ് കട്ട്സ് അതുവരെയുണ്ടായിരുന്ന ചലച്ചിത്രകാഴ്ചയെ കീഴ്മേൽമറിച്ചുകൊണ്ട് പുതിയ കാഴ്ചാനുഭവം സമ്മാനിച്ചു. കൈയിൽവച്ചു ചിത്രീകരിക്കുന്ന കാമറ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ചിത്രീകരണം ഫ്രഞ്ച് സിനിമ പ്രേമികൾക്ക് പുതിയ അനുഭവമാണു നൽകിയത്.
അരാജകവാദിയും കാർ മോഷ്ടാവുമായ മൈക്കേൽ പൊയ്ക്കാർഡാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ പിന്തുടർന്ന പോലീസുകാരനെ അദ്ദേഹം വെടിവച്ചുകൊല്ലുന്നതോടെ അദ്ദേഹം കൊലപാതകിയാകുന്നു. പാരീസിൽ ഒളിവു ജീവിതം നയിക്കുന്ന അയാൾ തന്റെ പ്രണയിനിയായ പാട്രീഷ്യയോടൊപ്പം ഇറ്റലിയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നു. പട്രീഷ്യയുടെ ആഗ്രഹം വലിയൊരു കഥാകാരിയാവണം എന്നതായിരുന്നു. എന്നാൽ പട്രീഷ്യ അദ്ദേഹത്തെ പോലീസിന് ഒറ്റിക്കൊടുക്കുന്നു. ഒടുവിൽ പോലീസിന്റെ വെടിയേറ്റ് അദ്ദേഹം മരിക്കുന്നു. സിനിമ അവിടെത്തീരുമെന്ന് കരുതിയ കാണികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കഥ പിന്നെയും നീളുകയാണ്. മൈക്കേലിന്റെ ജീവിതം ഒരു കഥയായി പട്രീഷ്യ എഴുതുന്നിടത്താണ് ഈ ചിത്രം അവസാനിക്കുന്നത്. തനിക്ക് എഴുതാൻ ഒരു കഥയ്ക്കായാണോ പട്രീഷ്യ മൈക്കേലിന്റെ പ്രണയിനിയായെതെന്ന് കാഴ്ചക്കാരനെ സംശയത്തിന്റെ മുനയിൽ നിർത്തിയാണ് ചിത്രം അവസാനിക്കുന്നത്.
ഗോദാര്‍ദിന്റെ രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെ അദ്ദേഹം ഭരണകൂടവുമായി യുദ്ധത്തിനിറങ്ങുകയായിരുന്നു. ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ചില രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് (അൾജീരിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചില രംഗങ്ങളിലെ വിയോജിപ്പുമൂലം) ഈ സിനിമ നിരോധിക്കുകയുണ്ടായി. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസിൽ പ്രദർശനാനുമതി ലഭിച്ചത്. നടിയും വീട്ടമ്മയുമായ ഒരു സ്ത്രീ സാന്പത്തിക പ്രതിസന്ധികളിൽനിന്നു തന്റെ കുടുബത്തെ രക്ഷിക്കാൻ വേശ്യയായി മാറിയ കഥപറയുന്ന മൈ ലൈഫ് ടു ലിവ് എന്ന ചിത്രവും നവതരംഗ സിനിമകളുടെ പട്ടികയിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നു.
പരിപൂർണ ചലച്ചിത്രകാരനിലേക്ക്
രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെയാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന കരീനയുമായി പ്രണയത്തിലാവുന്നതും ഇരുവരും വിവാഹിതരാവുന്നതും. ചലച്ചിത്ര ആഖ്യാനത്തിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ പ്രത്യേകിച്ച് രാഷ്ട്രീയം പറയുന്നതിലെ കൗശലം പരിപൂര്‍ണ രാഷ്ട്രീയ ചലച്ചിത്രകാരനെന്ന വിശേഷണത്തിന് അദ്ദേഹത്തെ യോഗ്യനാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം ‘സൂപ്പര്‍ ഇംപോസിഷനു’കള്‍കൊണ്ട് (ഒരു ഇമേജിന് മുകളില്‍ മറ്റൊരു ഇമേജ് വയ്ക്കുന്ന ഇഫക്ട്) അദ്ദേഹം വീണ്ടും ചലച്ചിത്രലോകത്തെ ഞെട്ടിച്ചു. 1967ൽ പുറത്തിറങ്ങിയ ലാ ഷിന്വാസ് എന്ന ഗൊദാര്‍ദ് ചിത്രത്തെ ലോകം വാഴ്ത്തുന്നത് ഏറ്റവും കൃത്യമായി രാഷ്ട്രീയം പറഞ്ഞ സിനിമ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ്. ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
പരീക്ഷണമല്ല, ഭ്രാന്താണെന്ന് വിമർശനം
സിനിമയിലൂടെ ഉത്തരം നൽകാത്തതോ സമൂഹത്തിന് ഒരിക്കലും ഉത്തരം കണ്ടാത്താനാവാത്തതോ ആയ സംഭവങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുകയാണ് ഗോദാർദ് ചെയ്തത്. അതിനെ പരീക്ഷണങ്ങളെന്നല്ല മറിച്ച് ശുദ്ധ ഭ്രാന്ത് എന്നാണു വിളിക്കേണ്ടതെന്നുമാണ് അക്കാലത്ത് ഗൊദാര്‍ദിന്റെ വിമർശകർ വാദിച്ചത്. എന്നാൽ ഈ വിമർശനങ്ങളെ ഒരു വാക്കുകൊണ്ടുപോലും പരിഗണിക്കാതെ സിനിമയുടെ സർവമേഖലയിലും കാമറയിലും എഡിറ്റിംഗിലും എന്തിന് ഉള്ളടക്കത്തിലും ആരും നടത്താത്ത, സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിർന്നു. പലതും ഭ്രാന്തായിരുന്നെന്ന് അദ്ദേഹംതന്നെ വിലയിരുത്തിയിരുന്നു.
1985ൽ പുറത്തിറങ്ങിയ ഹെയ്ൽ മേരിയെന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം. എല്ലാവർക്കും പരിചിതമായ ബൈബിൾ കഥയുടെ പുതുക്കിയെഴുത്താണ് അദ്ദേഹം ഈ ചിത്രത്തിലൂടെ നടത്തിയത്. 1970 -80 കളിലെ ആധ്യാത്മിക ജീവിതത്തിന്റെ ഒരു ക്രോസ് സെക്ഷനായാണ് ഈ ചിത്രം നിരൂപകരാൽ വിലയിരുത്തപ്പെട്ടത്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രവും മറ്റൊന്നായിരുന്നില്ല.
ലഘുവായ കഥ, സങ്കീർണമായ സിനിമ
തന്റെ സിനിമയ്ക്കായി ഗൊദാര്‍ദ് തെരഞ്ഞെടുക്കുക ലഘുവായ കഥകളായിരിക്കും. എന്നാൽ, ആ കഥ പറയാൻ അദ്ദേഹം തെരഞ്ഞെടുക്കുന്ന ആഖ്യാനരീതികൾ അസാധാരണവും. അതിസങ്കീർണമായ കഥാസന്ദർഭങ്ങൾ കൊണ്ട് സന്പന്നമായിരിക്കും സിനിമ പുറത്തിറങ്ങുന്പോൾ ഉണ്ടാവുക. ലളിതമായി സൃഷ്ടിക്കപ്പെടേണ്ടതെന്ന് സാധാരണക്കാരൻ കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മകമായ ചിന്തകൾ പേറുന്നവരായിട്ടാവും ഗൊദാർദ് അവതരിപ്പിക്കുക.
ബഹുമതികൾക്കു പിന്നാലെ പോകാത്ത പ്രതിഭ
ബഹുമതികളുടെ പിറകെ പോകേണ്ടവനല്ല കലാകാരൻ എന്നു കരുതുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്ത വ്യക്തിത്വമാണ് ഗൊദാർദിന്റേത്. എന്നാൽ അദ്ദേഹത്തെ തേടി ബഹുമതികൾ നിരവധിയെത്തി. 1965ല്‍ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍, 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കര് പുരസ്കാരം എന്നിവ പുരസ്കാരങ്ങളിൽ ചിലതുമാത്രം.
സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top