Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കൃഷിയെ തകർക്കാൻ അമേരിക്കൻ സ്വതന്ത്ര വ്യാപാരക്കരാർ
Thursday, November 10, 2022 11:30 PM IST
ഇന്ത്യ ഒപ്പിട്ട 16 സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏറെ അപകടകാരിയാണ് ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ. സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടുന്പോൾ ഏറ്റവും വലിയ ഭീഷണി അമേരിക്കയുടെ ഉയർന്ന സബ്സിഡിയാണ്. പത്തു വർഷത്തേക്കാണെന്നു പറഞ്ഞ് 2014ൽ അംഗീകാരം നൽകിയ ഫാം ബിൽ പ്രകാരം 956 ബില്യൻ ഡോളർ കാർഷിക സബ്സിഡി അനുവദിച്ചു. എന്നാൽ 2019 ഫാം ബില്ലിൽ മറ്റൊരു 867 ബില്യണ്‍ സബ്സിഡി അനുവദിച്ചു. ഉയർന്ന സബ്സിഡിയുള്ള കാർഷിക ഉത്പന്നം കരാറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയാൽ കാർഷികമേഖല പൂർണമായും തകരും.
അമേരിക്കൻ പാലുത്പന്നം
രണ്ടാമത്തെ വലിയ പ്രശ്നം പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ കർഷകരുടെ നിത്യവരുമാനത്തിന്റെ 70 ശതമാനം പാലിൽനിന്നുമാണ്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ പാൽവിലത്തകർച്ചയ്ക്കെതിരേ സമരം നടക്കുന്പോഴാണ് വീണ്ടും വില തകർക്കുന്ന ഇറക്കുമതി വരാൻ പോകുന്നത്. പാലുത്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അമേരിക്ക 2018ൽ 20,02,108 ടണ്‍ പാലുത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ചൈനയുമായുള്ള വ്യാപാരയുദ്ധം കാരണം ആറു ലക്ഷം ടണ്‍ പാൽക്കട്ടി (ചീസ്) കെട്ടിക്കിടക്കുന്നു. ഇതിന് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ വിപണി തേടുന്നു. പാൽക്കട്ടി ഉണ്ടാക്കുന്ന പ്രക്രിയയിലെ ഉപോത്പന്നമാണ് മട്ടപ്പൊടി (Whey Powder). പ്രോട്ടീൻ നീക്കം ചെയ്ത മട്ടപ്പൊടി, പാൽപ്പൊടി എന്ന പേരിൽ ഇറക്കുമതി ചെയ്ത് 300 രൂപ വിലയുള്ള നല്ല പാൽപ്പൊടിയുടെ വിപണി തകർക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതിത്തീരുവ കുറയ്ക്കാൻ പോകുന്നത്. ഉയർന്ന സബ്സിഡി കാരണം പാൽപ്പൊടിയുടെ അന്താരാഷ്ട്ര വില ഇന്ത്യൻ ഉത്പന്നത്തേക്കാൾ താഴ്ന്നാണ് നിൽക്കാറുള്ളത്. പശുക്കൾക്ക് മാംസാഹാരം നൽകുന്നതിനാലും പാൽക്കട്ടി ഉണ്ടാക്കാൻ പശുക്കുട്ടിയെ കൊന്ന് കുടലിൽനിന്നു ദഹനരസം എടുത്തു ചേർത്ത് പുളിപ്പിക്കുന്നതിനാലുമാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പാൽ ഉത്പന്നങ്ങൾ ഇറക്കുമതി നിയന്ത്രിച്ചിട്ടുള്ളത്. അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഈ കരാർ ഒപ്പിട്ട് മാംസാഹാര പശുവിന്റെ പാൽ ഇറക്കുമതിയനുവദിച്ച് ഈ നാട്ടിലെ പാൽ വിറ്റഴിക്കാനാകാതെ പശുക്കളെ ‘ഗോസംരക്ഷകർ’ തന്നെ അറവുശാലകളിലേക്കയ്ക്കും കർഷകനെ ആത്മഹത്യയിലേയ്ക്കും എത്തിക്കും.
സോയാബീൻ എണ്ണ, ചോളം...
മറ്റൊരു ഭീഷണി ഭക്ഷ്യ എണ്ണയുടേതാണ്. സോയാബീൻ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ചൈനയുമായുള്ള വ്യാപാരയുദ്ധം കയറ്റുമതിയെ ബാധിച്ചതുകൊണ്ട് 2019ൽ സോയാബീൻ ശേഖരം 46.3 ദശലക്ഷം ടണ്ണിലെത്തി. 2022 ജനുവരിയിൽ ആരംഭിച്ച ഭക്ഷ്യ എണ്ണയുടെ ലോകം മുഴുവനുമുള്ള വിലവർധനാ സമയത്ത് ഏതാണ്ട് ഇതിന്റെ 50 ശതമാനം വിറ്റഴിച്ചു. ഇറക്കുമതിത്തീരുവ കുറച്ചാൽ പാമോയിലും കുറഞ്ഞ വിലയ്ക്ക് സോയാബീൻ ഓയിലും ഇന്ത്യയിലേക്ക് അമേരിക്കയിൽനിന്ന് എത്തിച്ചേരും. തേങ്ങയുൾപ്പടെയുള്ള എണ്ണക്കുരുക്കളുടെ കാര്യം എന്താകുമെന്ന് പറയേണ്ടതില്ലല്ലോ.
ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ഇന്ത്യ ചോളത്തിന്റെ ഇറക്കുമതിരാജ്യമായി മാറി. 2020 ജൂണ്‍ 13ന് ഇറക്കുമതിത്തീരുവ കുറച്ചത് അമേരിക്കയുടെ സമ്മർദത്തിനാലാണെന്ന് പറയപ്പെടുന്നു. 15 ശതമാനം ഇറക്കുമതിത്തീരുവയ്ക്ക് അഞ്ച് ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ചോളം കൃഷി ഇന്ത്യയിൽ അവസാനിക്കും.
ഗോതന്പ് കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക 2018ൽ ലോക ഗോതന്പ് കയറ്റുമതിയുടെ 13.5 ശതമാനമായ 25.47 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. ഇറക്കുമതിത്തീരുവ കുറച്ചാലുള്ള അപകടം എന്തെന്നത് 2016 ഡിസംബറിലെ ഇറക്കുമതിത്തീരുവ ഇല്ലാതാക്കലിലൂടെ തെളിഞ്ഞു. 2016-17ൽ 5.9 ദശലക്ഷം ടണ്‍ ഇറക്കുമതി രേഖപ്പെടുത്തി. കരാർപ്രകാരം ഇറക്കുമതിത്തീരുവ കുറച്ചാൽ ഗോതന്പിന്റെ കുത്തൊഴുക്കാണ് വരാൻ പോകുന്നത്.
പഴങ്ങളുടെ കാര്യത്തിൽ ഇന്ത്യ പ്രധാനമായും ആപ്പിൾ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതിത്തീരുവ എത്ര പ്രധാനപ്പെട്ടതാണെന്ന് ആപ്പിളിന്റെ ഇറക്കുമതി തീരുവ 70 ശതമാനമാക്കിയത് തെളിയിക്കുന്നു. 2018 വിളവെടുപ്പുകാലത്തെ അപേക്ഷിച്ച് 2019 വിളവെടുപ്പുകാലത്ത് അമേരിക്കയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി 7.8 ദശലക്ഷത്തിൽനിന്ന് 2.6 ദശലക്ഷത്തിലേക്ക് താഴ്ന്നു. ഇറക്കുമതിത്തീരുവ കരാർ പ്രകാരം കുറച്ചാൽ ഇന്ത്യൻ ആപ്പിൾ കൃഷിയുടെ കഥ കഴിയും.
ബദാമും പയറുവർഗങ്ങളും
ലോകത്തിലെ ഏറ്റവും വലിയ ബദാം ഉത്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക. ലോക ബദാം ഉത്പാദനത്തിന്റെ 70 ശതമാനവും കയറ്റുമതിയുടെ 80 ശതമാനവും അമേരിക്കയിൽനിന്നാണ്. 2017ൽ 657 ദശലക്ഷം ഡോളർ മൂല്യമുള്ള ബദാം അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത് ഏറ്റവും വലിയ ബദാം ഇറക്കുമതിക്കാരായി ഇന്ത്യ മാറി. ഇന്ത്യ ബദാമിന്റെ ഏറ്റവും വലിയ ഉത്പാദകരാജ്യമായിരുന്നിട്ടും ഇറക്കുമതിത്തീരുവ കുറഞ്ഞതുകൊണ്ട് അമേരിക്കയിൽനിന്നു ഇറക്കുമതി ചെയ്യുന്നു. കരാർപ്രകാരം ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ആപ്പിൾ, ബദാം, വാൽനട്ട് എന്നിവയുടെ കുത്തൊഴുക്ക് ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തകർക്കും.
അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടി സമ്മർദമുയർത്താനുള്ള കാരണം പയറുവർഗങ്ങൾ ഉൾപ്പെടെ പല കാർഷിക വിളകളുടെയും ഇറക്കുമതിത്തീരുവ കൂട്ടിയതാണ്. 2018ൽ പയറുവർഗങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യ 2019ൽ പയറുവർഗങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടി. അമേരിക്കയിൽനിന്നുള്ള കടലയുടെ ഇറക്കുമതിത്തീരുവ 70 ശതമാനവും മറ്റ് പയറുവർഗങ്ങൾക്ക് 50 ശതമാനവുമാക്കി ഉയർത്തി. ഇറക്കുമതിത്തീരുവയുടെ വർധനവ ഉത്പാദനം കൂട്ടുക മാത്രമല്ല, നമ്മുടെ കയറ്റുമതിയും വർധിപ്പിച്ചു. സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചയുടെ ഭാഗമായി ഇറക്കുമതിത്തീരുവ കുറച്ചാൽ ഇറക്കുമതി വർധിച്ച് നമ്മുടെ കൃഷിയെയും കയറ്റുമതിയെയും തകർക്കും.
പരുത്തി ഉത്പാദനത്തിൽ ഇന്ത്യ ഒന്നാംസ്ഥാനം നേടിയിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പരുത്തി കയറ്റുമതി രാജ്യമാണ് അമേരിക്ക. പരുത്തി കർഷകർക്ക് അമേരിക്കയിൽ നൽകുന്ന സബ്സിഡി ലോക വ്യാപാര സംഘടനയിൽ പല തർക്കങ്ങൾക്കും വഴിയൊരുക്കി. 18,600 കർഷകർക്ക് കഴിഞ്ഞ നാലു വർഷം ശരാശരി 2.3 ബില്യൻ സബ്സിഡി ലഭിച്ചു. ഇത് ഉത്പാദനച്ചെലവിന്റെ 74 ശതമാനമാണ്. ഇതുകൂടാതെ വിപണി സൗകര്യമൊരുക്കൽ പദ്ധതിയുടെ കീഴിൽ 462 ദശലക്ഷം ഡോളർ നേരിട്ട് പരുത്തിക്കർഷകർക്കു നൽകിയിട്ടുണ്ട്. ഉയർന്ന സബ്സിഡി കാരണം വിലകുറഞ്ഞ പരുത്തി അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തുന്നു. 2015-16ൽ ഇന്ത്യയുടെ അമേരിക്കയിൽനിന്നുള്ള പരുത്തി ഇറക്കുമതി 27,716.30 ലക്ഷം രൂപയിൽനിന്നും 2018-19ൽ 2,38,421.16 ലക്ഷം രൂപയായി ഉയർന്നു. ഇറക്കുമതിത്തീരുവ കൂട്ടി കർഷകരെ രക്ഷിക്കേണ്ടതിനു പകരം സർക്കാർ ഇറക്കുമതിത്തീരുവ കുറയ്ക്കുന്ന കരാർ ചർച്ചയിൽ ഏർപ്പെടുന്നു.
അമേരിക്കൻ കോഴിത്തുട
ലോക വ്യാപാരസംഘടനയിലെ തർക്കത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ 2018ൽ അമേരിക്കയിൽനിന്നു കോഴിയിറച്ചി ഇറക്കുമതി അനുവദിച്ചു. 2018-19ൽ 897.3 ടണ്‍ ശീതീകരിച്ച കോഴിയിറച്ചി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു. ഇറക്കുമതിയിൽ കൂടുതലും കോഴിയുടെ തുടയിറച്ചി മാത്രമായിരുന്നു. അമേരിക്കയിൽ കോഴിയുടെ തുടയിറച്ചി കഴിക്കുന്നവർ വിരളമാണ്. അവർക്ക് ഉപകാരപ്രദമല്ലാത്ത തുടയിറച്ചി മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഇന്ത്യയിൽ തുടയിറച്ചിക്കാണ് പ്രിയം. അതിനാൽത്തന്നെ ഇന്ത്യയുടെ വലിയ വിപണി കിട്ടാൻ ഇറക്കുമതിത്തീരുവ 100ൽനിന്നു 10 ശതമാനമാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. ഇത് നമ്മുടെ കോഴിക്കൃഷിയെ തകർത്തു തരിപ്പണമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കോഴിമുട്ട ഇറക്കുമതി അനുവദിച്ചാൽ ഇപ്പോൾ ഉത്പാദനവിലപോലും കിട്ടാതെ നട്ടംതിരിയുന്ന കോഴിക്കർഷകന് ആത്മഹത്യയേ വഴിയുള്ളൂ.
2021ൽ അമേരിക്കയിൽനിന്നു പന്നിയിറച്ചി ഇറക്കുമതി അനുവദിച്ചു. ഇനിയും ഇറക്കുമതിത്തീരുവ കുറച്ചാൽ ഈ മേഖലയും തകരും. കോഴി, പന്നി കൃഷിയുടെ തകർച്ച ചോളം, സോയാബീൻ ഉത്പാദനത്തെയും ബാധിക്കും. തീറ്റയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചോളവും സോയeബീനുമാണ്.
സിന്തറ്റിക് റബറിന്റെ ഏറ്റവും വലിയ കയറ്റുമതിരാജ്യങ്ങളൊന്നാണ് അമേരിക്ക. സിന്തറ്റിക് റബർ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ഇറക്കുമതി പ്രകൃതിദത്ത റബറിന്റെ വിലയെ സാരമായി ബാധിച്ചു. ഇന്ത്യ സിന്തറ്റിക് റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇത് റബർ കർഷകരെ സാരമായി ബാധിക്കും.
കരിന്പുകൃഷി കയ്ക്കും
ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ 100 ശതമാനമാക്കിയെങ്കിലും ഇറക്കുമതി ഇന്നും തുടരുന്നു. അമേരിക്ക അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കയറ്റി അയയ്ക്കുന്ന രാജ്യമാണ്. ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ കരിന്പുകൃഷി നശിക്കാൻ അധികം കാലം വേണ്ടിവരില്ല.
ചിലിയും ജോർദാനുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടപ്പോൾ അമേരിക്ക യുപിഒയു (The International Union for the Protection of New Varieties of Plants) പാലിക്കണമെന്ന് സ്വതന്ത്ര വ്യാപാരക്കരാറിൽ വ്യവസ്ഥ ചെയ്തു. ലോകമെന്പാടും വിത്ത് സ്വകാര്യവത്കരണത്തിന് വ്യാവസായിക രാജ്യങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രം വ്യാപാരക്കരാറുകളിൽ യുപിഒയു ഉൾപ്പെടുത്തുന്നു എന്നുള്ളതാണ്. ഈ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് വൻകിട കോർപറേറ്റുകൾക്ക് പൊതുവേ വിത്തുവ്യാപാരം നിയന്ത്രിക്കാനും ലാഭം വർധിപ്പിക്കാനും വഴിയൊരുക്കും. അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ചാൽ ഇന്ത്യയിൽ അനേകം കർഷകർ ഏർപ്പെട്ടിരിക്കുന്ന കൃഷികളും കാർഷിക മേഖലയും തകർന്നടിയും. ഇത് വിത്തിന്മേലുള്ള കർഷകരുടെ അവകാശങ്ങളെ സാരമായി ബാധിക്കും. കാർഷികമേഖല തകർന്നാൽ രാജ്യം തകരും.
പാലുത്പന്നങ്ങളുടെ ഇറക്കുമതി ക്ഷീരമേഖലയെയും, സോയാബീൻ എണ്ണയുടെ ഇറക്കുമതി തെങ്ങുകൃഷിയെയും കൃത്രിമറബറിന്റെ ഇറക്കുമതി റബർ കൃഷിയെയും കോഴി-പന്നി ഇറച്ചിയുടെ ഇറക്കുമതി ആ വിഭാഗം വ്യാപാരികളെയും കർഷകരെയും ബാധിക്കുന്ന, കേരളത്തെ തകർക്കാൻ പോകുന്ന ഈ കരാറിനെതിരേ ‘അമേരിക്കൻ വിരുദ്ധർ’ എന്നു പേരുകേട്ട ഇടതുപക്ഷ സർക്കാർ നിശബ്ദരായിരിക്കുന്നു എന്നതാണ് ആശ്ചര്യകരം. കേരളത്തെയും രാജ്യത്തെയും രക്ഷിക്കാൻ കർഷകരും രാജ്യസ്നേഹികളും രംഗത്തിറങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്‍
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന്‍ പട്ടണം
അരുണ്‍ ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്
സംഘർഷത്തിൽ എംഇഎസ് കോളജ് വിദ്യാർഥികൾക്ക് പരിക്ക്
ഇടുക്കിയിൽ തെരുവു നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണം പിടിച്ചു
Latest News
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്
സംഘർഷത്തിൽ എംഇഎസ് കോളജ് വിദ്യാർഥികൾക്ക് പരിക്ക്
ഇടുക്കിയിൽ തെരുവു നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണം പിടിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top