Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൃഷിയെ തകർക്കാൻ അമേരിക്കൻ സ്വതന്ത്ര വ്യാപാരക്കരാർ
Thursday, November 10, 2022 11:30 PM IST
ഇന്ത്യ ഒപ്പിട്ട 16 സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏറെ അപകടകാരിയാണ് ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ. സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടുന്പോൾ ഏറ്റവും വലിയ ഭീഷണി അമേരിക്കയുടെ ഉയർന്ന സബ്സിഡിയാണ്. പത്തു വർഷത്തേക്കാണെന്നു പറഞ്ഞ് 2014ൽ അംഗീകാരം നൽകിയ ഫാം ബിൽ പ്രകാരം 956 ബില്യൻ ഡോളർ കാർഷിക സബ്സിഡി അനുവദിച്ചു. എന്നാൽ 2019 ഫാം ബില്ലിൽ മറ്റൊരു 867 ബില്യണ്‍ സബ്സിഡി അനുവദിച്ചു. ഉയർന്ന സബ്സിഡിയുള്ള കാർഷിക ഉത്പന്നം കരാറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയാൽ കാർഷികമേഖല പൂർണമായും തകരും.
അമേരിക്കൻ പാലുത്പന്നം
രണ്ടാമത്തെ വലിയ പ്രശ്നം പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ കർഷകരുടെ നിത്യവരുമാനത്തിന്റെ 70 ശതമാനം പാലിൽനിന്നുമാണ്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ പാൽവിലത്തകർച്ചയ്ക്കെതിരേ സമരം നടക്കുന്പോഴാണ് വീണ്ടും വില തകർക്കുന്ന ഇറക്കുമതി വരാൻ പോകുന്നത്. പാലുത്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അമേരിക്ക 2018ൽ 20,02,108 ടണ്‍ പാലുത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ചൈനയുമായുള്ള വ്യാപാരയുദ്ധം കാരണം ആറു ലക്ഷം ടണ്‍ പാൽക്കട്ടി (ചീസ്) കെട്ടിക്കിടക്കുന്നു. ഇതിന് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ വിപണി തേടുന്നു. പാൽക്കട്ടി ഉണ്ടാക്കുന്ന പ്രക്രിയയിലെ ഉപോത്പന്നമാണ് മട്ടപ്പൊടി (Whey Powder). പ്രോട്ടീൻ നീക്കം ചെയ്ത മട്ടപ്പൊടി, പാൽപ്പൊടി എന്ന പേരിൽ ഇറക്കുമതി ചെയ്ത് 300 രൂപ വിലയുള്ള നല്ല പാൽപ്പൊടിയുടെ വിപണി തകർക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതിത്തീരുവ കുറയ്ക്കാൻ പോകുന്നത്. ഉയർന്ന സബ്സിഡി കാരണം പാൽപ്പൊടിയുടെ അന്താരാഷ്ട്ര വില ഇന്ത്യൻ ഉത്പന്നത്തേക്കാൾ താഴ്ന്നാണ് നിൽക്കാറുള്ളത്. പശുക്കൾക്ക് മാംസാഹാരം നൽകുന്നതിനാലും പാൽക്കട്ടി ഉണ്ടാക്കാൻ പശുക്കുട്ടിയെ കൊന്ന് കുടലിൽനിന്നു ദഹനരസം എടുത്തു ചേർത്ത് പുളിപ്പിക്കുന്നതിനാലുമാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പാൽ ഉത്പന്നങ്ങൾ ഇറക്കുമതി നിയന്ത്രിച്ചിട്ടുള്ളത്. അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഈ കരാർ ഒപ്പിട്ട് മാംസാഹാര പശുവിന്റെ പാൽ ഇറക്കുമതിയനുവദിച്ച് ഈ നാട്ടിലെ പാൽ വിറ്റഴിക്കാനാകാതെ പശുക്കളെ ‘ഗോസംരക്ഷകർ’ തന്നെ അറവുശാലകളിലേക്കയ്ക്കും കർഷകനെ ആത്മഹത്യയിലേയ്ക്കും എത്തിക്കും.
സോയാബീൻ എണ്ണ, ചോളം...
മറ്റൊരു ഭീഷണി ഭക്ഷ്യ എണ്ണയുടേതാണ്. സോയാബീൻ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ചൈനയുമായുള്ള വ്യാപാരയുദ്ധം കയറ്റുമതിയെ ബാധിച്ചതുകൊണ്ട് 2019ൽ സോയാബീൻ ശേഖരം 46.3 ദശലക്ഷം ടണ്ണിലെത്തി. 2022 ജനുവരിയിൽ ആരംഭിച്ച ഭക്ഷ്യ എണ്ണയുടെ ലോകം മുഴുവനുമുള്ള വിലവർധനാ സമയത്ത് ഏതാണ്ട് ഇതിന്റെ 50 ശതമാനം വിറ്റഴിച്ചു. ഇറക്കുമതിത്തീരുവ കുറച്ചാൽ പാമോയിലും കുറഞ്ഞ വിലയ്ക്ക് സോയാബീൻ ഓയിലും ഇന്ത്യയിലേക്ക് അമേരിക്കയിൽനിന്ന് എത്തിച്ചേരും. തേങ്ങയുൾപ്പടെയുള്ള എണ്ണക്കുരുക്കളുടെ കാര്യം എന്താകുമെന്ന് പറയേണ്ടതില്ലല്ലോ.
ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ഇന്ത്യ ചോളത്തിന്റെ ഇറക്കുമതിരാജ്യമായി മാറി. 2020 ജൂണ്‍ 13ന് ഇറക്കുമതിത്തീരുവ കുറച്ചത് അമേരിക്കയുടെ സമ്മർദത്തിനാലാണെന്ന് പറയപ്പെടുന്നു. 15 ശതമാനം ഇറക്കുമതിത്തീരുവയ്ക്ക് അഞ്ച് ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ചോളം കൃഷി ഇന്ത്യയിൽ അവസാനിക്കും.
ഗോതന്പ് കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക 2018ൽ ലോക ഗോതന്പ് കയറ്റുമതിയുടെ 13.5 ശതമാനമായ 25.47 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. ഇറക്കുമതിത്തീരുവ കുറച്ചാലുള്ള അപകടം എന്തെന്നത് 2016 ഡിസംബറിലെ ഇറക്കുമതിത്തീരുവ ഇല്ലാതാക്കലിലൂടെ തെളിഞ്ഞു. 2016-17ൽ 5.9 ദശലക്ഷം ടണ്‍ ഇറക്കുമതി രേഖപ്പെടുത്തി. കരാർപ്രകാരം ഇറക്കുമതിത്തീരുവ കുറച്ചാൽ ഗോതന്പിന്റെ കുത്തൊഴുക്കാണ് വരാൻ പോകുന്നത്.
പഴങ്ങളുടെ കാര്യത്തിൽ ഇന്ത്യ പ്രധാനമായും ആപ്പിൾ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതിത്തീരുവ എത്ര പ്രധാനപ്പെട്ടതാണെന്ന് ആപ്പിളിന്റെ ഇറക്കുമതി തീരുവ 70 ശതമാനമാക്കിയത് തെളിയിക്കുന്നു. 2018 വിളവെടുപ്പുകാലത്തെ അപേക്ഷിച്ച് 2019 വിളവെടുപ്പുകാലത്ത് അമേരിക്കയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി 7.8 ദശലക്ഷത്തിൽനിന്ന് 2.6 ദശലക്ഷത്തിലേക്ക് താഴ്ന്നു. ഇറക്കുമതിത്തീരുവ കരാർ പ്രകാരം കുറച്ചാൽ ഇന്ത്യൻ ആപ്പിൾ കൃഷിയുടെ കഥ കഴിയും.
ബദാമും പയറുവർഗങ്ങളും
ലോകത്തിലെ ഏറ്റവും വലിയ ബദാം ഉത്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക. ലോക ബദാം ഉത്പാദനത്തിന്റെ 70 ശതമാനവും കയറ്റുമതിയുടെ 80 ശതമാനവും അമേരിക്കയിൽനിന്നാണ്. 2017ൽ 657 ദശലക്ഷം ഡോളർ മൂല്യമുള്ള ബദാം അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത് ഏറ്റവും വലിയ ബദാം ഇറക്കുമതിക്കാരായി ഇന്ത്യ മാറി. ഇന്ത്യ ബദാമിന്റെ ഏറ്റവും വലിയ ഉത്പാദകരാജ്യമായിരുന്നിട്ടും ഇറക്കുമതിത്തീരുവ കുറഞ്ഞതുകൊണ്ട് അമേരിക്കയിൽനിന്നു ഇറക്കുമതി ചെയ്യുന്നു. കരാർപ്രകാരം ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ആപ്പിൾ, ബദാം, വാൽനട്ട് എന്നിവയുടെ കുത്തൊഴുക്ക് ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തകർക്കും.
അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടി സമ്മർദമുയർത്താനുള്ള കാരണം പയറുവർഗങ്ങൾ ഉൾപ്പെടെ പല കാർഷിക വിളകളുടെയും ഇറക്കുമതിത്തീരുവ കൂട്ടിയതാണ്. 2018ൽ പയറുവർഗങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യ 2019ൽ പയറുവർഗങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടി. അമേരിക്കയിൽനിന്നുള്ള കടലയുടെ ഇറക്കുമതിത്തീരുവ 70 ശതമാനവും മറ്റ് പയറുവർഗങ്ങൾക്ക് 50 ശതമാനവുമാക്കി ഉയർത്തി. ഇറക്കുമതിത്തീരുവയുടെ വർധനവ ഉത്പാദനം കൂട്ടുക മാത്രമല്ല, നമ്മുടെ കയറ്റുമതിയും വർധിപ്പിച്ചു. സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചയുടെ ഭാഗമായി ഇറക്കുമതിത്തീരുവ കുറച്ചാൽ ഇറക്കുമതി വർധിച്ച് നമ്മുടെ കൃഷിയെയും കയറ്റുമതിയെയും തകർക്കും.
പരുത്തി ഉത്പാദനത്തിൽ ഇന്ത്യ ഒന്നാംസ്ഥാനം നേടിയിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പരുത്തി കയറ്റുമതി രാജ്യമാണ് അമേരിക്ക. പരുത്തി കർഷകർക്ക് അമേരിക്കയിൽ നൽകുന്ന സബ്സിഡി ലോക വ്യാപാര സംഘടനയിൽ പല തർക്കങ്ങൾക്കും വഴിയൊരുക്കി. 18,600 കർഷകർക്ക് കഴിഞ്ഞ നാലു വർഷം ശരാശരി 2.3 ബില്യൻ സബ്സിഡി ലഭിച്ചു. ഇത് ഉത്പാദനച്ചെലവിന്റെ 74 ശതമാനമാണ്. ഇതുകൂടാതെ വിപണി സൗകര്യമൊരുക്കൽ പദ്ധതിയുടെ കീഴിൽ 462 ദശലക്ഷം ഡോളർ നേരിട്ട് പരുത്തിക്കർഷകർക്കു നൽകിയിട്ടുണ്ട്. ഉയർന്ന സബ്സിഡി കാരണം വിലകുറഞ്ഞ പരുത്തി അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തുന്നു. 2015-16ൽ ഇന്ത്യയുടെ അമേരിക്കയിൽനിന്നുള്ള പരുത്തി ഇറക്കുമതി 27,716.30 ലക്ഷം രൂപയിൽനിന്നും 2018-19ൽ 2,38,421.16 ലക്ഷം രൂപയായി ഉയർന്നു. ഇറക്കുമതിത്തീരുവ കൂട്ടി കർഷകരെ രക്ഷിക്കേണ്ടതിനു പകരം സർക്കാർ ഇറക്കുമതിത്തീരുവ കുറയ്ക്കുന്ന കരാർ ചർച്ചയിൽ ഏർപ്പെടുന്നു.
അമേരിക്കൻ കോഴിത്തുട
ലോക വ്യാപാരസംഘടനയിലെ തർക്കത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ 2018ൽ അമേരിക്കയിൽനിന്നു കോഴിയിറച്ചി ഇറക്കുമതി അനുവദിച്ചു. 2018-19ൽ 897.3 ടണ്‍ ശീതീകരിച്ച കോഴിയിറച്ചി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു. ഇറക്കുമതിയിൽ കൂടുതലും കോഴിയുടെ തുടയിറച്ചി മാത്രമായിരുന്നു. അമേരിക്കയിൽ കോഴിയുടെ തുടയിറച്ചി കഴിക്കുന്നവർ വിരളമാണ്. അവർക്ക് ഉപകാരപ്രദമല്ലാത്ത തുടയിറച്ചി മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഇന്ത്യയിൽ തുടയിറച്ചിക്കാണ് പ്രിയം. അതിനാൽത്തന്നെ ഇന്ത്യയുടെ വലിയ വിപണി കിട്ടാൻ ഇറക്കുമതിത്തീരുവ 100ൽനിന്നു 10 ശതമാനമാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. ഇത് നമ്മുടെ കോഴിക്കൃഷിയെ തകർത്തു തരിപ്പണമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കോഴിമുട്ട ഇറക്കുമതി അനുവദിച്ചാൽ ഇപ്പോൾ ഉത്പാദനവിലപോലും കിട്ടാതെ നട്ടംതിരിയുന്ന കോഴിക്കർഷകന് ആത്മഹത്യയേ വഴിയുള്ളൂ.
2021ൽ അമേരിക്കയിൽനിന്നു പന്നിയിറച്ചി ഇറക്കുമതി അനുവദിച്ചു. ഇനിയും ഇറക്കുമതിത്തീരുവ കുറച്ചാൽ ഈ മേഖലയും തകരും. കോഴി, പന്നി കൃഷിയുടെ തകർച്ച ചോളം, സോയാബീൻ ഉത്പാദനത്തെയും ബാധിക്കും. തീറ്റയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചോളവും സോയeബീനുമാണ്.
സിന്തറ്റിക് റബറിന്റെ ഏറ്റവും വലിയ കയറ്റുമതിരാജ്യങ്ങളൊന്നാണ് അമേരിക്ക. സിന്തറ്റിക് റബർ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ഇറക്കുമതി പ്രകൃതിദത്ത റബറിന്റെ വിലയെ സാരമായി ബാധിച്ചു. ഇന്ത്യ സിന്തറ്റിക് റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇത് റബർ കർഷകരെ സാരമായി ബാധിക്കും.
കരിന്പുകൃഷി കയ്ക്കും
ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ 100 ശതമാനമാക്കിയെങ്കിലും ഇറക്കുമതി ഇന്നും തുടരുന്നു. അമേരിക്ക അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കയറ്റി അയയ്ക്കുന്ന രാജ്യമാണ്. ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ കരിന്പുകൃഷി നശിക്കാൻ അധികം കാലം വേണ്ടിവരില്ല.
ചിലിയും ജോർദാനുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടപ്പോൾ അമേരിക്ക യുപിഒയു (The International Union for the Protection of New Varieties of Plants) പാലിക്കണമെന്ന് സ്വതന്ത്ര വ്യാപാരക്കരാറിൽ വ്യവസ്ഥ ചെയ്തു. ലോകമെന്പാടും വിത്ത് സ്വകാര്യവത്കരണത്തിന് വ്യാവസായിക രാജ്യങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രം വ്യാപാരക്കരാറുകളിൽ യുപിഒയു ഉൾപ്പെടുത്തുന്നു എന്നുള്ളതാണ്. ഈ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് വൻകിട കോർപറേറ്റുകൾക്ക് പൊതുവേ വിത്തുവ്യാപാരം നിയന്ത്രിക്കാനും ലാഭം വർധിപ്പിക്കാനും വഴിയൊരുക്കും. അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ചാൽ ഇന്ത്യയിൽ അനേകം കർഷകർ ഏർപ്പെട്ടിരിക്കുന്ന കൃഷികളും കാർഷിക മേഖലയും തകർന്നടിയും. ഇത് വിത്തിന്മേലുള്ള കർഷകരുടെ അവകാശങ്ങളെ സാരമായി ബാധിക്കും. കാർഷികമേഖല തകർന്നാൽ രാജ്യം തകരും.
പാലുത്പന്നങ്ങളുടെ ഇറക്കുമതി ക്ഷീരമേഖലയെയും, സോയാബീൻ എണ്ണയുടെ ഇറക്കുമതി തെങ്ങുകൃഷിയെയും കൃത്രിമറബറിന്റെ ഇറക്കുമതി റബർ കൃഷിയെയും കോഴി-പന്നി ഇറച്ചിയുടെ ഇറക്കുമതി ആ വിഭാഗം വ്യാപാരികളെയും കർഷകരെയും ബാധിക്കുന്ന, കേരളത്തെ തകർക്കാൻ പോകുന്ന ഈ കരാറിനെതിരേ ‘അമേരിക്കൻ വിരുദ്ധർ’ എന്നു പേരുകേട്ട ഇടതുപക്ഷ സർക്കാർ നിശബ്ദരായിരിക്കുന്നു എന്നതാണ് ആശ്ചര്യകരം. കേരളത്തെയും രാജ്യത്തെയും രക്ഷിക്കാൻ കർഷകരും രാജ്യസ്നേഹികളും രംഗത്തിറങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വിരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
Latest News
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വിരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top