Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സർക്കാർ ഇച്ഛാശക്തി കാണിക്കണം
Thursday, December 1, 2022 10:07 PM IST
അധികാരമുണ്ട്, അനങ്ങാതെ സർക്കാർ -03 / ജെയിംസ് വടക്കൻ
1977 ജനുവരി ഒന്നിനുമുന്‍പ് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിൻതുടർച്ചയായി ഭൂമി കൈമാറികിട്ടിയവരുമായ കർഷകർക്ക് പട്ടയം നൽകാൻ നടത്തിയ പല ശ്രമങ്ങളും കോടതി കയറി. കോടതി കയറ്റി എന്നു പറയുന്നതാവും ശരി. അതിൽ ഏറ്റവും ഭീകരവും ഭയാനകവും കർഷകവിരുദ്ധവും 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമിയുടെ സ്റ്റാറ്റസ്, റിസർവ് വനത്തിന്റേതാണെന്ന തരത്തിൽ കേരള ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമായിരുന്നു.
പരിഹാരം ലളിതം
മന്ത്രിസഭപോലും തീരുമാനം എടുക്കേണ്ടതില്ലാത്ത വിഷയത്തിൽ വകുപ്പു മന്ത്രി സെക്രട്ടറിയോടു പറഞ്ഞ് ആവശ്യമായ ഭേദഗതി വരുത്തേണ്ട ലളിതമായ കാര്യമാണ് ഭൂപതിവുചട്ടങ്ങളിലെ ഉപാധികൾ ഒഴിവാക്കാനുള്ള നടപടികൾ. ഈ ലളിതപ്രശ്നത്തെ സങ്കീർണമാക്കിയത് ഉദ്യോഗസ്ഥർ തന്നെയാണ്. അതിന് കാരണക്കാർ ഉദ്യോഗസ്ഥരുടെ കർഷകവിരുദ്ധത നിയന്ത്രിക്കാൻ കഴിയാതെപോയ ചില മന്ത്രിമാരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ.
രവീന്ദ്രൻ പട്ടയത്തിൽ എന്തു കുഴപ്പം?
ഇടുക്കിയിലെയടക്കം പശ്ചിമഘട്ടത്തിലെ ഭൂമി സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനങ്ങളൊക്കെ നിയമാനുസൃതമോ നീതിപരമോ ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ മുൻപിൽ ‘പരിസ്ഥിതിപ്രേമം’ കാണിക്കാനും ജനക്കൂട്ടത്തിനു മുന്പിൽ കൈയടി നേടാനും മാത്രമായിരുന്നു. ‘രവീന്ദ്രൻ പട്ടയം’എന്ന പേരിൽ മാധ്യമങ്ങൾ കുപ്രസിദ്ധി നേടിക്കൊടുത്ത നിയമാനുസൃത പട്ടയം നൽകൽ നിയമവിരുദ്ധമോ വ്യാജമോ വനം കൈയേറ്റമോ ആയിരുന്നില്ല. കൈവശഭൂമിക്ക് പട്ടയം കൊടുക്കുക എന്ന 1999ലെ ഇടതുപക്ഷ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മറ്റിയുടെ ശിപാർശ അന്നത്തെ ഇടുക്കി കളക്ടർ അംഗീകരിച്ചിരുന്നതാണ്. അങ്ങനെ നൽകിയ പട്ടയങ്ങളാണ് 2017 കാലഘട്ടത്തിൽ ‘രവീന്ദ്രൻ പട്ടയങ്ങൾ’ എന്ന പേരിൽ വിവാദമാക്കിയത്. 530 പട്ടയങ്ങളാണ് അനാവശ്യ വിവാദങ്ങളുടെ പേരിൽ 2022 ജനുവരിയിൽ റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടെ ഉടക്കുകൾ
1960നു ശേഷം വിവിധ ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് പതിച്ചുനൽകിയ ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് 1960കളിൽ കൊണ്ടുവന്ന നിബന്ധനകളും ഉപാധികളും കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിനാണ് അധികാരം. അങ്ങനെ വന്നാൽ കാലാകാലങ്ങളായി ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് കൈക്കൂലിക്കുള്ള അവസരമില്ലാതാകും. അതിനവർ ആദ്യം ഉയർത്തിയത് ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം, വിഷയം കണ്‍കറന്റ് ലിസ്റ്റിൽ പെട്ടതാണ് എന്നൊക്കെയായിരുന്നു. മുഖ്യമന്ത്രിയുടെ കൃത്യമായ ചോദ്യങ്ങൾക്കു മുന്പിൽ കേന്ദ്രതടസം ആവിയായി. സംസ്ഥാന മന്ത്രിസഭയ്ക്ക് ചെയ്യാവുന്ന കാര്യമാണ് ചട്ട ഭേദഗതി എന്നു വ്യക്തമായി.
കറുത്ത കരങ്ങൾ
1964ലെ ഭൂപതിവ് ചട്ടത്തിലൂടെ നൽകിയ എല്ലാ പട്ടയഭൂമികളിലും വാണിജ്യ ആവശ്യത്തിനുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത് ഇന്നത്തെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനായിരുന്നു. ഹർജി നൽകിയത് ബൈസണ്‍വാലി സ്വദേശി ലാലി ജോർജ്. ഈ കേസിലാണ് ഹൈക്കോടതി പട്ടയഭൂമിയിൽ കെട്ടിടനിർമാണം തടഞ്ഞത്.
മൂന്നാറിലെ കയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വീണ്ടുവിചാരമോ ആവശ്യമായ കൂടിയാലോചനയോ നടത്താതെ ഇറക്കിയ നിർമാണ നിരോധന ഉത്തരവാണ് കെട്ടിടനിർമാണ നിരോധനം വഷളാക്കിയത്. മൂന്നാറുമായി ഒരു ബന്ധവുമില്ലാത്ത ശാന്തൻപാറ, ആനവിലാസം, വെള്ളത്തൂവൽ തുടങ്ങി എട്ടു വില്ലേജുകൾ കൂട്ടിയിണക്കി നിർമാണനിരോധനം നടപ്പിലാക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയെന്നും കർഷകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ കെട്ടിടനിർമാണത്തിന് റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമാക്കി 2019 സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശാനുസരണം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
വി.എസിന്റെ തീരുമാനം നീതിയുക്തം
ആർക്കും വഴങ്ങാത്ത വി.എസ്. അച്യുതാനന്ദൻ പോലും ഇടുക്കിയിലെ മലയോര കർഷകരുടെ സങ്കടാവസ്ഥ കണ്ട് കനിഞ്ഞു. വി.എസ്. മുഖ്യമന്ത്രിയായിരുന്ന 2010 ഓഗസ്റ്റ്-സെപ്റ്റംബർ കാലഘട്ടത്തിലായിരുന്നു കേരള ലാൻഡ് അസൈൻമെന്റ് ആക്ടിന് കീഴിലെ പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 1993ൽ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തി സർവകക്ഷിയോഗം അംഗീകരിച്ച 25,883 ഹെക്ടർ സ്ഥലത്തെ കർഷകർക്കാണ് സ്ഥലം നൽകാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
2005ൽ അന്നത്തെ യുഡിഎഫ് സർക്കാർ വരുത്തിയ ഒരേക്കർ പട്ടയമെന്ന നിബന്ധനയും ഒഴിവാക്കാൻ വി.എസ് സർക്കാർ തീരുമാനിച്ചിരുന്നു. ഒരാൾക്ക് പരമാവധി നാലേക്കർ വരെ പട്ടയത്തിന് അർഹത നൽകാനും തീരുമാനിച്ചിരുന്നു. പട്ടയഭൂമി 25 വർഷത്തിനകം കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയും 2010ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. 1993ലെ റൂൾ അനുസരിച്ച് നൽകുന്ന/നൽകിയ പട്ടയങ്ങൾക്കും ക്രയവിക്രയ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾക്കൊക്കെ മുൻകാല പ്രാബല്യം നൽകണമെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനു മുന്‍പ് നിയമംതന്നെ ഭേദഗതി ചെയ്യണം. അതിനായി നിയമസഭ കൂടണമായിരുന്നു. പിന്നീടതിനു തുടർച്ചയുണ്ടായില്ല.
ചട്ടഭേദഗതി താമസിപ്പിക്കാനാവില്ല
കൃഷിക്കും താമസത്തിനുമായി 1960കൾക്ക് ശേഷം പട്ടയഭൂമികളിൽ ഉപാധികൾ ലംഘിച്ച് മറ്റാവശ്യങ്ങൾക്കുപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം കോടതിയെ ഏതാനും നാൾ മുന്‍പ് അറിയിച്ചിരുന്നു. സർക്കാർ നിലപാട് സത്യവാങ്മൂലമായി അറിയിക്കാൻ സുപ്രീംകോടതി, നിർദേശം നൽകിയിരുന്നു. 18-11-2022 ൽ കേസ് പരിഗണിച്ച സുപ്രീംകോടതി സത്യവാങ്മൂലം ഫയൽ ചെയ്യുന്നത് വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.
വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ വിവിധ വിഭാഗങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ നിർദേശിച്ച ഉപാധികൾ പിൻവലിക്കുന്നതിനും റദ്ദാക്കുന്നതിനും സർക്കാരിനുതന്നെയാണധികാരം. അത്തരം നിബന്ധനകൾ പിൻവലിക്കുന്നതിൽ പരിസ്ഥിതിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ പരിസ്ഥിതി വിദഗ്ധ സമിതികൾതന്നെ കണ്ടെത്തിയിരുന്നു. വികസനത്തിന്റെ ആനുകൂല്യങ്ങൾ ആവോളം ആസ്വദിക്കുന്ന നഗരങ്ങളിൽ താമസിച്ച് സ്വന്തം സുഖസൗകര്യങ്ങൾക്കായി പരിസ്ഥിതിയെ ഏതറ്റം വരെയും ദുരുപയോഗിക്കുന്ന ആധുനിക കപട പരിസ്ഥിതിവാദികളുടെ ബാലിശ വാദമുഖങ്ങളല്ല സംസ്ഥാന സർക്കാർ കണക്കിലെടുക്കേണ്ടത്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top