Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
സർക്കാർ ഇച്ഛാശക്തി കാണിക്കണം
Thursday, December 1, 2022 10:07 PM IST
അധികാരമുണ്ട്, അനങ്ങാതെ സർക്കാർ -03 / ജെയിംസ് വടക്കൻ
1977 ജനുവരി ഒന്നിനുമുന്‍പ് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിൻതുടർച്ചയായി ഭൂമി കൈമാറികിട്ടിയവരുമായ കർഷകർക്ക് പട്ടയം നൽകാൻ നടത്തിയ പല ശ്രമങ്ങളും കോടതി കയറി. കോടതി കയറ്റി എന്നു പറയുന്നതാവും ശരി. അതിൽ ഏറ്റവും ഭീകരവും ഭയാനകവും കർഷകവിരുദ്ധവും 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമിയുടെ സ്റ്റാറ്റസ്, റിസർവ് വനത്തിന്റേതാണെന്ന തരത്തിൽ കേരള ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമായിരുന്നു.
പരിഹാരം ലളിതം
മന്ത്രിസഭപോലും തീരുമാനം എടുക്കേണ്ടതില്ലാത്ത വിഷയത്തിൽ വകുപ്പു മന്ത്രി സെക്രട്ടറിയോടു പറഞ്ഞ് ആവശ്യമായ ഭേദഗതി വരുത്തേണ്ട ലളിതമായ കാര്യമാണ് ഭൂപതിവുചട്ടങ്ങളിലെ ഉപാധികൾ ഒഴിവാക്കാനുള്ള നടപടികൾ. ഈ ലളിതപ്രശ്നത്തെ സങ്കീർണമാക്കിയത് ഉദ്യോഗസ്ഥർ തന്നെയാണ്. അതിന് കാരണക്കാർ ഉദ്യോഗസ്ഥരുടെ കർഷകവിരുദ്ധത നിയന്ത്രിക്കാൻ കഴിയാതെപോയ ചില മന്ത്രിമാരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ.
രവീന്ദ്രൻ പട്ടയത്തിൽ എന്തു കുഴപ്പം?
ഇടുക്കിയിലെയടക്കം പശ്ചിമഘട്ടത്തിലെ ഭൂമി സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനങ്ങളൊക്കെ നിയമാനുസൃതമോ നീതിപരമോ ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ മുൻപിൽ ‘പരിസ്ഥിതിപ്രേമം’ കാണിക്കാനും ജനക്കൂട്ടത്തിനു മുന്പിൽ കൈയടി നേടാനും മാത്രമായിരുന്നു. ‘രവീന്ദ്രൻ പട്ടയം’എന്ന പേരിൽ മാധ്യമങ്ങൾ കുപ്രസിദ്ധി നേടിക്കൊടുത്ത നിയമാനുസൃത പട്ടയം നൽകൽ നിയമവിരുദ്ധമോ വ്യാജമോ വനം കൈയേറ്റമോ ആയിരുന്നില്ല. കൈവശഭൂമിക്ക് പട്ടയം കൊടുക്കുക എന്ന 1999ലെ ഇടതുപക്ഷ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മറ്റിയുടെ ശിപാർശ അന്നത്തെ ഇടുക്കി കളക്ടർ അംഗീകരിച്ചിരുന്നതാണ്. അങ്ങനെ നൽകിയ പട്ടയങ്ങളാണ് 2017 കാലഘട്ടത്തിൽ ‘രവീന്ദ്രൻ പട്ടയങ്ങൾ’ എന്ന പേരിൽ വിവാദമാക്കിയത്. 530 പട്ടയങ്ങളാണ് അനാവശ്യ വിവാദങ്ങളുടെ പേരിൽ 2022 ജനുവരിയിൽ റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടെ ഉടക്കുകൾ
1960നു ശേഷം വിവിധ ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് പതിച്ചുനൽകിയ ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് 1960കളിൽ കൊണ്ടുവന്ന നിബന്ധനകളും ഉപാധികളും കാലോചിതമായി പരിഷ്കരിക്കാൻ സർക്കാരിനാണ് അധികാരം. അങ്ങനെ വന്നാൽ കാലാകാലങ്ങളായി ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് കൈക്കൂലിക്കുള്ള അവസരമില്ലാതാകും. അതിനവർ ആദ്യം ഉയർത്തിയത് ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം, വിഷയം കണ്‍കറന്റ് ലിസ്റ്റിൽ പെട്ടതാണ് എന്നൊക്കെയായിരുന്നു. മുഖ്യമന്ത്രിയുടെ കൃത്യമായ ചോദ്യങ്ങൾക്കു മുന്പിൽ കേന്ദ്രതടസം ആവിയായി. സംസ്ഥാന മന്ത്രിസഭയ്ക്ക് ചെയ്യാവുന്ന കാര്യമാണ് ചട്ട ഭേദഗതി എന്നു വ്യക്തമായി.
കറുത്ത കരങ്ങൾ
1964ലെ ഭൂപതിവ് ചട്ടത്തിലൂടെ നൽകിയ എല്ലാ പട്ടയഭൂമികളിലും വാണിജ്യ ആവശ്യത്തിനുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത് ഇന്നത്തെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനായിരുന്നു. ഹർജി നൽകിയത് ബൈസണ്‍വാലി സ്വദേശി ലാലി ജോർജ്. ഈ കേസിലാണ് ഹൈക്കോടതി പട്ടയഭൂമിയിൽ കെട്ടിടനിർമാണം തടഞ്ഞത്.
മൂന്നാറിലെ കയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വീണ്ടുവിചാരമോ ആവശ്യമായ കൂടിയാലോചനയോ നടത്താതെ ഇറക്കിയ നിർമാണ നിരോധന ഉത്തരവാണ് കെട്ടിടനിർമാണ നിരോധനം വഷളാക്കിയത്. മൂന്നാറുമായി ഒരു ബന്ധവുമില്ലാത്ത ശാന്തൻപാറ, ആനവിലാസം, വെള്ളത്തൂവൽ തുടങ്ങി എട്ടു വില്ലേജുകൾ കൂട്ടിയിണക്കി നിർമാണനിരോധനം നടപ്പിലാക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയെന്നും കർഷകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ കെട്ടിടനിർമാണത്തിന് റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമാക്കി 2019 സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശാനുസരണം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
വി.എസിന്റെ തീരുമാനം നീതിയുക്തം
ആർക്കും വഴങ്ങാത്ത വി.എസ്. അച്യുതാനന്ദൻ പോലും ഇടുക്കിയിലെ മലയോര കർഷകരുടെ സങ്കടാവസ്ഥ കണ്ട് കനിഞ്ഞു. വി.എസ്. മുഖ്യമന്ത്രിയായിരുന്ന 2010 ഓഗസ്റ്റ്-സെപ്റ്റംബർ കാലഘട്ടത്തിലായിരുന്നു കേരള ലാൻഡ് അസൈൻമെന്റ് ആക്ടിന് കീഴിലെ പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 1993ൽ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തി സർവകക്ഷിയോഗം അംഗീകരിച്ച 25,883 ഹെക്ടർ സ്ഥലത്തെ കർഷകർക്കാണ് സ്ഥലം നൽകാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
2005ൽ അന്നത്തെ യുഡിഎഫ് സർക്കാർ വരുത്തിയ ഒരേക്കർ പട്ടയമെന്ന നിബന്ധനയും ഒഴിവാക്കാൻ വി.എസ് സർക്കാർ തീരുമാനിച്ചിരുന്നു. ഒരാൾക്ക് പരമാവധി നാലേക്കർ വരെ പട്ടയത്തിന് അർഹത നൽകാനും തീരുമാനിച്ചിരുന്നു. പട്ടയഭൂമി 25 വർഷത്തിനകം കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയും 2010ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. 1993ലെ റൂൾ അനുസരിച്ച് നൽകുന്ന/നൽകിയ പട്ടയങ്ങൾക്കും ക്രയവിക്രയ സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾക്കൊക്കെ മുൻകാല പ്രാബല്യം നൽകണമെങ്കിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനു മുന്‍പ് നിയമംതന്നെ ഭേദഗതി ചെയ്യണം. അതിനായി നിയമസഭ കൂടണമായിരുന്നു. പിന്നീടതിനു തുടർച്ചയുണ്ടായില്ല.
ചട്ടഭേദഗതി താമസിപ്പിക്കാനാവില്ല
കൃഷിക്കും താമസത്തിനുമായി 1960കൾക്ക് ശേഷം പട്ടയഭൂമികളിൽ ഉപാധികൾ ലംഘിച്ച് മറ്റാവശ്യങ്ങൾക്കുപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം കോടതിയെ ഏതാനും നാൾ മുന്‍പ് അറിയിച്ചിരുന്നു. സർക്കാർ നിലപാട് സത്യവാങ്മൂലമായി അറിയിക്കാൻ സുപ്രീംകോടതി, നിർദേശം നൽകിയിരുന്നു. 18-11-2022 ൽ കേസ് പരിഗണിച്ച സുപ്രീംകോടതി സത്യവാങ്മൂലം ഫയൽ ചെയ്യുന്നത് വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.
വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ വിവിധ വിഭാഗങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ നിർദേശിച്ച ഉപാധികൾ പിൻവലിക്കുന്നതിനും റദ്ദാക്കുന്നതിനും സർക്കാരിനുതന്നെയാണധികാരം. അത്തരം നിബന്ധനകൾ പിൻവലിക്കുന്നതിൽ പരിസ്ഥിതിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ പരിസ്ഥിതി വിദഗ്ധ സമിതികൾതന്നെ കണ്ടെത്തിയിരുന്നു. വികസനത്തിന്റെ ആനുകൂല്യങ്ങൾ ആവോളം ആസ്വദിക്കുന്ന നഗരങ്ങളിൽ താമസിച്ച് സ്വന്തം സുഖസൗകര്യങ്ങൾക്കായി പരിസ്ഥിതിയെ ഏതറ്റം വരെയും ദുരുപയോഗിക്കുന്ന ആധുനിക കപട പരിസ്ഥിതിവാദികളുടെ ബാലിശ വാദമുഖങ്ങളല്ല സംസ്ഥാന സർക്കാർ കണക്കിലെടുക്കേണ്ടത്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്‍
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന്‍ പട്ടണം
അരുണ്‍ ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Latest News
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top