Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ലക്ഷ്മണരേഖകൾ പാലിക്കണം
Saturday, January 14, 2023 11:07 PM IST
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂണുകളായ നിയമനിർമാണസഭയും എക്സിക്യൂട്ടീവും ജുഡീഷറിയും മാധ്യമങ്ങളും പരസ്പര ബഹുമാനത്തോടെയും സ്വന്തം സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടും നാടിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന ലക്ഷ്ണരേഖകൾക്കുള്ളിൽ ഒതുങ്ങിനിന്നും പ്രവർത്തിക്കുന്പോഴാണു ജനാധപത്യ ജീവിതക്രമം എല്ലാവർക്കും ആനന്ദകരമായ അനുഭവമാകുന്നത്. ഈ നെടും തൂണുകളിൽ ഒന്ന് അതിരുവിട്ട ആക്ടിവിസത്തിലേക്കു കടക്കുന്പോൾ മറ്റു സ്തംഭങ്ങൾക്കു ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകരായി മാറാൻ സാധിക്കണം. അതിരുവിട്ട ആക്ടിവിസം നാലുതൂണുകളിൽനിന്നും ഉണ്ടാവാം എന്നത് ചരിത്രയാഥാർഥ്യമാണ്.
തങ്ങളുടെ ഇഷ്ടം നടത്താൻ ഓരോ സ്തംഭത്തെയും തങ്ങളുടെ വരുതിയാലാക്കാൻ എല്ലാവരും, പ്രത്യേകിച്ച് എക്സിക്യൂട്ടീവ് പരിശ്രമിക്കുക സ്വാഭാവികമാണ്. നിയമനിർമാണ സഭകൾകൂടി തങ്ങളുടെ വരുതിയിലായിരിക്കുന്പോൾ ഈ ശ്രമം വിജയിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ജുഡീഷറിയും മാധ്യമങ്ങളും തങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനു കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. മാധ്യമങ്ങളേക്കാൾ ശക്തമായി പൗരാവകാശങ്ങളുടെ കാവൽക്കാരായി പ്രവർത്തിക്കേണ്ടതാണു കോടതികൾ. പലതരം പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇത്തരം സംവിധാനങ്ങളെ വരുതിയിലാക്കാൻ എക്സിക്യൂട്ടീവ് ശ്രമിക്കും. അത്തരം ഭീഷണികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴിത് ഏറെ ശക്തമാവുകയാണ്.
ജഡ്ജിമാരുടെ നിയമനത്തിന് ജുഡീഷൽ കമ്മീഷനെ നിയോഗിക്കുന്നതിനുള്ള നിയമം നിർമിച്ചു കൊണ്ടാണ് മോദിസർക്കാർ ഈ നീക്കത്തിനു ശക്തി പകർന്നത്. എന്നാൽ, 2014ലെ ഈ നിയമം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അസാധുവാക്കി. ഈ തോൽവിയിൽ മനംനൊന്ത സർക്കാർ നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനെ മാറ്റി, കിരണ്‍ റിജിജുവിനെ നിയമമന്ത്രിയാക്കി. അദ്ദേഹം സ്ഥാനമേറ്റ 2021 ജൂലൈ മുതൽ കോടതിയുടെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിക്കുന്നുണ്ട്. കോടതിയും വിടുന്നില്ല. പഴയ നിയമം വീണ്ടും കൊണ്ടുവരുമെന്ന സൂചനകൾ നല്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജനുവരി 11ന് ന്യൂഡൽഹിയിൽ നടന്ന അഖിലേന്ത്യാ ലജിസ്ലേച്ചർ ഓഫീസേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുത്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ലോക്സഭാ സ്പീക്കർ ഓം ബിർളയും കോടതിയെ കടന്നാക്രമിച്ചത്.അങ്ങനെ കോടതിയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് ഉയർന്നു.
ഏറ്റുമുട്ടൽ തുടരുന്നു
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാരും കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ജഡ്ജിമാർതന്നെ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം ശരിയല്ലെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പലവട്ടം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ചീഫ് ജസ്റ്റീസിന്റെ അവസാനകാലത്ത് കൊളീജിയം കൂടാതിരിക്കുന്നതിനു വരെ സർക്കാർ കളിച്ചു. കൊളീജിയം നിർദേശിച്ച 144 ജഡ്ജിമാരുടെ ലിസ്റ്റാണ് കേന്ദ്രം താമസിപ്പിക്കുന്നത്.
ഭീതിയോ പ്രീതിയോ കൂടാതെ വിധിക്കാൻ സാധിക്കുന്നവരാകണം ജഡ്ജിമാർ. അതുകൊണ്ട് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ സുപ്രീംകോടതിയിലെ സീനിയർ മോസ്റ്റ് ജഡ്ജിമാരുടെ കൊളീജിയം ശിപാർശ ചെയ്യുകയും രാഷ്ട്രപതി നിയമിക്കുകയും ചെയ്യുന്ന രീതിയാണ് ഭാരതത്തിലുള്ളത്. കൊളീജിയം സമർപ്പിക്കുന്ന ലിസ്റ്റ് സർക്കാരിനു തിരസ്കരിക്കാം. എന്നാൽ കൊളീജിയം പേരുകൾ ആവർത്തിച്ചു നിർദേശിച്ചാൽ അംഗീകരിക്കണം. ഇതൊന്നും മോദി സർക്കാരിനു പിടിക്കുന്നില്ല.
കർണാടക ജസ്റ്റീസായി നാഗേന്ദ്ര രാമചന്ദ്ര നായകിനെ നിയോഗിക്കണം എന്ന കൊളീജിയത്തിന്റെ ശിപാർശ മൂന്നാം വട്ടവും സർക്കാർ സ്വീകരിച്ചിട്ടില്ല. 44 ഹൈക്കോടതി ജഡ്ജിമാരെ ഉടൻ നിയമിക്കാം എന്ന വാഗ്ദാനവും കേന്ദ്രം പാലിച്ചിട്ടില്ല. ചിലരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നു കേന്ദ്രസർക്കാർ കൊളീജിയത്തോടു ശിപാർശ ചെയ്തതും വാർത്തയായി. നിയമമന്ത്രിയും വിടുന്നില്ല. ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ 79 ശതമാനവും ഉന്നതജാതിക്കാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാഹുൽ ഗാന്ധി ഉയർത്തുന്ന പ്രത്യാശ
‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തുന്പോഴേക്കും ഒരു കാര്യം വ്യക്തമാകുന്നു; രാഹുൽ ഗാന്ധിക്ക് വലിയ മാറ്റം ഉണ്ടായിരിക്കുന്നു. ഈ മാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശോഭനമായ ഭാവിക്കു വലിയ നേട്ടമായിരിക്കും. ഏതു ജനാധിപത്യത്തിലും ശക്തനായ ഒരു പ്രതിപക്ഷനേതാവ് ഉണ്ടാവണം. ജനങ്ങൾക്കു വിശ്വസിക്കാനാവുന്ന ആ നേതാവിനു വലിയ മാറ്റം കൊണ്ടുവരാനാവും.
ബിജെപിക്കാർ ‘പപ്പു’ എന്നു ചിത്രീകരിച്ച് വല്ലാതെ ഇകഴ്ത്തുകയും ശരാശരി ഇന്ത്യക്കാരന്റെ മനസിൽ അത്തരം ഒരു ചിത്രം പതിക്കുന്നതിനു സ്വന്തം ചില പ്രവൃത്തികളിലൂടെ ഇടയാക്കുകയും ചെയ്ത രാഹുൽ ഗാന്ധി ഏറെ മാറിയതായി ജനങ്ങൾക്കു തോന്നിത്തുടങ്ങി. 2023 ജനുവരി എട്ട് ഞായറാഴ്ച ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ നടത്തിയ മാധ്യമ സംവാദത്തിൽ രാഹുൽ തന്നെ അവകാശപ്പെട്ടു; ഞാൻ രാഹുൽ ഗാന്ധിയെ കൊന്നു. അദ്ദേഹം ഇപ്പോഴില്ല. നിങ്ങൾ കാണുന്ന ഈ വ്യക്തി രാഹുൽ ഗാന്ധിയല്ല. നിങ്ങളുടെ മനസിൽ എന്നെക്കുറിച്ചുള്ള പ്രതിച്ഛായ എന്തായാലും അതു നിങ്ങളുടേതു മാത്രമാണ്.
ഡൽഹി സംവാദത്തിലൂടെ തനിക്ക് ബൗദ്ധികതലത്തിലും കാഴ്ചപ്പാടിലും ഉണ്ടായ മാറ്റം രാഹുൽ വ്യക്തമാക്കി. ബിജെപിയുടെയും ആർഎസ്എസിന്റെയും നയങ്ങളെ, ഭാരതീയ വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയും പുരാണങ്ങളും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നേരിട്ടു. ഒരു ഘട്ടത്തിൽ മാധ്യമ പ്രവർത്തകരോട് ഹിന്ദുധർമം പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഹിന്ദുത്വ കാർഡിറക്കി വർഗീയവികാരം വളർത്തി വോട്ടു നേടുന്നവരെ ഹിന്ദുത്വ കാർഡ് തന്നെ ഇറക്കി വസുധൈവ കുടുംബകം എന്ന ഭാരതത്തിന്റെ മഹാമാതൃക കാട്ടി നേരിടാൻ രാഹുൽ സജ്ജമാക്കുന്നു എന്ന സൂചനയാണ് ആ മാധ്യമ സംവാദം തരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ നാരായണ്‍പുരിൽ ബിജെപി ഭരിക്കുന്ന ഉത്തരപ്രദേശലേക്കാൾ ക്രൈസ്തവരുടെ സ്ഥിതി മോശമാണെന്ന കാര്യം രാഹുൽ അറിയുന്നുണ്ടോ ആവോ?
2024 തെരഞ്ഞെടുപ്പിലും അയോധ്യ വിഷയമാക്കുന്നതിന് ബിജെപി ശ്രമിക്കുന്പോൾ ഹൈന്ദവ ദർശനങ്ങളിൽ ഉൗന്നിയുള്ള പ്രതിരോധം തീർക്കാനാണ് രാഹുൽ നോക്കുന്നതെന്നു വ്യക്തം. അർജുനൻ ലക്ഷ്യം മാത്രം കണ്മുന്പിൽ കാണുന്നതുപോലെ താനും കർമത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി. അതായത് മാധ്യമങ്ങളും കൂട്ടുകക്ഷികളും എന്തു പറഞ്ഞാലും സ്വന്തം കാഴ്ചപ്പാട് അനുസരിച്ചു മുന്നോട്ടു പോകുമെന്ന്. അതാണു കോണ്‍ഗ്രസിനു വേണ്ടത്. രാഹുൽ പറഞ്ഞതെല്ലാം ചെയ്യുമെങ്കിൽ കൃത്യമായ അടയാളങ്ങൾ ഉണ്ടാവേണ്ടത് ജനുവരി 30നു ശേഷമാണ്.
കലമുടയ്ക്കുമോ?
രാഹുൽഗാന്ധി ദേശീയ തലത്തിൽ സൃഷ്ടിക്കുന്ന അനുകൂലതരംഗം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുമോ എന്ന ഭീതി ഇപ്പോൾ ജനാധിപത്യചേരിയാലാകെ ഉയരുന്നുണ്ട്. ശശി തരൂരിന്റെ രംഗപ്രവേശം സമുദായ നേതാക്കൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഉണ്ടാക്കുന്ന അനുകൂലതരംഗം ഇപ്പോഴത്തെ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.
തരൂർ വന്നാൽ തങ്ങൾക്കുണ്ടാകാവുന്ന നഷ്ടങ്ങളാണ് അവരുടെ സമീപനത്തെ സ്വാധീനിക്കുന്നത്. അതു സ്വാഭാവികവുമാണ്. തരൂർ നിർദേശിച്ചതുപോലെ ഒരു നേതാവിനെ പ്രോജക്ട് ചെയ്ത് തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നത് നല്ലതാവും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാകണം നേതാവ് എന്നതാണ് അടുത്ത വിഷയം. ആ ദൗത്യം തരൂരിനുതന്നെ ലഭിച്ചാലും ഉമ്മൻ ചാണ്ടിയും രമേശും സതീശനും അടക്കമുള്ള കോണ്‍ഗ്രസുകാരെല്ലാം ഒക്കെ ഒത്തുപിടിച്ചില്ലെങ്കിൽ ലക്ഷ്യം നേടാനാവില്ല.
ശശി തരൂർ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പലരും തങ്ങൾ മത്സരിക്കുവാൻ ആഗ്രഹിക്കുന്നത് എങ്ങോട്ട് എന്നു പറഞ്ഞു രംഗത്തു വന്നു. മൂന്നര വർഷം കഴിഞ്ഞാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പു വരേണ്ടത്. 2024ൽ ലോക് സഭാ തെരഞ്ഞെടുപ്പുണ്ട്. 2025ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുണ്ട്. അതിലെല്ലാം ഉണ്ടാകുന്ന ജനവിധി അനുസരിച്ച് പലരുടെയും മനസ് മാറുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
Latest News
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top