Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സര്‍ക്കാര്‍ തലത്തില്‍ പരിഹാരമില്ല; വൈദ്യസമൂഹം നിരന്തരം ആക്രമിക്കപ്പെടുന്നു
Thursday, May 11, 2023 1:36 AM IST
ജോണ്സണ് വേങ്ങത്തടം
കാലാകാലങ്ങളായി ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെടുകയും ആശുപത്രി ഉപകരണങ്ങളും വസ്തുവകകളും തകര്‍ക്കപ്പെടുകയും ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്പോൾ സര്‍ക്കാര്‍തലത്തില്‍ പരിഹാരം ഉണ്ടാകുന്നില്ലെന്ന ആശങ്ക. യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം ആരോഗ്യമേഖലയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വനിതാ ഹൗസ് സര്‍ജനെ കുത്തി പരിക്കേല്‍പ്പിച്ചതും ഹൗസ് സര്ജന് അടിയേറ്റ് തലയ്ക്കു ആറ് തുന്നല്‍ ഇടേണ്ടിവന്നതും വനിതാ പിജി ഹൗസ് സര്ജന്മാരെ രാത്രിയില്‍ മുറിയില്‍ പൂട്ടിയിട്ടതും ഹൃദയസംബന്ധമായ അസുഖങ്ങളുമായി വീട്ടില്‍ കാണാന്‍ വന്ന രോഗിയെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതിന്റെ പേരില്‍ മര്‍ദനമേറ്റ് ഡോക്ടര്‍ ഐസിയുവില്‍ ആയതും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരളത്തില്‍ നടന്നതാണ്. മദ്യപിച്ചെത്തി ആശുപത്രി ജീവനക്കാരെ ആക്രമിച്ച അനേകം സംഭവങ്ങളുണ്ട്. കോവിഡ് കാലത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി വീടുവീടാന്തരം കയറിയിറങ്ങിയ ഒരു നഴ്സിനെ മര്‍ദിച്ച് അവശയാക്കിയ വാര്‍ത്ത കേരളത്തിലുണ്ടായതാണ്.
ആസിഡ് ആക്രമണം
കൊല്ലം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ നഴ്സിനു നേരേ ആസിഡ് ആക്രമണം ഉണ്ടായി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ നഴ്സിനു നേരേ ആസിഡ് ആക്രമണം നടത്തിയത് ഭര്‍ത്താവായിരുന്നു. ചങ്ങനാശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും നീതുവിനു പൊള്ളലേറ്റു. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റിയശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്സിനും നേരേ ആക്രമണം ഉണ്ടായി. ആക്രമിയുടെ മാതാവിനു ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു അതിക്രമം. ഇതിൽ ഡ്യൂട്ടി നഴ്സിനും ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. രാത്രി ഒന്‍പതരയ്ക്കാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചവിട്ടിവീഴ്ത്തി; സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. ഫാര്‍മസിയുടെ ജനല്‍ ചില്ലുകളും കസേരകളും തല്ലിത്തകര്‍ത്ത സംഘം ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. അക്രമികളിലൊരാളുടെ മാതാവിന് ചികിത്സ വൈകിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഡോക്ടര്‍ പോലീസിനു മൊഴി നല്‍കിയത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തത് രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ മരിച്ചതുമായി ബന്ധപെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തത്.
ചികിത്സിക്കാത്ത ഡോക്ടര്‍ക്കും മര്‍ദനം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കാത്ത ഡോക്ടര്‍ക്കാണ് ഒരുസംഘം ആളുകളുടെ ക്രൂര ആക്രമണം നേരിടെണ്ടിവന്നത്. സിസേറിയനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണു മര്‍ദനമേറ്റത്. ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നതു തടഞ്ഞ ഡോക്ടറെ സംഘം മര്‍ദിക്കുകയായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ക്കാണ് രോഗിയുടെ മര്‍ദനമേറ്റത്. കാലില്‍ മുറിവ് പറ്റിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഇയാള്‍ നഴ്സിംഗ് റൂമില്‍ കയറി ജീവനക്കാരെ ആക്രമിച്ചു. ഇതു തടയുവാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരെ കത്രിക ഉപയോഗിച്ചു കുത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരന്റെ വയറ്റിലാണു കുത്തേറ്റത്. തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്മെന്റ് ആശുപത്രിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെയും സഹോദരന്റെയും ആക്രമണമാണുണ്ടായത്. സാക്ഷി പറഞ്ഞയാളെ ആക്രമിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓട്ടോഡ്രൈവറും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. പുലര്‍ച്ച നടന്ന ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണം
2021ല്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതയായിരുന്ന വയോധിക മരിച്ചതുമായ് ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് കൂടിയായ മകന് ആശുപത്രിയില്‍ തിരികെയെത്തി ഡ്യൂട്ടി ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. സുഹൃത്തിനോട് വീഡിയോ റിക്കാര്‍ഡ് ചെയ്യാന്‍ പറഞ്ഞിട്ട് തിരിച്ചടിക്കാന്‍ ഡോക്ടറെ വെല്ലുവിളിച്ചു. പ്രകോപിതനാകാതിരുന്ന ഡോക്ടര്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു.
പരിഹാരം ആവശ്യം
ജീവൻ കൈയിൽ പിടിച്ചാണ് ജോലി ചെയ്യുന്നതെന്നു ആരോഗ്യമേഖലയിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ ഭൂരിപക്ഷം ജൂണിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും മാത്രമേ ആശുപത്രിയില്‍ ഉണ്ടാവാരുള്ളൂ.
ആശുപത്രികൾ പ്രവര്‍ത്തിക്കുന്നതിന് വ്യക്തമായ നിയമവും മാര്രേഖകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. ആശുപത്രി സംവിധാനങ്ങളില്‍ ഇത്തരത്തിലുള്ള പ്രോട്ടോക്കോളുകള്‍ കൊണ്ടുവന്ന നിയമപരമായ സുരക്ഷ നല്‍കേണ്ടതും അത്യാവശ്യമാണ്. മറ്റേതൊരു സംവിധാനത്തെയും സംരക്ഷിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ആരോഗ്യസംവിധാനങ്ങളിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വളർച്ചയിലെ വിളർച്ച
അത്ര സന്തോഷകരമല്ല വർത്തമാനങ്ങൾ.
*രണ്ടു വർഷം ക
പ്രവാസജീവിതത്തിലെ സങ്കീർണതകൾ
മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അ
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
Latest News
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
Latest News
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top