ടെൽ അവീവ്: ഇറാനുമായി അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇസ്രയേൽ. ചർച്ചകളുടെ അവസാന ഘട്ടം വരെ സുപ്രധാന വിവരങ്ങൾ അമേരിക്ക തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്ന് ഇസ്രയേൽ ഉന്നത വൃത്തങ്ങൾ ആരോപിച്ചു.
ഇറാനുമായി ഇത്തരമൊരു ധാരണയിലെത്തുന്ന വിവരം അമേരിക്കൻ ഭരണകൂടം ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇസ്രയേലിന് ഇതിനെക്കുറിച്ച് സൂചന ലഭിച്ചത്.
മേഖലയിലെ തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾ പരിഗണിക്കാതെയാണ് ട്രംപ് ഭരണകൂടം ഇറാനുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായി വെടിനിർത്തൽ ഉണ്ടായെങ്കിലും ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിലേക്ക് ഇറാനെ നയിച്ചത്.
Tags : Trump Netanyahu Latest News News