ശമനമില്ലാതെ..മഴ
Thursday, May 23, 2024 6:35 AM IST
തിരുവനന്തപുരം: ഒരാഴ്ചയായി ജില്ലയിൽ പെയ്യുന്ന മഴയ്ക്ക് ഇന്നലെയും ശമനമുണ്ടായില്ല. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചതും തിരുവനന്തപുരം ജില്ലയിലാണ്.

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ പെയ്യേണ്ടതിനേക്കാൾ 30 ശതമാനത്തിൽ അധികം മഴയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. ശരാശരിക്കും മുകളിൽ മഴ പെയ്തതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം വെള്ളം കയറിയതുമൂലം ജനങ്ങൾ ദുരിതത്തിലാണ്.

ഇന്നലെ ജില്ലയിൽ ഓറഞ്ച് അലേർട്ട് ആയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ശക്തിപ്രാപിച്ച മഴ രാത്രിയിലും ശക്തമായതോടെ നഗരത്തിലടക്കം രൂപപ്പെട്ട വെള്ളക്കെട്ട് താഴ്നിട്ടില്ല. ഇന്നലെ ഉച്ചവരെ ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഉച്ചയോടെ അൽപം ശമിച്ചെങ്കിലും ഉച്ചയ്ക്കുശേഷം മഴ വീണ്ടും ശക്തമായതോടെ ജനം കൂടുതൽ ദുരിതത്തിലായി.

ദിവസങ്ങളായി തുടരുന്ന മഴ സ്കൂൾ വിപണിയെ അടക്കം ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഇന്നു ജില്ലയിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. തൈക്കാട്, മുടവൻമുകുൾ, വഴുതക്കാട്, തിരുമല ഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ് സെത്തി ഏറെ നേരം പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.

ഇന്നലെയും നഗരത്തിന്‍റെ വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തിട്ടുണ്ട്. അതേസമയം, നഗരസഭ പരിധിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് നഗരസഭ ജീവനക്കാർ ഇടപെട്ട് പരിഹരിച്ചു.

എസ്റ്റേറ്റ് ഹൈസ്കൂൾ റോഡ്, കരിക്കകം വെണ്‍പാലവട്ടം, പുഞ്ചക്കരി മേനിലം എന്നീ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയുണ്ടായ മാർഗതടസം പൂർണമായി പരിഹരിച്ചു. തന്പുരാൻമുക്ക്, പൂനംകുളം കള്ള്ഷാപ്പ് റോഡ്, തിരുവല്ലം കെഎസ്ഇബി റോഡ്, ചെല്ലമംഗലം സൊസൈറ്റി റോഡ് എന്നിവിടങ്ങളിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ തടസങ്ങളും പരിഹരിച്ചു.

നഗരസഭ നടപ്പിലാക്കേണ്ട മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകിയതാണ് നഗരത്തിൽ കനത്ത വെള്ളക്കെട്ടിന് ഇടയാക്കിയതെന്നാണ് നഗരവാസികളുടെ പരാതി.