സുകൃതം ഹരികുമാറിനെ അടയാളപ്പെടുത്തിയ ചിത്രം: ടി.വി. ചന്ദ്രൻ
Thursday, May 23, 2024 6:35 AM IST
തിരുവനന്തപുരം: സിനിമയ്ക്കുവേണ്ടി ഹരികുമാർ നടന്നു തീർത്ത വഴികൾ ഹരികുമാറിന്‍റെ സിനിമകളെക്കാൾ ദൈർഘ്യമേറിയതാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ. ഭാരത്്ഭവനിലെ ശെമ്മാങ്കുടി ഹൈക്യൂ തിയറ്ററിൽ ഇന്നലെ ചലചചിത്ര സംവിധായകൻ ഹരികുമാറിനെ അനുസ്മരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദഹം.

ഗാനരചയിതാവ് ടി.കെ. പള്ളത്ത്, സംവിധായകൻ ഹരികുമാർ, അഭിനേത്രി കനകലത, ഛാ യാഗ്രാഹകനും സംവിധായകനുമായ സംഗീത് ശിവൻ, സംവിധായകൻ ബിജു വടപ്പാറ എന്നിവരുടെ അനുസ്മരണ കൂട്ടായ്മയായ സർഗ സ്മൃതിയായിരുന്നു ചടങ്ങ്. ഭരത് ഭവൻ തിരുവനന്തപുരം ഫിലിം ഫ്രറ്റേർണിറ്റിയും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വലിയ ബഹളങ്ങളൊന്നും കൂടാതെ ജീവിതത്തിന്‍റ അരികിലൂടെ നടന്നിരുന്ന സംവിധായകനായിരുന്നു ഹരികുമാർ. ഉറ്റ സുഹൃത്ത് കൂടിയായിരുന്ന ഹരിയുമായുള്ള സൗഹൃദ നിമിഷങ്ങളേയും ടി.വി. ചന്ദ്രൻ പങ്കിട്ടു.

ഹരികുമാർ എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ഹരിയുടെ സുകൃതം തനിക്കും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്- ടി.വി. ചന്ദ്രൻ പറഞ്ഞു. മമ്മൂട്ടിയാണ് ആദ്യമായി സുകൃതത്തിനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത്.

ഡൽഹിയിൽ പൊന്തൻമാടയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ സന്ദർഭത്തിൽ മമ്മൂട്ടിയെ കണ്ടപ്പോൾ താരം പറഞ്ഞതു മാടയെക്കാൾ ശക്തമായ ഒരു കഥാപാത്രം സുകൃതത്തിനു വേണ്ടി അവതരിപ്പിച്ചിട്ടാണ് വരുന്നത് എന്നാണ്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഹരിയുടെ ഉദ്യാനപാലകൻ വളരെ മനോഹരമായ സിനിമയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരു കഥവായിച്ചാൽ ആ കഥയെ സിനിമയാക്കുന്നതിനെക്കുറിച്ചാണു ഹരി ചിന്തിക്കുന്നത്. എം. മുകന്ദന്‍റെ കഥവായിച്ചതിൽ നിന്നാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന സിനിമ ഉണ്ടാകുന്നത്- ടി.വി. ചന്ദ്രൻ വ്യക്തമാക്കി.

മനുഷ്യരിലേക്കു നേരിട്ടു എത്തുന്ന ഒരു ശീലമായിരുന്നു ഹരിക്ക്. ഫോണിൽ ബന്ധപ്പെടുക തുടങ്ങി പുതിയ കാലത്തെ വിനിമയ സംവിധാനങ്ങൾ ഹരികുമാർ അധികം ഉപയോഗിച്ചിരുന്നില്ല.
സിനിമകൾക്കുവേണ്ടി ഹരി നടത്തിയ യാത്രകളും സഹിച്ച വിഷമതകളും അപമാനങ്ങളും ചെറുതായിരുന്നില്ല. ഹരി സ്നേഹമായിരുന്നു, കാറ്റുപോലായിരുന്നു ഹരി. എന്നീ വാക്കുകളോടെയാണ് ടി.വി. ചന്ദ്രൻ പ്രസംഗം അവസാനിപ്പിച്ചത്. വേർപിരിഞ്ഞ് പോകുന്ന ചലച്ചിത്ര പ്രതിഭകളുടെ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുവാനുള്ള ശ്രമങ്ങൾ നടത്തണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സംവിധായകരായ ഷാജി എൻ കരുണ്‍, ടി.കെ. രാജീവ് കുമാർ. നിർമാതാവും തിരുവനന്തപുരം ഫിലിം ഫ്രറ്റർണിറ്റി മാനേജിംഗ് ട്രസ്റ്റിയുമായ ജി. സുരേഷ്കുമാർ, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ,

ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം, സീരിയൽ നടി വിജയകുമാരി രമേഷ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. തിരുവനന്തപുരം ഫിലിം ഫ്രറ്റേർണിറ്റി ജനറൽ സെക്രട്ടറി കല്ലിയൂർ ശശി സ്വാഗതവും അഡ്വ. റോബിൻ സേവ്യർ നന്ദിയും പറഞ്ഞു.