മുല്ലൂർ ശാന്തകുമാരി വധക്കേസ് : പ്രതികളെ കുടുക്കിയത് വീട്ടുടമയെ വിളിച്ച ഫോൺ‌കോൾ
Thursday, May 23, 2024 6:35 AM IST
വിഴിഞ്ഞം: കൊല നടത്തി മുങ്ങുന്നതിനിടയിൽ വാടക വീട് ഒഴിയുന്നതായി ഉടമസ്ഥനെ അവസാന വട്ടം ഫോണിൽ വിളിച്ചറിയിച്ചതാണ് പ്രതികൾക്ക് വിനയായത്. വിഴിഞ്ഞം പോലീസിന്‍റെ തന്ത്രപരമായ നീക്കത്തിൽ കൊലപാതകം പുറംലോകമറിഞ്ഞ് മൂന്നു മണിക്കൂറിനുള്ളിൽ പ്രതികളെ അകത്താക്കാൻ കഴിഞ്ഞു.

സംഭവദിവസം രാവിലെ പത്തോടെ ശാന്തകുമാരിയെ വകവരുത്തി വാടക വീടിന്‍റെ തട്ടിൽ ഒളിപ്പിച്ചുവച്ച വിവരം നാട്ടുകാരും പോലീസും അറിയുന്നത് രാത്രി എട്ടു മണിയോടെ ആയിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ശാന്തകുമാരിയുടെതാണെന്ന് ഉറപ്പുവരുത്തിയശേഷം പ്രതികളിലെത്താനുതകുന്ന തെളിവുകൾക്കായി നാലുപാടും പാഞ്ഞു.

ഇതിനിടയിലാണ് പ്രതികൾക്ക് വീട് വാടകയ്ക്ക് നൽകിയ മുല്ലൂർ പനവിള സ്വദേശി ശ്രീകുമാറിന്‍റെ ഫോണിലേക്ക് തങ്ങൾ വീട് ഒഴിയുന്നതായി അറിയിച്ച അൽ അമീന്‍റെ ഫോൺ നമ്പർ ലഭിച്ചത്. ഈ നമ്പർ കച്ചിത്തുരുമ്പായി കണ്ട പോലീസ് ശ്രീകുറിനെ കൊണ്ടുതന്നെ രണ്ടു പ്രാവശ്യം വിളിപ്പിച്ചു.

സംഭവത്തിന്‍റെ ഗൗരവമറിയാതെ അൽഅമീൻ ഫോണെടുത്തത് പ്രതികളിലേക്ക് എത്തുന്നതിനുള്ള വഴി തെളിച്ചു. കൊലയാളികൾ ഉള്ളത് തിരുവനന്തപുരം സിറ്റിയാണെന്നു മനസിലാക്കിയ പോലീസ് മൂന്നു സംഘങ്ങളായി തിരിഞ്ഞ് സിറ്റിയിലേക്ക് പാഞ്ഞു. വാടകക്കാരനോട് വിഴിഞ്ഞത്തേക്ക് തിരികെ വരുന്നതായി അറിയിച്ച് പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച സംഘം പാലക്കാട്ടേക്ക് വണ്ടി കയറുന്നതിനുള്ളതന്ത്രം മെനഞ്ഞു.

ആദ്യം ഫോണെടുത്ത ലൊക്കേഷൻ തമ്പാനൂരിലെ ആഡംബര ഹോട്ടൽ ആണെന്നു മനസിലാക്കിയ അന്വേഷണ സംഘം അവിടെ എത്തുന്നതിനിടയൽ സംഘം തന്ത്രപൂർവ്വം മുങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ കയറിയിറങ്ങിയ പോലീസ് സിറ്റിയിലെ സ്വകാര്യ ബസ് സർവീസ് സെന്‍ററിലും എത്തി.അവിടെ നടത്തിയ പരിശോധനയിൽ കൊലയാളി സംഘം ബസിൽ കടന്നതായി സൂചന ലഭിച്ചു.

എന്നാൽ പോലീസ് പുറകെഉണ്ടെന്നു സംശയിച്ച സംഘം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ഇതിനിടയിൽ ബസ് സിറ്റിയും കഴിഞ്ഞു കഴക്കൂട്ടമെത്തി യിരു ന്നു. ഇതോടെ ബസ് തടഞ്ഞ് നിർത്തി പരിശോധിക്കാൻ വിഴിഞ്ഞം പോലീസ് കഴക്കൂട്ടം പോലിസിന്‍റെ സഹായം തേടി. തടഞ്ഞു നിർത്തിയ ബസിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

വിഴിഞ്ഞം സിഐ ആയിരുന്ന പ്രജീഷ് ശശി, എസ്ഐമാരായ സമ്പത്ത്, വിനോദ്, പോലീസ് ഓഫീസർമാരായ സെൽവരാജ്, സാബു, രാമു , അജയൻ, വനിതാ പോലീസുകാരായ വിജിത, ചന്ദ്രലേഖ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

കൊലപാതകം നടത്തിയിട്ടും കുറ്റബോധമില്ലാതെ റഫീക്ക

എസ്. രാജേന്ദ്രകുമാർ

വിഴിഞ്ഞം: കൊടുംപാതകങ്ങൾ നടത്തിയിട്ടും കുറ്റബോധമില്ലാ തെ റഫീക്കാ. സ്വന്തം മകനെയും സുഹൃത്തിനെയും കൂട്ടുപിടിച്ചു റഫീക്ക ഒരു വർഷത്തിനിടെ നടത്തിയ രണ്ടാമത്തെ ആരും കൊലയായിരുന്നു മുല്ലൂരിലേത്. ആദ്യ കൊല നടത്തിയശേഷം കുറ്റം മറ്റൊരാളിൽ ചുമത്തി തന്ത്രപൂർവം രക്ഷപ്പെട്ട റഫീക്ക യ്ക്ക് ശാന്തകുമാരിയുടെ കൊലയിൽ കാലിടറി.

വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനിയായ റഫീക്ക മുല്ലൂരിൽ വാടകയ്ക്ക് താമസത്തിനെത്തുന്നതിനും മാസങ്ങൾക്ക് മുൻപ് കോവളം ചിറയിൽ എന്ന സ്ഥലത്തും വാടകയ്ക്ക് താമസിച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ ദമ്പതികളുടെ വളർത്തു പുത്രിയായ പത്താം ക്ലാസുകാരിയുമായുള്ള ഷഫീക്കിന്‍റെ സ്നേഹ ബന്ധം വഴിവിട്ട അവസ്ഥയിലേക്കുമാറി.

ഇതിനെ എതിർത്ത് സംഭവം പുറത്തറിയിക്കുമെന്നറിയിച്ച കുട്ടിയെ വകവരുത്താൻ റഫീക്കയും രംഗത്തിറങ്ങി. കുട്ടിയും ഷഫീക്കും തമ്മിലുള്ള തർക്കത്തിനിടയിൽ അവിടെ എത്തിയ റഫീക്ക കൈയിൽ കരുതിയിരുന്ന ചുറ്റികകൊണ്ട് കുട്ടിയുടെ പുറംതലക്ക് അടിച്ചു വീഴ്ത്തിയശേഷം സ്ഥലം വിട്ടു.

കൂലിത്തൊഴിലിനു പോയി മടങ്ങിവന്ന ദമ്പതികളാണ് മകൾ അവശയായി കിടക്കുന്നത് കണ്ടെത്തിയത്. എന്നാൽ ഒന്നും അറിയാത്ത ഭാവത്തിൽ അവിടെയെത്തിയ റഫീക്കയും മകനും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടി മൂന്നാം നാൾ മരണത്തിനു കീഴടങ്ങി.

പോസ്റ്റ് മോർട്ടത്തിൽ പുറംതലക്കേറ്റ മാരകമായ അടിയാണ് മരണകരണമെന്ന് കണ്ടെത്തിയ ഡോക്ടർമാർ കുട്ടി പീഡനത്തിനിരയായെന്നും മനസിലാക്കി. എന്നാൽ എല്ലാകാര്യങ്ങളും നിരപരാധിയായ വളർത്തച്ഛന്‍റെ തലയിൽ കെട്ടിവയ്ക്കാൻ റഫീക്കയ്ക്കായി. വളർത്തച്ഛനെതിരെ പോലീസിനു ശക്തമായമൊഴി നൽകിയതും ഇവരായിരുന്നു. പാവപ്പെട്ട ദമ്പതികൾ അനുഭവിച്ച കടുത്ത മാനസിക പീഢനത്തിന് അറുതിയായത് മുല്ലൂർ സംഭവത്തിനു ശേഷമായിരുന്നു.