വെള്ളറട: പെരുങ്കടവിള പഞ്ചായത്തിനു കീഴില്‍ അയിരൂർ വാര്‍ഡില്‍ വരുന്ന അയിരൂര്‍ എല്‍പിഎസില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും എത്തിയപ്പോള്‍ ക്ലാസ് മുറികൾ വൃത്തിയാകുകയോ പരിസരം ശുചീകരിക്കുകയോ ചെയ്തില്ലെന്ന് ആരോപണം.

ഉടൻതന്നെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പ്രധാനാധ്യാപകനെ കാര്യം അറിയിച്ചെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നറിയിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ ഇന്നലെ പുതിയതായി ചാര്‍ജെടുത്ത പ്രധാനാധ്യാപിക എം ബിന്ദുവിനെ യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചു.

കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ബിനില്‍ മണലുവിളയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെകട്ടറി പെരുങ്കടവിള കൃഷ്ണശേഖര്‍, യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം വൈസ് പ്രസിഡന്‍റ് അഭിജിത്ത് ചുള്ളിയൂര്‍, തത്തമല നിതിന്‍, അയിരൂര്‍ ലക്ഷ്മി, കാക്കണം രാജേഷ്, അരുണ്‍ അയിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.