പേരൂര്‍ക്കട: നന്ദാവനം-ബേക്കറി ജംഗ്ഷന്‍ റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പ്രധാന റോഡിലാണ് വന്‍ തോതില്‍ കുടിവെള്ളം പാഴാകുന്നത്. വാട്ടര്‍ അഥോറിറ്റി പാളയം സെക്ഷന്‍ പരിധിയിലുള്ള പ്രദേശമാണ് ഇവിടം. പൈപ്പ് പൊട്ടിയിട്ട് ഒരുമാസമായി എന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.

അതേസമയം പൈപ്പ് പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് മൂന്നുദിവസം മാത്രമേ ആയിട്ടുള്ളൂവെന്നാണ് വാട്ടര്‍ അഥോറിറ്റി പറയുന്നത്. ടാര്‍ ഇളകി കുഴി രൂപപ്പെട്ട് അവിടെനിന്ന് ജലം ഒഴുകിപ്പരന്ന് ഓടയിലൂടെയാണ് പാഴാകുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാകുന്നുണ്ടെന്നാണ് കണക്ക്. ഇതിനു 50 മീറ്റര്‍ അകലെയായി മറ്റൊരു പൊട്ടല്‍കൂടിയുണ്ടെങ്കിലും അത് റോഡിനടിയിലൂടെയുള്ള ചോര്‍ച്ചയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

315 എം.എം വിസ്താരം വരുന്ന ഹൈ ഡെന്‍സിറ്റി പൈപ്പാണ് ഇവിടെ പൊട്ടിയിരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി ചെയ്യുന്നത് ക്ലേശകരമാണെന്നും ചെന്നൈയില്‍നിന്ന് പൈപ്പും അനുബന്ധ ഉപകരണങ്ങളും എത്തിയാല്‍ മാത്രമേ പണി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനുള്ള കാലതാമസമാണ് പ്രശ്‌നത്തിനു കാരണമെന്നുമാണ് വാട്ടര്‍ അഥോറിറ്റി പാളയം എഇ പറയുന്നത്. ഇന്നുതന്നെ പുതിയ പൈപ്പ് എത്തുമെന്നും പണി ആരംഭിക്കുമെന്നും എഇ സൂചിപ്പിച്ചു.

അതേസമയം ഏറെ വാഹനത്തിരക്കുള്ള റോഡാണ് ഇതെന്നും സെക്രട്ടേറിയറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും ജലമെത്തിക്കുന്ന പൈപ്പായതുകൊണ്ടാണ് വാല്‍വ് അടയ്ക്കാന്‍ സാധിക്കാത്തതെന്നും വാട്ടര്‍ അഥോറിറ്റി സൂചിപ്പിച്ചു.

ജെസിബി ഉപയോഗിച്ച് കുഴിച്ചാല്‍ മാത്രമേ ആഴത്തില്‍ കടന്നുപോയിട്ടുള്ള പൈപ്പ് കണ്ടെത്താനും അറ്റകുറ്റപ്പണി നടത്താനും സാധിക്കുകയുള്ളൂ. വരുന്ന അവധി ദിനങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കുമെന്നും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വ്യക്തമാക്കി.