ചീരട്ടാമലയിലെ ചെങ്കൽ ക്വാറിയിൽ റവന്യൂ സംഘം പരിശോധന നടത്തി
Wednesday, December 7, 2022 11:35 PM IST
പെരിന്തൽമണ്ണ: പുലാമന്തോൾ പഞ്ചായത്തിലെ ചീരട്ടാമലയിൽ റവന്യൂ സംഘം പരിശോധന നടത്തി. ഇവിടെ നിന്നു വാഹനങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ ജിയോളജി വകുപ്പ് സ്ഥലം പരിശോധിച്ച് പിഴ നിശ്ചയിക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെയും ചെങ്കല്ല് ഖനനം നടത്തിയ സ്ഥലത്തിന്‍റെയും വിവരങ്ങൾ ഉൾപ്പെടെ തഹസിൽദാർ ജിയോളജി വകുപ്പിനു നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും നടപടി. റിപ്പോർട്ട് ലഭിച്ചാൽ ജിയോളജി സംഘം സ്ഥലം സന്ദർശിച്ച് ഖനനം നടത്തിയ ഭാഗങ്ങൾ അളക്കും. ഇതനുസരിച്ച് സർക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ മൂന്നിരട്ടിയാണ് പിഴയായി ഈടാക്കുക. വാഹനത്തിനു വേറെയും പിഴ ഈടാക്കും. 
മാസങ്ങൾക്കു മുന്പു തഹസിൽദാർക്കു അനധികൃത ഖനനത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. തുടർന്നു വില്ലേജ് ഓഫീസർ പരിശോധന നടത്തി ഖനനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകി. എന്നാൽ പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് ഖനനം വ്യാപിച്ചതോടെയാണ് പെരിന്തൽമണ്ണ തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മിന്നൽപരിശോധന നടത്തിയത്. 21 അംഗ സംഘമാണ് പരിശോധനക്കെത്തിയത്.
തുടർന്ന് 72 ടിപ്പർ ലോറികളും മൂന്നു മണ്ണുമാന്തികളും പിടിച്ചെടുക്കുകയായിരുന്നു. സ്വകാര്യ ഭൂമിയിൽ അനധികൃതമായി ഖനനം നടത്തിയ സ്ഥലത്തിന്‍റെ അളവിന് അനുസരിച്ചാണ് പിഴസംഖ്യ നിശ്ചയിക്കുന്നത്. ഇതു അടവാക്കി രസീത് ലഭ്യമാക്കുന്നതോടെ വാഹനങ്ങൾ വിട്ടു നൽകും.