കായികതാരത്തെ സംഘം ചേര്‍ന്നു മര്‍ദിച്ചു
Tuesday, April 23, 2024 7:15 AM IST
നിലമ്പൂര്‍: കരുളായില്‍ കായികതാരമായ വിദ്യാര്‍ഥിക്ക് നേരെ മൂന്നംഗ സംഘത്തിന്‍റെ ക്രൂരമര്‍ദനം. വിദ്യാര്‍ഥിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനെ(14)യാണ് മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ കൈകാലുകളുടെ എല്ലുകള്‍ക്ക് ഉള്‍പ്പെടെ പൊട്ടലേറ്റു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മുഹമ്മദ് ഷാന്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ദിശമാറി ബൈക്കിലെത്തിയ മൂന്നു പേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷാന്‍ തെറിച്ചു വീണു. ഇതുചോദ്യം ചെയ്തതാണ് മൂവരെ പ്രകോപിതരാക്കിയത്. "നീ ഇനി ഈ കാലുകള്‍ കൊണ്ടു ഓടേണ്ട'യെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

ടര്‍ഫില്‍ ഫുട്ബോള്‍ പ്രാക്ടീസ് ചെയ്യാന്‍ പോകുന്നതിനിടെ മുഹമ്മദ് ഷാന്‍റെ വീടിന്‍റെ നൂറു മീറ്റര്‍ അകലെ വച്ചാണ് ആക്രമണം ഉണ്ടായത്. ഇതിനിടെ മുഹമ്മദ് ഷാന്‍റെ കൂട്ടുകാരന്‍ സംഭവസ്ഥലത്തെത്തി. ഇതോടെ അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.കൂട്ടുകാരാണ് ഷാനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കരുളായി സ്വദേശികളായ കണ്ടാലറിയാവുന്ന മൂന്നു പേരാണ് മര്‍ദിച്ചതെന്ന് ഷാന്‍ പരാതിയില്‍ പറയുന്നു.

ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളയില്‍ ദേശീയ മത്സരത്തില്‍ റിലേയില്‍ മുഹമ്മദ് ഷാന്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. സംഭവത്തില്‍ വരകുളം ഐഡിയല്‍ ക്ലബും പരാതി നല്‍കി.