പോത്തുകല്ലില്‍ പോലീസ് റൂട്ട് മാര്‍ച്ച്
Wednesday, April 24, 2024 5:41 AM IST
എടക്കര: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പോത്തുകല്‍ മേഖലയില്‍ ലോക്സഭാ തെഞ്ഞെടുപ്പിനോടനുന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തമിഴ്നാട് കമാന്‍ഡോകള്‍ അണിനിരന്ന റൂട്ട് മാര്‍ച്ച് നടത്തി.

നിലമ്പൂര്‍ ഡിവൈഎസ്പി പി.എ. വര്‍ഗീസ്, പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന റൂട്ട് മാര്‍ച്ച്.

ഞെട്ടിക്കുളം മുതല്‍ പോത്തുകല്‍ ടൗണ്‍ വരെയും തമ്പുരാട്ടിക്കല്ല് മുതല്‍ മുണ്ടേരി വരെയുമായിരുന്നു മാര്‍ച്ച്. പോത്തുകല്‍ പഞ്ചായത്തില്‍ പത്ത് പോളിംഗ് സ്റ്റേഷനുകളാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്നത്.

മുണ്ടേരിയില്‍ മൂന്ന് പോളിംഗ് സ്റ്റേഷനുകളും പോത്തുകല്ലില്‍ മൂന്നും കോടാലിപ്പൊയില്‍, ശാന്തിഗ്രാം, പാതാര്‍ എന്നിങ്ങനെ പത്ത് പോളിംഗ് സ്റ്റേഷനുകളാണ് മാവേയിസ്റ്റ് ഭീഷണി നേരിടുന്നവ. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളത്.