മുഴങ്ങി തീരാതെ മാസ് ഡയലോഗുകള്‍...
Friday, April 26, 2024 5:57 AM IST
ഇ. അനീഷ്

കോഴിക്കോട്: കൈത്താങ്ങാകും കൈപ്പത്തി, ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളു, മോദിയുടെ ഗാരന്‍റി.. ഒറ്റ ഡയലോഗ് കൊണ്ട് ജനമനസില്‍ വോട്ടുറപ്പിക്കുന്ന ഡയലോഗുകള്‍ ഏറെ കണ്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഇന്ന് കേരളം ബൂത്തിലേക്ക്.

സൈബറിടങ്ങളിലൂടെയും സോഷ്യല്‍ മീഡിയവഴിയും നേര്‍ക്കുനേര്‍ കണ്ടും ഈ ഡയലോഗുകള്‍ ജനമനസുകളില്‍ പതിഞ്ഞുകഴിഞ്ഞു. പാരഡി പാട്ടുകളേക്കാള്‍ വോട്ടര്‍മാരുടെ അഭിപ്രായം നേടിയത് ഇത്തരം ഒറ്റവരി പരസ്യവാചകങ്ങളാണെന്ന് സ്ഥാനാര്‍ഥികളും സമ്മതിക്കുന്നു.

ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോള്‍ മലയാളികളുടെ മനസില്‍ ഒരു സിനിമാ പാട്ടുപോലെ ഈ ഡയലോഗുകള്‍ ഉണ്ടാകുമെന്നുറപ്പാണ്. ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പരസ്യ വാക്കുകള്‍ വിരലില്‍ മഷിപുരളും വരെ അവരുടെ കൂടെ ഉണ്ടാകുമെന്നര്‍ഥം. ആ ഒരു പ്രതീക്ഷയാണ് മാസ് ഡയലോഗുകള്‍ സൃഷ്ടിച്ച സ്‌പെഷല്‍ പിആര്‍ ടീമുകളുടെ ലക്ഷ്യവും.

സോഷ്യല്‍ മീഡിയകളും പാര്‍ട്ടി കാപ്‌സൂളുകളും ഇത്രത്തോളം സജീവമായ കാലത്ത് അതിന്‍റെ ചുവടുപിടിച്ചായിരുന്നു മുന്നുമുന്നണികളും പ്രചാരണം കൊണ്ടുപിടിച്ചത്. ഒറ്റ നിമിഷം കൊണ്ട് ആളുകളുടെ മനസില്‍ കയറി കൂടുന്ന പരസ്യ വാചകങ്ങള്‍ക്കായി നേരത്തെതന്നെ മുന്നണികള്‍ തയാറെടുപ്പ് തുടങ്ങിയിരുന്നു.

കനത്തചൂടിലെ റോഡ് ഷോ ഒരു ഭാഗത്ത് നടന്നപ്പോള്‍ അതിലും വലിയഷോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടിയത്. അവസാന ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലുടെ അത് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വാതോരാതെ എത്തികൊണ്ടിരുന്നു.

ബിജെപി പ്രചാരണത്തിലുടനീളം ‘മോദി ഗാരന്‍റി' പ്രചാരണ ആയുധമാക്കിയപ്പോള്‍, ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന പ്രചാരണം പരമാവധി ആളുകളിലെത്തിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. ഇതോടൊപ്പം റിക്കാര്‍ഡ് കോള്‍ വഴിയുള്ള പ്രചാരണവും അതിശക്തമായി നടന്നു. ഒരു മാസ് ഡയലോഗ് എത്രത്തോളം മനസുകളില്‍ പതിപ്പിക്കാന്‍ പറ്റുമോ അത് അതിശക്തമായി പ്രചരിപ്പിക്കാന്‍ കേരളത്തില്‍ ഇടതിനു കഴിഞ്ഞു.

മാസ് ഡയലോഗുകളില്‍ രണ്ടാമതെത്തിയത് ബിജെപിയാണ്. മോഡിയെ ജയിപ്പിക്കേണ്ടത് നമ്മുടെ ഗാരന്‍റി, നന്‍മയ്ക്കായി താമരയിലമര്‍ത്തൂ തുടങ്ങിയ പരസ്യ വാചകങ്ങളാണ് പ്രവര്‍ത്തകര്‍ പ്രചാരണ ആയുധമാക്കിയത്.

തുടക്കത്തില്‍ സോഷ്യല്‍ മീഡിയവഴിയും പരസ്യവാചകങ്ങള്‍ വഴിയുമുള്ള പ്രചാരണം കൊഴുപ്പിക്കാതിരുന്ന കോണ്‍ഗ്രസ് അവസാനലാപ്പില്‍ എത്തിയപ്പോള്‍ കഥമാറ്റി. കൈപ്പത്തി നല്‍കും വിശ്വാസം, കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കേണ്ട സമയം, തുടങ്ങിയ പരസ്യ വാചകങ്ങള്‍ അവസാന മണിക്കൂറുകളില്‍ ശക്തമായി വോട്ടര്‍മാരിലേക്കെത്തി.

മൂന്ന് മുന്നണികളുടെയും പരസ്യ വാചകങ്ങള്‍ സൂപ്പര്‍ ഹിറ്റായെങ്കിലും പ്രചാരണം കൊടിയിറങ്ങി ബൂത്തുകളില്‍ എത്തുമ്പോള്‍ ഇവ വോട്ടര്‍മാരുടെ മനസില്‍ ഉണ്ടാകണേ എന്ന പ്രാര്‍ഥനയിലാണ് സ്ഥാനാര്‍ഥികള്‍.