വോട്ടു ചെയ്യാനെത്തുന്നവര്‍ക്ക് വന്യമൃഗങ്ങളില്‍നിന്നുള്ള സുരക്ഷയ്ക്ക് സംവിധാനമൊരുക്കി വനംവകുപ്പ്
Friday, April 26, 2024 5:58 AM IST
നിലമ്പൂര്‍: മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പല കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വോട്ടു ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ വനം വകുപ്പ് നടപടിയെടുത്തു. വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളിലാണ് വനം വകുപ്പ് സുരക്ഷാ സൗകര്യങ്ങളൊരുക്കിയത്.

വനത്തിനോട് ചേര്‍ന്നുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്കും വനത്തിനുള്ളിലുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്കും പോയിവരുന്ന വോട്ടര്‍മാര്‍ക്ക് വന്യമൃഗ ഭീതിയില്ലാതെ പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്തുവരുവാനുള്ള സൗകര്യമാണുണ്ടാവുക. ഇതിനായി വനം വകുപ്പിന് കീഴലുള്ള ദ്രുത പ്രതികരണ ടീമിനെ (ആര്‍ആര്‍ടി) യാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ആര്‍ആര്‍ടിയുടെ വനം റേഞ്ച് ഓഫീസര്‍മാര്‍ ഇതിന്‍റെ മേല്‍നോട്ടം വഹിക്കും.

കൂടാതെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ശ്രദ്ധയുമുണ്ടാകും. വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ പോകാന്‍ ഭീതിയുള്ള കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള ഒരു പട്ടിക റവന്യു വകുപ്പ് പുത്തിറക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പ്രയാസമുണ്ടെന്ന് വനംവകുപ്പിന് കൂടി ബോധ്യമുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും സുരക്ഷ നല്‍കുക.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകള്‍ക്ക് കീഴിലുള്‍പ്പെടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വനത്തിനകത്തു കൂടി വോട്ടു ചെയ്യാന്‍ പോകേണ്ടതുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആര്‍ആര്‍ടി സുരക്ഷ നല്‍കും. ഈ സ്ഥലങ്ങളെല്ലാം വനംവകുപ്പ് മാപ്പ് ചെയ്തു വച്ചതായി നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ പറഞ്ഞു.

നിലമ്പൂര്‍ സൗത്ത് ഡിവിഷന് കീഴിലെ നെടുങ്കയം അമിനിറ്റി സെന്‍ററിലും കരുവാരകുണ്ട് ചൂളിക്കുന്ന് എസ്‌റ്റേറ്റ് ബൂത്തിലുമാണ് സുരക്ഷയൊരുക്കുക. നോര്‍ത്ത് ഡിവിഷനില്‍ ഉള്‍വനത്തിലുള്ള പുഞ്ചക്കൊല്ലി, വാണിയംപുഴ ആദിവാസി കോളനികളില്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പുറമെ വോട്ടിങ് സാമഗ്രികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സുരക്ഷയും ആര്‍ആര്‍ടി നോക്കും.