മരക്കടവ്, കൊളവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം
Wednesday, April 24, 2024 5:55 AM IST
പുൽപ്പള്ളി: കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളെ തടയാൻ നിർമിച്ച തൂക്കുവേലി തകർത്ത് കാട്ടാനകൾ കൃഷി യിടത്തിലിറങ്ങാൻ തുടങ്ങിയതോടെ നെൻകൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ. കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള വനമേഖലകളിൽ വരൾച്ച രൂക്ഷമായതോടെ തീറ്റയും വെള്ളവും തേടി കബനി പുഴയിലെത്തുന്ന കാട്ടാനകളാണ് സന്ധ്യമയങ്ങുന്നതോടെ കബനി നദിയിലൂടെ കൃഷിയിടങ്ങളിലിറുങ്ങുന്നത്.

ഒരു വർഷം മുന്പാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് കൊളവള്ളി മുതൽ പെരിക്കല്ലൂർ കടവ് വരെയുള്ള ഭാഗത്ത് കർണാടക മോഡൽ തുക്കുവേലി നിർമിച്ചത്. പുഴയോരത്തു കൂടിയുള്ള വേലിയിൽ കാര്യമായ വൈദ്യുതി പ്രവാഹമില്ലെന്നാണ് കർഷകർ പറയുന്നത്. മീൻ പിടിക്കാനും തോട്ടയിടാനും പുഴയിലിറങ്ങുന്നവർ വേലി കന്പികൾ കുട്ടി കെട്ടിയിടുന്നതും വൈദ്യുതി പ്രവാഹം തടസപ്പെടാനിടയാകുന്നു.

വൈദ്യുതി പ്രവാഹമില്ലാതായാൽ വേലിയപ്പാടെ തകരും. മരക്കടവ്, കൊളവള്ളി, വരവൂർ പാടത്ത് ഇക്കൊല്ലം പരമാവധി കർഷകർ പുഞ്ചകൃഷിയിറക്കിയിരുന്നു. ചക്ക സീസണായതോടെ ആനയുടെ വരവും തുടങ്ങി.

പാടത്തെ കൃഷിക്കു പുറമേ തോട്ടങ്ങളിലെ വാഴ, കപ്പ കൃഷികളും നശിപ്പിച്ചു. പുഴയോരത്തെ താമസക്കാരും കാട്ടാന ഭീതിയിലാണ്. തൂക്കുവേലിയുടെ തകരാർ പരിഹരിക്കണമെന്നും സംരക്ഷണം ഉറപ്പാക്കാൻ വാച്ചർമാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.