പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ അടച്ച് ജലസംഭരണം തുടങ്ങി
Wednesday, November 23, 2022 12:37 AM IST
മട്ടന്നൂർ: പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ പൂർണമായും അടച്ച് ജല സംഭരണം തുടങ്ങി. മഴക്കാലം അവസാനിക്കുകയും തുലാവർഷം പ്രതീക്ഷിച്ച നിലയിൽ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതിയെ ആശ്രയിക്കുന്ന ബാരാപ്പോൾ, ബാവലി പുഴകളിൽ ജലവിതാനം ക്രമാതീതമായി താണിരുന്നു. എന്നാൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. ഇതാണ് വേനൽ കനക്കുന്നതിന് മുമ്പേ തന്നെ പദ്ധതിയുടെ 16 ഷട്ടറുകളും അടച്ച് ജലസംഭരണം തുടങ്ങിയത്.

കണ്ണൂർ ജില്ലയിലെ 80 ശതമാനത്തോളം പ്രദേശങ്ങൾക്കും ദാഹജലദായിനിയാണ് പഴശി ഡാം. മുപ്പതിലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും പഴശിയിൽ നിന്നാണ് ജലം വിതരണം നടത്തുന്നത്. ജപ്പാൻ സഹായത്തോടെ നിർമിച്ച തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് കുടിവെള്ളം നൽകുന്ന പട്ടുവം പദ്ധതി, കണ്ണൂർ പട്ടണ പ്രദേശങ്ങളിൽ കുടിവെള്ള മെത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശേരി മേഖലയ്ക്ക് കുടിവെള്ളം നൽകുന്ന അഞ്ചരക്കണ്ടി പദ്ധതി തുടങ്ങി ആറു കുടിവെള്ള പദ്ധതികൾ പഴശിയെ ആശ്രയിച്ചാണ് നിൽക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിലേക്കും പഴശിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. ഈ വർഷം 16 കിലോമീറ്റർ കനാൽ വഴി വെള്ളം എത്തിക്കുന്നതിനുള്ള മുന്നൊരു ക്കത്തിന്‍റെ ഭാഗം കൂടിയാണ് നേരത്തേ ഷട്ടറുകൾ അടച്ച് ജലസംഭരത്തിന് ശ്രമം നടക്കുന്നത്.

ഷട്ടർ അടച്ച് ഒറ്റ ദിവസംകൊണ്ട് തന്നെ പദ്ധതിയിൽ അഞ്ചു മീറ്ററോളം ജലം ഉയർന്നു. തുലാവർഷം കുറവാണെങ്കിലും പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാഴ്ചയ്ക്കകം സംഭരണി പൂർണശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26.52 ആണ് പദ്ധതിയുടെ സംഭരണശേഷി.

എന്നാൽ പത്ത് വർഷത്തോളമായി പുഴയിലെ മണൽ ലേലം ചെയ്യാത്തതും കല്ലും, മണലും, മരങ്ങളും മറ്റും വന്നടിഞ്ഞതു കാരണം മുൻകാലങ്ങളിൽ സംഭരിച്ചു നിർത്തി യിരുന്ന ജലത്തിന്‍റെ അളവ് ഏറെ കുറയാനാണ് സാധ്യത.