കോഴിവില ഉയരുന്പോഴും നേട്ടമില്ലാതെ കർഷകർ
Saturday, June 10, 2023 1:02 AM IST
കേളകം: ഇറച്ചിക്കോഴിക്ക് വില വർധിച്ചിട്ടും നേട്ടം കൊയ്യാനാകാതെ കോഴിക്കർഷകർ. കിലോയ്ക്ക് 160- 170 രൂപ വരെ വിലയിലാണ് ഇറച്ചിക്കോഴിക്ക് മാർക്കറ്റ് വില. എന്നാൽ, കോഴിക്കർഷകർക്ക് ഫാമുകളിൽ ലഭിക്കുന്ന വില 125ൽ താഴെ. മൊത്ത വിതരണകാർക്കും ഇടനില കച്ചവടക്കാർക്കുമാണ് ഇതിന്‍റെ ബാക്കി തുക ലഭിക്കുന്നത്. കോഴിക്കുഞ്ഞിന്‍റെ നിലവിലെ വില 30 രൂപയാണ്. ഇനിയും വർധിക്കുമെന്ന് പറയുന്നു.
തീറ്റയ്ക്കും അടുത്തിടെ വില വർധിച്ചു. 2300 രൂപയാണ് 50 കിലോ ചാക്കിന് നിലവിലെ വില. കോഴി വളർച്ചയെത്തി രണ്ടു കിലോ തൂക്കം വയ്ക്കാൻ ശരാശരി 3.5 കിലോ തീറ്റ വേണം. ഇതിനായി 161 രൂപയോളം ചെലവാകും, പിന്നെ പ്രതിരോധ കുത്തിവയ്പ്. വെള്ളം, വൈദ്യുതി, അറക്കപ്പൊടി, പണിക്കൂലി എല്ലാം കൂടി ആകുമ്പോൾ 231 രൂപയ്ക്ക് മുകളിൽ ഒരു കോഴിക്ക് ഉത്പാദന ചെലവാകും. കിലോ കണക്കിൽ എടുത്താൽ 115.50 രൂപ ചെലവ് വരും.
1000 കോഴിയുള്ള ഒരു കർഷകൻ 45 ദിവസം അധ്വാനിച്ചാൽ കിട്ടുന്ന തുക 10000 രൂപയിൽ താഴെ മാത്രമാണ്. 1000 കോഴിക്കുഞ്ഞുങ്ങളെ വളർത്താനാരംഭിച്ചാൽ 900- 930 ൽ അധികം വിൽപനയ്ക്കായി ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. മാത്രമല്ല, ഉയർന്ന വില ലഭിക്കുന്നത് വേനൽക്കാലത്ത് മാത്രമാണ്. മറ്റ് സമയങ്ങളിൽ മിക്ക വിളവെടുപ്പിലും നഷ്ടമാണ് ഉണ്ടാകുന്നത്. സർക്കാർ കോഴിക്കൃഷിയിൽ ഇടപെടും എന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും തുടർ നടപടി ഒന്നും ഉണ്ടായില്ല. കുറഞ്ഞ വിലയിൽ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്കി കോഴി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, ഇതിനായുള്ള മുതൽ മുടക്ക് കർഷകർ തന്നെ നടത്തണമെന്ന് പദ്ധതി നടത്തിപ്പുകാർ പറഞ്ഞതോടെ കർഷകർ ഈ പദ്ധതിയിൽനിന്ന് പിൻമാറി. നിലവിലെ വില വർധനവിന് കാരണമായി പറയുന്നത് കൊറോണ നിയന്ത്രണം മൂലം കർണാടകയിൽനിന്ന് കോഴി വരുന്നത് അനിശ്ചിതത്തിലായതാണ്.