വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവമായി മാതൃകാ ബൂത്തുകള്‍
Saturday, April 27, 2024 1:52 AM IST
കണ്ണൂർ: പൊള്ളുന്ന വേനലിലും വോട്ടര്‍മാര്‍ക്ക് തണലൊരുക്കി മാതൃക പോളിംഗ് സ്‌റ്റേഷനുകള്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ യുപി സ്‌കൂളിലെ 111-ാം നമ്പര്‍ ബൂത്തില്‍ സജ്ജീകരിച്ച മാതൃകാ പോളിംഗ് സ്റ്റേഷന്‍ ശ്രദ്ധേയമായി. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് മാതൃകാ സ്റ്റേഷന്‍ ഒരുക്കിയത്. പൊള്ളുന്ന വേനല്‍ ചൂടില്‍ മാതൃകാ സ്റ്റേഷനില്‍ ഒരുക്കിയ പന്തലും ഹരിത അലങ്കാരങ്ങളും വോട്ടര്‍മാര്‍ക്ക് ആശ്വാസമായി. തുണി പന്തലൊരുക്കിയും ഈന്തോല, പനയോല, തെങ്ങോല എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും പാഴ്വസ്തുക്കള്‍ നിക്ഷേപിക്കാന്‍ വല്ലം ഉള്‍പ്പെടെയുള്ളവയും ഒരുക്കിയിരുന്നു.

കുടിവെള്ളം, വീല്‍ചെയര്‍ സൗകര്യം തുടങ്ങിയവയും ലഭ്യമാക്കി. പ്രായഭേദമന്യേ ഏവര്‍ക്കും ഉപയോഗിക്കാന്‍ ഇരിപ്പിടം കൂടി ഒരുക്കിയതോടെ വോട്ടര്‍ സൗഹൃദ സ്റ്റേഷനായി പാനൂര്‍ യുപി സ്‌കൂള്‍ മാറി. എന്‍എസ്എസ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായവും ലഭ്യമാക്കിയിരുന്നു.

വിവിധ ആശയങ്ങളില്‍ ഊന്നിയ മാതൃകാ പോളിംഗ് സ്റ്റേഷനാണ് സ്വീപിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയത്. കണ്ണൂര്‍ ജില്ലയിലെ 14 ഇടങ്ങളിലാണ് മാതൃക പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയത്. മട്ടന്നൂര്‍ നിയമസഭയിലെ കൊമ്മേരി ഗവ. എല്‍പി സ്‌കൂള്‍, പാറക്കാട് സ്മാരക നിലയം, തില്ലങ്കേരി ഗവ. യുപി സ്‌കൂള്‍, കുറുമ്പക്കല്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്പോര്‍ട്സില്‍ ഊന്നിയ ആശയമുള്ള പോളിംഗ് സ്റ്റേഷനാണ് ഒരുക്കിയത്. കണ്ണൂരിലെ തോട്ടട എച്ച്എസ്എസില്‍ കൈത്തറിയും പേരാവൂരിലെ ആനപ്പന്തി എല്‍പി സ്‌കൂളിലും ചുങ്കക്കുന്ന് യുപി സ്‌കൂളിലും വനം, പയ്യന്നൂരിലെ പെരിങ്ങോം എച്ച്എസ്എസിലും രാമന്തളി ഗവ. എച്ച്എസ്എസിലും ഫുട്ബോള്‍, ഇരിക്കൂറിലെ വായാട്ടുപ്പറമ്പ് സെന്‍റ് ജോസഫ് യുപി സ്‌കൂളില്‍ മൃഗം, ധര്‍മടത്തെ പടുവിലായി സ്‌കൂളില്‍ മഴവില്ല്, തളിപ്പറമ്പിലെ കൂനം എഎല്‍പി സ്‌കൂളില്‍ ഗതാഗതം, തലശേരിയിലെ തിരുവങ്ങാട് ഗേള്‍സ് സ്‌കൂളില്‍ കേക്കും ക്രിക്കറ്റിന്‍റെയും ഫോട്ടോസുകള്‍ വച്ച് അലങ്കരിച്ച സെല്‍ഫി പോയിന്‍റ് എന്നിവയാണ് പോളിംഗ് സ്റ്റേഷനുകള്‍.

വോട്ടര്‍മാര്‍ക്ക് ആശ്വാസമായി ബൂത്തിലെ അടിസ്ഥാന
സൗകര്യങ്ങള്‍

കണ്ണൂർ: ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ലഭിച്ചത് വോട്ടര്‍മാര്‍ക്ക് ആശ്വാസമായി. തണല്‍ പന്തല്‍, കുടിവെള്ളം, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളാണ് ബൂത്തുകളില്‍ ഒരുക്കിയിരുന്നത്. രാവിലെ വന്‍ തിരക്കാണ് മിക്ക ബൂത്തുകളിലും അനുഭവപ്പെട്ടത്. ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്ന അടയാളങ്ങള്‍ ബൂത്തുകളില്‍ സ്ഥാപിച്ചിരുന്നു. സംശയമില്ലാതെ ബൂത്തുകളിലെത്താനും സൗകര്യങ്ങള്‍ ഉപയോഗിക്കാനും ഇത് സഹായമായി. പ്രായമായ വോട്ടര്‍മാക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. അവശത അനുഭവിക്കുന്നവരെ വോളണ്ടിയര്‍മാര്‍ ഇവിടെയെത്തിച്ച് പ്രത്യേക പരിഗണന നല്‍കിയാണ് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്.

ണ്ണൂര്‍ മണ്ഡലത്തിലെ ഊര്‍പ്പഴശിക്കാവ് ഗവ. യുപി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ചില പോളിംഗ് സ്‌റ്റേഷനുകളില്‍ ഇരിക്കാന്‍ കസേരകള്‍ ഉള്‍പ്പെടെ എത്തിച്ച് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. ഇത്തരം സ്ഥലങ്ങളില്‍ മിക്ക വോട്ടര്‍മാരും ഇരുന്നാണ് ഊഴത്തിനായി കാത്തിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം തണല്‍ പന്തല്‍ സജ്ജമാക്കിയത് വരിയില്‍ നില്‍ക്കുന്നവരെ വെയിലിന്‍റെ കാഠിന്യത്തില്‍ നിന്നും സംരക്ഷിച്ചു. ചൂട് പരിഗണിച്ച് കുടിവെള്ള സൗകര്യം എല്ലായിടത്തും ലഭ്യമാക്കി. എന്‍എസ്എസ് വോളണ്ടിയര്‍മാരാണ് കുടിവെള്ള വിതരണത്തിന് പ്രധാനമായും ഉണ്ടായിരുന്നത്.

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ്, വീല്‍ചെയര്‍ സൗകര്യവും പോളിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഉറപ്പാക്കിയിരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചതിനൊപ്പം നിരീക്ഷത്തണത്തിന് കൂടുതല്‍ വെബ് കാമറകളും സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കാന്‍ സമ്പൂര്‍ണ ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാന്‍ ഹരിത കര്‍മസേന ബിന്നുകളും സ്ഥാപിച്ചിരുന്നു.