കൊ ട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് നവീകരിക്കുന്നു; മാതൃക തമ്പാനൂരിന്‍റേത്
Thursday, April 18, 2024 11:33 PM IST
കൊട്ടാരക്കര: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പുതിയ ' കെട്ടിടമൊരുങ്ങും. നിലവിലുള്ള കെട്ടിടം നവീകരിക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്‍റെ ശ്രമഫലമായി ഏഴ് കോടി രൂപയാണ് പുതിയ കെട്ടിടം നിർമിക്കാനായി അനുവദിച്ചത്.

ആർ.ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന വേളയിൽ നിർമിച്ച നിലവിലെ പ്രധാന കെട്ടിടംമൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കാനും പദ്ധതി തയാറായി.

കൊല്ലം-തിരുമംഗലം ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ ഇവിടെയുള്ള ബസ് സ്റ്റാൻഡിന് കൂടുതൽ പ്രാധാന്യമുണ്ട്.
ആർ.ബാലകൃഷ്ണ പിള്ളയുടെ കാലത്തുതന്നെ സംസ്ഥാനത്തെ മികച്ച ട്രാൻ.ഡിപ്പോകളിൽ ഒന്നായി കൊട്ടാരക്കര ഡിപ്പോ മാറിയിരുന്നു. ചെങ്ങറ സുരേന്ദ്രൻ എംപിയായിരുന്ന വേളയിൽ ബസ് ഷെഡും പി.ഐഷാപോറ്റി എംഎൽഎ ആയിരിക്കവെ ഗാരേജ് കെട്ടിടവും നിർമിച്ചിരുന്നു. ഇനി പുതിയ കെട്ടിടവും നിലവിൽ ഉള്ളതിന്‍റെ നവീകരണവും കൂടിയാകുമ്പോൾ സ്റ്റാൻഡിലെ നിലവിലുള്ള അസൗകര്യങ്ങളെല്ലാം മാറിക്കിട്ടും.

കൊട്ടാരക്കര ഡിപ്പോയുടെ നിലവിലുള്ള കെട്ടിടം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കാനാണ് ലക്ഷ്യം. ചെലവ് കുറഞ്ഞ രീതിയായ പ്രീഫാബ് സാങ്കേതിക വിദ്യയിലൂടെയാണ് കൊട്ടാരക്കര ഡിപ്പോ നവീകരണം.

തകരാറിലായ ജനൽ, കട്ടിളകൾ ഇളക്കിമാറ്റി കോൺക്രീറ്റ്, ഇരുമ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ചെലവ് കുറഞ്ഞ രീതിയാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കും.

കെട്ടിടങ്ങൾ നവീകരിച്ചതുകൊണ്ട് കാര്യമില്ല എന്നതാണ് വിലയിരുത്തൽ. ടോയ് ലറ്റ് സംവിധാനങ്ങളൊക്കെ വൃത്തിയാകണം. നിലവിലുള്ള സംവിധാനങ്ങൾ പരിതാപകരമാണ്. മിക്കപ്പോഴും സെപ്ടിക് ടാങ്ക് പൊട്ടിയൊഴുകാറുണ്ട്. ഇതിന് തൊട്ടടുത്താണ് കാന്‍റീൻ പ്രവർത്തിക്കുന്നതും.
കെട്ടിടങ്ങൾക്കൊപ്പം ടോയ് ലറ്റ് സംവിധാനങ്ങളും മികച്ചതാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്വകാര്യ പങ്കാളിത്തത്തോടെ ടോയ് ലറ്റ് കോംപ്ളക്സ് നിർമിക്കുന്ന കാര്യവും ആലോചനയിലുണ്ട്.