ആറുവ ർഷം മുന്പേ തുടങ്ങാമായിരുന്നു: റോബിൻ പീറ്റർ
Monday, September 26, 2022 10:34 PM IST
കോന്നി: ഈ നിലയിലായിരുന്നുവെങ്കിൽ കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ക്ലാസുകൾ ആറുവർഷങ്ങൾക്കു മുന്പേ തുടങ്ങാമായിരുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് റോബിൻ പീറ്റർ.
നിർമാണം തുടങ്ങി പത്തുവർഷം ആകുന്പോഴും മെഡിക്കൽ കോളജ് ആശുപത്രി പോലും പൂർണസജ്ജമല്ല. മെഡിക്കൽ കോളജിൽ‌ പഠിക്കാനെത്തുന്ന കുട്ടികൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൗകര്യം ഒരുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
2015ൽ അന്നത്തെ യുഡിഎഫ് സർക്കാർ ഈ നിർദേശം വച്ചപ്പോൾ അതിനെ എതിർത്തവരാണ് ഇപ്പോഴത്തെ എൽഡിഎഫുകാരെന്ന് റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. അന്ന് അത് അനുവദിച്ചിരുന്നുവെങ്കിൽ മെഡിക്കൽ കോളജിലെ ആദ്യബാച്ച് ഇപ്പോൾ പുറത്തിറങ്ങുമായിരുന്നു. അക്കാഡമിക് ബ്ലോക്കും പണി പൂർത്തീകരിച്ചിട്ടില്ല.
മേജർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി സംവിധാനങ്ങളും സജ്ജമല്ല. രക്തബാങ്ക് പോലും മെഡിക്കൽ കോളജിനായിട്ടില്ല. കുട്ടികൾക്കുള്ള ഹോസ്റ്റലും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും പൂർത്തിയായിട്ടിലല. ഇവ്ക്കെല്ലാം പുറത്ത് ക്രമീകരണങ്ങൾ കണ്ടെത്തണം. ഇത്തരത്തിൽ ഒരു സംവിധാനത്തെ മുന്പ് എതിർത്തവർ ജനങ്ങളോട് മാപ്പുപറയണമെന്നും റോബിൻ പീറ്റർ ആവശ്യപ്പെട്ടു.