കണിക്കൊന്ന പ്രഭയിൽ വിപണി
Sunday, April 14, 2024 3:30 AM IST
തൊടുപുഴ: കണി കണ്ടുണരാൻ ഒരു വിഷുദിനം കൂടി വന്നെത്തിയതോടെ ആഘോഷത്തിനു പൊലിമ പകരാൻ ജനങ്ങൾ കൂട്ടത്തോടെയെത്തിയതിനാൽ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും അനുഭവപ്പെട്ടത് വൻ തിരക്ക്. ആഘോഷം ഉഷാറാക്കാനുള്ള വിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും.

പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പടക്കക്കടകളിലും വൻതിരക്കായിരുന്നു. വിഷുക്കണിക്കുള്ള വിഭവങ്ങളുടെ വിൽപ്പനയും സജീവമായിരുന്നു.

കണിവെള്ളരി രണ്ടു ദിവസം മുന്പ് മുതൽ മാർക്കറ്റിൽ വലിയ തോതിൽ ഇടംപിടിച്ചിരുന്നു. കണിക്കൊന്ന പൂക്കൾ ഇന്നലെ മുതൽ വഴിയോരങ്ങളിലെല്ലാം വിൽപ്പനയ്ക്കുണ്ടായിരുന്നു. തിരക്കേറിയതോടെ ടൗണുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.

പിടിച്ചാൽ കിട്ടില്ല പച്ചക്കറി വില

വിഷു കണക്കിലെടുത്ത് പച്ചക്കറി വിലയിൽ വലിയ തോതിൽ വർധനയുണ്ടായി. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ബീൻസ്, പയർ, വെണ്ടയ്ക്ക, പാവയ്ക്ക, തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്ക് വില ഉയർന്നു. പയറിനും വള്ളിപ്പയറിനും 40 രൂപയോളം വർധിച്ചു.

ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക എന്നിവയ്ക്ക് 20 രൂപയോളമാണ് കൂടിയത്. മറ്റിനങ്ങളുടെ വില നേരിയ തോതിലാണ് ഉയർന്നത്. തമിഴ്നാട്ടിൽനിന്നാണ് ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുവിനോടനുബന്ധിച്ച് കണ്‍സ്യൂമർ ഫെഡ് വിഷുച്ചന്തയും തുടങ്ങിയിരുന്നു.

കണി കാണാം... പോക്കറ്റു കാലിയാകും

കൊന്നപ്പൂക്കളില്ലാതെ കണി ഒരുക്കുന്നത് ചിന്തിക്കാനാവാത്തതിനാൽ അവസരം മുതലെടുത്ത് വലിയ വിലയാണ് വിൽപ്പനക്കാർ ഈടാക്കിയത്. തൊടിയിലും പുരയിടത്തിലും മുൻകാലങ്ങളിലെപ്പോലെ കണിക്കൊന്ന ഇപ്പോൾ കാണാനില്ല. അതിനാലാണ് വിപണിയിൽ കൊന്നപ്പൂക്കൾക്ക് ആവശ്യക്കാരേറിയത്. ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴിയോരക്കച്ചവടക്കാർ വാങ്ങിയത്.

കണി വെള്ളരി

വിഷുക്കണി കാണാൻ സ്വർണവർണമാർന്ന വെള്ളരിയാണ് വേണ്ടത്. നല്ല കണിവെള്ളരിക്ക് 45 -55 രൂപ വരെയാണ് വില. അരക്കിലോ മുതൽ രണ്ടുകിലോവരെ വലിപ്പമുള്ള കണിവെള്ളരികളുണ്ട്. മൂന്നു മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം.

വേനൽ മഴ മറ്റു വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴ കൊണ്ടാൽ മൂത്ത വെള്ളരിയടക്കം പൊട്ടി നശിച്ചുപോകുമെന്ന് കർഷകർ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് സമയം തെറ്റി പെയ്ത മഴയും കടുത്ത വേനലും കൃഷിയെ സാരമായി ബാധിച്ചിരുന്നു.

പടക്കം

വിഷുവിന് കുട്ടികളുടെ പ്രധാന ആഘോഷത്തിൽനിന്ന് പടക്കത്തെ മാറ്റി നിർത്താനാവില്ല. പൂത്തിരിയും കന്പിത്തിരിയും ചക്രങ്ങളും വിവിധ തരത്തിലുള്ള പടക്കങ്ങളുമാണ് വിപണിയിൽ എത്തിയത്. അപകടരഹിതമായ ചൈനീസ് ഇനങ്ങൾക്കായിരുന്നു ഡിമാൻഡ് കൂടുതൽ.

ക്രിസ്മസിനും ന്യൂഇയറിനുംശേഷം പടക്കവിപണി സജീവമാകുന്നത് വിഷുവിനും ദീപാവലിക്കുമാണ്. തമിഴ്നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലെ പടക്ക മൊത്ത വ്യാപാരികൾ ലോഡ് എത്തിക്കുന്നത്.

വിഷു എത്തിയതോടെ ഒരോ ഇനത്തിനും 10 രൂപ മുതൽ 100 രൂപവരെ വില ഉയർത്തിയതായി ചെറുകിട വ്യാപാരികൾ പറയുന്നു. വഴിയോര പടക്കക്കച്ചവടവും ഇന്നലെ തകൃതിയായി നടന്നു.