കനത്ത ചൂടിൽ മരച്ചീനി ഉണങ്ങുന്നു; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
Sunday, April 14, 2024 3:30 AM IST
ഉപ്പുതറ: വേനൽ ചൂട് ശക്തമായതോടെ കാർഷികമേഖല വറുതിയിലാണ്. നാണ്യവിളകൾക്കൊപ്പം തന്നാണ്ട് വിളയായ മരച്ചീനിയും നാശത്തിന്‍റെ വക്കിലാണ്. കുടിവെള്ളം കിട്ടാക്കനിയായതിനു പിന്നാലെയാണ് കർഷകരുടെ നെഞ്ചിടിപ്പുയർത്തി വേനൽ ചൂടുയർന്നത്.

വരുന്ന ഓണക്കാലം ലഷ്യമിട്ട് ഇറക്കുന്ന കുംഭത്തിലെ കപ്പക്കൃഷിക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടിരിക്കുന്നത്. സാധാരണ കുംഭത്തിൽ മഴ ലഭിക്കാറുള്ളതാണെങ്കിലും ഈ വർഷം അതുണ്ടായില്ല. മീനമാസം തീർന്നിട്ടും മഴലഭിച്ചിട്ടില്ല. ഇട്ട കപ്പത്തണ്ടുകൾ വെള്ളം ഒഴിച്ച് കിളിർപ്പിച്ചെങ്കിലും തുടർന്നു ജലസേചനം നടത്താൻ സൗകര്യം ഇല്ലാത്തതിനാൽ ഭൂരിഭാഗവും ഉണങ്ങി നശിച്ചു. ഈ നിലയിൽ മഴ പെയ്യാതിരുന്നാൽ നിലവിൽ ഉള്ളതുംകൂടി നശിക്കും.

വിളവാകാറായ കപ്പകൾ ചൂടിന്‍റെ കാഠിന്യം കാരണം ഉണങ്ങി ഉപയോഗശൂന്യമായി തീരുകയുമാണ്. വിളവാകാത്തതിനാൽ വിൽക്കാനും കഴിയില്ല. മരച്ചീനിക്കൃഷി നടത്തുന്നവരിൽ ഭൂരിഭാഗവും ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചതോടെ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്.

പാട്ടപ്പണംപോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.ഇത്തരത്തിലുള്ള കാലാവസ്ഥ ആദ്യമാണെന്നു വർഷങ്ങളായി മരച്ചീനിക്കൃഷി നടത്തുന്ന ഉപ്പുതറ ഒറ്റമരം സ്വദേശി തിരുമല പറയുന്നു .

കാലാവസ്ഥാ വ്യതിയാനം നൂറുകണക്കിന് കപ്പക്കർഷകരെയാണ് നഷ്ടത്തിലാക്കിയിരിക്കുന്നത്. ഇപ്പോൾ ഒരു കിലോ കപ്പക്ക് 40 രൂപയാണ് വിപണിയിൽ വില. വരും വർഷമിത് ഇരട്ടിയിലധികമാകാനും ഇടയുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നഷ്ടമായ കപ്പകൃഷി പലരും ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.