കട്ടപ്പനയിൽ ഇറച്ചി "വിവാദം’ തിളയ്ക്കുന്നു
Sunday, April 14, 2024 3:37 AM IST
കട്ടപ്പന: കട്ടപ്പനയിൽ ഇറച്ചി വിവാദമായി തിളച്ചു മറിയുകയാണ്. മാംസവ്യാപാരികളും നഗരസഭാ അധികൃതരും ഇറച്ചിയിൽ തൊട്ട് ഖോഖോ കളിക്കുന്പോൾ ഹൈറേഞ്ചിലെ നോണ്‍ വെജ് പ്രേമികൾ തീരാത്ത കണ്‍ഫ്യൂഷനിലാണ്. നഗരസഭ വക മാംസ സ്റ്റാൾ ലേലത്തിന് കൊടുത്തപ്പോൾ തുടങ്ങിയ വിവാദം ഇപ്പോൾ സുനാമി ഇറച്ചിയിൽവരെ എത്തി നിൽക്കുകയാണ്.

തമ്മിലടിച്ചും വിലകുറച്ചും സ്റ്റാൾ പൂട്ടിയും വിലകൂട്ടിയും സ്റ്റാൾ തുറന്നും പരിശോധന നടത്തിയും കട്ടപ്പനയിൽ മാംസവ്യാപാരം ’പൊടിപൊടിക്കുന്പോൾ’ നോണ്‍ വെജ് പ്രേമികളുകളുടെ മനക്കോട്ടകൾ മഞ്ഞളിക്കുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽനിന്ന് ചത്ത കന്നുകാലികളുടെ മാംസം ( സുനാമി ഇറച്ചി) ഇവിടെ എത്തിച്ച് വിൽപ്പന നടത്തുന്നതായി ആരോപിച്ച് നഗരസഭാ കൗണ്‍സിലറും കന്പോളത്തിലെത്തിയിരിക്കുന്നത്.

ഏപ്രിൽ ഒന്നിനാണ് നാട്ടുകാരെ ഫൂളാക്കി കട്ടപ്പന മാർക്കറ്റിലെ മാംസ വ്യാപാരി ഒരുകിലോ ബീഫിന് ഒറ്റയടിക്ക് 50 രൂപ കുറച്ച് ആളായത്. പ്രഖ്യാപനം ഏപ്രിൽ ഒന്നിനായിരുന്നെങ്കിലും ആളുകൾ വല്ലാതങ്ങ് ത്രില്ലടിച്ചു പോയി. വന്നവർ വന്നവർ കോവിഡ് കാലത്തേപ്പോലെ പരമാവധി മാംസം ’ചുളുവിലയ്ക്ക്’ കിട്ടിയപ്പോൾ വാങ്ങിക്കൂട്ടി. വീട്ടിൽ റഫ്രിജറേറ്ററിൽ സംഗതി കൊള്ളാതെ വന്നപ്പോൾ ചിലർ ഉണക്കിയും വച്ചു. സംഗതി ഒത്തു, പിറ്റേന്ന് വിലക്കുറവിന്‍റെ മാംസക്കട പൂട്ടി.

കട്ടപ്പനയിൽ മാംസവില കുറച്ചപ്പോൾ അടുത്ത പഞ്ചായത്തായ കാഞ്ചിയാറ്റിലും വില കുത്തനെ താഴ്ത്തി. ഇതിന്‍റെ മാറ്റൊലികൾ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. അവിടെയും മാംസവില കുറയ്ക്കണമെന്ന ആവശ്യം ഉയർന്നു പൊങ്ങി. രണ്ടാം ദിവസം പുലർന്നപ്പോൾ കട്ടപ്പനയിലെ കട പൂട്ടിയതോടെ മറ്റു പഞ്ചായത്തുകളിലെ ആവശ്യവും കെട്ടടങ്ങി.

കട്ടപ്പനയിൽ മാംസം വച്ചു ലേലംവിളി തുടങ്ങിയതിനു പിന്നിൽ മാംസ വിൽപ്പന സ്റ്റാളുകൾ ലേലത്തിനെടുക്കാനെത്തിയവരുടെ കുടിപ്പകയാണെന്നും പറയുന്നവരുണ്ട്. ലേലം പിടിച്ചവർക്കെതിരേ ലേലം കിട്ടാത്തവർ പാരയുമായി ഇറങ്ങിയപ്പോൾ തിരിച്ചു വച്ച പാര കൊണ്ടത് നാട്ടുകാർക്കിട്ടും. പാരയും പാരയ്ക്കുമേൽ പാരയുമായി കളി മൂത്തപ്പോൾ റഫറിയായ നഗരസഭാ അധികൃതർ ചുവപ്പുകാർഡും പോക്കറ്റിലിട്ട് കണ്ണുംപൂട്ടി നിന്നു. കട്ടപ്പന നഗരസഭാവക ഇറച്ചി സ്റ്റാൾ 55 ലക്ഷം രൂപയ്ക്കാണ് പുതിയ കരാറുകാരൻ ലേലം പിടിച്ചത്.

ജനുവരിയിലാണ് ലേലം നടന്നത്. ജനുവരിയിൽ നടന്ന ലേലത്തിനുശേഷം 10 ദിവസം കഴിഞ്ഞപ്പോൾ ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഇറച്ചി സ്റ്റാൾ പ്രവർത്തിക്കുന്ന കെട്ടിടം ഫിറ്റ് അല്ലെന്നായിരുന്നു പരാതി. തുടർന്ന് അസി. എൻജിനിയർ കട പരിശോധിച്ച് പരാതി ശരിവച്ചു.

എൻജിനിയറുടെ റിപ്പോർട്ട് പഴയ കരാറുകാരൻ പുതിയ കരാറുകാരന് കൊടുപ്പിച്ച പണിയാണെന്നും സംസാരമുണ്ട്. പൊലൂഷൻ കണ്‍ട്രോൾ ബോർഡിന്‍റെ അംഗീകാരം കടയ്ക്കില്ലെന്നും പരാതി ഉയർന്നു. നഗരസഭ ലേലത്തിൽ നൽകിയ കടയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലെന്ന വിവരവും പൊല്ലാപ്പായി.

ഇതിനിടയിലാണ് കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും സുനാമി ഇറച്ചി വിൽക്കുന്നതായി ആരോപണമുയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭയുടെ കീഴിലുള്ള മീറ്റ് സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം മിന്നൽ പരിശോധനയും നടത്തി.

ഇറച്ചിക്കടയ്ക്കെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. മാസം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ കട അടക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. ലൈസൻസിന് പുറമെ ഈച്ചയുടെ സാന്നിധ്യമുള്ള സ്ഥലത്ത് മാസം പ്രദർശിപ്പിച്ചിരുന്നതായും കുറ്റം കണ്ടെത്തി.

കടയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ഗുണമേന്മയിലും സംശയമുണ്ടായി. കച്ചവടക്കാർ തമ്മിൽ പോരാട്ടം നടക്കുന്പോഴും 55 ലക്ഷം രൂപയ്ക്ക് സ്റ്റാൾ വാടകയ്ക്കു കൊടുത്ത പ്രാദേശിക ഭരണകൂടം "ടൂറിലാണ്’. മാംസ വ്യാപാരത്തിനായി സ്റ്റാൾ വാടകയ്ക്കു നൽകുന്പോൾ സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടതും മുനിസിപ്പാലിറ്റി തന്നെയല്ലേ എന്ന് ആരെങ്കിലും വോട്ടർ ചോദിച്ചാൽ "രക്ഷാ പ്രവർത്തനം’ നടത്താൻ പറ്റുമോ?

തമിഴ്‌നാട്ടിൽനിന്നും ചത്ത കന്നുകാലികളുടെ മാംസം കൊണ്ടുവന്നു വിൽപ്പന നടത്തുന്നതായി പരാതി

കട്ടപ്പന: നഗരസഭയിലും പരിസര പഞ്ചായത്തുകളായ വണ്ടന്മേട്, പാമ്പാടുംപാറ, കാഞ്ചിയാർ, ഇരട്ടയാർ എന്നിവിടങ്ങളിലും കമ്പത്തു നിന്നെത്തിക്കുന്ന ഉപയോഗശൂന്യമായ ഇറച്ചി വ്യാപകമായി വിറ്റഴിക്കുന്നതായി കട്ടപ്പന നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു ആരോപിച്ചു.

ചത്ത മൃഗങ്ങളുടെ മാംസം (സുനാമി) വാഹനങ്ങളിൽ കൊണ്ടുവന്ന് ചേറ്റുകുഴി, ആമയാർ, വണ്ടന്മേട് എന്നിവിടങ്ങളിൽ തരംതിരിച്ച് നഗരസഭയ്ക്കുള്ളിൽ ലൈസൻസുള്ള കടകളിൽ ഉൾപ്പെടെ വിറ്റഴിക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുളിയൻമലയിലെ സ്ലോട്ടർഹൗസിൽ അറക്കുന്ന ഇറച്ചി മാത്രമേ പൊതു മാർക്കറ്റിലൂടെ വിൽപ്പന നടത്താവൂയെന്ന കൗൺസിൽ തീരുമാനം അട്ടിമറിച്ചാണ് ഉപയോഗശൂന്യമായ ഇറച്ചി വിൽപ്പന നടത്തുന്നത്.

ഇറച്ചിയിൽ കൃത്രിമ രാസവസ്തു ഉപയോഗിച്ച് രക്തം നിർമിച്ച് തളിച്ചാണ് കൊണ്ടുവരുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതാണെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. ഇത്തരത്തിൽ ഇറച്ചി കൊണ്ടുവരുന്ന വാഹനത്തിന്‍റെ നമ്പർ സഹിതം ആരോഗ്യമന്ത്രി, ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് കഴിഞ്ഞമാസം പരാതി നൽകിയിരുന്നു.

തുടർന്ന് നഗരത്തിലെ ചില കടകളിൽനിന്ന് ഇറച്ചിയുടെ സാന്പിൾ ശേഖരിച്ചിരുന്നെങ്കിലും ഫലം പുറത്തുവിട്ടിട്ടില്ല. ഉപയോഗരഹിതമായ ഇറച്ചി വിൽക്കുന്നവർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്നും പ്രശാന്ത് രാജു ആവശ്യപ്പെട്ടു.