ഡോക്ടറെ കാത്തിരുന്ന് രോഗികൾ വലഞ്ഞു
Monday, April 15, 2024 11:52 PM IST
ഉപ്പുതറ: ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് മുന്നറിയിപ്പില്ലാതെ ഡോക്ടർ എത്താതിരുന്നത് രോഗികളെ വലച്ചു.

എല്ലാ ദിവസവു ഉച്ചയ്ക്ക് ഒന്നു മുതൽ ആറുവരെയാണ് ഈവനിംഗ് ഒപി ഉണ്ടായിരുന്നത്. ഈവനിംഗ് ഒപിയിലെ ഡോക്ടറാണ് മുന്നറിയിപ്പില്ലാതെ എത്താതിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടറാണ് ഈവനിംഗ് ഒപിയിൽ രോഗികളെ നോക്കുന്നത്. 1.30 വരെ എത്തിയ രോഗികൾക്ക് ചികിത്സ നൽകിയാണ് മെഡിക്കൽ ഓഫീസർ പോയത്.

അഞ്ചു ഡോക്ടർമാർ വേണ്ട ഇവിടെ നിലവിൽ രണ്ടുപേർ മാത്രമാണുള്ളത്. ഇവരിൽ ഒരാൾ ശനിയാഴ്ച അവധിയെടുത്ത് പോയി. പിന്നീട് മെഡിക്കൽ ഓഫീസറും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടറും മാത്രമാണുണ്ടായിരുന്നത്. മെഡിക്കൽ ഓഫീസർ വിഷുദിനത്തി 24 മണിക്കൂർ ഡ്യൂട്ടി ചെയ്ത് ഇന്നലെ ഉച്ചവരെ രോഗികളെ പരിശോധിച്ചശേഷം വീട്ടിൽ പോയി. ഉച്ചകഴിഞ്ഞ് ഈവനിംഗ് ഒപിയിൽ ഡോക്ടർ വരുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ചീട്ടും നൽകി. ഡോക്ടർ എത്താതിരുന്നതിനാൽ പ്രായം ചെന്നവരും കുഞ്ഞുകുട്ടികളുമായെത്തിയവരും ഏറെ ദുരിതത്തിലായി.

ഡോക്ടറെ കാണാത്തതിനാൽ നാലോടെയാണ് രോഗികൾ തിരികെപ്പോയത്. ഏറെ ദൂരസ്ഥലത്തുനിന്നുള്ള തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഉപ്പുതറ സർക്കാർ ആശുപത്രി. ആവശ്യത്തിനു ഡോക്ടർമാരും മറ്റു ജീവനക്കാരും ഇവിടെ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. അപ്രതീക്ഷിതമായി ഡോക്ടർമാർ രണ്ടുപേരും അവധിയിൽ പ്രവേശിച്ചതോടെ ഒപിയും അത്യാഹിത വിഭാഗവും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യവും ഉണ്ടായി.