ഇളംമേക്കാടിൽ പട്ടാപ്പകൽ കവർച്ച
Friday, April 19, 2024 4:37 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നെടുമ്പാശേരി പഞ്ചായത്തിലെ ഇളംമേക്കാട് ഭാഗത്ത് പട്ടാപ്പകൽ വീണ്ടും കവർച്ച. രാവിലെ 9.30 നും 10നും ഇടയ്ക്കാണ് വയോധികയെ തള്ളിയിട്ട് കഴുത്തിൽ കിടന്ന ഒരു പവനിൽ അധികം തൂക്കമുള്ള സ്വർണമാലയും 400 ലധികം രൂപയുണ്ടായിരുന്ന പഴ്സും തട്ടിയെടുത്തത്. ഈ ഭാഗത്ത് താമസിക്കുന്ന പനയാടത്ത് വീട്ടിൽ ദേവകിയെയാണ് തള്ളിയിട്ടു കവർച്ച നടത്തിയത്.

ഇവർ നടന്നു പോകുമ്പോൾ ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് വച്ച് വന്നയാളാണ് കവർച്ച നടത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ ഭാഗത്തെ വഴികളിൽ ഇതേ സ്വഭാവത്തിലുള്ള നാലാമത്തെ കവർച്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ഉണ്ടായത്. ഇതുവരെ ഒരു കേസിനും തെളിവ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ഈ വിധത്തിലുള്ള കവർച്ച നടത്താൻ പ്രത്യേക സംഘം അധികം ആൾ സഞ്ചാരം ഇല്ലാത്ത വഴിയിലൂടെ പോകുന്നുണ്ട്. ഇതുമൂലം സ്ത്രീകൾക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ ഭയമാണ്. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊത്തം 60,000ത്തോളം രൂപയുടെ നഷ്ടമാണ് നിർധനയായ ഈ സ്ത്രീക്ക് ഉണ്ടായിട്ടുള്ളത്.