ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്‌നെസ് സസ്‌പെന്‍ഡ് ചെയ്യണം: കോടതി
Saturday, April 20, 2024 4:51 AM IST
കൊച്ചി: ചരക്കു വാഹനങ്ങള്‍ ഉയരം വര്‍ധിപ്പിക്കലടക്കം അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അനധികൃത ഭാഗങ്ങള്‍ നീക്കം ചെയ്ത് രജിസ്റ്ററിംഗ് അഥോറിറ്റി മുമ്പാകെ വാഹനം ഹാജരാക്കി അനുമതി നല്‍കും വരെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്നാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍റെ ഉത്തരവ്.

റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുവിടങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുകയോ ഓടിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും വേണം. മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍മാര്‍ നിയമാനുസൃതമായ നടപടികളെടുക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്തും കാലടി താന്നിപ്പുഴയിലും അമിത ഭാരം കയറ്റിയ ടോറസ് ടിപ്പര്‍ ലോറികളുണ്ടാക്കിയ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

വിഴിഞ്ഞം മനാലി ജംഗ്ഷനില്‍ മാര്‍ച്ച് 19ന് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹെല്‍മെറ്റ് വച്ചിരുന്നെങ്കിലും നെഞ്ചിലും വയറിലുമേറ്റ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാലടി താന്നിപ്പുഴയില്‍ ഏപ്രില്‍ മൂന്നിന് ടോറസ് ടിപ്പറിടിച്ച് രണ്ട് ഇരുചക്ര വാഹന യാത്രികര്‍ മരിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടും പരിഗണിച്ചു.

ഇത്തരം വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ഈടാക്കി വിട്ടു കൊടുക്കുന്നതിനെതിരെ കോടതി നിരീക്ഷണങ്ങള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും പൊതുവഴികളിലും ഇടങ്ങളിലും സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമ ലംഘനം നടത്തിയും ചരക്ക് വാഹനങ്ങള്‍ അമിതമായി ചരക്ക് കയറ്റി ചീറിപ്പായുകയാണ്.

മുതിര്‍ന്നവരും കുട്ടികളുമടക്കം വഴിയാത്രക്കാരും വാഹന യാത്രക്കാരും ഇവരുടെ നിയമലംഘനങ്ങള്‍ക്ക് ഇരയാവുകയാണ്.ലെഡ്, ലെയ്‌സര്‍, നിയോണ്‍ ലൈറ്റുകള്‍ സ്ഥാപിച്ചും ചരക്ക് കൂടുതല്‍ കയറ്റാന്‍ ഉയരം കൂട്ടിയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരെയും ഉത്തരവിട്ടിട്ടുണ്ട്. അമിത ശബ്ദത്തില്‍ ഓഡിയോയും വീഡിയോയും സ്ഥാപിക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുത്തുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നു. മറ്റു വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കുന്ന വിധം ഉയര്‍ന്ന വെളിച്ചമുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നത് തുടരുന്നു. മാറ്റം വരുത്തിയ വാഹന ഭാഗങ്ങള്‍ ഉടമകളും ഡ്രൈവര്‍മാരും യുട്യൂബ് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇടാറുണ്ട്. വ്‌ളോഗര്‍മാരും ഇത്തരം കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കും വിധം വീഡിയോ പ്രചരിപ്പിക്കാറുണ്ട്. ഇവര്‍ക്കെതിരെയെല്ലാം നടപടി വേണം.

കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബന്ധപ്പെട്ട പോലീസും വാഹന വകുപ്പ് അധികൃതരും പാലിക്കണം. നിയമ ലംഘനത്തിന് പിടികൂടിയ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉയര്‍ന്ന അധികൃതര്‍ക്ക് അയക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കണം.

"ട്രാഫിക് ഐ' പോലുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിലും യുടൂബ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലും പൊതുജനങ്ങളും വ്ളോഗര്‍മാരും പോസ്റ്റ് ചെയ്യുന്ന നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയ ശേഷം നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

റോഡ് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള 2019ലെ ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.